Thursday 28 February 2019

വീണ പൂവിന്‍റെ പിന്നിലെ പൂവ്

വീണ പൂവിന്‍റെ പിന്നിലെ പൂവ്
=============================
പത്രാധിപര്‍ ടി.കെ നാരായണന്‍ 1921 ഡിസംബര്‍ 20 ല്‍ എഴുതി പ്രസിദ്ധീകരിച്ച “ഓം ബ്രഹ്മ ശ്രീ നാരായണ ഗുരുസ്വാമി തൃപ്പാദങ്ങളുടെ ജീവചരിത്ര സംഗ്രഹ”ത്തിന്റെ ലഭ്യമായ പേജുകള്‍ ഉള്‍പ്പെടുത്തി പരിഷ്കരിച്ച രണ്ടാം പതിപ്പായി, ഗ്രന്ഥകര്‍ കര്‍ത്താവിന്റെ മകന്‍ ശ്രീ കെ.എന്‍ ബാല്‍ IPS പ്രസിദ്ധീകരിച്ച, ഗ്രന്ഥത്തില്‍ പ്രൊഫ .എം.കെ സാനു ,ജി പ്രിയദര്‍ശനന്‍ തുടങ്ങി ചില എഴുത്തുകാരുടെ ലേഖനങ്ങള്‍ കൂടി വായിക്കാം
“സ്വന്തം രോഗങ്ങളിലൂടെ ഗുരു നല്‍കുന്ന പാഠം” എന്ന ലേഖനത്തില്‍ ഡോ എസ് പ്രശോഭന്‍ ഇങ്ങനെ എഴുതുന്നു (പുറം 338)
“മലയാള കവിതയില്‍ കാല്‍പ്പനിക നവോത്ഥാനത്തിനു ബീജാവാപം ചെയ്ത വീണ പൂവിന്‍റെ രചനയ്ക്ക് പിന്നില്‍ പല പ്രചോദനങ്ങള്‍ ഉണ്ടായിരിക്കാം .പക്ഷെ അതില്‍ മുഖ്യമായ പ്രചോദനം പ്രജ്ഞയറ്റ അസാദ്ധ്യരോഗിയായി തന്‍റെ മുന്നില്‍ കിടന്ന പരദൈവമായ ശ്രീ നാരായണ ഗുരുവിന്‍റെ അപ്പോഴത്തെ അവസ്ഥയാണെന്നു പലരും പറഞ്ഞിട്ടുണ്ട് .ആകാം .കാവ്യത്തിന്റെ ആദ്യശ്ലോകം ഭംഗ്യന്തരേണ അതല്ലേ സൂചിപ്പിക്കുന്നത് ?”
"
ഡോ .പ്രശോഭന്‍ അന്തരിച്ച കുറ്റാന്വേഷണ വകുപ്പ് മേധാവി അടൂര്‍ സുരേന്ദന്‍റെ പി.എച്ച് ഡി തീസ്സിസ് വായിച്ചിട്ടില്ല എന്ന് വ്യക്തം .വീണ പൂവ് ,അശോകവനത്തിലെ സീത എന്നിവ അതിനു മുമ്പ് രണ്ടു പ്രസിദ്ധരല്ലാത്ത് കവികള്‍ കവന കൌമുദിയില്‍ എഴുതി പ്രസിദ്ധീകരിച്ചിരുന്ന കവിതകളുടെ വിപുലീകരിച്ച ആവിഷ്കരണം മാത്രമെന്ന് തെളിയിച്ചു .കന്യാകുമാരി കവിതകള്‍ എന്ന കവിതാസമാഹാരം നെറ്റ് എന്നിവയില്‍ കുഴിത്തുറ സി.കെ അയ്യപ്പന്‍ പിള്ള എഴുതിയ പ്രസൂന ചരമം എന്ന കവിത വായിക്കാം .അകാലത്തില്‍ അന്തരിച്ച സ്വന്തം കാമുകി ,ശീനാരായന ഗുരു എന്നിവരോന്നുമല്ല വീണ പൂവ് എന്ന് വ്യക്തം .കുഴിത്തുറ അയ്യപ്പന്‍ പിള്ളയ്ക്ക് മാത്രം ആറിയാവുന്ന ആ
കുമാരനാശാന്റെ വീണപൂവ് എന്ന കൃതിക്കു പ്രചോദനം ആയതെന്നു കരുതുന്നത് കുഴിത്തുറ സി.എം. അയ്യപ്പൻപിള്ളയുടെ പ്രസൂന ചരമം എന്ന കവിത ആണെന്നു കരുതുന്നവർ ഉണ്ട്. പന്തളം കേരളവർമ്മയുടെ കവന കൗമുദിയിലാണ് (1080 കർക്കിടകം ലക്കം) അയ്യപ്പൻപിള്ളയുടെപ്രസൂന ചരമം എന്ന കവിത അച്ചടിച്ചു വന്നത്.
പ്രസൂനചരമം"ചെത്തിമിനുക്കിവിപുലീകരിച്ചതാണ് രണ്ടു വർഷത്തിനു ശേഷം വിവേകോദയത്തിൽ വന്ന കുമാരനാശാന്റെ വീണപൂവ് എന്നു കേരളപോലിസിലെ കുറ്റാന്വേഷണവിഭാഗത്തിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന ഡോ. അടൂർ സുരേന്ദ്രൻ തന്റെ ഡോക്റ്ററൽ തീസ്സിസ് വഴി സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട്.
അടൂർ സുരേന്ദ്രന്റെ അഭിപ്രായത്തിൽ, അയ്യപ്പൻപിള്ളയുടെ പന്ത്രണ്ടാം ശ്ലോകത്തിൽ പ്രസൂന ചരമത്തെ മംഗല്യ ദീപത്തിൻ അണയൽ ആയി കല്പിച്ചപ്പോൾ, ആശാൻ പൂവിന്റെ മരണത്തെ നവദീപം എണ്ണവറ്റി പുകഞ്ഞുവാടി അണഞ്ഞു എന്നാക്കി. അയ്യപ്പൻ പിള്ളയുടെശ്ലോകത്തിലെ "ഹ,ഹ" പോലും അതേ സ്ഥാനത്തു ആശാൻ പകർത്തി. അയ്യപ്പൻ പിള്ള ഉപയോഗിച്ച "വസന്തതിലകം" എന്ന വൃത്തം തന്നെ ആശാനും ഉപയോഗിച്ചു. ചുരുക്കത്തിൽ വീണപൂവിന്റെ മൂലം അയ്യപ്പൻപിളളയുടെ പ്രസൂനചരമം തന്നെ എന്നു ഡോ.അടൂർ സുരേന്ദ്രൻ തന്റെ തീസീസിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നു.

