Friday 16 March 2018

തരിസാപ്പള്ളി പട്ടയത്തിലെ ആന മുദ്ര ഉള്ള പതിനേഴു വേണാടന്‍ സാക്ഷി പട്ടിക

 തരിസാപ്പള്ളി പട്ടയത്തിലെ ആന മുദ്ര ഉള്ള
 പതിനേഴു വേണാടന്‍
സാക്ഷി പട്ടിക
==========================================

വേണാടരചന്‍ അയ്യനടികള്‍ സി.ഇ 849 ല്‍ കുരക്കെനികൊല്ലത്തെ ശ്രമണ പള്ളിയ്ക്ക് നല്‍കിയ ദാനാധാരത്തിലെ യതാര്‍ത്ഥ സാക്ഷിപ്പട്ടിക അനേകവര്‍ഷങ്ങളായി പൂഴ്ത്തി വച്ചിരിക്കയായിരുന്നു .തരിസാപ്പള്ളി പട്ടയത്തെ കുറിച്ചുള്ള പഠനങ്ങളില്‍ ഏറ്റവും സമഗ്രവും ആധികാരികവും ആയത് എം,ആര്‍ രാഘവ വാര്യര്‍ ,കേശവന്‍ വെളുത്താട്ട് എന്നിവര്‍ ചേര്‍ന്ന് എഴുതി എസ.പി.സി എസ് പുറത്തിറക്കിയ തരിസാപ്പള്ളി പട്ടയം (2013) ആണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല .പ്രസ്തുത പുസ്തകത്തില്‍ പുറം 94 കാണുക
“ 1758-ല്‍ ഇന്ത്യയില്‍ വന്നു ഇന്ത്യന്‍ പൈതൃകങ്ങളെ കുറിച്ച് പല പഠനങ്ങളും നടത്തിയ ആന്ക്തില്‍ ഡ്യു പെറോ എന്ന ഫ്രഞ്ച് പണ്ഡിതന്‍ നല്‍കിയ വിവരങ്ങള്‍ ശ്രദ്ധേയമാണ് .അദ്ദേഹം ഇന്ത്യയില്‍ നടത്തിയ യാത്രകളെയും അവിടെ നിന്ന് നേടിയ വിജ്ഞാന സാമഗ്രികളെയും കുറിച്ച് വിസ്തരിച്ചു പറയുന്ന കൂട്ടത്തില്‍ കൊച്ചിയിലെ ജൂതപട്ടയതിന്റെ വ്യക്തമായ ഒരു പകര്‍പ്പ് കൊടുക്കയും സെന്റ്‌ തോമസ്‌ ക്രിസ്ത്യാനികള്‍ക്ക് ലഭിച്ച വിശേഷാവകാശങ്ങളെ കുറിച്ച അന്വേഷണം നടത്തിയതായി പറയുകയും ചെയ്യുന്നുണ്ട് .