Saturday 31 August 2019

കേരള ധനമന്ത്രിയ്ക്ക് ഒരു തുറന്ന കത്ത്



നമുക്കും വേണ്ടേ  ഒരു എമണ്ടന്‍ സ്മാരകം ?
=====================================
ബഹുമാനപ്പെട്ട കേരള ധനമന്ത്രി ഡോ ഐസക് തോമസ്‌ ,    
ജൂബിലി ഹാള്‍ ആള്‍ക്കൂട്ടംഎന്ന അവര്‍ണ്ണ ക്കൂട്ടായ്മ  സംഘടിപ്പിച്ചിരുന്ന സാധുജനപരിപാലന സംഘം സ്ഥാപകന്‍ ,അയ്യങ്കാളിയുടെ  ജയന്തി ദിന ( 2019ആഗസ്റ്റ്‌ 25) ത്തില്‍ അയ്യങ്കാളി ഹാള്‍ എന്ന് കേരള സര്‍ക്കാരിനാല്‍ പുനര്‍ നാമകരണം ചെയ്യപ്പെട്ട വിക്ടോറിയാ ജൂബിലി ടൌന്‍ (വി.ജെ റ്റി) ഹാളിനു സമീപം ഇന്ത്യന്‍ കോഫി ഹൌസിനു എതിര്‍ വശം ഇപ്പോള്‍ അക്കൌണ്ട് ജനറല്‍ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പണ്ട് ഒരു പോലീസ് ഹെഡ് കൊണ്സ്ടബിള്‍ താമസിച്ചിരുന്നു .ചിന്ന സ്വാമി പിള്ള.ഭാര്യ നാഗമ്മാള്‍ .അവര്‍ക്ക് വെങ്കിട്ടന്‍ എന്നൊരു പുത്രന്‍ ഉണ്ടായി .ആ പയ്യന്‍ ആണ് പില്‍ക്കാലത്ത് ലോകമെമ്പാടും അറിയപ്പെടുന്ന ഇന്ത്യന്‍ വിപ്ലവകാരിയായി തീര്‍ന്ന ,ഹിറ്റ്ലര്‍ക്ക് അന്ത്യശാസനം നല്‍കിയ ആദ്യ ഇന്ത്യന്‍ സ്വാതന്ത്ര സമര നായകന്‍ ആയി മാറിയ ജയ്ഹിന്ദ് അഥവാ എമണ്ടന്‍  ചെമ്പകരാമന്‍ പിള്ള .എംഡന്‍ എന്ന യുദ്ധ കപ്പലില്‍ മദിരാശി തുറമുഖത്ത് വന്നു നാട്ടിലേയ്ക്ക് ബോംബു വര്‍ഷിച്ചു ബ്രിട്ടീഷ് ഭരണകൂടത്തെ കിടുകിടാ വിറപ്പിച്ച തിരുവനന്തപുരം കാരന്‍ .അദ്ദേഹത്തിന് മദിരാശി സര്‍ക്കാര്‍ സ്മാരകം നിര്‍മ്മിച്ചു .മദിരാശിയിലെ സെന്റ്‌ ജോര്‍ജു ഫോര്‍ട്ടിനു ചെമ്പകരാമന്‍ പിള്ളയുടെ പേര്‍ ഇടണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു .
ബ്രിട്ടീഷ് ഭരണത്തിനെതിരെ ആഞ്ഞടിക്കാന്‍ കോപ്പ് കൂട്ടിയ ചെമ്പക രാമന്‍ പിള്ളയ്ക്ക് ജന്മനാടായ തിരുവനന്തപുരത്ത് സ്മാരകം ഇല്ല
വിക്ടോറിയാ രാജ്ഞിയുടെ പേര്‍ വഹിച്ചിരുന്ന തിരുവനന്ത പുരത്തെ പുരാതന ഹാളിനു ചെമ്പകരാമന്‍ പിള്ളയുടെ പേര്‍ ഇടണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു എങ്കിലും അതും നടക്കാതെ വന്നിരിക്കുന്നു
അയ്യന്കാളിയ്ക്ക് തിരുവനന്തപുരത്ത് കണ്ണായ സ്ഥലത്ത് കവടിയാര്‍ കവലയില്‍ തന്നെ, ഇന്ദിരാഗാന്ധിയാല്‍ അനാവരണം ചെയ്യപ്പെട്ട,പ്രതിമ ഉണ്ട് .ജയ്ഹിന്ദ് എന്ന മുദ്രാവാക്യം സൃഷിടിച്ച എമണ്ടന്‍ ചെമ്പകരാമനാകട്ടെ പ്രതിമയും ഇല്ല ഹാളുമില്ല .ജയന്തി ആഘോഷവുമില്ല .രക്തസാക്ഷി ദിനാചരണവുമില്ല .
ചെമ്പകരാമന്‍ പിള്ളയെ കുറിച്ച് മലയാളത്തില്‍വളരെ കുറച്ചു മാത്രം എഴുതപ്പെട്ടിട്ടുള്ളു .കെ .കൊച്ചുകൃഷ്ണന്‍ നാടാര്‍ എഴുതി കാഞ്ഞിരം കുളം ദേശാഭിവര്‍ദ്ധിനി പബ്ലീഷിംഗ് ഹൌസ് 1962 ല്‍ പ്രസിദ്ധീകരിച്ച
ഡോ .ചെമ്പകരാമന്‍ പിള്ള എന്ന ചെറുപുസ്തകം ആണ് ഒരെണ്ണം .അതില്‍ അപൂര്‍വ്വമായ ചിത്രങ്ങളും പിള്ള അയച്ച കത്തുകളും ഉണ്ട് .
ഡോ .എം വി തോമസ്‌, ബാബുരാജ് എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ബാലസാഹിത്യ കൃതിയാണ് മറ്റൊന്ന് .മനോരമ ഈയര്‍ ബുക്കില്‍ മാമ്മന്‍ മാത്യു തയാറാക്കിയ ചെറു ലേഖനം ഉണ്ട് .”വീര ചെമ്പകം” എന്ന പേരില്‍ ലെ ഇന്ദുഗോപന്‍ നല്ലൊരു സചിത്ര ലേഖനം 2016 സെപ്തംബര്‍ 18 മനോരമ ഞായറാഴ്ചയില്‍ എഴുതി .(ഈ ലേഖനം നെറ്റില്‍ കിട്ടും )ജോണ്‍ പോള്‍ 2016 ഒക്ടോബര്‍ 16  ഞായര്‍ ജന്മഭൂമി വാരാദ്യത്തിലെ “ചലച്ചിത്ര മലയാളം” എന്ന ലേഖന പരമ്പര യില്‍ “നൊട്ടാണിയുടെ നാടുകടക്കല്‍” എന്ന തലക്കെട്ടില്‍, എംഡനില്‍  വന്ന ചെമ്പകരാമന്‍ പിള്ള തൃപ്പൂണിത്തറയില്‍ വന്നിരുന്ന കഥ ചേലങ്ങാട്ടു  ഗോപാലകൃഷ്ണനെ ഉദ്ധരിച്ചു പറയുന്നു അട്വേ പി സുധാകരന്‍ പിള്ള റാന്നി കലാകൌമുദി 2016 ഫെബ്രുവരി 19 ലക്കത്തില്‍ “എംഡന്‍ ഓര്‍മ്മകള്‍” എന്നൊരു ലേഖനം എഴുതി കോട്ടയത്ത്‌ നിന്ന് പ്രൊഫ ബാബു ചെറിയാനാല്‍  പ്രസിദ്ധീകരിക്കപ്പെടുന്ന മലയാളം റിസേര്‍ച്ച് ജേര്‍ണല്‍ സെപ്തംബര്‍ -ഡിസംബര്‍ 2017 ലക്കത്തില്‍ “കേരള നവോത്ഥാനവും ചെമ്പകരാമന്‍ പിള്ളയും” എന്ന തലക്കെട്ടില്‍ ഈ ലേഖകനും ഒരു ലേഖനം പ്രസിദ്ധീകരിച്ചു റോബിന്‍ തിരുമല തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചെമ്പകരാമന്‍ എന്ന ബ്രുഹത് ചലച്ചിത്രം A Forgotten Fighter
അടുത്ത വര്‍ഷം (2020)പുറത്തിറങ്ങും
പൂജപ്പുരയിലെ ഡോ നന്ത്യാട്ടു സോമന്‍ എഴുതിയ Parickapally and related Vellala Tharavds of Kerala ( 2 Vols) എന്ന കുടുംബ ചരിത്രത്തില്‍ ചെമ്പകരാമന്‍ പിള്ള ബന്ധുവായ പത്മനാഭപിള്ള എന്നിവരുടെ ജീവചരിത്രം വായിക്കാം
A Forgotten Fighter എന്ന തലക്കെട്ടില്‍ റോസ് എന്‍ ഡാനിയേല്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സില്‍ ഒരു ലേഖനം എഴുതിയിരുന്നു (27 ഡിസംബര്‍ 2007 )
 They too Fought for Indias freedom- The Role of Minorities (Hope India Publi shers, 2006 )എന്ന പേരില്‍  Asghar Al Engineer എഴുതിയ പഠനത്തില്‍ ചെമ്പകരാമന്‍ പിള്ളയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കപ്പെടുന്നു .അമേരിക്കയില്‍ ജോലി നോക്കുന്ന, മന്മഥന്‍ ഉള്ളാട്ടില്‍ എന്ന ബ്ലോഗ്ഗര്‍ (www.maddy06.blogspot,in), ചെമ്പകരാമന്‍ പിള്ളയെ കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്
നേതാജി ഐ.എന്‍.ഏ രൂപീകരിച്ചത് ചെമ്പകരാമന്‍ പിള്ളയുടെ ഐ.വി ഏ (Indian National Voluntary Corps 1915) എന്ന സംഘടനയെ മാതൃക ആയി സ്വീകരിച്ചായിരുന്നു എന്നോര്‍ക്കുക.ചെമ്പകരാമന്‍ പിള്ള എംഡന്‍ (Emden) എന്ന കപ്പലില്‍ മദ്രാസ് തുറമുഖത്തെത്തി കരയിലേക്ക് പീരങ്കി വെടികള്‍ മുഴക്കി .അതിനെ തുടര്‍ന്നാണ്‌ നാം മലയാളികള്‍ “യമണ്ടന്‍ ,എമെണ്ടന്‍” എന്നെല്ലാമുള്ള പ്രയോഗങ്ങള്‍ തുടങ്ങിയത് .ഇന്നാ പേര്‍ മലയാളികള്‍ ചലചിത്രത്തിനു പോലും, കഥയറിയാതെ , ഇടുന്നു .പക്ഷെ മലയാളികള്‍ ചെമ്പകരാമന്‍ പിള്ളയെ പൂര്‍ണ്ണമായും മറന്നു കളഞ്ഞു .
എംഡന്‍ കപ്പല്‍ വന്നു പീരങ്കി വെടി ഉതിര്‍ത്ത മദിരാശിയിലെ  മെറീന കടല്പ്പുറത്ത്, തമിഴ് നാട് സര്‍ക്കാര്‍ .തമിഴനല്ലാത്ത,മലയാളിയായ ജയ്ഹിന്ദ്‌ ചെമ്പകരാമന്‍ പിള്ളയ്ക്ക് (1891-1934), നേതാജിയുടെ രാഷ്ട്രീയ ഗുരുവിന് , പൂര്‍ണ്ണകായ പ്രതിമ ഒരുക്കി സ്മാരകം തീരത്തു  .പക്ഷെ ,നാം മലയാളികള്‍ അദ്ദേഹത്തെ പൂര്‍ണ്ണമായും മറന്നു .വെങ്കിട്ടന്‍റെ ജന്മഗേ ഹത്തിനു തൊട്ടു സ്ഥിതി ചെയ്യുന്ന. അടുത്ത ദിവസം വരെ ,ഇംഗ്ളണ്ടിലെ വിക്ടോറിയാ രാജ്ഞി യുടെ പേരില്‍ അറിയപ്പെട്ടിന്ന  വി.ജെ .റ്റി (വിക്ടോറിയ ജൂബിലി ടൌന്‍ ) ഹാളിന്‍റെ പേര്‍ മാറ്റി ജയ്ഹിന്ദ് ചെമ്പകരാമന്‍ പിള്ള ടൌന്‍ ഹാള്‍  (JCT)എന്നാക്കി മാറ്റാന്‍ സര്‍ക്കാര്‍ തയാര്‍ ആകേണ്ടതായിരുന്നു  
ഇനി അത് നടക്കില്ല
പഴയ ഹജ്ജൂര്‍ കച്ചേരിയുടെ മുന്‍പില്‍ അല്ലെങ്കില്‍, പുതിയ നിയമസഭാ മന്ദിരത്തിനു മുന്‍പില്‍, അല്ലെങ്കില്‍ അക്കൌണ്ടന്റ് ജനറല്‍ ഓഫീസ് കോമ്പൌണ്ടില്‍, ജയ്ഹിന്ദ് (Emden )ചെമ്പകരാമന്‍ പിള്ളയുടെ ഒരു പൂര്‍ണ്ണ കായ പ്രതിമ സ്ഥാപിക്കാന്‍ അങ്ങയുടെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം .അത് മലയാളിയായ ആ ആദ്യ സ്വാതന്ത്ര്യ പോരാളിയ്ക്ക് ,നേതാജിയുടെ ഗുരുവിനു നല്‍കുന്ന വലിയ ആദരവാകും
വിനീത വിധേയന്‍
ഡോ കാനം ശങ്കരപ്പിള്ള
Mob:9447035416
Emaildrkanam@gmail.com
Log: www.charithravayana.blogspot.in