Wednesday 27 February 2019

വെള്ളാളരും ഡോ.പി.കെ ഗോപാലകൃഷ്ണന്‍റെ കേരള സാംസ്കാരിക ചരിത്രവും


വെള്ളാളരും ഡോ.പി.കെ ഗോപാലകൃഷ്ണന്‍റെ  
കേരള സാംസ്കാരിക ചരിത്രവും
മനോരമയുടെ ഭാഷാപോഷിണി 2006 ഫെബ്രുവരി ലക്കം അവസാന
പേജിലെ “പഴമയില്‍ നിന്നും” പംക്തിയില്‍ ജി.പ്രിയദര്‍ശന്‍
1924- മാര്‍ച്ചില്‍ തിരുവനന്തപുരത്ത് നിന്നിറിങ്ങിയ “വെള്ളാളമിത്രം” മാസികയുടെ ആദ്യ ലക്കം എടുത്തു ചേര്‍ത്തത് കണ്ടപ്പോള്‍ അതിയായ സന്തോഷം തോന്നി.തിരുവിതാംകൂറിലെ ഒരു പ്രബല സമുദായമായ വെള്ളാളരുടെ സമുദായോന്നതി ലക്ഷ്യമാക്കി തുടങ്ങിയ പ്രസിദ്ധീ കരണമായിരുനൂ അതെന്നു പ്രിയദര്‍ശന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അന്തരിച്ച ചരിത്രകാരന്‍ ശ്രീ പി.കെ ഗോപാലകൃഷ്ണന്‍ രചിച്ച കേരള സാംസ്കാരിക ചരിത്രം (അഞ്ചാം പതിപ്പ് 1994,  കേരള ഭാഷാ ഇന്‍സ്റ്റി ട്യൂട്ട് ) വായിച്ചു കൊണ്ടിരുന്ന അവസരത്തിലാണ് ഫെബ്രുവരി ലക്കം ഭാഷാപോഷിണി ഇറങ്ങിയത് .കേരള സര്‍വ്വകലാശാലയില്‍ എം.ഏ മലയാളം വിദ്യാര്ത്ഥികള്‍ക്ക് ഒരു പാഠപുസ്തകമാണ് ഗോപാലകൃഷ്ണന്‍റെ  കൃതി എന്ന് ആമുഖക്കുറിപ്പില്‍ പറഞ്ഞിരുന്നു.
മലയാളം എം.ഏ വിദ്യാര്‍ത്ഥികളുടെ പ്രസ്തുത  പാഠപുസ്തകം വായിച്ചാല്‍ വെള്ളാളര്‍ കേരള സംസ്കാരത്തിന് യാതൊരു സംഭാവനയും നല്‍കാത്തവര്‍ എന്ന ധാരണ ഉണ്ടാവും .അത്തരം ധാരണ വച്ചുപുലര്‍ത്തുന്ന എം.ഏ (മലയാളം) ബിരുദധാരികള്‍ പലരുമുണ്ട് എന്നതിന് തെളിവാണ് ഡോ.അജു നാരായണന്‍റെ ലേഖനങ്ങള്‍ .
ചെങ്ങന്നൂര്‍ക്കാരന്‍ അന്തരിച്ച പി.എസ് പൊന്നപ്പാപിള്ള എഴുതിയ “വെള്ളാളരുടെ ചരിത്രം” നേരത്തെ പ്രസിദ്ധീകരിച്ചിട്ടുള്ള ഭാഷാപോഷിണി,
വെള്ളാളമിത്രം മാസികയെ പുനരവതരിപ്പിച്ചതില്‍ അനുമോദനം അര്‍ഹിക്കുന്നു .
ഹിന്ദു   മതത്തിനകത്തു കേരളത്തിലുള്ള ഏറ്റവും വലിയ സമുദായങ്ങള്‍ നായരും ഈഴവരും ആണെന്ന് ഗോപാലകൃഷ്ണന്‍ .എന്നാല്‍ ഏ.ഡി എട്ടാം നൂറ്റാണ്ടിനു മുമ്പ് ഈ രണ്ടു സമുദായക്കാരെക്കുറിച്ച് ദക്ഷിണേന്ത്യന്‍ ചരിത്രത്തില്‍  യാതൊരു പരാമര്‍ശവും ഇല്ല എന്നും എട്ടാം നൂറ്റാണ്ടിനോടടുപ്പിച്ച കാലങ്ങളില്‍ ഇങ്ങനെ രണ്ടു സമുദായങ്ങള്‍ കേരളത്തില്‍ കുടിയേറിപ്പാര്‍ത്തതായി  കാണുന്നില്ല എന്നും ഗോപാലകൃഷ്ണന്‍ തുടരുന്നു (പേജ് 282). ഏ.ഡി 470 കാലത്തോടടുപ്പിച്ചു എഴുതപ്പെട്ട “വെള്ളാളര്‍ വേദം” എന്നറിയപ്പെടുന്ന “നാലടിയാര്‍” എന്ന കൃതിയെ പേജ് 205- ലും ,ചക്കന്‍ (എണ്ണയാട്ടുകാരന്‍ ),വാണിയന്‍ (കച്ചവടക്കാരന്‍ അഥവാ എണ്ണ വില്‍പ്പനക്കാരന്‍ ),എരുമര്‍ അഥവാ കോല്‍ ആയര്‍ (തമിഴ് നാട്ടിലെ ആട്ടിടയര്‍),കണിശന്‍ ,പണിക്കര്‍ ,(തമിഴ്നാട്ടിലെ ഈഴവരില്‍ പെട്ടവര്‍),പള്ളിച്ചന്‍ ,ഊരാളി , അവസാനം മാത്രമായി വെള്ളാളര്‍ എന്നിവരെ   കാലക്രമത്തില്‍ ഉള്‍ചേര്ത്തിട്ടാണ് ഇന്നത്തെ നായര്സമുദായം വളര്‍ന്നത് എന്ന് ശ്രീനിവാസ അയ്യന്കാരെ ആധാരമാക്കി പേജ് 285 –ലും പറയുന്ന ഭാഗങ്ങള്‍ ഒഴിവാക്കിയാല്‍, 595 പേജുള്ള ഈ ചരിത്രപുസ്തകത്തില്‍ മറ്റൊരിടത്തും തിരുവിതാംകൂറിലെ പ്രബല സമുദായമായിരുന്ന വെള്ളാളരെ കുറിച്ചു ഡോ.പി.കെ ഗോപാലകൃഷ്ണന്‍ എന്ന ചരിത്രകാരന്‍ പരാമര്‍ശിക്കുന്നില്ല എന്നത് വിചിത്രമായിരിക്കുന്നു .
നാകത്താന്മാരാണു നായന്മാരായി തീര്‍ന്നത് എന്ന് പ്രാചീനമലയാളം (ഒന്നാം പതിപ്പ് 1919)  എന്ന കൃതിയില്‍ ചട്ടമ്പിസ്വാമികള്‍ പ്രസ്താവിക്കുന്നു എന്ന് ഗോപാലകൃഷ്ണന്‍ .പേജ് 530-ല്‍ ശ്രീ നാരായണഗുരുവിനെ കുറിച്ചുള്ള വിവരണത്തില്‍ “തൈക്കാട്ട് അയ്യാവുവില്‍  നിന്നാണത്രേ” നാണുവാശാന്‍ യോഗാഭ്യാസം അഭ്യസിച്ചത്‌ എന്ന് അത്ര ഉറപ്പില്ലാത്ത മട്ടിലും അദ്ദേഹം എഴുതി പിടിപ്പിച്ചു .
തൈക്കാട് അയ്യാഗുരു ശ്രീനാരായണ ഗുരുവിന്റെ ആധ്യാത്മിക വളര്‍ച്ചയില്‍ കാര്യമായ പങ്കൊന്നും വഹിച്ചില്ല അഥവാ അല്‍പ്പം വല്ലതുമുണ്ടെങ്കില്‍ അത് വെറും “പീറ യോഗ” മാത്രമാണെന്ന് വരുത്തുക ആയിരുന്നു ലക്ഷ്യം എന്ന് തോന്നും ആവാക്യം വായിച്ചാല്‍ .(നരേന്ദ്ര മോഡി യുഗത്തിന് മുമ്പെഴുതിയത് )
ശിവരാജ യോഗി തൈക്കാട്ട് അയ്യാ എന്ന മഹാഗുരുവിന്റെ മകന്‍ ലോകനാഥപിള്ള സ്വാമികള്‍ എഴുതി, അദ്ദേഹത്തിന്റെയും  സമാധിയ്ക്കുശേഷം മാത്രം, 1960-ല്‍ കാലടി പരമേശ്വരന്‍ പിള്ള പ്രസിദ്ധീകരിച്ച ജീവചരിത്രം ““ശിവരാജയോഗി തൈക്കാട്ട് അയ്യാസ്വാമി തിരുവടികള്‍ 1960 ) ഡോ.പി.കെ ഗോപാലകൃഷ്ണന്‍ വായിക്കാതെ പോയത് അത്ഭുതകരമായിരിക്കുന്നു . ചട്ടമ്പിസ്വാമികള്‍ പ്രാചീനമലയാളം എഴുതിയത് തന്‍റെ പിതാവിന്റെ കയ്യിലെ തമിഴ് ഗ്രന്ഥം പകര്ത്തിയാണേന്നു മകന്‍ വ്യക്തമായി അതില്‍ എഴുതിവച്ചു .
ജീവചരിത്രത്തിലെ അതിപ്രധാന അദ്ധ്യായം “ആയിത്തോച്ചാടനം”(പേജ് 114
മുതല്‍) ടുത്ത പതിപ്പില്‍ (1997)  ഏതോ കുബുദ്ധി ഒഴിവാക്കയും ചെയ്തു.
അയ്യങ്കാളിയെ ബ്രാഹ്മണരോടോപ്പം അടുത്തിരുത്തി സവര്‍ണ്ണ-അവര്‍ണ്ണ പന്തിഭോജനം ഗാന്ധിജി പോലും മനസ്സില്‍ കാണും മുമ്പ് പ്രയോഗത്തില്‍ വരുത്തി കാണിച്ചു കൊടുത്ത ആദ്യ കേരള സാമൂഹ്യപരിഷ്കര്‍ത്താവായിരുന്നു വെള്ളാള കുലജാതനായിരുന്ന അയ്യാസ്വാമികള്‍ . ബ്രാഹ്മണര്‍ അയ്യാവിനെ “പാണ്ടിപ്പറയന്‍” എന്ന് വിളിച്ചു .(കുന്നുകുഴി മണി .ടി.പി ,ചെന്താരശ്ശേരി എന്നിവരുടെ അയ്യങ്കാളി ജീവചരിത്രങ്ങളില്‍ അയ്യാസ്വാമികള്‍ ഇന്നും പാണ്ടിപ്പറയന്‍ തന്നെ .ശ്രീ കെ.എന്‍ .ബാല്‍ പുനപ്രസിദ്ധീകരിച്ച ,അദ്ദേഹത്തിന്‍റെ പിതാവ് ദേശാഭിമാനി പത്രാധിപര്‍ ടി.കെ നാരായണന്‍ രചിച്ച ,ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ ജീവചരിത്ര ഗ്രന്ഥമായ “ബ്രഹ്മശ്രീനാരായണ ഗുരുസ്വാമി തൃപ്പാദങ്ങളുടെ ജീവചരിത്ര സംഗ്രഹത്തിലും അയ്യാ ഗുരു പാണ്ടിപ്പറ യന്‍ തന്നെ .ശ്രീ ബാല്‍ എഴുതിയ ആമുഖം പുറം (62) കാണുക .”അദ്ദേഹം പറയര്‍ എന്നും ആദി ദ്രാവിഡര്‍ എന്നും ഇപ്പോള്‍ പറയപ്പെടുന്ന സമുദായത്തിലെ അംഗമായിരുന്നു എന്നാണ് എന്‍റെ സൂക്ഷമായ അറിവ് “(ശ്രദ്ധിക്കുക :സൂക്ഷമായ അറിവ് )
(ഒരുയര്‍ന്നപോലീസ് ഉദ്യോഗസ്ഥന്‍ ആയിരുന്ന ശ്രീ ബാല്‍ എഴുതിയ വാക്കുകള്‍ വായനക്കാര്‍ സത്യം എന്ന് കരുതും .എന്നാല്‍ അത് നൂറുശതമാനം തെറ്റ് .
തുടര്‍ന്നു നായര്‍ -ഈഴവ ചട്ടമ്പി-ശ്രീനാരായണ ഭക്തര്‍ അയ്യാവിനെ ആദ്ധ്യാത്മിക ഗുരുസ്ഥാനത്ത് നിന്ന് നീക്കി വെറും “യോഗഗുരു”വാക്കി)
യാതാസ്ഥിതികരായ തിരുവനന്തപുരം വാസികള്‍ അയ്യാ ഗുരുവിനെ പാണ്ടിപ്പറയന്‍ എന്ന് വിളിച്ചപ്പോള്‍ അയ്യാ പറഞ്ഞു “ഇന്ത ഉലകത്തിലെ ഒരേ ഒരു ഒരു ജാതി താന്‍ ഒരേ ഒരു മതം താന്‍ ,ഒരേ ഒരു കടവുള്‍ താന്‍”  1909 ല്‍  മുന്‍കൂട്ടി അറിയിച്ച് ശേഷം അയ്യാ സമാധിയായി  .അഞ്ചു വര്ഷം കഴിഞ്ഞപ്പോള്‍ ശിഷ്യന്‍ നാണു ആശാന്‍  അത് ഭാഷാന്തരം ചെയ്തു പദ്യമാക്കി (ജാതി നിര്‍ണ്ണയം1914 –ഒരു ജാതി ഒരു മതം ഒരു ദൈവം)

Tuesday 26 February 2019

ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ ജീവചരിത്രം (ടി .കെ നാരായണന്‍