അന്ന് നാട്ടിലെ ഒരു പാതിരി “കോലെഴുത് “ ലിപിയിലുള്ള കൊല്ലം ചെപ്പീടുകളും ആര്യ ലിപിയിലുള്ള ഒരു പകര്‍പ്പും “സംസ്കൃതത്തിലുള്ള” ഒരു വിവര്‍ത്തനവും തനിക്കു തന്നതായും “അതുആധികാരികമാണ് “ എന്ന് ബിഷപ്പ് തിരുമേനി സാക്ഷ്യപ്പെടുതിയതായും ഡ്യു പെറോ പറയുന്നു . ഈ പാതിരി തന്നെ ഇതിനെ പോര്‍ച്ചുഗീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു “നാല് ചെമ്പോല”കളിലുള്ള പട്ടയത്തിന്റെ ഉള്ളടക്കം ഡ്യു പെറോ ഉദ്ടരിക്കുന്നുണ്ട് .പശ്ചിമേഷ്യന്‍ ഭാഷകളിലും ലിപികളിലുമുള്ള ഒപ്പുകലടങ്ങിയ ഏട് ഡ്യു പെറോ തീരെ വിട്ടുകളഞ്ഞു (കണ്ടിട്ടില്ല എന്നാണു പറയേണ്ടിയിരുന്നത് –ഡോ .കാനം ) നാലാമത്തെ ഏട്ടിന്റെ അവസാനത്തിനു ശേഷം തന്റെ കയ്യിലുണ്ടായിരുന്ന സംസ്ക്രത വിവര്‍ത്തന”ത്തെ ആധാരമാക്കി നാട്ടുകാരായ ചില സാക്ഷികളുടെ പേരും തോമസ്‌ കാനായ്ക്കു ലഭിച്ചതെന്നു പറയുന്ന ഒരുപട്ടയതിന്റെ ചുരുക്കവും അദ്ദേഹം കൊടുക്കുണ്ട് “.
എന്നാല്‍, അജ്ഞാത കാരണത്താല്‍ ഈ നാടന്‍ സാക്ഷിപ്പട്ടിക ,കാനാ തോമായ്ക്കു നകിയ പട്ടയം എന്നിവ പുസ്തകത്തില്‍ നല്‍കാന്‍ രചയിതാക്കള്‍ കൂട്ടാക്കിയില്ല .
ഈ ഭാഗം വായിച്ച ലേഖകന്‍ (ഡോ.കാനം,) പ്രസ്തുത സാക്ഷിപ്പട്ടികയും കാനാ തോമാ (കാനായി തൊമ്മന്‍ ) പട്ടയവും കണ്ടെത്താന്‍ ശ്രമിച്ചു .അതില്‍ വിജയം കണ്ടെത്തി .സാക്ഷിപ്പട്ടിക ഇക്കഴിഞ്ഞ നവംബര്‍ 27 നു കോട്ടയം സി.എം.എസ് കോളേജില്‍ വച്ച് നടത്തപ്പെട്ട മൂന്നാമത് അന്തര്‍ദ്ദേശീയ കേരള ചരിത്ര കോണ്ഫ്രന്‍സ്സില്‍ പവര്‍ പോയിന്റ് സഹായത്തോടെ അവതരിപ്പിച്ചു .ഹയാസിന്ത് ആന്ക്തില്‍ ഡ്യു പെറോ ZEND AVESTA (Paris 1771 )എന്ന ഫ്രഞ്ച് ഗ്രന്ഥത്തില്‍ നല്‍കിയ വിവരം അനുസരിച്ച് ആനമുദ്ര ഉള്ള പതിനേഴു വേള്‍+നാടന്‍ (വെള്ളാള-വാര്‍ത്തക) സാക്ഷികള്‍ ആണ് തരിസാപ്പള്ളി ശാസനത്തില്‍ ഉള്ളത് .