Friday 23 August 2019

ചട്ടമ്പിസ്വാമി ജയന്തി ലേഖനങ്ങള്‍ (2019 )



പതിവുപോലെ ചട്ടമ്പി സ്വാമി ജയന്തി ദിനം ഈ വര്‍ഷവും (2019 ആഗസ്റ്റ്‌ 25) പ്രമുഖ പത്രമാസികകളില്‍ സ്വാമികളെ കുറിച്ചുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. മലയാള മനോരമ ദിനപ്പത്രം ലീഡര്‍ പേജില്‍ ഗ്രന്ഥകാരനും കേരള സര്‍വ്വകലാശാലയില്‍ മലയാളം അദ്ധ്യാപകനും ആയ ഡോ .എം .ഏ. ഉണ്ണിക്കൃഷ്ണന്‍ “ജ്ഞാനാഗ്നി ഒളിപ്പിച്ച അസാധാരണ മനീഷി” എന്ന ലേഖനം എഴുതിയപ്പോള്‍, മാതൃഭൂമി ദിനപ്പത്രം ലീഡര്‍ പേജില്‍ അദ്ദേഹം തന്നെ എഴുതിയ  ”കര്‍മ്മ യോഗത്തിന്‍റെ ആള്‍ രൂപം “  എന്ന ലേഖനം വന്നു ..ജന്മഭൂമിയില്‍  സ്വാമി ഗൌരീശ്വാനന്ദ തീരത്ഥപാദര്‍ എഴുതിയ “ചട്ടമ്പിസ്വാമികള്‍ ആദ്ധ്യാത്മിക ദിവ്യ ജ്യോതിസ്”   എന്ന ലേഖനവും ദേശാഭിമാനിയില്‍ പ്രൊഫ വി കാര്‍ത്തികേയന്‍ നായര്‍ എഴുതിയ “ചട്ടമ്പി സ്വാമികളും കേരള നവോത്ഥാനവും” എന്ന ലേഖനനവും  കലാകൌമുദി ആഗസ്റ്റ്‌ 18-25 (2294) ലക്കത്തില്‍ “ആത്മ സ്പന്ദനമറിഞ്ഞ മഹാജ്ഞാനി” എന്ന ലേഖനം ശ്രീ എസ് വിമല്‍ കുമാറും എഴുതി വായനക്കാരെ ആഹ്ലാദിപ്പിച്ചു;ബോധവല്‍ക്കരിച്ചു.

കേരളത്തിലെ പ്രമുഖ നവോത്ഥാന നായകര്‍ ആയി മിക്കവരും  ഉയര്‍ത്തി കാട്ടാറുള്ള മൂന്നു മഹത് വ്യക്തികളും തിരുവനന്തപുരത്തിന്‍റെ പ്രാന്ത പ്രദേശങ്ങളില്‍ ജനിച്ചവര്‍ ആണല്ലോ .ഇവരില്‍ ഈഴവ നവോത്ഥാന നായകനായി ചിലര്‍ എടുത്തുകാട്ടുന്ന ചെമ്പഴന്തി ക്കാരന്‍ ശ്രീ നാരായണ ഗുരു എസ് എന്‍ ഡി പി (1903) എന്ന സംഘടനയുടെ സ്ഥാപകരില്‍ പ്രമുഖന്‍ ആണല്ലോ .പുലയ –പറയ –കുറവ സമുദായങ്ങളുടെ നവോത്ഥാന നായകന്‍ ആയി ചിത്രീകരിക്കപ്പെടുന്ന വെങ്ങാനൂര്‍ അയ്യങ്കാളി, സദാനന്ദന്‍ സ്വാമികളുടെ സഹായത്തോടെ, സാധുജന പരിപാലന സംഘം എന്ന സമുദായ സംഘടന രൂപവല്‍ക്കരിച്ചു (1907) .എന്നാല്‍ ഉള്ളൂരില്‍ ജനിച്ച ചട്ടമ്പി സ്വാമികള്‍ ആകട്ടെ, ഹിന്ദു (നായര്‍) നവോത്ഥാന നായകന്‍ എന്ന നിലയില്‍ ഉയര്‍ത്തി കാട്ടപ്പെടുമ്പോള്‍ നായര്‍ സമുദായത്തിന് വേണ്ടിയോ ഹിന്ദു സമുദായത്തിന് വേണ്ടിയോ ഒരു സംഘടന സ്ഥാപിച്ചില്ല .എന്‍ എസ് എസ് എന്ന നായര്‍ സമുദായ സംഘടന സ്ഥാപകന്‍ മന്നത്ത് പദ്മനാഭനും ചട്ടമ്പി സ്വാമികളും സമകാലികര്‍ ആയിരുന്നുവെങ്കിലും അവര്‍ പരസ്പരം കണ്ടിട്ടില്ല .എന്‍ എസ് എസ് സ്ഥാപനത്തില്‍ പങ്കില്ല എങ്കിലും ചട്ടമ്പി സ്വാമികളെ ആ സംഘടനയുടെ ആത്മീയ ഗുരു ആയി അവരോധിക്കാന്‍ നായര്‍ പ്രമാണിമാര്‍ ശ്രമിച്ചപ്പോള്‍ “എന്നെ കുരു ആക്കേണ്ട” എന്ന് പറഞ്ഞു അദ്ദേഹം “നായര്‍ ബിഷപ്പ് “സ്ഥാനം  നിരസിച്ചു .യഥാര്‍ത്ഥ നായര്‍ നവോത്ഥാന നായകര്‍

ചട്ടമ്പി സ്വാമികളുടെ രണ്ടാമത്തെ ശിഷ്യന്‍ വാഴൂര്‍ തീരത്ഥപാദ പരമഹംസ സ്വാമികളും (1881-1938) അദ്ദേഹത്തിന്‍റെ ശിഷ്യ, വാഴൂര്‍ നിവേദിത ശ്രീമതി ചിന്നമ്മയും (തിരുവനന്ത പുറത്തെ മഹിളാ മന്ദിരം സ്ഥാപക) ആയിരിക്കെ, അവര്‍ക്ക് കിട്ടേണ്ട സ്ഥാനം മന്നത്ത് പദ്മനാഭനും ചട്ടമ്പി സ്വാമികള്‍ക്കുമായി വീതം വച്ച് നല്‍കപ്പെട്ടു .ചട്ടമ്പി സ്വാമികളുടെ ആദ്യ ശിഷ്യനും അപാര ജ്ഞാനിയും ഗ്രന്ഥകാരനും മറ്റുമായിരുന്ന നീലകണ്ട തീര്‍ത്ഥപാദ സ്വാമികള്‍ (1872-1921) കൊട്ടാരക്കര സദാനന്ദ സ്വാമികള്‍ (C.E 1877-1924) എന്നിവരും “നായര്‍ ബിഷപ്പ്” സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടു എങ്കിലും അവര്‍ ഇരുവരും ആ പദവി  നിഷേധിച്ചു .നായര്‍ സമുദായത്തെ നിശിതമായി വിമര്‍ശിച്ചിരുന്ന ചട്ടമ്പി സ്വാമികളെ (മൂന്ന് നാലുപേര്‍ക്ക് കൂടി ഒരു ഭാര്യ കച്ചേരിയില്‍ പോകുന്ന അച്ഛന്‍ പള്ളിക്കൂടത്തില്‍ പോകുന്ന അച്ഛന്‍ ,വയലില്‍ പോകുന്ന അച്ഛന്‍ വീട്ടില്‍ നില്‍ക്കുന്ന അച്ഛന്‍ (പന്മനക്കാരന്‍ റിട്ട പ്രൊഫ ശശിധരകുറുപ്പ് ,എന്‍ എസ് എസ് കോളേജ് പന്തളം എഴുതിയ “ചട്ടമ്പിസ്വാമികള്‍ ജീവിതവും പഠനവും” കറന്റ് ബുക്സ് 2015 പുറം 44 ) അദ്ദേഹത്തിന്‍റെ അനുമതി വാങ്ങാതെ, സമാധിയ്ക്ക് ശേഷം എന്‍ എസ് എസ്സിന്‍റെ ആദ്ധ്യാത്മിക ഗുരു ആയി ഉയര്‍ത്തിക്കാട്ടി എന്നതാണ് യാഥാര്‍ത്ഥ്യം .
ചട്ടമ്പി സ്വാമികളുടെ രണ്ടു ശിഷ്യര്‍ (നീലകണ്ട തീരത്ഥപാദരും ആധുനിക വാഴൂരിന്‍റെ സൃഷ്ടാവും ആയ തീര്‍ത്ഥപാദ പരമ ഹംസസ്വാമികളും നല്ല എഴുത്തുകാരും ഗ്രന്ഥകാരന്‍ മാരും ആയിരുന്നു .അവരുടെ ശിഷ്യര്‍ ഗുരുക്കന്മാര്‍ ജീവിച്ചിരിക്കത്തന്നെ, അവര്‍ ഇരുവരുടെയും വിശദമായ ആധികാരിക ജീവചരിത്രം എഴുതി പ്രസിദ്ധീകരിച്ചു  .എന്നാല്‍ ചട്ടമ്പി സ്വാമികള്‍ ജീവിച്ചിരിക്കെ, അദ്ദേഹത്തിന്‍റെ  ആധികാരിക ജീവചരിത്രം എഴുതാന്‍  ശിഷ്യര്‍ ഇരുവരും, അജ്ഞാത കാരണത്താല്‍, തയാര്‍ ആയില്ല .ചട്ടമ്പി സ്വാമികളുടെ ആദ്യ ജീവചരിത്രം സിനിമാ നടന്‍ ജനാര്‍ദ്ദനന്‍റെ പിതാവ് പറവൂര്‍ ഗോപാല പിള്ള എഴുതിയത് സ്വാമികളുടെ സമാധി കഴിഞ്ഞു പതിനൊന്നു വര്ഷം കഴിഞ്ഞു 1935 ല്‍ മാത്രമാണ്. സ്വാഭാവികം ആയും അതില്‍ പലതും തെറ്റും മണ്ടത്തരങ്ങളും  കെട്ടുകഥകളും ആണ് എന്നതാണ് വാസ്തവം