കോട്ടയം ഡി.എസ് .പി ആയിരുന്ന ശ്രീ കെ.എന്‍ ബാല്‍ IPS ,
(Mob: 9846040910 ) റിട്ടയര്‍ ചെയ്ത ശേഷം അദ്ദേഹത്തിന്‍റെ പിതാവും “ദേശാഭിമാനി” പത്രാധിപരും ആയിരുന്ന ടി .കെ നാരായണന്‍ (1882-1939) എഴുതി 1921- ല്‍ പ്രസിദ്ധീകരിച്ചിരുന്ന, എന്നാല്‍ കിട്ടാതിരുന്നിരുന്ന, ശ്രീ നാരായണ ഗുരുവിന്‍റെ ആദ്യ ജീവചരിത്ര ഗ്രന്ഥത്തിന്‍റെ  മൊത്തം 84 പേജുകളില്‍  (ഓം ബ്രഹ്മ ശ്രീ നാരായണ ഗുരുസ്വാമി തൃപ്പാടങ്ങളുടെ ജീവചരിത്ര സംഗ്രഹം ) ആദ്യ 64 പേജുകള്‍ പുനപ്രസിദ്ധീകരിച്ചത് (ബാക്കി പേജുകള്‍ ലഭ്യമല്ല എന്ന് ശ്രീ ബാല്‍) താല്‍പ്പര്യ പൂര്‍വ്വം വായിച്ചു വര്‍ക്കല മുട്ടപ്പലത്തെ പൂര്‍ണ്ണാ പ്രിന്‍റിംഗ് & പബ്ലീഷിംഗ് ഹൌസ് ആണ് പ്രസാധകര്‍ (.382 പേജുകള്‍ വില Rs 300 /-) ഭാഷാപോഷിണി മാസിക അവസാന പംക്തി “പഴമയില്‍ നിന്ന്” ലേഖകന്‍ ജി .പ്രിയദര്‍ശന്‍ ,പ്രൊഫ .എം കെ സാനു തുടങ്ങി ചിലര്‍ ഗുരുവിനെ കുറിച്ച് എഴുതിയ ലേഖനങ്ങള്‍ ഈ പുസ്തകത്തില്‍ വായിക്കാം
ശ്രീ നാരായണ ഗുരുവിന്‍റെ ശിഷ്യരെ കുറിച്ച് മിക്ക ശ്രീനാരായണ ജീവചരിത്രങ്ങളിലും പ്രതിപാദിച്ചു കാണാറുണ്ട് .ശ്രീനാരായണ ജീവചരിത്രങ്ങളില്‍ ഏറ്റവും വിശ്വസനീയം എന്ന് ഈ ബ്ലോഗര്‍ കരുതുന്ന ജീവചരിത്രം എഴുതിയ, ഞാന്‍ “കേരളീയ ബോസ്വെല്‍” എന്ന് വിശേഷിപ്പിക്കാറുള്ള (ഡോക്ടര്‍ ജോണ്‍സന്‍റെ കൂടെ സഞ്ചരിച്ച് അദ്ദേഹത്തിന്‍റെ വിശ്വസനീയമായ ജീവചരിത്രം എഴുതി പ്രസിദ്ധനായ ഇംഗ്ലീഷ് കാരനാണ് ബോസ്വെല്‍ ) കോട്ടുകോയിക്കല്‍ വേലായുധന്‍ ആകട്ടെ, “ശ്രീ നാരായണ ഗുരുവിന്‍റെ ശിഷ്യര്‍” എന്ന പേരില്‍ ഒരു ഗ്രന്ഥം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.പക്ഷെ തീവ്ര ശ്രീനാരായണ ഭക്തര്‍ ആയ പല ജീവചരിത്ര രചയിതാക്കളും ശ്രീനാരായണ ഗുരുവിന്‍റെ ആത്മീയ ഗുരുവിന്‍റെ കാര്യം വരുമ്പോള്‍ അത് ശ്ലോകത്തില്‍ കഴിക്കാറാണ് പതിവ് .അല്ലെങ്കില്‍ തെറ്റുകള്‍ എഴുതി പിടിപ്പിക്കും .
 സ്വാഭാവികമായും ശ്രീ ടി.കെ .നാരായണനും ശ്രീ ബാലും  ശ്രീ നാരായണഗുരുവിന്‍റെ ആദ്ധ്യാത്മിക ഗുരുവിനെ കുറിച്ച് എന്ത് പറയുന്നു എന്നാണ്‌ ആദ്യം പരിശോധിച്ചത് .നാലാം അദ്ധ്യായമായ (പുറം 122) “യോഗാഭ്യാസം” എന്ന അദ്ധ്യായത്തില്‍ ഇങ്ങനെ നമുക്ക് വായിക്കാം “ഇക്കാലത്ത് (കൊ.വ 1060 നു ശേഷം –ഡോ കാനം ) സ്വാമി പ്രാചീന മലയാളം മുതലായ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ കുഞ്ഞന്‍പിള്ള ചട്ടമ്പി എന്ന മഹാതമാവുമായി പരിചയപ്പെടുകയും ആ വഴി “തൈക്കാട്ട് അയ്യാവ്”എന്ന സുബ്രഹ്മണ്യ ഭക്തനും യോഗിയുമായ ഗുരുവിന്‍റെ അടുക്കല്‍ നിന്ന് യോഗാഭ്യാസ സംബന്ധമായ ഉപദേശം കൈക്കൊള്‍കയും ചെയ്തു .സ്വാമി സുബ്രഹ്മണ്യ ഉപാസകന്‍ ആയത് അന്ന് മുതല്‍ ആണെന്ന് കരുതുന്നു .
ഇനി മൂന്നാം പതിപ്പിന്‍റെ അവതാരിക എന്ന പേരില്‍ പ്രസാധകന്‍ ശ്രീ ബാല്‍ IPS എഴുതിയത് നമുക്ക് വായിക്കാം (പുറം 60-62)
യോഗമുറകള്‍ പരിശീലിക്കുന്നതിന് ഒരു ഗുരുനാഥന്‍ ആവശ്യമാണെന്ന് സ്വാമികള്‍ക്ക് തോന്നി .വിവരം ഷണ്മുഖദാസ സ്വാമികളെ (ചട്ടമ്പി സ്വാമികളെ –ഡോ കാനം ) അറിയിച്ചു .അദ്ദേഹം അതിലേയ്ക്ക് തൈക്കാട്ട് അയ്യാവ് എന്ന ഒരു പരമ ധന്യനെ പരിചയപ്പെടുത്തി കൊടുത്തു .അത് ആയിരത്തി അറുപതാമാണ്ടാണ് (സി.ഇ 1885.ഡോ കാനം ).പ്രാണായാമം തുടങ്ങിയ യോഗക്രമങ്ങള്‍ വേണ്ടവണ്ണം വശപ്പെടുത്തി അത്ഭുത സിദ്ധികള്‍ നേടിയ ആള്‍ ആയിരുന്നു തൈക്കാട്ട് ആയ്യാവവര്‍കള്‍ .അദ്ദേഹം ആ നിലയില്‍ പ്രസിദ്ധനും ആയിരുന്നു .തിരുവനന്തപുരം റസിഡന്‍സിയില്‍ ആ മാന്യന്‍ ചെറിയൊരു ഉദ്യോഗം നോക്കി വരുന്ന കാലം ആയിരുന്നു അത്. രാജയോഗം, കര്‍മ്മ യോഗം, ഹഠയോഗം തുടങ്ങിയ യോഗവിധികള്‍ പലതുണ്ടല്ലോ. അവയെല്ലാം അയ്യാവിനു ദൃഡപരി ചിതങ്ങള്‍ ആയിരുന്നു. .........അയ്യാവ് അവര്‍കള്‍ ഒരു ബ്രാഹ്മണന്‍ ആയിരുന്നു .അയ്യാവ് ശാസ്ത്രികള്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്‍ .ഉള്ളൂര്‍ എസ് പരമേശ്വര അയ്യര്‍ ,സ്വാമികളുടെ സമാധി സംബന്ധിച്ച് നടത്തിയ –തിരുവനന്ത പുരത്ത് വച്ച് കൂടിയ ഒരു അനുശോചന യോഗത്തില്‍ പ്രസംഗിച്ചതായി കേട്ടിട്ടുണ്ട് .എന്നാല്‍ അദ്ദേഹം പറയര്‍ എന്നും ആദിദ്രാവിഡര്‍ എന്നും ഇപ്പോള്‍ പറയപ്പെടുന്ന സമുദായത്തിലെ അംഗം ആയിരുന്നു എന്നാണ്‌ എന്‍റെ സൂക്ഷമായ അറിവ് .ഈ വസ്തുത മിക്കവാറും ആര്‍ക്കും തന്നെ അറിഞ്ഞു കൂടാ ......മദിരാശിയില്‍ നിന്നും തിരുവനന്തപുരത്ത് വന്നു റസിഡന്‍സിയില്‍ ഒരു കീഴ് ഉദ്യോഗസ്ഥന്‍ ആയി താമസിച്ചിരുന്ന അയ്യാവ് അവര്‍കളെ അറിയാന്‍ ഇടവരാതെ പോയത്തില്‍ ആശ്ചര്യമില്ല .
ഐ .പി.എസ് കാരനായ ഒരു റിട്ടയേര്‍ഡ പോലീസ് ഉദ്യോഗസ്ഥനില്‍ നിന്നും മുകളില്‍ നല്‍കിയ ചില പരാമര്‍ശങ്ങള്‍ വന്നത് തികച്ചും നിര്‍ഭാഗ്യകരം എന്ന് ചൂണ്ടിക്കാണിക്കട്ടെ
തൈക്കാട്ട് അയ്യാവ് റസിഡന്‍സിയിലെ  “ചെറിയ ഒരു ഉദ്യോഗം നോക്കി”യ ആള്‍ എന്നും “കീഴ് ഉദ്യോഗസ്ഥന്‍” എന്നും ശ്രീ ബാല്‍ പരാമര്‍ശിക്കുന്നു .