പ്രാചീന ഫ്രഞ്ചില്‍ .പക്ഷെ നമുക്ക് പേരുകള്‍ വായിക്കാം
വേള്‍ കുല സുന്ദരന്‍ (ചന്ദിരന്‍ എന്ന് തെറ്റായി നല്‍കി )
വിജയ നാരായണന്‍
എന്നിങ്ങനെ പതിനേഴു നാടന്‍ പേരുകള്‍
പശ്ചിമേഷ്യന്‍ ഓലയിലെ സാക്ഷിപട്ടിക
1755 ല്‍ കൊച്ചിയില്‍ വന്നപ്പോള്‍ പെറോ കണ്ടില്ല
അതിനാല്‍ വ്യാജന്‍ വന്നത് അതിനു ശേഷം
അതില്‍ ആദ്യ ഒന്നര പേരുകള്‍ നമുക്കറിയാം ,
”വേള്‍ കുല സുന്ദരന്‍,
വിജയ...” പെറോ വേല്‍ കുല സുന്ദരനെ ചന്ദ്രന്‍ ആക്കി
.പക്ഷെ രണ്ടാമന് നാരായണന്‍ എന്ന രണ്ടാം പാതി നല്‍കി
വിജയ നാരായണന്‍ എന്നാക്കി
.
മറ്റു സാക്ഷികള്‍
---------------------------
ഇതിരാക്ഷി ഒടിയ കണ്ണന്‍ നന്ദനന്‍
മദിനെയ വിനയ ദിനന്‍
കണ്ണന്‍ നന്ദനന്‍
നലതിരിഞ്ഞ തിരിയന്‍
കാമന്‍ കണ്ണന്‍
ചേന്നന്‍ കണ്ണന്‍
കണ്ടന്‍ ചേരന്‍
യാകൊണ്ടയന്‍
കനവാടി അതിതെയനന്‍
(ആന മുദ്ര)
മുരുകന്‍ ചാത്തന്‍
മുരുകന്‍ കാമപ്പന്‍
പുലക്കുടി തനയന്‍
പുന്നതലക്കോടി ഉദയനന്‍ കണ്ണന്‍
പുന്നതലക്കൊരനായ കൊമരന്‍ കണ്ണന്‍
സംബോധി വീരയന്‍