ശ്രീ നാരായണ ഗുരുവിന്‍റെ ആദ്ധ്യാത്മിക ഗുരു ചട്ടമ്പി സ്വാമികള്‍ എന്ന് കാട്ടാന്‍ അദ്ദേഹത്തിന്‍റെ ജീവചരിത്രകാരന്മാര്‍ നിരവധി പേജുകള്‍ എഴുതാറുണ്ട് .എന്നാല്‍ ചട്ടമ്പി സ്വാമികളുടെ ഗുരു ആര്‍ ആരില്‍ നിന്നാണ് അദ്ദേഹത്തിന് ശിവരാജയോഗത്തിലെ “ബാലാ സുബ്രഹ്മണ്യ മന്ത്രം” ഓതി കിട്ടിയത് എന്ന കാര്യത്തില്‍ ഏതോ അജ്ഞാതന്‍ ആയ ഒരു നായാടി എന്ന മട്ടിലാണ് മിക്ക ജീവചരിത്രകാരന്‍ മാരും എഴുതുക
ഇവിടെ പരാമര്‍ശിക്കപ്പെട്ട 2019 –ലെ ജയന്തി ലേഖനങ്ങളില്‍ പ്രൊഫ വി കാര്‍ത്തികേയന്‍ നായര്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ മാത്രമാണ് ചട്ടമ്പി സ്വാമികളുടെ ആത്മീയ ഗുരു മഹാഗുരു ,ഗുരുക്കന്മാരുടെ ഗുരു, ശിവരാജയോഗി തൈക്കാട്ട് അയ്യാവു സ്വാമികള്‍ (1814-1909) ആണ് എന്ന സത്യം  എഴുതിയിട്ടുള്ളത് .മറ്റുള്ളവര്‍ മുഴുവന്‍ ആ സത്യം മറച്ചു വയ്ക്കുന്നു
കേരള സര്‍വ്വ കലാശാലയിലെ അദ്ധ്യാപകനും ഗ്രന്ഥകാരനും ആയ ഡോ ഏ.എം. ഉണ്ണിക്കൃഷ്ണന്‍, മനോരമ ലീഡര്‍ പേജിലെ ലേഖനത്തിലെ ആദ്യ വാചകം വഴി തന്നെ, വായനക്കാരെ ഞെട്ടിച്ചുകളഞ്ഞു  .”സ്വന്തമെന്നു പറയാന്‍ വീടോ കുടുംബമോ തൊഴിലോ വരുമാനമോ അധികാരമോ പദവിയോ എന്തിനു ഒരു പേര് പോലും ഇല്ലാത്ത ആള്‍”
ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ തന്നെ ,സമകാലികന്‍ ആയ ക്രിസ്ത്യന്‍ നവോത്ഥാന നായകന്‍ ചാവറ അച്ഛന്‍ മാന്നാനത്ത്‌  ഒരു ചെറിയ കുന്നില്‍ അച്ചടി യും പുസ്തക പ്രസാധനവും ദീപിക പത്രവും സംസ്കൃത സ്കൂള്‍ സ്ഥാപനവും ആശ്രമസ്ഥാപനവും കെട്ടുതെങ്ങു -പിടിയരി സംഭാവനകളും തുടങ്ങിയപ്പോള്‍, മലയാറ്റൂര്‍ കോടനാട്ടു ചട്ടമ്പി സ്വാമികള്‍ക്ക് തൊണ്ണൂറു ഏക്കര്‍ വന ഭൂമി എന്‍ജിനീയര്‍ കല്ലുവീട്ടില്‍ ഗോവിന്ദപ്പിള്ള  ദാനം ചെയ്തു കിട്ടി .തച്ചുടയ കൈമ്മള്‍ ആശ്രമ ത്തിനായി ഒരു കെട്ടിടവും വച്ച് കൊടുത്തു .സ്വാമികളുടെ രണ്ടാമത്തെ ശിഷ്യന്‍, വാഴൂര്‍ സ്വാമികള്‍, ഭഗീരഥപ്രയത്നം ചെയ്താണ്, പലപ്പോഴും പട്ടിണി കിടന്നാണ്,  കുതിരവട്ടം കുന്നില്‍ (ഇന്ന് തീരത്ഥപാദ പുരം അഥവാ ടി പി പുരം ) ആശ്രമത്തിനു പത്തേക്കര്‍ സ്ഥലം സമ്പാദിച്ചത് .ചട്ടമ്പി സ്വാമികള്‍ക്ക് കിട്ടിയ ദാനവസ്തു ചാവറ അച്ഛനാണ് കിട്ടിയിരുന്നതെങ്കില്‍, 90 ഏക്കറിന് പകരം 900 ഏക്കറില്‍, ഒരു കല്‍പ്പിത സര്‍വ്വകലാശാല തന്നെ കോടനാട്ടില്‍ കാലാന്തരത്തില്‍ ഉണ്ടായേനെ .വാഴൂര്‍ സ്വാമികള്‍ക്ക് കൊടുത്തിരുന്നു എങ്കിലും അഥവാ മന്നത്തിന് കൊടുത്തിരുന്നു എങ്കിലും  മറ്റൊരു നായര്‍ പെരുന്ന മലയാറ്റൂരിലും ഉണ്ടാകുമായിരുന്നു .നായര്‍ സമുദായത്തിന് ഭാഗ്യം ഇല്ലാതെ പോയി
 .മലയാളം അദ്ധ്യാപകന്‍ ആയ ഡോ ഉണ്ണിക്കൃഷ്ണന്‍ “പാറപ്പുറം” ഫെയിം നാരായണ കുരുക്കള്‍, ചട്ടമ്പി സ്വാമികള്‍ സമാധി ആയപ്പോള്‍ എഴുതിയ  ലേഖനം കണ്ടിട്ടില്ല; വായിച്ചിട്ടില്ല .പറവൂര്‍ ഗോപാല പിള്ള എഴുതിയ ആദ്യ ചട്ടമ്പിസ്വാമികള്‍ ജീവചരിത്ര ത്തില്‍ (1935) അത് അബന്ധം ആയി നല്‍കിയിട്ടുണ്ട് .”അദ്ദേഹത്തിന്‍റെ സമ്പാദ്യമായി ഉത്തര തിരുവിതാം കൂറില്‍ തൊണ്ണൂറു ഏക്കര്‍ സ്ഥലം ഉണ്ട് ,ആ പുതുവല്‍ സ്ഥലം തന്‍റെ പേരില്‍ പതിപ്പിച്ചിട്ട് അതില്‍വേണ്ട പോലെ കൃഷി ചെയ്ത് ഇപ്പോള്‍ ആയിരത്തില്‍ പരം രൂപാ പാട്ടം കിട്ടത്തക്ക നിലയില്‍ ആയിട്ടുള്ളതും അതിനെ അദ്ദേഹത്തിന്‍റെ പ്രിയ ശിഷ്യന് കൊടുത്തിട്ടുള്ളതും ആകുന്നു” (സ്മരണകള്‍ -2, പുറം 295)