തികച്ചും തെറ്റ് .മലബാറില്‍ തുക്കിടി സായിപ്പ് (ഡപ്യൂട്ടി കളക്ടര്‍ )ആയിരുന്ന മഗ്രിഗര്‍ എന്ന യൂറോപ്പിയന്‍റെ  തമിഴ് ഗുരു ആയിരുന്നു സുബ്ബയ്യന്‍ എന്ന്‍ ഔദ്യോഗിക നാമം ഉണ്ടായിരുന്ന അയ്യാ സ്വാമികള്‍ .മഗ്രിഗര്‍ തിരുവിതാം കൂര്‍ റ സിഡന്റ് ആയി നിയമിതന്‍ ആയപ്പോള്‍, അദ്ദേഹത്തെ കൂടെ കൊണ്ടുവന്നു റസിഡന്‍സി മാനേജര്‍ ആയി നിയമിച്ചു .പിന്നീട് “സുപ്രണ്ട്” എന്ന്‍ ആ പോസ്റ്റ്‌ അറിയപ്പെട്ടു സമാധി ആകുന്ന 95 വയസ് വരെ അദ്ദേഹം ആ പോസ്റ്റില്‍ തുടര്‍ന്നു .ജോലി ചെയ്യാതെ പെന്‍ഷന്‍ വാങ്ങില്ല എന്നതായിരുന്നു പെന്‍ഷന്‍ പറ്റാതിരിക്കാന്‍ കാരണം .അല്ലാതെ റസിഡന്‍സി യിലെ തൂപ്പുകാരനോ പാചകക്കാരനോ വെള്ളം കോരുകാരനോ വിറകു വെട്ടുകാരനോ, അന്തരിച്ച എന്‍റെ പ്രിയസുഹൃത്തും പുരാവസ്തു വകുപ്പ് ഡയരക്ടറും ആയിരുന്ന അന്തരിച്ച മലയിന്‍കീഴ് മഹേശ്വരന്‍ നായര്‍ അദ്ദേഹത്തിന്‍റെ കുപ്രസിദ്ധമായ “നാരായണ ഗുരുവിന്‍റെ ഗുരു” (ശ്രദ്ധിക്കുക ആദ്യം “ശ്രീ” ഇല്ല. വിദ്യാധിരാജ വിദ്യാപീഠം 1976) എന്ന ചട്ടമ്പി സ്വാമി ജീവചരിത്രത്തില്‍) എഴുതി പിടിപ്പിച്ചത് പോലെ പശുമേയ്പ്പു കാരനോ തോട്ടക്കാരനോ (റസിഡന്സി പരിസരത്തെ സസ്യലതാദികള്‍ അദ്ദേഹം വച്ച് പിടിപ്പിച്ചതായിരുന്നു .ഗീത ഉപദേശിച്ച സാക്ഷാല്‍ ശ്രീകൃഷ്ണ ഭഗവാനും ഒരു “ഗോപാലകന്‍”-പശുമേയ്പ്പു കാരന്‍-) ആയിരുന്നു എന്ന കാര്യം എന്‍റെ സുഹൃത്ത് മറന്നു പോയി ) മാത്രം ആയിരുന്നില്ല .സ്വാതി തിരുനാള്‍ (1939), അശ്വതി തിരുനാള്‍ ,ശ്രീമൂലം തിരുനാള്‍ (1873-1909). എന്നീ മൂന്നു രാജാക്കന്മാര്‍ ഉള്‍പ്പടെ കൊട്ടാരത്തിലെ തമ്പുരാന്‍ തമ്പുരാട്ടി മാര്‍ ഉള്‍പ്പടെ അമ്പത്തി രണ്ടു പ്രശസ്ത വ്യക്തികള്‍ അദ്ദേഹത്തിന്‍റെ ശിഷ്യര്‍ ആയിരുന്നു .അയ്യാ ഗുരുവിന്‍റെ  ജീവചരിത്രം ശ്രീ ബാല്‍ വായിച്ചിട്ടില്ല സൂപ്രണ്ട് അയ്യാ എന്ന മഹാഗുരു ,ഗുരുക്കന്മാരുടെ ഗുരു , എങ്ങനെ
റസിഡന്‍സിയിലെ  “ചെറിയ /കീഴ് ജീവനക്കാരന്‍” ആകും ?
അയ്യാ ഗുരു തന്നെ കുറിച്ച് ശിഷ്യര്‍ പറയുന്നതും എഴുതുന്നതും വിലക്കിയിരുന്നു .ഗുരുവിന്‍റെ ഒരു ജന്മദിനം കുഞ്ഞന്‍ അദ്ദേഹത്തെ കുറിച്ച് പദ്യം ചൊല്ലിയപ്പോള്‍ ഗുരു അത് തടഞ്ഞു .മുരുകനെ കുറിച്ച് പാടൂ എന്ന് പറഞ്ഞതായി കാലടി പരമേശ്വരന്‍ പിള്ള പ്രസിദ്ധീകരിച്ച ആദ്യ ജീവചരിത്രം (അയ്യാമിഷന്‍ 1960) ഫോട്ടോ എടുക്കാനും അനുവദിച്ചിരുന്നില്ല .എന്നാല്‍ സമാധി ആകാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ റസിഡ ന്റ് ദ്വരയുടെ പത്നിയ്ക്ക് ഒരു ഫോട്ടോ എടുക്കാന്‍ അനുമതി നല്‍കി ആ ഫോട്ടോ ആണ് തിരുവതാം കൂര്‍ കൊട്ടാരം വക തെവാരപ്പുരയില്‍ ഇന്നും കാണപ്പെടുന്നത് .അത് പരിഷ്കരിച്ചതാണ് ഇന്ന് നാം കാണുന്ന ചിത്രം .ശിഷ്യര്‍ ചട്ടമ്പിസ്വാമികള്‍ ,ശ്രീനാരായണ ഗുരു എന്നിവര്‍ക്ക് ധാരാളം ഫോട്ടോകള്‍ ഉള്ളപ്പോള്‍ അവരുടെ ഗുരുവിനു ഒരു ഫോട്ടോ മാത്രം ലഭിക്കാന്‍ അതാണ്‌ കാരണം .അയ്യാവ്  സ്വാമികള്‍ സമാധി ആകുന്ന 1909മുതല്‍ 1960 വരെ അച്ചടിയില്‍ അദ്ദേഹത്തെ കുറിച്ച് കാര്യമായ വിവരം ഒന്നും വന്നില്ല .സമാധി ആയപ്പോള്‍ ശിഷ്യര്‍ ചരമ ശ്ലോകങ്ങള്‍ എഴുതിയില്ല .എന്നാല്‍ മകന്‍ ലോകനാഥപിള്ള പിതാവിന്‍റെ ജീവച്ചരിത്രസംഗ്രഹം തമിഴില്‍ എഴുതി വച്ചു .പക്ഷെ അദ്ദേഹം സമാധിആകും വരെ അതും പ്രസിദ്ധീകരിക്കപ്പെട്ടില്ല .അതിനുശേഷം ഇന്ത്യന്‍ പ്രസിഡന്റിന്റെ ആയുര്‍വേദ ഫിസിഷ്യന്‍ ആയിരുന്ന കാലടി പരമേശ്വരന്‍ പിള്ള ആ ജീവചരിത്രം മൊഴിമാറ്റി മലയാളത്തില്‍ പ്രസിദ്ധീകരിച്ചു .”ശിവരാജയോഗി തൈക്കാട്ട് അയ്യാ ഗുരു തിരുവടികള്‍” (അയ്യാ മിഷന്‍ തൈക്കാട്).അതില്‍ ഉണ്ടായിരുന്ന “അയിത്തോച്ചാടനം” എന്ന അതിപ്രധാനമായ അദ്ധ്യായം ചില അജ്ഞാത കാരണത്താല്‍ അടുത്ത പതിപ്പില്‍ (1976)ഒഴിവാക്കപ്പെട്ടു .എന്നാല്‍ ആദ്യപേജ് നെറ്റില്‍ കിട്ടും .അജ്ഞാതകാരണത്താല്‍ തന്നെ “ശിവരാജ യോഗി” എന്ന വിശേഷണം “ബ്രഹ്മശ്രീ “ എന്ന് മാറ്റപ്പെടുകയും ചെയ്തു