ലൈക്ക്കൂടുതൽ പ്രതികരണങ്ങൾ കാണിക്കുക
അഭിപ്രായം

Sunday 11 March 2018

അത് “സിറിയന്‍” ചെമ്പട്ടയം അല്ലേ അല്ല

അത് “സിറിയന്‍” ചെമ്പട്ടയം അല്ലേ  അല്ല
======================================
പ്രൊഫസര്‍ ടി .ആര്‍ വേണുഗോപാല്‍ എഴുതിയ
 “സമ്പത്തും അധികാരവും-തൃശ്ശൂരില്‍ നിന്നുള്ള ഒരു കാഴ്ച”
 എന്ന ചരിത്ര പഠനം ശ്രദ്ധയില്‍ വന്നത് ഡോ .എം ജി എസ് നാരായണന്‍ എഴുതിയ
“ചരിത്രം വ്യവഹാരം -കേരളവും ഭാരതവും” (കറന്റ് 2015)
 വായിച്ചപ്പോള്‍ ആയിരുന്നു.എം ജി.എസ്സിന്‍റെ പ്രിയ ശിഷ്യന്‍ ആയ
പ്രൊഫ.ടി.ആര്‍.വേണുഗോപാലനെയും അദ്ദേഹത്തിന്‍റെ പഠനത്തെയും ഗുരു മുക്തകണ്ടം പ്രശംസ കൊണ്ട് പൊതിഞ്ഞിരുന്നു.
ശിഷ്യന്‍ അല്ലാത്ത, തന്‍റെ വരുതിയ്ക്ക് നില്‍ക്കാത്ത, മുന്‍ എം ജി വി.സി രാജന്‍ ഗുരുക്കളെയും അദ്ദേഹവും രാഘവവാര്യരും കൂടി എഴുതിയ “കേരള ചരിത്രം” (രണ്ടു വാള്യങ്ങള്‍) എന്ന ചരിത്ര ഗ്രന്ഥത്തെ വെറും “പരീക്ഷാ സഹായ ഗ്രന്ഥ” മായി വിശേഷിപ്പിച്ചു (പുറം 129) എം ജി എസ് പുലഭ്യം പറഞ്ഞതും ഇതേ “ചരിത്രം വ്യവഹാരം” ഗ്രന്ഥത്തില്‍ . അതില്‍ ഒരിടത്ത് പോലും രാജന്‍ ഗുരുക്കള്‍ എന്ന പേര്‍ എം.ജി.എസ് നല്‍കിയില്ല എന്നോര്‍ക്കുക.കേരള ചരിത്ര പഠന ചരിത്രം പറയുമ്പോള്‍, 
“അത്രയൊന്നും പറയാന്‍ ഇല്ലാത്ത “(പുറം 130 ) വൈക്കം പാച്ചു മൂത്തത്
,മനോന്മണീയം സുന്ദരം പിള്ള എന്നിവര്‍ക്കായി ഒരു ഖണ്ഡിക നല്‍കിയതിനു ഗ്രന്ഥകര്‍ത്താക്കളെ,അവരുടെ പേര്‍ വെളിപ്പെടുത്താതെ,എം ജി.എസ് വല്ലാതെ ശകാരിച്ചതായി കാണാം.കേരള ചരിത്രം ദക്ഷിണേന്ത്യന്‍ ചരിത്രം എന്നിവയുടെ പിതൃസ്ഥാനം അലങ്കരിക്കുന്ന മനോന്മണീയം സുന്ദരന്‍ പിള്ളയെ (1855-1897) തമസ്കരിക്കാനും തിരുവിതാം കൂര്‍ പുരാവസ്തു വകുപ്പിന്‍റെ സ്ഥാപക മേധാവി (1891) അദ്ദേഹമല്ല എന്ന് വരുത്താനും എം ജി എസ് തുടര്‍ച്ചയായി പ്രയത്നിച്ചു വരുകയാണ് .(കേരള ചരിത്രത്തിലെ പത്തുകള്ളക്കഥകള്‍,ഡി.സി ബുക്സ് 2015 പുറം 61 ) അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ തിരുവിതാംകൂര്‍ പുരാവസ്തു വകുപ്പുസ്ഥാപിതമായത് 1910 ല്‍ മാത്രം. (കേസരി വാരികയുടെ എം ജി എസ് ശതാഭിഷേക സപ്ലിമെന്റില്‍, പ്രിയ ശിഷ്യന്‍ പ്രൊഫ ടി ആര്‍ വേണുഗോപാലിനെ കൊണ്ട് “ശാസ്ത്രീയ കേരള ചരിത്ര പിതാവ്” എം ജി എസ് ആണെന്ന് വരുത്തി ഒരു ലേഖനവും എഴുതിച്ചു . (കേസരി വാരിക എം.ജി.എസ് ശതാഭിഷേക പതിപ്പ് ''ചരിത്രത്തോടോപ്പം സഞ്ചരിച്ച ഒരാള്‍'' 20 ആഗസ്റ്റ്, 2016 - ''മൗലികതയുടെ പെരുമാള്‍''- പ്രൊഫ. ടി.ആര്‍ വേണുഗോപാല്‍ കാണുക (പുറം )