ഇനി പേരിന്‍റെ കാര്യം .
ചട്ടമ്പി സ്വാമികള്‍ക്ക് സ്വന്തമായി പേരില്ലായിരുന്നു എന്ന് സര്‍വ്വകലാശാല മലയാളം അദ്ധ്യാപകന്‍ ഡോ ഉണ്ണിക്കൃഷ്ണന്‍ .ഇത്രയധികം പേരുള്ള ഒരു വ്യക്തി, സന്യാസി, ഈ ഭൂമിമലയാളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല  ലോകമുള്ളിടത്തോളം കാലം ഇനി ഉണ്ടാകാനും പോകുന്നില്ല
അയ്യപ്പന്‍ പിള്ള,കുഞ്ഞന്‍ പിള്ള,ചട്ടമ്പി,ഷണ്മുഖ ദാസന്‍ ,മഹാപ്രഭു സത്ഗുരു ,പരമ ഭട്ടാരകന്‍ ,വിദ്യാധിരാജന്‍ ,ബാലാഹ്വന്‍, അര്‍ഭാക സ്വാമി,അഗസ്ത്യര്‍  തുടങ്ങി ഒരു ഡസനില്‍ കുറയാത്ത പേരുകള്‍ ചട്ടമ്പി സ്വാമികള്‍ക്ക് ഉണ്ട് . മിക്കതും ആരിട്ടു എന്തിനിട്ടു എപ്പോഴിട്ടു എന്നറിയാന്‍ മാര്‍ഗ്ഗമില്ലാത്ത പേരുകള്‍. മാതാവ് നങ്ങമ്മ പ്പിള്ള ഇട്ട വിളി പേര്‍ കുഞ്ഞന്‍ ഔദ്യോഗിക നാമം അയ്യപ്പന്‍ പിള്ള. ആശാന്‍ പള്ളിക്കൂടത്തില്‍, ചട്ടമ്പി. കുമ്മപ്പള്ളി ആശാന്‍റെ കളരിയില്‍ നിന്ന് കിട്ടി എന്ന് നടരാജ ഗുരു .തിരുമധുര പേട്ടയിലെ  രാമന്‍പിള്ള ആശാന്‍റെ കുടിപ്പള്ളിക്കൂടത്തില്‍ നിന്ന് കിട്ടി എന്ന് മറ്റു ജീവചരിത്രകാരന്മാര്‍
മാതൃഭൂമി ദിനപ്പത്രത്തില്‍ ചട്ടമ്പിസ്വാമി ജയന്തി നാളില്‍ ഡോ ഉണ്ണിക്കൃഷ്ണന്‍ എഴുതിയ “കര്‍മ്മയോഗത്തിന്‍റെ  ആള്‍ രൂപം” എന്ന ലേഖനത്തില്‍ അദ്ദേഹം പ്ലേറ്റ് മറിച്ച് വച്ചു. ”തന്‍റെ പേരില്‍ ചാര്‍ത്തിക്കിട്ടിയ വന്‍ ഭൂസ്വത്തുക്കള്‍ വേണ്ടെന്നു വച്ചു......ഭൂമി മുഴുവന്‍ ( എന്ന് പറഞ്ഞാല്‍ 90 ഏക്കര്‍ പുതുവല്‍ ) പരിചാരകനായ പത്മനാഭ പണിക്കര്‍ക്ക് ദാനം ചെയ്തു എന്ന് ലേഖകന്‍ . പരിചാരകന് പത്ത് സെന്റ്‌ കൊടുത്താല്‍ നമുക്ക് മനസ്സിലാക്കാം .രണ്ടു നല്ല ഗുണവാന്മാര്‍ ആയ ശിഷ്യര്‍ ഉള്ളപ്പോള്‍, അതിലൊരാള്‍(വാഴൂര്‍ സ്വാമികള്‍ ) ആശ്രമ സ്ഥാപനത്തില്‍ തല്‍പ്പരന്‍ ആയിരുന്നതിനാല്‍ അത് മുഴുവന്‍ കൊടുക്കാമായിരുന്നു .
ആ ചേര്‍ത്തലക്കാരന്‍ പരിചാരകന്‍ പത്മനാഭ പണിക്കരെ പറ്റി ലേഖകന്‍ ഒന്നും മനസ്സിലാക്കിയിട്ടില്ല .പറവൂര്‍ വടക്കേക്കര അമ്മാളു അമ്മ എന്ന സ്വാമിയുടെ ആരാധികയുടെ ഭര്‍ത്താവ് ആയിരുന്നു, ആത്മീയ കാര്യങ്ങളില്‍ യാതൊരു താല്‍പ്പര്യവും ഇല്ലാതിരുന്ന, ആ വെറും പരിചാരകന്‍  .  എസ് ബാലന്‍ പിള്ള എഴുതിയ “ബ്രഹ്മശ്രീ ചട്ടമ്പിസ്വാമികള്‍” (പ്രഭാത് ബുക്സ് 2009)  പുറം 60 നമുക്കൊന്ന് വായിക്കാം “പണിയ്ക്കരുടെ ഭാര്യാഗൃഹം വടക്കേക്കര കല്ലറയ്ക്കലാണ് .അവിടം  സ്വാമികളുടെ ഒരു വിശ്രമകേന്ദ്രം കൂടിയായിരുന്നു . പണിയ്ക്കരുടെ ഭാര്യ അമ്മാളു അമ്മയും സ്വാമികളെ ശ്രദ്ധാപൂര്‍വ്വം ശുശ്രൂഷിച്ചിരുന്നു”

ജന്മഭൂമിയില്‍  ചട്ടമ്പി സ്വാമികള്‍ കയന്തി ദിനം സ്വാമി ഗൌരീശ്വാനന്ദ തീരത്ഥപാദര്‍ എഴുതിയ “ചട്ടമ്പിസ്വാമികള്‍ ആദ്ധ്യാത്മിക ദിവ്യ ജ്യോതിസ്”   എന്ന ലേഖനത്തില്‍ (ചട്ടമ്പി) സ്വാമികളുടെ സന്ദര്‍ശനത്തിനു ശേഷം ആണ് നൂറ്റെട്ട് വര്ഷം മുമ്പ് അയിരൂര്‍ ഹിന്ദുമത കണ്‍ വന്ഷന്‍ തുടങ്ങിയത് എന്ന് പറയുന്നു .കടലാടിയും കടലും തമ്മിലുള്ള ബന്ധം ആണ് ചട്ടമ്പി സ്വാമികള്‍ക്കും ചെറുകോല്‍പ്പുഴ ഹിന്ദു മഹാ സമ്മേളനത്തിനും തമ്മില്‍ .പേരില്‍ “വിദ്ധ്യാധിരാജാ” എന്നുണ്ടെങ്കിലും, പ്രഭാഷകന്‍ അല്ലായിരുന്ന സ്വാമികള്‍ക്ക്, ഹിന്ദുമത മഹാ സമ്മേനങ്ങളില്‍ യാതൊരു പങ്കുമില്ല
1918 ല്‍ കോട്ടയത്ത് കുപ്രസിദ്ധമായ ഗൌരിയമ്മ മാര്‍ഗ്ഗം കൂട്ടല്‍ കോലാഹലം നടന്നപ്പോള്‍, ചട്ടമ്പി സ്വാമികള്‍ അറിഞ്ഞ ഭാവം പോലും നടിച്ചില്ല .ഹിന്ദുമത ബോധവല്‍ക്കരണ പ്രഭാഷങ്ങള്‍ മധ്യ തിരുവിതാം കൂറില്‍ ആദ്യമായി തുടങ്ങിയത് വാഴൂര്‍ സ്വാമികള്‍ ആണ് .ഉണര്‍ത്ത് ഹിന്ദു മത സമ്മേളനങ്ങള്‍ നടത്തുന്നതില്‍  ഒന്നാമന്‍ തിരുവനന്ത പുരത്ത് അത് സമാരംഭിച്ച കൌപീന മാത്ര ധാരിയായിരുന്ന കൊട്ടാരക്കര സദാനന്ദ സ്വാമികള്‍ ആയിരുന്നു .അവര്‍ ഇരുവരും ഒന്നിച്ചു തുടങ്ങിയത് ആണ് ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാ സമ്മേളനം .ചട്ടമ്പി സ്വാമികള്‍ക്ക് അതില്‍ യാതൊരു പങ്കുമില്ല .തുടങ്ങുന്നതിനു മുമ്പ് സ്വാമികള്‍ കോഴഞ്ചേരി വഴി യാത്ര ചെയ്തിട്ടുണ്ടാവാം .അത്ര മാത്രം