അയ്യാവ് അവര്‍കള്‍ ഒരു ബ്രാഹ്മണന്‍ ആയിരുന്നു .അയ്യാവ് ശാസ്ത്രികള്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്‍ .ഉള്ളൂര്‍ എസ് പരമേശ്വര അയ്യര്‍ ,സ്വാമികളുടെ സമാധി സംബന്ധിച്ച് നടത്തിയ –തിരുവനന്ത പുരത്ത് വച്ച് കൂടിയ ഒരു അനുശോചന യോഗത്തില്‍ പ്രസംഗിച്ചതായി കേട്ടിട്ടുണ്ട് ശ്രീ ബാലിന് എവിടെ നിന്ന് കിട്ടിയ വിവരം എന്ന് വ്യക്തമാക്കുന്നില്ല .മനോരമയിലെ സമാധി വാര്‍ത്തയിലും(തെക്കുംഭാഗം മോഹന്‍ ,വിധ്യാധിരാജനും ഒരു വെള്ളാള വെളിച്ചപ്പാടും കാണുക ) മനോരമ മില്യനിയം പതിപ്പില്‍ എം ജി എസ് നാരായണന്‍ എഴുതിയ ഓര്‍ ലേഖനത്തിലും അങ്ങനെ വായിക്കാം .പക്ഷെ ശരിയല്ല .അയ്യാവ് ബ്രാഹ്മണന്‍ ആയിരുന്നില്ല .അയ്യാ ശാസ്ത്രികള്‍ എന്ന പേരും അദ്ദേഹത്തിനുണ്ടായിരുന്നില്ല .ഉള്ളൂര്‍ അദ്ദേഹത്തെ തന്‍റെ  സാഹിത്യചരിത്രത്തില്‍ “ആദ്യദ്രാവിഡന്‍” എന്നാണു രേഖപ്പെടുത്തിയത് .
അന്തരിച്ച ചെങ്ങന്നൂര്‍ ബുധനൂര്‍ ഏ .എന്‍ വാസു ഗണകന്‍ തന്‍റെ ഗോച്ചരന്‍റെ ശൈവ പൈതൃകം എന്ന ഗണക/കണിയാര്‍  സമുദായ ചരിത്രത്തില്‍ അയ്യാ ഗുരു കണിയാന്‍ സമുദായത്തില്‍ ജനിച്ചു എന്ന് എഴുതി വച്ചു .തെക്കുംഭാഗം മോഹന്‍ ആകട്ടെ തന്‍റെ വിദ്യാധിരാജനും ഒരു വെള്ളാള വെളിച്ചപ്പാടും എന്ന പുസ്തകത്തില്‍ അയ്യാവു സ്വാമികളെ മണ്ണാന്‍ സമുദായത്തില്‍ ജനിപ്പിച്ചു എന്ന് കാണാം ശുദ്ധ വിവരക്കേട് .
അന്തരിച്ച ടി.എച്ച് പി.ചെന്താരശ്ശേരി ,കന്നുകുഴി മണി എന്നിവര്‍ അവരുടെ അയ്യങ്കാളി ജീവചരിത്രങ്ങളില്‍ അയ്യാ ഗുരുവിനെ “പാണ്ടിപ്പറയന്‍” എന്ന് പരാമര്‍ശിച്ചിരുന്നു .വിവരമില്ലായ്മയാണ് കാരണം .ശ്രീ ബാലിന് സൂക്ഷമായ വിവരം (പറയര്‍ എന്നും ആദി ദ്രാവിഡര്‍ എന്നും )എങ്ങിനെ എവിടെ നിന്ന് കിട്ടി എന്ന് വ്യക്തമാക്കിയിട്ടില്ല . അയ്യാവ് മുന്‍കൂട്ടി തന്നെ സമാധി ശ്മശാനത്തില്‍ തന്നെ എന്ന് പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്‍റെ സമാധികോവില്‍  ഒരിക്കല്‍ എങ്കിലും ചെന്താരശ്ശേരിയോ കുന്നുകുഴി മണിയോ തെക്കുംഭാഗം മോഹണോ കുറഞ്ഞ പക്ഷം പോലീസ് അന്വേഷകന്‍ കൂടി ആയിരുന്ന ശ്രീ ബാലോ സന്ദര്‍ശിച്ചിരുന്നു എങ്കില്‍ ഇത്തരം ആന മണ്ടത്തരങ്ങള്‍  എഴുതി പിടിപ്പിക്ക ഇല്ലായിരുന്നു .തൈക്കാട്ട് ശ്മശാനത്തില്‍ (ശാന്തി കവാടം) ചെന്ന്  അതിന്‍റെ ചരിത്രം ,കിടപ്പ്,വിസ്തീര്‍ണ്ണം ,വിവിധ സമുദായങ്ങള്‍ക്ക് നല്‍കപ്പെട്ട ഭാഗങ്ങള്‍  ,അയ്യാവു സമാധി എന്നിവ മനസ്സിലാക്കണം . “പുലയന്‍ അയ്യപ്പന്‍” എന്ന് വിളിക്കപ്പെട്ടിരുന്ന സഹോദരന്‍ അയ്യപ്പന്‍ പുലയ സമുദായത്തില്‍ ജനിച്ച ആള്‍ അല്ല എന്ന സത്യം ശ്രീ ബാല്‍ എന്തേ ഓര്‍ക്കാതെ പോയി എന്ന് മനസ്സിലാകുന്നില്ല.
ഡോ കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം
Mob 9447035416 Email:drkanam@gmail.com

Saturday 23 February 2019

യൂറോപ്പ് കണ്ട ഞാന്‍


യൂറോപ്പ് കണ്ട ഞാന്‍
കലാകൌമുദി 2019 ഫെബ്രുവരി 17-24 ലക്കം വാരികയിലെ
ആഴ്ചവട്ടം പംക്തിയില്‍ (പുറം 78)
ശ്രീ പായിപ്ര  രാധാകൃഷ്ണന്‍ വീണ്ടും ഒരിക്കല്‍ കൂടി
കൊച്ചാട്ടില്‍ കല്യാണിക്കുട്ടിഅ മ്മയുടെയും അവരുടെ യാത്രാവിവരണ
കൃതിയെയും അവതരിപ്പിക്കുന്നു .താന്‍ സാഹിത്യ അക്കാദമി സെക്രട്ടറി
ആയിരുന്ന കാലത്ത് അവരുട“പഥി കയും വഴിയോരത്തെ മണിദീപങ്ങളും”
എന്ന കൃതിയ്ക്ക് അവാര്‍ഡു നല്‍കിയ കാര്യം പണ്ട് എഴുതി .
ഇപ്പോള്‍ ബി. ആര്‍. പി ഭാസ്കര്‍ കല്യാണി അമ്മയുടെ മകനും പത്രപ്രവര്‍ത്തകനും ആയിരുന്ന അന്തരിച്ച കെ ഗോപിനാഥനെ കുറിച്ച് എഴുതിയ സ്മരണ കണ്ടപ്പോള്‍ ( ഫെബ്രുവരി  2 ലക്കം പുറം  19 )വീണ്ടും കല്യാണി കുട്ടി അമ്മയെ കുറിച്ചും അവരുടെ കൃതികളെ കുറിച്ചും എഴുതുന്നു .വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത സി.കുട്ടന്‍ നായര്‍ ആയിരുന്നു കല്യാണി കുട്ടി അമ്മയുടെ ഭര്‍ത്താവ്
പായിപ്ര എഴുതാന്‍ വിട്ടു പോയ രണ്ടു കാര്യങ്ങള്‍
കല്യാണി കുട്ടി അമ്മ എന്ന പേരില്‍ അല്ല അവര്‍ യാത്രാവിവരണം എഴുതിയത് മിസ്സിസ് സി കുട്ടന്‍ നായര്‍ എന്ന പേരില്‍ ആയിരുന്നു .
ആദ്യ പതിപ്പ് കൊല്ലവര്‍ഷം 1111(സി.ഇ 1935) അച്ചടി ഭാരത വിലാസം പ്രസ് തൃശ്ശൂര്‍ .
പ്രസ്തുത യാത്രാവിവരണത്തിന് ഒറ്റ വാക്യത്തില്‍ നല്ല
ഉഗ്രന്‍  നിരൂപണം എഴുതി ഹാസ്യ സമ്രാട്ട് സഞ്ജയന്‍ എന്ന സീതാരാമന്‍ .തീരെ ചെറുപ്പത്തില്‍ വായിച്ചതാണ് .ഇന്നും ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്നു .
ഗ്രന്ഥ കര്‍ത്രി പുസ്തകത്തിന്‍റെ പേര്‍ മാറ്റണം ഞാന്‍ കണ്ട യൂറോപ്പ് എന്നതിന് പകരം “യൂറോപ്പ് കണ്ട ഞാന്‍” എന്നതാണ് കൂടുതല്‍ യോജിക്കുന്ന പുസ്തകനാമം .ആ കൃതിനെറ്റില്‍  വായിക്കാന്‍ സന്ദര്‍ശിക്കുക
https://archive.org/details/NjanKandaEurope

Sunday 10 February 2019

കേന്ദ്രടൂറിസം വകുപ്പ് മന്ത്രി ശ്രീ അല്‍ഫോന്‍സ്‌ കണ്ണന്താനത്തിനു ഒരു തുറന്ന കത്ത്


(സംസ്ഥാന ടൂറിസം മന്ത്രി ശ്രീ കടകം പള്ളി സുരേന്ദ്രന്‍ ,
തിരുവനന്തപുരം ലോക സഭ മെമ്പര്‍ ശ്രീ ശശി തരൂര്‍ എം.പി എന്നിവര്‍ക്കും കോപ്പി )
ബഹുമാനപ്പെട്ട കേന്ദ്ര ടൂറിസം മന്ത്രി ,
കേന്ദ്ര –സംസ്ഥാന സര്‍ക്കാറുകള്‍ ഒരു പോലെ താല്‍പ്പര്യം എടുത്തു നടപ്പിലാക്കുന്ന ,എഴുപതു കോടി രൂപാ ചെലവു വരുന്ന “ ശ്രീ നാരായണ ഗുരു തീര്‍ഥാടന സര്‍ക്കൂട്ട്” ഇന്നലെ (2019 ഫെബ്രുവരി 10)അങ്ങ് ഉത്ഘാടനം ചെയ്തതായി ചാനല്‍ വാര്‍ത്തകള്‍ കണ്ടു .
അങ്ങയേയും കേന്ദ്ര -കേരള സര്‍ക്കാരുകളെയും മുക്തകണ്ഠം അനുമോദിക്കുന്നു .
വളരെ ശ്രേഷ്ടമായ ഒരു നടപടി എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
എന്നാല്‍ ആ സര്‍ക്ക്യൂട്ടില്‍ അത്യാവശ്യം ഉള്‍പ്പെടുത്തേണ്ടിയിരുന്ന ചില പ്രദേശങ്ങള്‍ ,സ്ഥാപനങ്ങള്‍ എന്നിവ വിട്ടു പോയി എന്ന കാര്യം അങ്ങയുടെ ശ്രദ്ധയില്‍ പെടുത്താന്‍ എന്നെ അനുവദിക്കുക .
കായംകുളം കുമ്മപ്പള്ളിയില്‍ താമസിച്ചിരുന്ന യൈവനകാലത്ത് കൃഷ്ണഭക്തന്‍ ആയിരുന്ന, “നാണു ആശാന്‍” എന്നറിയപ്പെട്ടിരുന്ന, ശ്രീ നാരായണഗുരുവിനെ ശിവ ഭക്തന്‍ ആക്കിമാറ്റി യതും “ബാലാസുബ്രാഹ്മണ്യ മന്ത്രം” ചെവിയില്‍ ഓതി നല്‍കി ആത്മീയ ശിഷ്യന്‍ ആയി ആയി സ്വീകരിച്ചതും യോഗാഭ്യാസം പഠിപ്പിച്ചതും “പത്തൊന്‍പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ നരേന്ദ്ര മോഡി” എന്ന വിശേഷണം അര്‍ഹിക്കുന്ന,യോഗപ്രചാരകന്‍ , ശിവരാജ യോഗി മഹാഗുരു തൈക്കാട്ട് അയ്യാവു സ്വാമികള്‍ (1814-1909) ആയിരുന്നു.
സൂപ്രണ്ട് അയ്യാവ് എന്നും തൈക്കാട്ട് റസിഡന്‍സി സൂപ്രണ്ട് ആയിരുന്ന അദ്ദേഹം അറിയപ്പെട്ടിരുന്നു .വിദേശികള്‍ അടക്കം അന്‍പത്തി രണ്ടില്‍ പരം ശിഷ്യര്‍ അദ്ദേഹത്തിനുണ്ടായിരുന്നു .,മുത്തുക്കുട്ടി (അയ്യാ വൈകുണ്ടന്‍ ),കുഞ്ഞന്‍ (ചട്ടമ്പിസ്വാമികള്‍ സ്വാമികള്‍ ),നാണു (ശ്രീനാരായണ ഗുരു ), കാളി (അയ്യങ്കാളി ) ,ചിത്രമെഴുത്ത്‌ രാജാരവി വര്‍മ്മ ,കേരള വര്‍മ്മ വലിയ കോയി തമ്പുരാന്‍ ,ഏ .ആര്‍ രാജ രാജവര്‍മ്മ ,സ്വാതി തിരുനാള്‍ ,അശ്വതി തിരുനാള്‍ ,ശ്രീമൂലം തിരുനാള്‍ എന്നീ മൂന്നു മഹാരാജാക്കന്മാര്‍,ഫാദര്‍ പേട്ട ഫെര്നാണ്ടസ് .മക്കടി ലബ്ബ ,തക്കല പീര്‍ മുഹമ്മദ്‌ ,വെങ്കിട്ടന്‍ (പില്‍ക്കാലത്ത് ജയ്ഹിന്ദ്‌ ചെമ്പകരാമന്‍ പിള്ള എന്ന ആദ്യകാല സ്വാതന്ത്ര്യ സമര നായകന്‍,പത്മനാഭ കണിയാര്‍ ,നെടുങ്ങോട് പപ്പു (ഡോ .പല്‍പ്പു എന്ന എസ് എന്‍ ഡി പി സ്ഥാപകന്‍ ) Sir William Waltter Strickland എന്നിവര്‍ അതില്‍ പെടും .ലോകത്തില്‍ ആദ്യമായി “അവര്‍ണ്ണ –സവര്‍ണ്ണ പന്തി ഭോജനം” നടപ്പിലാക്കിയത് 1873-1909 കാലത്ത് ഔദ്യോഗിക വസതിയായിരുന്ന തൈക്കാട്ടെ “ഇടപ്പിറ വിളാകം” വീട്ടില്‍ വച്ച് തൈപ്പൂയ സദ്യകളില്‍ . അയ്യങ്കാളിയും ഈ സദ്യകളില്‍ പങ്കെടുത്തിരുന്നു .തുടര്‍ന്നു യാഥാസ്ഥിതിക അനന്തപുരി അയ്യാവു സ്വാമികള്‍ക്ക് “പാണ്ടിപ്പറയന്‍” എന്ന ബഹുമതി നല്‍കി എന്നത് ചരിത്രം .
ഈ "ഇടപ്പിറ വിളാകം" വീട് ഇന്നും നിലനില്‍ക്കുന്നു .ഗായകന്‍ എം ജി ശ്രീകുമാറിന്റെ ജന്മഗൃഹത്തി നടുത്ത് ഏതോ സര്‍ക്കാര്‍ ഓഫീസ് .തൈക്കാട്ട് സംഗീത കോളേജ് പ്രിന്‍സിപ്പല്‍ ശെമ്മാങ്കുടി ഔദ്യോഗിക വസതിയായി ഉപയോഗിച്ച വീട് .സംഗീത കോളേജ് വിദ്യാര്‍ത്ഥി ആയിരുന്ന ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസ് ആ വീടിന്‍റെ കാര്‍ ഷെഡില്‍ ആണ് വിദ്യാഭ്യാസ കാലത്ത് താമസിച്ചിരുന്നത് .തീര്‍ച്ചയായും “ഇടപ്പിറ വിളാകം” പൈതൃക ഗേഹം തീര്‍ത്ഥാടന സര്‍ക്ക്യൂട്ടില്‍ ഉള്‍പ്പെടുത്ത പ്പെടണം .
തൈക്കാട്ട് അയ്യാവു സ്വാമികള്‍ സമാധിയ്ക്ക് തെരഞ്ഞെടുത്തത് തൈക്കാട്ട് ശ്മശാനം ആയിരുന്നു 1880 കാലത്ത് മനോന്മണീ യം സുന്ദരന്‍ പിള്ള വെള്ളാള സമുദായത്തിന് വേണ്ടി അനുവദിപ്പിച്ച് എടുത്ത പുത്തന്‍ ചന്ത വെള്ളാള ശ്മശാനത്തിന്‍റെ ഒരു ഭാഗം .സുന്ദരന്‍ പിള്ളയും അവിടെ തന്നെ സംസ്കരിക്കപ്പെട്ടു .ആ സമാധി ക്ഷേത്രം കൃഷ്ണ ശിലയില്‍ അതി മനോഹരമായി പുനര്‍ നിര്‍മ്മിക്കപ്പെട്ടു .തീര്‍ച്ചയായും തൈക്കാട്ടെ അയ്യാ ഗുരു സമാധി ക്ഷേത്രം –ഗുരുവിന്‍റെ ഗുരു സമാധി –ശ്രീനാരായണ തീര്‍ഥാടന സര്‍ക്ക്യൂട്ടില്‍ ഉള്‍പ്പെടുത്ത പ്പെടണം
.തിരുവിതാം കൂറില്‍ നവോത്ഥാന ത്തിന്‍റെ ഈറ്റില്ലം ആയിരുന്ന രണ്ടു കൂട്ടായ്മകള്‍ -ചര്‍ച്ചാ വേദികള്‍ -ഉണ്ടായിരുന്നു .പേട്ട യില്‍ നടന്നിരുന്ന “ജ്ഞാന പ്രജാഗരം” (1876 ) ചെന്തിട്ടയില്‍ നടന്നിരുന്ന “ശൈവ പ്രകാശ സഭ” (1885) .ആദ്യ കൂടായ്മ ഇന്നില്ല .എന്നാല്‍ ശൈവ പ്രകാശ സഭ ഇന്നും നില നില്‍ക്കുന്നു .തീര്‍ച്ചയായും ചെന്തിട്ടയിലെ ശൈവ പ്രകാശ സഭയുടെ ആസ്ഥാനം തീര്‍ഥാടന സര്‍ക്ക്യൂട്ടില്‍ ഉള്‍പ്പെടുത്ത പ്പെടണം .തൈക്കാട്ട് അയ്യാവു സ്വാമികള്‍ ,മനോന്മണീ യം സുന്ദരന്‍ പിള്ള എന്നിവര്‍ ആണ് രണ്ടു കൂട്ടായ്മകളും സ്ഥാപിച്ചതും നിയന്ത്രിച്ചിരുന്നതും .ഇരുവരുടെയും ഭാര്യമാര്‍ (തുളസി അമ്മാള്‍ ,ശിവകാമി അമ്മാള്‍ ) ചട്ടമ്പി ,നാണു എന്നിവരുടെ പോറ്റമ്മ മാര്‍ കൂടി ആയിരുന്നു .മനോന്മണീ യം സുന്ദരന്‍ പിള്ളയുടെ വസതി ആയിരുന്നു പേരൂര്‍ക്കടയിലെ “ഹാര്‍വി പുരം” ബംഗ്ലാവും സര്‍ക്ക്യൂട്ടില്‍ ഉള്‍പ്പെടുത്തണം .
മുകളില്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍
എന്‍ ബി എസ് ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ച
“തൈക്കാട്അയ്യാ സ്വാമി – ഗുരുക്കന്മാരുടെ ഗുരു –(“ഗ്രന്ഥ കര്‍ത്താവ് സതീഷ്‌ കിടാരക്കുഴി )
എന്ന ലഘു കൃതി സദയം വായിക്കുക
വിധേയന്‍
ഡോ .കാനം ശങ്കരപ്പിള്ള ,
പൊന്‍കുന്നം ,കോട്ടയം ജില്ല
Mob:9447035416 Email: drkanam@gmail.com
www.charithravayana.blogspot.in

കുഞ്ഞന്‍ നാണു കൂടിക്കാഴ്ച (1883)