ബാലാസുബ്രഹ്മണ്യ മന്ത്രം
കലാകൌമുദി ആഗസ്റ്റ്‌ 18-25 (2294) ലക്കത്തില്‍  ശ്രീ എസ് വിമല്‍ കുമാര്‍  എഴുതിയ,  “ആത്മ സ്പന്ദനമറിഞ്ഞ മഹാജ്ഞാനി” എന്ന  ലേഖനം വായിച്ചു .കുഞ്ഞന് 13-14 വയസ്സ് ഉള്ളപ്പോള്‍ (C.E1867  )കൊല്ലൂര്‍ ദേവീ ക്ഷേത്ര പരിസരത്ത് വച്ച് ആരോ ബാലാസുബ്രഹ്മണ്യ മന്ത്രം ഉപദേശിച്ചു എന്ന് ലേഖകന്‍
.തിരുമൂലര്‍ എഴുതിയ തിരുമന്ത്രം (ഈ കൃതി ഇപ്പോള്‍ മലയാളത്തില്‍ കിട്ടും ) ബൈബിള്‍ ആക്കിയ ശിവരാജയോഗികള്‍ ശിഷ്യര്‍ക്ക് ചെവിയില്‍ ഓതി ഉപദേശിച്ചു കൊടുക്കുന്ന പതിനാലക്ഷര മന്ത്രം 1939 ല്‍ സ്വാതി തിരുനാള്‍ മഹാരാജാവിനും അദ്ദേഹം ശിങ്കാര തോപ്പില്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന അയ്യാവൈകുണ്ടനും ഓതി നല്‍കിയത് ശിവരാജയോഗി ആയ മലബാര്‍ കാരന്‍ സുബ്ബയ്യന്‍ .1973 -1909 കാലത്ത് ,മഗ്രിഗര്‍ എന്ന റ സിടന്റ് അദ്ദേഹത്തെ തൈക്കാട്ട് കൊണ്ടുവന്നു റസിഡന്സി സൂപ്രണ്ട് ആയി നിയമിച്ചു .ആയില്യം  തിരുനാള്‍, വിശാഖം തിരുനാള്‍ ,ശ്രീമൂലം തിരുനാള്‍ എന്നീ രാജാക്കന്മാര്‍ ,കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്‍,ആര്‍ട്ടിസ്റ്റ് രാജാ രവി വര്‍മ്മ , ഏ .ആര്‍ രാജരാജ വര്‍മ്മ ,അമ്മ തമ്പുരാക്കന്മാര്‍ , നാണുആശാന്‍ ,കല്പ്പ്ട കണിയാര്‍ ,തക്കല പീര്‍ മുഹമ്മദ്‌, റവ ഫാതര്‍ പേട്ട ഫെര്‍ണാണ്ടസ് ,കൊല്ലത്തമ്മ സ്വയം പ്രകാശ യോഗിനി അമ്മ തുടങ്ങി അന്‍പതില്‍ പരം വ്യക്തികള്‍ക്ക് പ്രസ്തുത മന്ത്രം ഓതി നല്‍കിയത് ശിവരാജ യോഗി തൈക്കാട്ട് അയ്യാവു സ്വാമികള്‍ ആയിരുന്നു  ഇന്ത്യന്‍ പ്രസിഡന്റിന്റെ ആയുര്‍വേദ ഫിസിഷ്യന്‍ ആയിരുന്ന കാലടി പരമേശ്വരന്‍ പിള്ള 1960 ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച ശിവരാജയോഗി തൈക്കാട്ട് അയ്യാവിന്‍റെ  ജീവചരിത്രം കാണുക (അയ്യാമിഷ്യന്‍ തൈക്കാട്)
അപ്പോള്‍ ഈ കുഞ്ഞന്‍പിള്ള മാത്രം എന്തേ ഒരു നായാടിയില്‍ നിന്നും ആ മന്ത്രം വാങ്ങി?  1935 -1960 കാലഘട്ടത്തില്‍ ആരോ മെനഞ്ഞ ഒരു കെട്ടുകഥ . ആണ് നായാടി സന്യാസി യുടെ മന്ത്രദാനം .
നിജാനന്ദ വിലാസം ചട്ടമ്പി സ്വാമികളുടെ കൃതിയല്ല .തിരുവിതാം കൂറിലെ ആദ്യ എം എ ബിരുദ ധാരി ആലപ്പുഴയില്‍ ജനിച്ചു തിരുവനന്ത പുരത്ത്ചേക്കേറിയ പെരുമാള്‍ സുന്ദരം പിള്ള ഏതാനും വര്‍ഷം പിത്രുനാടായ തിരുനെല്‍ വേലിയില്‍ ആദ്യം സ്കൂളിലും പിന്നെ കോളേജിലും അദ്ധ്യാപകന്‍ ആയിരുന്നു .കൊടകനല്ലൂര്‍ സുന്ദര സ്വാമികളുടെ ശിഷ്യന്‍ ആയിമാറിയ സുന്ദരന്‍ പിള്ള ഗുരുവിനെ കേന്ദ്ര കഥാപാത്രം ആക്കി (സുന്ദരസ്വാമികള്‍ ) മനോമണീ യം എന്ന തമിഴ് നാടകം രചിച്ചു .ഗുരു പ്രാചീന തമിഴില്‍ രചിച്ച നിജാനന്ദ വിലാസം തമിഴില്‍ അച്ചടിപ്പിച്ചു പ്രചരിപ്പിച്ചതും അത് മലയാളത്തിലേയ്ക്ക് മൊഴിമാറ്റം നടത്തിയതും മനോന്മാനീയം സുന്ദരന്‍ പിള്ള ആണ് .ആകൃതിയെ കുറിച്ച് ജ്ഞാന പ്രജാകരം,ശിവപ്രകാശ സഭ പബ്ലിക് ലൈബ്രറി എന്നിവിടങ്ങളില്‍ സുന്ദരന്‍ പിള്ള പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു .പ്രപഞ്ചത്തില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനം എന്ന പേരില്‍ ചട്ടമ്പിസ്വാമികള്‍ പ്രഭാഷണ0 നടത്തി എന്ന് ചിലര്‍ തെറ്റ് .ആ വിഷയത്തില്‍ അദ്ദേഹം ഒരു ലേഖനം എഴുതി .ടി സി കല്യാണിയമ്മ അത് സ്ത്രീകളുടെ ഒരു യോഗത്തില്‍ വായിച്ചു അത്രമാത്രം
അന്നദാനം ആദ്യം ആവിഷ്കരിച്ചത്  ചട്ടമ്പിസ്വാമികള്‍ ആണെന്ന ലേഖകന്‍റെ ഊഹം തെറ്റ് .
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഭാരതം കണ്ട ആത്മീയതേജസ്സുകളില്‍ പ്രമുഖനായിരുന്നു വള്ളാളര്‍ എന്നറിയപ്പെടുന്ന വെള്ളാളകുലജാതനായ രാമലിംഗര്‍.  ആത്മീയതയുടെ ദന്തഗോപുരത്തില്‍ വാണരുളാതെ സാമൂഹ്യസേവനം ചര്യയായി മാറ്റിയ യോഗിവര്യനായിരുന്നു രാമലിംഗര്‍. ജനമദ്ധ്യത്തില്‍ ജീവിച്ച അദ്ദേഹം അവരുടെ ദൈനംദിന പ്രശ്ങ്ങള്‍ക്കും പരിഹാരം കണ്ടിരുന്നു 1823 ല്‌ തമിഴ് നാട്ടിലെ ചിദംബരത്തിനടുത്തുള്ള മരുദൂര്‍ ഗ്രാമത്തില്‍ രാമയ്യാ പിള്ളയുടേയും ചിന്നമ്മയാറുടേയും അഞ്ചാമത്തെ മകനായി ജനനം. കുട്ടിക്കാലം മദ്രാസ്സിലായിരുന്നു.സ്കൂള്‍ പഠനത്തിനു പോകാതെ അടുത്തുള്ള കോവിലുകളില്‍ ധ്യാന്യനിരതനായി കഴിയാനായിരുന്നു ചെറുപ്പത്തില്‍ തന്നെ താല്‍പ്പര്യം. ഒന്‍പതാം വയസ്സില്‍ ഭക്തിഗാനങ്ങളും ശ്ലോകങ്ങളും രചിച്ചു  തുടങ്ങി. മുരുകനെക്കുറിച്ചുള്ള ദേവമണിമാല ഏറെ പ്രസിദ്ധം.
1865 ല്‍` മുടക്കം  ഇല്ലാതെ അന്നദാനം നടത്താന്‍ ധര്‍മ്മശാല തുറന്നു. അവിടത്തെ അടുപ്പിലെ തീ നാളിതു വരെ കെട്ടിട്ടില്ല. അന്ന ദാനം മഹാപുണ്യം അദ്ദേഹത്തിന്റെ മതമാണ്  അദ്ദേഹത്തിന്‍റെ ആരാധകര്‍ ആയിരുന്ന പിസുന്ദരം പിള്ള ഭാര്യ ശിവകാമി അമ്മാള്‍ (കുഞ്ഞന്‍, നാണു തുടങ്ങിയവരുടെ പോറ്റമ്മ കൂടിയാണവര്‍) തൈക്കാട്ട് അയ്യാവു സ്വാമികള്‍ എന്നിവര്‍ അന്നദാനവും സവര്‍ണ്ണ അവര്‍ണ്ണ പന്തിഭോജനവും നടപ്പിലാക്കി (C.E 1873)
ചട്ടമ്പി സ്വാമികളുടെ പിന്മുറക്കാര്‍ കണ്ണന്മൂല “ചാലിയന്‍” വിളയില്‍ ഇപ്പോഴും ഉണ്ടെന്നു ലേഖകന്‍ . നങ്ങമ്മ പിള്ളയുടെ പുത്രന്‍ ആണ് കുഞ്ഞന്‍..കുടുംബത്തില്‍ ഉണ്ടായവര്‍ ചടയന്‍ പിള്ള, രാമന്‍ പിള്ള,ഈശ്വര പിള്ള ,നാരായണ മൌനി ,നഉമ്മിണി നായനാര്‍ ,കൃഷ്ണ പിള്ള എന്നീ പിള്ളമാരും നായനാരും .ജോലിആകട്ടെ കണക്കെഴുത്ത് ,ആധാരം ചമയ്ക്കല്‍ സ്ഥലം അളക്കല്‍ ,ഭടജനം (പടയാളി )ആയിട്ട് ഒരാള്‍ പോലും ഇല്ലായിരുന്നു .ചുരുക്കത്തില്‍ അത് ഒരു നായര്‍ കുടുംബം ആയിരുന്നുവോ ?


മനോരമ.മാതൃഭൂമി എന്നീ പത്രങ്ങളില്‍ എഡിറ്റോറിയല്‍ പേജില്‍ ചട്ടംപിസ്വാമികളെ കുറിച്ച് ജയന്തി ലേഖനങ്ങള്‍ എഴുതിയ ഡോ ഏ എം ഉണ്ണിക്കൃഷ്ണന്‍ കേരള കൌമുദി ദിനപ്പത്രത്തില്‍ ചട്ടമ്പിസ്വാമികളും നവോത്ഥാന ദര്‍ശനവും എന്ന ലേഖനവും എഴുതിയതായി കണ്ടു .വായിച്ചു
ക്രിസ്തു മതഛെദനം കണ്ടു അസ്തപ്രജ്ഞര്‍ ആയ ക്രിസ്തീയ സഹോദരങ്ങളെ. ക്രിസ്തുമതസാരം രചിച്ചു ആമതത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങള്‍ പകര്‍ന്നു കൊടുത്ത മഹാമനസ്കത അങ്ങേയറ്റം മഹത്തരം എന്ന്‍ ഡോ ഉണ്ണിക്കൃഷ്ണന്‍ .
ക്രിസ്തു മതഛെദനം ആരുടെ രചന ?
എന്‍ ഗോപിനാഥന്‍ നായര്‍, ജസ്റ്റിസ്.കെ.ഭാസ്കരന്‍ നായര്‍, പ്രൊഫ ജി .സുകുമാരന്‍ നായര്‍ ,പ്രൊഫ എന്‍ ഗോപിനാഥന്‍ നായര്‍ ,വി.ആര്‍ പരമേശ്വരന്‍ പിള്ള,പി.കെ.പരമേശ്വരന്‍ നായര്‍ ,ടി.കെ ദാമോദരന്‍ പിള്ള ,പ്രൊഫ കെ.ബാലരാമ പണിക്കര്‍ ,പി.ജി വാസുദേവ്, എന്‍ ബാലകൃഷ്ണന്‍ നായര്‍ ,ടി ആര്‍ ജി.കുറുപ്പ് ,പറവൂര്‍ ചക്രപാണി ,പ്രൊഫ .കുമ്പളത്ത് ശാന്തകുമാരി അമ്മ, വൈക്കം വിവേകാനന്ദന്‍ (ബാലസാഹിത്യവും മഹാപ്രഭുഎന്ന നോവലും ),പാറുക്കുട്ടിയമ്മ തൃശ്ശൂര്‍ ,ഗംഗാധരന്‍ നായര്‍ ,ശാന്തിനികേതനം മാധവന്‍ നായര്‍ ,കടവൂര്‍ ജി.വേലുനായര്‍, കുറിശ്ശേരി ഗോപാലപിള്ള ,പള്ളിച്ചല്‍ ഗോപിനാഥന്‍ നായര്‍ ,മണക്കാട് സുകുമാരന്‍ നായര്‍ ,യാമിനി ദേവി, ചെറിയ ഉദയേശ്വരം ചന്ദ്രശേഖരന്‍ നായര്‍ ,ആര്‍ രാമന്‍നായര്‍ & സുലോചനാ ദേവി (ധൈഷണിക പ്രൊഫ സി .ശശിധര കുറുപ്പ് ,കെ ബാലന്‍ പിള്ള ,തെക്കുംഭാഗം മോഹന്‍ (മൂന്നു കൃതികള്‍) ,കെ മഹേശ്വരന്‍ നായര്‍ (ശ്രീ നാരായണന്‍റെ ഗുരു”, വിദ്യാധിരാജ അക്കാദമി തിരുവനന്തപുരം ഏപ്രില്‍ 1974), ഡോ .കെ മഹേശ്വരന്‍ നായര്‍ ജീവിതവും കൃതികളും 1995 & എസ്.പി.സി എസ് നവോത്ഥാന നായകര്‍ സീരീസ് 2016 ) എന്നിങ്ങനെ നിരവധി ജീവചരിത്രങ്ങള്‍ നമുക്ക് ലഭ്യമാണ് .
ഇനിയും പലതും എഴുതപ്പെടാം .
ഇവയൊക്കെ വായിച്ചാല്‍ നമുക്ക് കിട്ടുന്ന ധാരണ ചട്ടമ്പി സ്വാമികള്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം ഒട്ടും തന്നെ ഇല്ലായിരുന്നു എന്നാണ് .ശിഷ്യന്‍ തീര്‍ത്ഥപാദ പരമഹംസര്‍ക്കും (ആധുനിക വാഴൂരിന്‍റെ സൃഷ്ടാവും യഥാര്‍ത്ഥ നായര്‍ നവോത്ഥാന നായകനും നായര്‍ പുരുഷാര്‍ത്ഥ സാധിനി സ്ഥാപകനും സാമൂഹ്യപരിഷ്കര്‍ത്താവും ഹിന്ദു മതപ്രഭാഷകനും മറ്റും) ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലായിരുന്നു “.മ്ലേച്ച ഭാഷആയതിനാല്‍ അവരാരും ഇംഗ്ലീഷ് പഠിച്ചില്ല (ശ്രീ തീര്‍ത്ഥപാദ പരമഹംസ സ്വാമികള്‍ ജീവചരിത്രം ഒന്നാം ഭാഗം പുറം 38 കാണുക ) ഇക്കാര്യം പ്രൊഫ എസ് ഗുപ്തന്‍ നായര്‍ എടുത്തു പറയുകയും ചെയ്തിട്ടുണ്ട് (ആധ്യാത്മിക നവോത്ഥാന നായകര്‍എന്ന അവസാന ലേഖന സമാഹാരത്തില്‍)