കേരള –കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന “ശ്രീനാരായണ തീര്‍ത്ഥാടന സര്‍ക്ക്യൂട്ടില്‍”
ചെമ്പഴന്തി അണിയൂര്‍ ഭദ്രകാളി ക്ഷേത്രം ഉള്‍പ്പെടുത്താന്‍ കാരണം ചട്ടമ്പിസ്വാമികളുടെ ജീവചരിത്രങ്ങളില്‍ (ശ്രീനാരായണ ഗുരുവിന്‍റെ ജീവചരിത്രങ്ങളില്‍ അങ്ങനെ കാണുന്നില്ല) ചിലതില്‍, മലയിന്‍കീഴ് മഹേശ്വരന്‍ നായര്‍ മുതല്‍ ഡോ .പുതുശ്ശേരി രാമചന്ദ്രന്‍ വരെയുള്ള തീവ്ര ചട്ടമ്പിസ്വാമി ഭക്തര്‍, ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുവും തമ്മില്‍ ആദ്യം കണ്ടുമുട്ടുന്നത് (വര്‍ഷം 1883) ആ ക്ഷേത്ര പരിസരത്ത് വച്ചായിരുന്നു എന്ന് എഴുതിയത് കൊണ്ടാവണം. കൊടിപറമ്പില്‍ നാരായണ പിള്ള എന്ന ഒരു ദൃക് സാക്ഷിയെ കൂടി അവര്‍ അവതരിപ്പിക്കുന്നു
.നാരായണ പിള്ള ചട്ടമ്പി സ്വാമികളേയും ശ്രീനാരായണഗുരുവിനെയും അവിടെ ഒന്നിച്ചു കണ്ടിരിക്കാം .പക്ഷെ ആ കൂടിക്കാഴ്ച കുഞ്ഞന്‍-നാണു എന്നിവരുടെ ആദ്യ സമാഗമം ആയിരുന്നില്ല എന്നതാണ് വസ്തുത .അതിനും എത്രയോ വര്ഷം മുമ്പ് തന്നെ അവര്‍ സുഹൃത്തുക്കളും തൈക്കാട്ട് അയ്യാവു സ്വാമികളുടെ കീഴില്‍ “സീനിയര്‍ -ജൂനിയര്‍” ശിഷ്യരും ആയി തീര്‍ന്നിരുന്നു .
കാലടി പരമേശ്വരന്‍ പിള്ള പ്രസിദ്ധീകരിച്ച(1960) “ശിവരാജ യോഗി തൈക്കാട്ട് അയ്യാ സ്വാമി തിരുവടികള്‍” ,ഡോ .എസ് .ഓമനയുടെ പി.എച്ച് ഡി തീസ്സിസ് “ഒരു മഹാഗുരു” (2013) എന്നിവയില്‍ ആക്കാര്യം വിശദമായി പറയുന്നു 1873-79 കാലത്തെ, ആറു വര്‍ഷത്തെ, കാത്തു “നില്‍പ്പി”നുശേഷം കുഞ്ഞന് അയ്യാവു ഗുരു “ബാലാസുബ്രഹ്മണ്യ മന്ത്രം” ഓതി നല്‍കി ശിഷ്യന്‍ ആയി സ്വീകരിച്ചത് 1879 ലെ ചിത്രാപൌര്‍ണ്ണമി ദിനത്തില്‍ ആയിരുന്നു .
താമസിയാതെ തന്‍റെ സുഹൃത്തായ നാണുവിനെ ചട്ടമ്പി അയ്യാവിനു പരിചയപ്പെടുത്തുന്നു. നാണുവിനെ അടുത്ത ചിത്രാപൌര്‍ണ്ണമി ദിനത്തില്‍ (1880)അയ്യാവു സ്വാമികള്‍ ശിഷ്യനായി സ്വീകരിച്ചു .ചുരുക്കത്തില്‍ അവര്‍ 1879 നു മുമ്പ് തന്നെ സുഹൃത്തുക്കള്‍ ആയിരുന്നു .ഒരുപക്ഷെ പേട്ടരാമന്‍പിള്ള ആശാന്‍റെ കുടിപ്പള്ളിക്കൂടം അല്ലെങ്കില്‍ “ജ്ഞാന പ്രജാര സഭ” (1876)എന്നിവയില്‍ എവിടെ വച്ചോ അവര്‍ സുഹൃത്തുക്കള്‍ ആയി എന്ന് കരുതാം .
സീനിയര്‍ ശിഷ്യന്‍ കുഞ്ഞന്‍ ജൂനിയര്‍ ശിഷ്യന്‍ നാണുവിനെ ഗുരു അയ്യാവു സ്വാമികളുടെ മേല്‍ നോട്ടത്തില്‍ യോഗ പരിശീലിപ്പിച്ചു . അതിനാല്‍ ശ്രീനാരായണ ഗുരു ചട്ടമ്പി സ്വാമികളെ “സദ്ഗുരു” എന്ന് കവിതയില്‍ എഴുതി എന്നല്ലാതെ ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണ ഗുരുവിന്‍റെ ആത്മീയ ഗുരു ആയിരുന്നില്ല .ചട്ടമ്പിസ്വാമികളുടെ ആത്മീയ ശിഷ്യര്‍ തീരത്ഥപാദര്‍ നാമം കിട്ടിയവര്‍ ആയിരുന്നു .നീലകണ്‌ഠ തീരത്ഥപാദര്‍ ,വാഴൂര്‍ തീര്‍ത്ഥപാദസ്വാമികള്‍ എന്നിവര്‍ ശിഷ്യര്‍ .ശ്രീനാരായണ ഗുരുവിനു നാരായണ “തീരത്ഥപാദര്‍” എന്ന പേര് കിട്ടിയില്ല എന്നത് കാണുക
വിട്ടു പോയവ
=============
ഗുരുവിന്‍റെ ഗുരു ആയിരുന്ന തൈക്കാട്ട് അയ്യാസ്വാമികള്‍ പാര്‍ത്തിരുന്ന തൈക്കാട്ടെ
ഇടപ്പിറ വിളാകം വീട്, .
ശാന്തി കവാടത്തിനടുത്ത്‌ഉള്ള അയ്യാ സ്വാമി സമാധി ക്ഷേത്രം ,
കൃഷണ ഭക്തന്‍
ആയിരുന്ന നാണു ആശാനെ ശിവഭക്തന്‍ ആക്കി മാറ്റിയ ശൈവ പ്രകാശ സഭ (1885)
പോറ്റമ്മ ശിവകാമി അമ്മ കഞ്ഞിയും പയറും നല്‍കിയിരുന്ന പെരൂര്‍ക്കടയിലെ ഹാര്‍വി ബംഗ്ലാവ്
എന്നിവയും ടൂറിന്റെ ഭാഗം ആക്കേണ്ടതാണ്

Monday 4 February 2019

പി.ഗോവിന്ദപ്പിള്ളയും പമ്പയാറിന് തീ കൊളുത്തിയ ശ്രീ കുമാരദേവനും പിന്നെ കെ.എം ലെനിനും