ചട്ടമ്പി സ്വാമികള്‍ക്ക് നിരവധി പേരുകള്‍ ജീവചരിത്രങ്ങളില്‍ കാണാം ഉദാഹരണം വിദ്യാധിരാജന്‍ ഷണ്മുകദാസന്‍ പരമഭട്ടാരകന്‍ എന്നിങ്ങനെ .ആര് എപ്പോള്‍ എവിടെ വച്ച് എന്തിന് എങ്ങനെ കൊടുത്തു എന്ന കാര്യം ഒരു ജീവചരിത്രകാരനും വെളിപ്പെടുത്തുന്നില്ല .പക്ഷെ സ്വാമികള്‍ കത്തുകളില്‍ ഉപയോഗിച്ചിരുന്ന നാമം ഒന്നേ ഒന്ന് മാത്രം .പൂര്‍വ്വാശ്രമത്തിലെ ചട്ടമ്പി” .
പക്ഷെ ചില ഗ്രന്ഥകാരന്മാര്‍ ഷണ്മുഖദാസന്‍” ,”അഗസ്ത്യര്‍ എന്നീ പേരുകള്‍ ചട്ടമ്പി സ്വാമികളുടെ തൂലികാനാമം എന്ന് പറയന്നു .സന്യാസിവര്യര്‍ക്കും തൂലികാ നാമമോ ?  അതിനാധാരമായി അവര്‍ ഒരു വസ്തുതയും ചൂണ്ടിക്കാണിക്കുന്നില്ല .സര്‍വ്വ സംഗ പരിത്യാഗിയായ ഒരു യോഗി വര്യന്‍ എല്ലാ ജാതിമതങ്ങളെയും ഒന്നുപോലെ കാണേണ്ട സന്യാസിശ്രേഷ്ടന്‍ എന്ത്, ആരെ ഒളിച്ചുവയ്ക്കാന്‍ ആണ് തൂലികാനാമം ഉപയോഗിക്കുക? .വാസ്തവത്തില്‍ ആ തൂലികാനാമങ്ങള്‍ സ്വാമികള്‍ സ്വീകരിച്ചവയല്ല
ചട്ടമ്പി സ്വാമികളുടെ ആദ്യ കൃതി ക്രിസ്തുമത ചേദനംഎന്ന കാര്യത്തില്‍ എല്ലാവരും യോജിക്കുന്നു .ഏതു വര്‍ഷം പ്രകാശനം ചെയ്യപ്പെട്ടു,ആര് പ്രകാശനം ചെയ്തു എന്നതൊന്നും ആരും വ്യക്തമായി,കൃത്യമായി നല്‍കുന്നില്ല .ആദ്യ ആയിരം കോപ്പികളില്‍ 997 എണ്ണവും കൃസ്ത്യാനികള്‍ വാങ്ങി കത്തിച്ചു കളഞ്ഞു എന്ന് ചിലര്‍. ശേഷിച്ച മൂന്നു കോപ്പികളില്‍ ഒന്ന് ശ്രീനാരായണ ഗുരുവിനു കിട്ടി എന്ന് ചിലര്‍ (ഡോ എന്‍ ഗോപാലകൃഷണന്‍ നടത്തുന്ന യൂട്യൂബ് പ്രഭാഷണ ങ്ങള്‍ കേള്‍ക്കുക ) കരുവാ കൃഷ്ണന്‍ ആശാന് ഗുരുദേവന്‍ അത് നല്‍കി എന്ന് ചിലര്‍ .ചട്ടമ്പി സ്വാമികള്‍ പുസ്തകം ഒന്നും എഴുതിയില്ല.എന്നാല്‍ നീലകണ്‌ഠപ്പിള്ള ,കൃഷ്ണന്‍ ആശാന്‍ എന്നിവര്‍ക്ക് “പറഞ്ഞു കൊടുത്തു” എന്ന് മാത്രം എന്ന് ചിലര്‍ .ആദ്യ കോപ്പികള്‍ മുഴവന്‍ കത്തിച്ചു കളഞ്ഞതിനാല്‍ നീലകണ്‌ഠപിള്ള ,കൃഷ്ണന്‍ ആശാന്‍ എന്നിവര്‍ നല്‍കിയ വസ്തുതകള്‍ വച്ച് എഴുതി പ്രസിദ്ധീകരിച്ചതാണ് ഇപ്പോള്‍ കിട്ടുന്ന ചേദനം എന്ന് ചിലര്‍ .
ഇത്തരുണത്തില്‍ വാഴൂര്‍ തീര്‍ത്ഥപാദ പരമഹംസ സ്വാമികളുടെ ജീവചരിത്രത്തില്‍ വ്യക്തമാക്കുന്ന ഒരു കാര്യം ശ്രദ്ധിക്കുക .ചട്ടമ്പി സ്വാമികളുടെ പേരില്‍ അച്ചടിക്കപ്പെട്ട മിക്ക പുസ്തകങ്ങളും വാഴൂര്‍ ത്രിമൂര്‍ത്തികള്‍ (തീര്‍ത്ഥ പരമഹംസര്‍ ,പന്നിശ്ശേരി നാണുപിള്ള ,കരിങ്ങാട്ടില്‍ പപ്പുപിള്ള ശാസ്ത്രികള്‍) എഴുതിയുണ്ടാക്കിയവ ആണ് .വിദ്യാനന്ദ തീര്‍ത്ഥപാദര്‍ രചിച്ച പരമഹംസര്‍ ജീവചരിത്രം പുറം 83 രണ്ടാം ഭാഗം ).
തീര്‍ത്ഥപാദ പരമഹംസ സ്വാമികള്‍ വാഴൂരില്‍ സ്ഥാപിച്ച ആശ്രമതിന്‍റെ ശതാബ്ദി ആഘോഷ ഭാഗമായി 2011 മാര്‍ച്ചില്‍ വാഴൂര്‍ ആശ്രമം പുറത്തിറക്കിയ 1104 പേജുള്ള (വില 450/-മാത്രം ) ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ജീവചരിത്രവും പ്രധാന കൃതികളുംആണ് കുറെയെങ്കിലും ആധികാരികം എന്ന് പറയാവുന്ന ജീവചരിത്രം .ആ ഗ്രന്ഥത്തില്‍ 150 പേജില്‍ ഒതുങ്ങുന്ന ജീവചരിത്രം എഴുതിയത് ഏതോ ഒരു ജസറ്റീസ് കെ ഭാസ്കര പിള്ള .അദ്ദേഹത്തെ കുറിച്ച് പുസ്തകത്തില്‍ യാതൊരു വിവരവും ഇല്ല .എന്ന് എങ്ങനെ എപ്പോള്‍ എഴുതി ആര്‍ പ്രകാശനം ചെയ്തു എന്നും വ്യക്തമല്ല .എന്നാല്‍ ചട്ടമ്പിസ്വാമികള്‍ ആംഗല ഭാഷാനഭിജ്ഞന്‍ ആയിരുന്നു എന്ന് അദ്ദേഹവും എടുത്തു പറയുന്നു (പുറം 46) .എന്ന് മാത്രമല്ല ക്രിസ്തുമതഛെദനം എന്ന പുസ്തകം ഫിലോസഫി പ്രൊഫസ്സര്‍ ആയ സുന്ദരന്‍ പിള്ള എം.ഏ യുടെ സഹായത്തോടെഎഴുതപ്പെട്ടുഎന്ന് അദ്ദേഹം തുറന്നു പറയുന്നു (അതേ പുറം).

തിരുവിതാംകൂറിലെ ആദ്യ എം എ (Madras University 1880)ക്കാരന്‍ ആയിരുന്ന മനോന്മണീയം സുന്ദരന്‍ പിള്ളയെ കുറിച്ച് ജസ്റ്റീസ് കൂടുതല്‍ ഒന്നും പറയുന്നില്ല . പ്രാചീന തിരുവിതാംകൂറിലെ നൂറില്‍ പരം പുരാതന ശിലാരേഖകള്‍ കണ്ടെത്തിയ,തിരുവിതാംകൂര്‍ പുരാവസ്തു വകുപ്പിന്‍റെ സ്ഥാപക മേധാവിയും ഹജൂര്‍ കച്ചേരിയിലെ ഉന്നത ഉദ്യോഗസ്ഥ
നും കോളേജ് പ്രൊഫസ്സറും ഗവേഷകനും ഗ്രന്ഥകാരനും നാടകകൃത്തും (മനോന്മണീയം) ദക്ഷിണേന്ത്യന്‍ ചരിത്രപിതാവും മറ്റും ആയിരുന്ന പ്രൊഫ റാവുബഹദൂര്‍ പി സുന്ദരന്‍ പിളള (1855-1897) കുഞ്ഞന്‍പിള്ളയ്ക്ക് മാത്രമായി ഇംഗ്ലീഷ് ബൈബിള്‍ പ്രൈവറ്റ് ട്യൂഷന്‍ നല്‍കി എന്ന് വിശ്വസിക്കാന്‍ അരിയാഹാരം കഴിച്ചു ജീവിക്കുന്നവര്‍ക്ക് പ്രയാസം .സുന്ദരന്‍ പിള്ളയും കൂടി തുടങ്ങിയ പേട്ടയിലെ ജ്ഞാന പ്രജാഗരം(1876) പുത്തഞ്ചന്തയിലെ ശൈവപ്രകാശ സഭ (1885) എന്നിവയിലോ തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിലോ നടന്നിരുന്ന വിദ്വല്‍ സഭകളില്‍, ചര്‍ച്ചാ വേദികളില്‍. പെരുമാള്‍ സുന്ദരന്‍ പിള്ള ഇംഗ്ലീഷ് ബൈബിളിനെ ആധാരമാക്കി പ്രഭാഷണ പരമ്പരകള്‍ നടത്തി എന്നതാണ് യഥാര്‍ത്ഥ വസ്തുത . .അതിനായി തയാറാക്കിയ നോട്ടുകള്‍, അല്ലെങ്കില്‍ പ്രബന്ധം. അല്ലെങ്കില്‍ അതിന്‍റെ പകര്‍ത്തി എഴുതിയ കോപ്പി കുഞ്ഞന്‍ പിള്ള ചട്ടമ്പിയുടെ കൈവശം എത്തി എന്നതാണ് മറ്റൊരു വസ്തുത .