പി.ഗോവിന്ദപ്പിള്ളയും പമ്പയാറിന്
തീ കൊളുത്തിയ ശ്രീ കുമാരദേവനും
പിന്നെ കെ.എം ലെനിനും
===============================================
പ്രത്യക്ഷരക്ഷാ സഭ (പി .ആര്‍ .ഡി എസ് )
സ്ഥാപകന്‍ കുമാരഗുരുദേവന്‍റെ ജീവചരിത്രം സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിനുവേണ്ടി ശ്രീ കെ.എം ലെനിന്‍
“പൊയ്കയില്‍ അപ്പച്ചന്‍ -കീഴാളരുടെ വിമോചകന്‍ “എന്ന പേരില്‍ ലഘുഗ്രന്ഥമായി (95 പേജുകള്‍) പുറത്തിറക്കിയത് (ഒന്നാം പതിപ്പ് ആഗസ്റ്റ്‌ 2016.
രണ്ടാം പതിപ്പ് മാര്‍ച്ച് 2018 ) താല്‍പ്പര്യപൂര്‍വ്വം വായിച്ചു.
അനില്‍ ഈ.വി (പ്രത്യക്ഷരക്ഷാ സഭ ,ചരിത്രവും മുന്‍വിധികളും) ,പി ഗോവിന്ദപ്പിള്ള (കേരള നവോത്ഥാനം –ഒരു മാര്‍ക്സിസ്റ്റ്‌ വീക്ഷണം ,
)ടി.എച്ച് .പി.ചെന്താരശ്ശേരി (പൊയ്കയില്‍ അപ്പച്ചന്‍),രമേശ്‌ നന്മുണ്ട (പൊയ്കയില്‍ ശ്രീകുമാര ഗുരു ), രാജേഷ് ചിറപ്പാട്(പൊയ്കയില്‍ അപ്പച്ചന്‍)
രേണുകുമാര്‍ എം.ആര്‍ (പൊയ്കയില്‍ യോഹന്നാന്‍ ,)സുരേഷ് തൂമ്പുങ്കല്‍ (പൊയ്കയില്‍ ശ്രീകുമാരദേവനും വാകത്താനം ലഹളയും), .
സൈമണ്‍ കെ.വി (മലങ്കരയിലെ വേര്‍പാട് സഭകള്‍ ) എന്നീ പഠനങ്ങള്‍ ആധാരമാക്കിയാണ് ശ്രീ ലെനിന്‍ ഗ്രന്ഥരചന നിര്‍വ്വഹിച്ചത് .
പൊയ്കയില്‍ അപ്പച്ചന്‍ എന്ന ശ്രീ കുമാരഗുരുദേവനെ കുറിച്ച് ഗൌര വാര്‍ഹാമായ ഒരു പഠനം ആദ്യമായി നടത്തിയത് കേരള നവോത്ഥാന ത്തെ കുറിച്ച്
നാല് സഞ്ചയികകള്‍ എഴുതിയ മാര്‍ക്സിസ്റ്റ് ആചാര്യന്‍ പി.ഗോവിന്ദപ്പിള്ള ആണ് എന്ന് ശ്രീ ലെനിന്‍ (പുറം 13)
.”പമ്പയാറിന് തീ കൊളുത്തിയ വിപ്ലവകാരി “ എന്ന പി.ജി യുടെ പ്രയോഗം ശ്രീ ലെനിന്‍ പല സ്ഥലങ്ങളില്‍ ആവര്‍ത്തിച്ചു എന്ന് കാണാം. ജാതിക്കോട്ടയില്‍
വീഴ്ത്തിയ വിള്ളലിന്‍റെ മുഴുവന്‍ വ്യാപ്തിയും ആ പ്രയോഗത്തില്‍ കാണാം” എന്നും ശ്രീ ലെനിന്‍ (അതേ പുറം ).പി.ജി യുടെ ആ ലേഖനം കോട്ടയത്തെ
പി.ആര്‍ ഡി.എസ് സെമിനാറില്‍ (1997) .അവതരിപ്പിക്കപ്പെട്ട പ്രബന്ധം ആയിരുന്നു എന്ന് അടിക്കുറിപ്പ് വഴി ശ്രീ ലെനിന്‍ വ്യക്തമാക്കുന്നു .(പുറം 13)
ശ്രീ ലെനിന്‍ ശ്രദ്ധിക്കാതെ പോയ ഒരു ആദ്യകാല പഠനത്തെ കുറിച്ച് എഴുതട്ടെ .ഈ ലേഖകന്‍ പൊയ്കയില്‍ യോഹന്നാനെ കുറിച്ച് ആദ്യം വായിച്ചത്
1983 കാലഘട്ടത്തില്‍ ദേശാഭിമാനി വാരികയില്‍ “ഉറയൂരുന്ന ചരിത്ര സത്യങ്ങള്‍ “ എന്ന പേരില്‍ വന്നിരുന്ന ലേഖന പരമ്പര വഴി ആയിരുന്നു . .
ഒരു നവാഗത പത്രപ്രവര്‍ത്തകന്‍ ആയ തെക്കുംഭാഗം മോഹന്‍ ഏ.പി കളയ്ക്കാട് ,അന്നത്തെ പത്രാധിപര്‍ തായാട്ട് ശങ്കരന്‍ എന്നിവരുടെ പ്രേരണയാല്‍
നടത്തിയ അന്വേഷണാത്മക പത്ര പ്രവര്‍ത്തനം. കല്ലുമാല ലഹള ,ചാന്നാര്‍ ലഹള ,ആറാട്ട്‌ പുഴ വേലായുധ പണിക്കരും ഏത്താപ്പു സമരവും ,ഡോക്ടര്‍
പല്പ്പുവും നായര്‍ -ഈഴവ ലഹളയും, നായര്‍ -പുലയ ലഹള ,പുല്ലാട്ട് ലഹള .അവസാനമായി പൊയ്കയില്‍ അപ്പച്ചനും കുറെ അടിമകളും എന്നീ ലേഖനങ്ങള്‍ ..
ആ പരമ്പര പുസ്തകമാക്കിയപ്പോള്‍ അവതാരിക എഴുതിയത് സാക്ഷാല്‍ അച്യുതമേനോന്‍ (4.2 1984). പക്ഷെ പുസ്തകമായി പുറത്ത് വന്നത് 1993 ല്‍ മാത്രം
(സി ഐ സി സി ബുക്സ് കൊച്ചി,”അടിമ ഗര്‍ജജന ങ്ങള്‍”).രണ്ടാം പതിപ്പ് 2008 ല്‍ പുറത്തിറക്കിയത് സാഹിത്യ പ്രവര്‍ത്തക സംഘം. പൊയ്കയില്‍ അപ്പച്ചനെ
കുറിച്ച് നടത്തിയ ചില പരാമര്‍ശനത്തെ തുടര്‍ന്നു തെക്കുംഭാഗം മോഹന് വധ ഭീക്ഷണി ഉണ്ടായി എന്ന് ഗ്രന്ഥ കര്‍ത്താവ് (ആമുഖത്തില്‍ .പുറം 15)എഴുതി
തെക്കുംഭാഗം മോഹന്‍റെ അടിമഗര്‍ജ്ജനങ്ങളില്‍ വസ്തുതാ പരമായി ഒരു പിശക് പറ്റി .ആനമണ്ടത്തരം. അപ്പച്ചന്‍ ബൈബിള്‍ കത്തിച്ചത് പമ്പയാറിന്‍ തീരത്തെ
മാരാമണ്‍ മണല്‍ പുറത്ത് വച്ചായിരുന്നു എന്നാണു മോഹന്‍ എഴുതി പിടിപ്പിച്ചത് (പുറം 162-63)
മാര്‍ക്സിറ്റ്‌ ആചാര്യന്‍ പി.ഗോവിന്ദപ്പിള്ള പൊയ്കയില്‍ അപ്പച്ചനെ കുറിച്ച് പ്രബന്ധം തയാറാക്കിയത് പ്രധാനമായും തെക്കുംഭാഗം മോഹന്‍റെ
ദേശാഭിമാനി പരമ്പരയെ ആശ്രയിച്ചായിരുന്നു .പക്ഷെ അദ്ദേഹം മോഹന് യാതൊരു ക്രഡിറ്റ് നല്‍കിയില്ല .മോഹന്‍ എന്ന പേര് ഒരിടത്തും
നല്‍കിയില്ല പി.ജിയുടെ നവോത്ഥാന എഴുത്തിന്‍റെ സ്വഭാവം അങ്ങിനെ ആയിരുന്നു .റഫറന്‍സ് കാണില്ല .കേരള നവോത്ഥാനം നാല്
സഞ്ചയികകളില്‍ ഒരിടത്ത് പോലും റഫറന്‍സ് നല്‍കിയിട്ടില്ല സഖാവ് പി.ജി
“ലിംഗ സമത്വം “ മുദ്രാവാക്യമായി ഉയര്‍ത്തപ്പെടുന്ന കാലഘട്ടത്തില്‍ നാല് സഞ്ചയികളില്‍ ഒരിടത്ത് പോലും സഖാവ് ഗോവിന്ദപ്പിള്ള
ഒരു നവോത്ഥാന നായികയെ പരിചയ പ്പെടുത്തിയില്ല എന്നത് നമ്മെ അത്ഭുത പെടുത്തുന്നു .പച്ച കൂമ്പാള മാത്രം ഉടുത്തു നടന്നിരുന്ന നായര്‍ ബാലിക മാരെയും
മാറ് മറയ്ക്കാതെ നടന്നിരുന്ന നായര്‍ യുവതികളെ മാന്യമായി വസ്ത്രം ധരിപ്പിക്കാനും .മാര്‍ച്ചട്ട ധരിപ്പിക്കാനും മുന്നോട്ടുവന്ന വാഴൂര്‍ നിവേദിത ശ്രീമതി
ചിന്നമ്മ (മഹിളാ മന്ദിരം സ്ഥാപക )യെ പോലും സഖാവ് പി.ജി സ്മരിച്ചില്ല
തെക്കും ഭാഗം മോഹനെ കണ്ണുമടച്ചു വിശ്വസിച്ചു പൊയ്കയില്‍ അപ്പച്ചചരിതം പകര്‍ത്തിയ പി.ജി ബൈബിള്‍ കത്തിച്ച കാര്യം പരസ്യമായി എഴുതാന്‍ധൈര്യം കാട്ടിയില്ല എന്നാണോര്‍മ്മ (ഒരു മൃദു ക്രിസ്ത്യന്‍ സമീപനം അഥവാ ഒരു പിണറായിയന്‍ അടവ് നയം ).പുസ്തകം ഇപ്പോള്‍ കൈവശമില്ല .ഓര്‍മ്മയില്‍ നിന്ന് എഴുതുന്നു .തെറ്റാവാം .എന്നാല്‍ വ്യംഗ്യമായി സൂചിപ്പിക്കാന്‍ .”പമ്പയാറിന് തീ കൊളുത്തിയ വിപ്ലവകാരി “ എന്നൊരു അടിപൊളി പ്രയോഗം പി ജി ആവിഷ്കരിച്ചു ബൈബിള്‍ കത്തിയ്ക്കപ്പെട്ടതു പമ്പയാറിന്‍ തീരത്തെ മാരാമണ്‍ മണല്‍ പുറത്ത് വച്ചായിരുന്നു എന്ന തെറ്റായ ധാരണയില്‍ ആണ് പി.ജി അങ്ങനെ ഒരു പ്രയോഗം സൃഷ്ടിച്ചത് .അതിനു കാരണമായതോ തെക്കുംഭാഗം മോഹന്‍റെ തെറ്റായ അറിവും
"വിശദവിവരങ്ങള്‍ പറയാന്‍ പുറപ്പെട്ടാല്‍ പമ്പയാറിന് തീ പിടിച്ചത് പോലുള്ള ഒരു പ്രതീതിയാവും ഉണ്ടാവുക (കേരള നവോത്ഥാനം -ഒരു മാര്‍ക്സിസ്റ്റു വീക്ഷണം -ചിന്ത 2009 പുറം 183.
പൊയ്കയില്‍ അപ്പച്ചനും അനുയായികളും ബൈബിളുകള്‍ കത്തിച്ചത് കോട്ടയം ജില്ലയിലെ വാകത്താനം എന്ന സ്ഥലത്ത് വച്ചായിരുന്നു.പമ്പയാര്‍ ആ വഴിയൊന്നും അല്ല ഒഴുകുന്നത് .അതിനാല്‍ പമ്പയാറിന് തീ പിടിക്കാന്‍ തക്കവണ്ണം പൊയ്കയില്‍ അപ്പച്ചന്‍ ഒന്നും ചെയ്തില്ല .
പുറം 23ല്‍ ശ്രീ ലെനിന്‍ നല്‍കിയ ഒരു പരാമര്‍ശം “(വൈകുണ്ട സ്വാമികളുടെ ശിഷ്യന്‍ ആയിരുന്ന തൈക്കാട്ട് അയ്യാസ്വാമികള്‍”)എന്നത് തെറ്റാണ് .അയ്യാ വൈകുണ്ടന്‍ പേരില്‍ നിന്ന് വ്യക്തമാകും പോലെ ഒരു “വൈഷ്ണവ” സന്യാസി ആയിരുന്നു .അദ്ദേഹത്തിന്‍റെ ശിഷ്യന്‍ എങ്ങനെ “ശിവരാജ യോഗി” ആകും .വൈകുണ്ട സ്വാമികള്‍ക്ക് പഞ്ചപാണ്ഡവനാമ ധാരികള്‍ ആയ അഞ്ചു ശിഷ്യന്മാര്‍ മാത്രമാണുണ്ടായിരുന്നത്. .മലബാറുകാരന്‍ ആയിരുന്ന അയ്യാവു സ്വാമികള്‍(1814-1909) ബാല്യത്തില്‍ തന്നെ സച്ചിദാനന്ദന്‍ ,ചട്ടി പരദേശി എന്നിവരില്‍ നിന്നും ബാലാ സുബ്രമണ്യ മന്ത്രം ഓതിവാങ്ങി ശിഷ്യന്‍ ആയി .1939 ല്‍ ജയിലില്‍ കിടന്ന വൈകുണ്ടനെ നിരീക്ഷിക്കാന്‍ “ഓതുവാര്‍”(വേദം ഓതുന്ന വെള്ളാളന്‍) ചിദംബരം പിള്ള വഴി ബന്ധുവായ മലബാറുകാരന്‍ അയ്യാവു സ്വാമികള്‍ (അന്നുപേര്‍ സുബ്ബരായന്‍) ക്ഷണിക്കപ്പെട്ടു. അപ്പോള്‍ സ്വാതി തിരുനാള്‍ ,അയ്യാ വൈകുണ്ടന്‍ എന്നിവര്‍ “ബാലാ സുബ്രമണ്യ മന്ത്രം” എന്ന പതിനാലക്ഷര മന്ത്രം ഓതി വാങ്ങി ശിഷ്യര്‍ ആയി എന്നതാണ് വാസ്തവം.
സാഹിത്യ പ്രവര്‍ത്തക സംഘം തന്നെ പ്രസിദ്ധീകരിച്ച “തൈക്കാട്ട് അയ്യാ സ്വാമി - ഗുരുക്കന്മാരുടെ ഗുരു” (സതീഷ്‌ കിടാരക്കുഴി, ആഗസ്റ്റ്‌ 2018 ) പുറം 17 കാണുക .
കൂടുതല്‍ അറിയുവാന്
https://charithravayana.blogspot.com/20…/…/blog-post_78.html