ആ കോപ്പി പിന്നീട്, സുന്ദരന്‍ പിള്ളയുടെ അകാലമരണ ശേഷം, ചട്ടമ്പി സ്വാമികളുടെ ചില സ്നേഹിതര്‍” (പ്രയോഗം ജസ്റീസ് വക പുറം 46) “ഷണ്മുഖ ദാസന്‍ എന്ന കപട നാമം വച്ച് പ്രസിദ്ധീകരിച്ച കൃതിയാണ് ഇന്ന് നാം കാണുന്ന. വായിക്കുന്ന ക്രിസ്തുമത ഛെദനം പല പേജുകളിലും ഇംഗീഷ് ഗ്രന്ഥ കര്‍ത്താക്കള്‍ ഉദ്ധരിക്കപ്പെടുന്നു .ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാതിരുന്ന കുഞ്ഞന്‍ പിള്ള ചട്ടമ്പിയ്ക്ക് അങ്ങനെ ഒരു കൃതി രചിക്കാന്‍ കഴിയില്ല .
ഇംഗര്‍ സോള്‍ ,Gibbon , W.H.Rule, La Maistre ,Hume, Edgar Thurston ,Duartte Barbosa, Sir Hector Munro, റോളന്‍സ്റ്റന്‍,ടഹഫറുള്‍ മുജഹിഡിന്‍,പര്‍ക്കാസ്,സോണറാറ്റ്,മര്‍ഡാക്,പാളിനസ്,S.W Ellis എന്നീ ഗ്രന്ഥകര്‍ത്താക്കളും Gibbons Decline and Fall Vol iii History of the Inquisitions by W.H.Rule ,Spanish Inquisition La Maistre, Students History of England Tamils Eghteen Hundred years ago Kanakasabha Pillai എന്നീ ഗ്രന്ഥങ്ങളുംഇംഗ്ലീഷ് അറിഞ്ഞു കൂടാതിരുന്ന സ്വാമികളുടെ കൃതികളില്‍ കടന്നു വരുന്നു. .
പ്രാചീന മലയാളം എന്ന കൃതിയുടെ കാര്യവും ഇത് പോലെ തന്നെ
.
ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണ ഗുരു (ആത്മനിയോഗത്തിന്‍റെ ശ്രീനാരായണീയം) എന്നീ നവോത്ഥാന നായകരെ കുറിച്ച് വിശദമായി പഠിച്ച ശ്രീ തെക്കുംഭാഗം മോഹന്‍, ചട്ടമ്പി സ്വാമികളെ കുറിച്ച് മൂന്നു കൃതികള്‍ രചിച്ചു റിക്കാര്‍ഡ് സൃഷ്ടിച്ചു,”ചട്ടമ്പി സ്വാമി ഗുരുവും ധന്യതയുടെ ഗുരുവും” ,”വിദ്യാധിരാജായണം” (നന്ദനം പബ്ലിക്കേഷന്‍സ്, വലിയശാല, തിരുവനന്ത പുരം 2012) എന്നിങ്ങനെ ചട്ടമ്പി സ്വാമികളെ കുറിച്ച് രണ്ടു കൃതികള്‍ക്കും അവാര്‍ഡുകള്‍ വാങ്ങി (ഹേമലത 2009, മഹര്‍ഷി വിദ്യാധിരാജ 2009).
വിദ്യാധി രാജനും ഒരു വെള്ളാള വെളിച്ചപ്പാടും(അമ്മ ബുക്സ് ) എന്നതിന് മാത്രം അവാര്‍ഡ് കിട്ടിയില്ല
ജഗതി വേലായുധന്‍ നായര്‍ സ്മാരക വിദ്യാധിരാജഹംസ പുരസ്കാരം ലഭിച്ച വിദ്യാധിരാജായണംചട്ടമ്പി സ്വാമികളുടെ സാഹിത്യ സംഭാവനകളെ വിശദമായി വിലയിരുത്തുന്നു .
മുഖവുരയില്‍ ശ്രീ മോഹന്‍ എഴുതുന്നു.
“.....അന്നൊക്കെ പുസ്തകങ്ങള്‍ പകര്‍ത്തി എഴുതിയാണ് സൂക്ഷിച്ചിരുന്നത് എന്ന് ഓര്‍ക്കുക .ചട്ടമ്പി സ്വാമികള്‍ തന്‍റെ ജീവിതത്തില്‍ ചെയ്ത അനേകം നല്ല കാര്യങ്ങളില്‍ ഒന്ന് ഒരുപാടു പുസ്തകങ്ങള്‍ അത് പോലെ അദ്ദേഹം പകര്‍ത്തി എഴുതി സൂക്ഷിച്ചിരുന്നു എന്നുള്ളതാണ് .ഈ പുസ്തകങ്ങള്‍ പിന്നീട് ആര്‍ക്കും ഉപകരിക്കും എന്ന് കരുതി തന്നെയാണ് അന്ന് അവ പകര്‍ത്തി എഴുതുന്നത്.” (പുറം 20 മുഖവുര)
പ്രൊഫ സി ശശിധരകൂറുപ്പ് എഴുതിയ ജീവചരിത്രത്തില്‍ എം പി നാരായണ പിള്ള എഴുതിയ ഭാഗം ഉദ്ധരിക്കുന്നു
 
അദ്ദേഹം എന്നും എന്തെങ്കിലും എഴുത്തും .അത് എഴുതിയിടത്ത് ഇട്ടിട്ടു പോകും ,ആവശ്യമുള്ളവര്‍ക്ക് വായിച്ചു അച്ചടിയ്ക്കയോ സൂക്ഷിച്ചു വയ്ക്കയോ ഉമിക്കരി പൊതിയാന്‍ ഉപയോഗിക്കയോ ചെയ്യാം “
.”ചട്ടമ്പിസ്വാമികളുടെ രചനയാണെന്നുറപ്പിക്കാന്‍ അദ്ദേഹത്തിന്‍റെ കൈപ്പടയില്‍ എഴുതിയ കടലാസ് മാത്രം പോരാ .മറ്റു തെളിവുകള്‍ കൂടി വേണംഎന്ന് പ്രൊഫസ്സര്‍ ബാലകൃഷ്ണന്‍ മലയാളം വാരികയിലെ 2016 ഒക്ടോബര്‍ 10 ലക്കം ലേഖനത്തില്‍ .
തങ്ക ലിപികളില്‍ എഴുതേണ്ട വാക്യം .
ചട്ടമ്പി സ്വാമികള്‍ എഴുതിയത് എന്ന ലേബലില്‍ പുസ്തകങ്ങള്‍ അച്ചടിച്ചു വിറ്റു കാശു വാരുന്ന പ്രസിദ്ധീകരണശാല ഉടമകളും അവ വാങ്ങി വായിച്ചു പ്രചരിപ്പിക്കുന്ന ചട്ടമ്പി സ്വാമി ആരാധകരും ദിവസേന ഉരുവിടേണ്ട മന്ത്രം ..
സദ്ഗുരുമാസിക (1922 ആഗസ്റ്റ്‌ ലക്കം) യില്‍ വന്ന തമിഴകംഎന്ന ലേഖനം .എഴുതിയത് അഗസ്ത്യര്‍” . അഗസ്ത്യര്‍ ചട്ടമ്പി സ്വാമികള്‍ ആണെന്ന് കണ്ടെത്തിയത് ആര്‍ ? എങ്ങനെ കണ്ടെത്തി ?.
ലേഖനം എഴുതിയത് കനകസഭാ പിള്ളയുടെ അതിപ്രസിദ്ധമായ Tamils Eighteen Hundred years ago എന്ന ഗ്രന്ഥത്തെ ആധാരമാക്കി എന്ന് ലേഖനത്തില്‍ തന്നെ പറയുന്നു .ഇംഗ്ലീഷ് അറിഞ്ഞു കൂടാത്ത, (സ്വാമിക്ക് തമിഴ്,സംസ്കൃതം ,മലയാളം എന്നിവയില്‍ അനിതരസാധാരണമായ പാണ്ടിത്യം ഉണ്ടായിരുന്നു എന്ന് സാഹിത്യ കുശലന്‍ ടി.കെ കൃഷ്ണമേനോന്‍, സ്മരണകള്‍ -3 പുറം 630) . ചട്ടമ്പി സ്വാമികള്‍ എങ്ങനെ ആ ഇംഗ്ലീഷ് പുസ്തകത്തിലെ വിവരങ്ങള്‍ മനസ്സിലാക്കി .
അഗസ്ത്യ ഭക്തന്‍ ആയിരുന്ന, ചട്ടമ്പി സ്വാമികളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശകന്‍ ആയിരുന്ന , പി സുന്ദരം പിള്ള (ജ്ഞാനപ്രജാഗര (1976) സ്ഥാപകരില്‍ ഒരാള്‍ ആയ മനോന്മണീയം സുന്ദരന്‍ പിള്ള) ആവണം തമിഴകംഎന്ന ലേഖനത്തിന്‍റെ കര്‍ത്താവ് .അകാലത്തില്‍ , നാല്‍പ്പത്തിരണ്ടാം വയസ്സില്‍ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ ഏക മകന്‍ നടരാജന്(പില്‍ക്കാലത്ത് തിരുക്കൊച്ചി ധന റവന്യു വനം മത്രിയായ പി.എസ് നടരാജ പിള്ള ) പ്രായം ആറു വയസ് മാത്രം .ഭാര്യ ശിവകാമി അമ്മാള്‍ ബാലനായ ഏക മകനുമായി സ്വദേശമായ ആലപ്പുഴയിലേയ്ക്ക് പോയി .പിള്ളയുടെ വിപുലമായ ഗ്രന്ഥ ശേഖരം കുഞ്ഞന് യഥേഷ്ടം ഉപയോഗിക്കാന്‍ അദ്ദേഹത്തിന്‍റെ പോറ്റമ്മ കൂടിയായ ശിവകാമി അമ്മാള്‍ വിട്ടുകൊടുത്തു. .
ചട്ടമ്പി സ്വാമികളുടെ ഏറ്റവും ആധികാരികമായ ജീവചരിത്രം രചിച്ചത്, സിനിമാ നടന്‍ ജനാര്‍ദ്ദനന്‍റെ പിതാവ് പറവൂര്‍ കെ .ഗോപാലപിള്ള (പരമഭട്ടാരക ശ്രീ ചട്ടമ്പി സ്വാമി തിരുവടികള്‍ ജീവചരിത്രം”, കൊ വ 1110 (C.E 1935).2010ജൂലായില്‍ തൃശ്ശൂരിലെ കറന്റ് ബുക്സ് അതിന്‍റെ പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചു (പേജ് 358. വില Rs. 230) അതില്‍ സ്മരണ -6 തലക്കെട്ടില്‍ ടി.ആര്‍ അനന്തകുറുപ്പ് വളരെ വ്യക്തമായി അന്നേ എഴുതി വച്ചു
ഒരു ഗ്രന്ഥകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തെ (ചട്ടമ്പി സ്വാമികളെ) ആരാധിപ്പാന്‍ അത്ര വക കാണുന്നില്ല (പുറം 313). തങ്ക ലിപികളില്‍ രേഖപ്പെടുത്തേണ്ട മറ്റൊരു വാക്യം .പക്ഷെ കൊടകനല്ലൂര്‍ സുന്ദര സ്വാമികള്‍ രചിച്ച, കൊടും തമിഴില്‍ എഴുതിയ , ശിഷ്യന്‍ മനോന്മണീയം സുന്ദരന്‍ പിള്ള പ്രസുദ്ധീകരിച്ച നിജാനന്ദവിലാസം” ,കണ്ണ്ഉടയ വെള്ളാളര്‍ -രചിച്ച ഒഴുവില്‍ ഒടുക്കംഎന്നീ കൃതികള്‍ പോലും ചട്ടമ്പിസ്വാമികളുടെ സ്വന്തം രചനകള്‍ എന്ന നിലയില്‍ അച്ചടിച്ചു വില്‍ക്കപ്പെടുന്നു എന്നത് വിചിത്രം
ആദ്യത്തെ ക്രൂരകൃത്യം സാക്ഷാല്‍ നടരാജ ഗുരു വക എങ്കില്‍ രണ്ടാമത്തേത് സന്തോഷ്‌ മാധവ് തുടങ്ങിയവര്‍ വകയും .,,
ഇംഗ്ലീഷ് പഠിച്ചിട്ടില്ലാത്ത (ചട്ടമ്പി) സ്വാമി എല്ലിസ്സിന്‍റെയും കാല്‍ ട്വെല്ലിന്റെയും ദ്രാവിഡ ഭാഷാ വാദം ഇംഗ്ലീഷ് പുസ്തകങ്ങളില്‍ നിന്ന് വായിച്ചിരിക്കാനിടയില്ല” എന്ന് പ്രഫസ്സര്‍ എസ് ഗുപ്തന്‍ നായര്‍ കാഷായമില്ലാത്ത മഹര്‍ഷി കേരള നവോത്ഥാന ത്തില്‍ ചട്ടമ്പി സ്വാമികള്‍ വഹിച്ച പങ്ക് എന്ന ഭാഷാപോഷിണി ലേഖനത്തില്‍ (പുസ്തകം 26 ലക്കം6 നവംബര്‍ 2002 ). ഈ ലേഖനം ആധ്യാത്മിക നവോത്ഥാന നായകര്‍ എന്ന അദ്ദേഹത്തിന്‍റെ അവസാന ലേഖന സമാഹാരത്തിലും വായിക്കാം ).കേരളത്തില്‍ പണ്ടേ ഉള്ള ജനങ്ങള്‍ നായന്മാരാണ് എന്ന് സ്വാമി പറഞ്ഞതിനെ പ്രഫസ്സര്‍ തിരുത്തുന്നു .ഇവിടെ നായര്‍ എന്നതിന് ഭൂഉടമകളായ കര്‍ഷകര്‍ എന്ന് വേണം പടയാളികള്‍ അഥവാ ഭടജനം മാത്രമായിരുന്ന നായന്മാര്‍ കര്‍ഷകര്‍ ആയിരുന്നില്ല എന്ന കാര്യം ഇരുവരും ഒരുപോലെ മറച്ചു വച്ച് വായനക്കാരെ വിഡ്ഢികള്‍ ആക്കുന്നു .
ഏറെ കൊട്ടിഘോഷിപ്പിക്കപ്പെട്ട വേദാധികാര നിരൂപണംസ്വാമികളുടെ സമാധിയോടടുത്ത് കൊ.വ 1096 (C.E 1921)-ല്‍ മാത്രമാണ് അച്ചടിക്കപ്പെട്ടത് എന്ന കാര്യം മിക്കവരും മറച്ചു വച്ചു .എത്ര പേര്‍ ആ പുസ്തകം വായിച്ചു ? ”പ്രസിദ്ധീകരണത്തെ കുറിച്ച് സംസാരിച്ചപ്പോള്‍, സ്വാമികള്‍ അതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചില്ലഎന്ന് പ്രഥമ ശിഷ്യന്‍ നീലകണ്ട തീര്‍ത്ഥപാദര്‍ (തെക്കുംഭാഗം മോഹന്‍ ,വിദ്യാധി രാജായണം പുറം 150) .എന്താവാം ചട്ടമ്പി സ്വാമികള്‍ വിമുഖത കാട്ടാന്‍ കാരണം ?.
ചട്ടമ്പിസ്വാമികളുടെ ബന്ധുക്കളോ സ്നേഹിതരോ മാര്‍ഗ്ഗം കൂടിയതായി തെളിവില്ല .എന്നാല്‍ സുന്ദരം പിള്ളയുടെ അടുത്ത ബന്ധുക്കള്‍ മുഴുവന്‍ ഭാര്യാപിതാവ് സംപ്രതിപ്പിള്ള (ട്രഷറി ഓഫീസ്സര്‍) എന്ന സ്ഥാനം വഹിച്ചിരുന്ന ചുടല മുത്തുപിള്ളയുടെ മക്കള്‍ , സുന്ദരം പിള്ളയുടെ ഭാര്യ മാടത്തി അമ്മാള്‍ ഒഴികെ മറ്റുള്ളവര്‍, മുഴുവന്‍ ക്രിസ്തുമതം സ്വീകരിക്കയും ബന്ധുക്കളുമായുള്ള ബന്ധം മുറിയ്ക്കയും ചെയ്തു എന്ന് സുന്ദരന്‍ പിള്ളയുടെ കൊച്ചുമകന്‍ അന്തരിച്ച ഡോ .രാമസ്വാമിപ്പിള്ള (പേരൂര്‍ക്കട) വ്യക്തിഗത സംഭാഷണ വേളയില്‍ പറഞ്ഞു. .തീര്‍ച്ചയായും 1890-95 കാലഘട്ടത്തില്‍ ക്രിസ്തുമത ഛെദനം രചിക്കേണ്ട ആവശ്യം ചട്ടമ്പി സ്വാമികളെക്കാള്‍ സുന്ദരന്‍ പിള്ളയ്ക്കായിരുന്നു. ജാതിമത ഭേദം ഇല്ലാത്ത, സനാതന അല്ലെങ്കില്‍ ദ്രാവിഡ ശൈവ മത വിശ്വാസിയായ ഒരു സന്യാസിവര്യന്‍ ആയ ചട്ടമ്പി സ്വാമികള്‍ക്ക് ഒരന്യമതത്തെ നിശിതമായി വിമര്‍ശിക്കേണ്ട കാര്യവും ഉണ്ടായിരുന്നോ എന്ന് പലരും ചോദിച്ചിട്ടുള്ളതായി കാണാം.
എന്ന് മാത്രമല്ല നൂറുകൊല്ലം മുമ്പ് 1918-ല്‍ കോട്ടയം ഗൌരിയമ്മ കേസ്എന്ന മാര്‍ഗ്ഗം കൂടല്‍ കേസ് നടക്കുമ്പോള്‍, ചട്ടമ്പി സ്വാമികള്‍ അറിഞ്ഞ ഭാവം പോലും നടിച്ചില്ല ,മറിയപ്പള്ളി സ്വദേശിയും പള്ളം ബുക്കാനന്‍ കോണ്‍വന്റ് വിദ്യാര്‍ഥിയുമായ ഗൌരിയമ്മയെ ഒരു യൂറോപ്യന്‍ ഇന്സ്പെക്ടറസ് മാര്‍ഗ്ഗം കൂട്ടാന്‍ ശ്രമിക്കയും സി.എം എസ് കോളേജ് പ്രിന്‍സിപ്പല്‍ ആസ്കിത് സായിപ്പ് അവളെ തന്‍റെ ബംഗ്ലാവില്‍ ഒളിപ്പിച്ചു താമസ്സിപ്പിക്കയും ചെയ്തപ്പോള്‍, ആ കുട്ടിയെ രക്ഷ പെടുത്താന്‍ വാഴൂര്‍ സ്വാമികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.
ഹിന്ദുമതത്തെ കുറിച്ച് മാതാപിതാക്കള്‍ ഒന്നും പറഞ്ഞുകൊടുക്കാത്ത കാരണമാണ് താന്‍ മതം മാറിയത് എന്ന് പെണ്‍കുട്ടി തുറന്നു പറഞ്ഞു .തുടര്‍ന്നു ഹിന്ദുക്കളെ,പ്രത്യേകിച്ചും ഹിന്ദു സ്കൂള്‍ /കോളേജ് വിദ്യാര്‍ത്ഥികളെ മതകാര്യങ്ങളില്‍ ഉല്‍ബോധിപ്പിക്കാന്‍, മതപ്രഭാഷണങ്ങള്‍ തുടങ്ങിയതും ശിഷ്യന്‍ വാഴൂര്‍ സ്വാമികള്‍ മാത്രം .ചട്ടമ്പിസ്വാമികള്‍ ശിഷ്യനെ യാതൊരു രീതിയിലും സഹായിച്ചില്ല .
ജ്ഞാനപ്രജാഗരം(1876), ശൈവപ്രകാശ സഭ (1885) എന്നിവയില്‍ സുന്ദരന്‍പിള്ള നടത്തിയ പ്രഭാഷണങ്ങളുടെ നോട്ട് ആവണം ക്രിസ്തുമത ഛെദനം ആയി പ്രസിദ്ധീകരിക്കപ്പെട്ടത് .ആ കൃത്യം ചെയ്തതോ തീര്‍ത്ഥപാദ സ്വാമികള്‍ ,പന്നിവിഴ നാരായണ പിള്ള കരിങ്ങാട്ടില്‍ പപ്പുപിള്ള ശാസ്ത്രികള്‍ എന്നീ വാഴൂര്‍ ത്രിമൂര്‍ത്തികളും ഗ്രന്ഥ കര്‍ത്താവായി തൂലികാ നാമം നല്‍കിയതിനു കാരണം അതാവണം .
സുന്ദരന്‍ പിള്ള അകാലത്തില്‍ നാല്‍പ്പത്തി രണ്ടാം വയസ്സില്‍ (1897) ഗുരുതരമായ പ്രമേഹ ബാധയാല്‍ (Diabetic Carbuncle) മരണമടഞ്ഞു .അദ്ദേഹം രചിച്ച പല പുസ്തകങ്ങളും അച്ചടിക്കപ്പെട്ടില്ല .അഥവാ അദ്ദേഹത്തിന്‍റെ പേരില്‍ പ്രകാശനം ചെയ്യപ്പെട്ടില്ല .ക്രിസ്തുമതഛെദനം ഇംഗ്ലീഷ് ഗ്രന്ഥകര്‍ത്താക്കളുടെ ഉദ്ധരണികളാലും പേരുകളാലും അതിസമ്പന്നം ആണെന്ന് മനസ്സിലാക്കാന്‍ അത് വായിക്ക പോലും വേണ്ട .വെറുതെ ഒന്ന് മറിച്ചു നോക്കിയാല്‍ മതി മ്ലേച്ച ഭാഷഎന്ന കാരണം പറഞ്ഞു ഇംഗ്ലീഷ് പഠിക്കാത്ത, അറിയാത്ത, കുഞ്ഞന്‍ പിള്ള ചട്ടമ്പി അങ്ങനെ ഒരു പുസ്തകം എഴുതുകില്ല .തീര്‍ച്ച . വാഴൂര്‍ ത്രിമൂര്‍ത്തികളും, ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാത്തവര്‍ ആയിരുന്നതിനാല്‍, അവരും സ്വന്തമായി അങ്ങനെ ഒരു കൃതി രചിക്കില്ല .പ്രാചീന മലയാളം എന്ന കൃതിയുടെ കഥയും അങ്ങനെ തന്നെ .