“തൃശ്ശൂരില്‍ നിന്നുള്ള ഒരു കാഴ്ച “ എന്ന് പുസ്തകനാമത്തില്‍ വിശേഷണം ചാര്‍ത്തിയാതിനാല്‍ തിരുവിതാം കൂര്‍-വേണാട് –തെക്കും കൂര്‍ ചരിത്രങ്ങളില്‍ മാത്രം താല്‍പ്പര്യം ഉള്ള ,മലബാര്‍ കൊച്ചി ചരിത്രങ്ങളില്‍ താല്‍പ്പര്യമില്ലാത്ത ,അവ പഠിച്ചിട്ടില്ലാത്ത ഞാന്‍ ആ പുസ്തകം വില കൊടുത്തു വാങ്ങാന്‍ മടിച്ചു എന്നതാണ് വാസ്തവം .അങ്ങിനെയിരിക്കെ, പുസ്തകത്തിന്‍റെ പരിഷകരിച്ച രണ്ടാം പതിപ്പ് പുറത്തിറങ്ങി എന്ന് പരസ്യം കണ്ടു .കലാകുമുദി 2214, 2018 ഫെബ്രുവരി 11ലക്കത്തില്‍ ഡോ .പി.കെ ശ്രീകുമാര്‍ എഴുതിയ വായനാനുഭവം “കരിങ്കല്‍ പരിഹാരവും ണ്ടാചലവാടികയും (പുറം 68-69) വായിക്കയും ചെയ്തു .തൃക്കൊടിത്താനം ,ഹരിപ്പാട് ക്ഷേത്രങ്ങളില്‍ “”കഴുവേറ്റി കല്ല്‌” ഉണ്ടെന്നും ഗ്രന്ഥ കര്‍ത്താവ് തിരുവല്ല ചെപ്പെടു വ്യത്യസ്തമായ വിമര്‍ശന പഠനത്തിനു വിധേയമാക്കി എന്നും മറ്റും ഡോ ശ്രീകുമാര്‍ എഴുതിയത് കണ്ടതോടെ, കോട്ടയത്ത് പോയി ശീമാട്ടിയ്ക്ക് സമീപമുള്ള കോമോസ് ബുക്ക്സ്റാ ളില്‍ നുന്നും പുതിയ പതിപ്പ് ഒരെണ്ണം വാങ്ങി (വില 400 രൂപാ എങ്കിലും 20 ശതമാനം വിലക്കുറവില്‍ . 320 രൂപായ്ക്കുകിട്ടി )
കിട്ടിയ പാടെ ഓടിച്ചു നോക്കി .തൃശ്ശൂര്‍ ദേശചരിത്രം ,പെരിങ്ങനം, വടക്കുംനാഥക്ഷേത്രം തുടങ്ങിയവയുടെ വിശദമായ ചരിത്രം പുരാതന രേഖകളുടെ സഹായത്തോടെ നന്നായി ഗവേഷണം ചെയ്ത് പ്രോഫസ്സര്‍ അവതരിപ്പിച്ചിരിക്കുന്നു .മലയാള ഭാഷയില്‍ ഇറങ്ങിയ ഏറ്റവും നല്ല പ്രാദേശിക ചരിത്രപഠനം തന്നെ .തീര്‍ച്ചയായും പ്രൊഫസ്സര്‍ വേണുഗോപാല്‍ അഭിനന്ദനം അര്‍ഹിക്കുന്നു .എം ജി എസ്സിനും അഭിമാനിക്കാം .തന്‍റെ പ്രിയശിഷ്യന്‍ ഇത്രയും നല്ല ഒരു ചരിത്രഗവേഷണ ഗ്രന്ഥം തയാറാക്കി എന്നതില്‍.
മറ്റൊരു കേരള ചരിത്ര പഠനത്തിലും പരാമര്‍ശിക്കാത്ത “കരിങ്കല്‍ പരിഹാര”ത്തെ കുറിച്ചും “കഴുവേറ്റി കല്ലി”നെ കുറിച്ചും പ്രോഫസ്സര്‍ വേണു ഗോപാല്‍ വിശദമായി എഴുതുന്നു എന്ന് വായനാനുഭാവത്തില്‍ ഡോ .പി.കെ ശ്രീകുമാര്‍ ചൂണ്ടിക്കാണിച്ചത് നൂറുശതമാനം ശരി തന്നെ അധികാരി വര്‍ഗ്ഗത്തിന്‍റെ ചരിത്രം മാത്രമല്ല ‘പണിമക്കള്‍ “എന്ന് പാര്‍ത്ഥി വപുരം പട്ടയത്തില്‍ പരാമര്‍ശിക്കുന്ന പറയര്‍ ,പുലയര്‍ പാണര്‍ തുടങ്ങിയ അദ്ധ്വാന വിഭാഗങ്ങളുടെ ചരിത്രവും പ്രൊഫസര്‍ എഴുതുന്നു
എന്നാല്‍ എന്‍റെ അഭിപ്രായത്തില്‍ വേണാട്ടരചന്‍ അയ്യന്‍ അടികള്‍ എഴുതിച്ച തരിസാപ്പള്ളി ശാസനത്തെ കുറിച്ചുള്ള പ്രൊഫ ഫസരുടെ കണ്ടെത്തലുകള്‍ ശരിയല്ല .ഇക്കാര്യത്തില്‍ ഗുരു എം ജി.എസ് നാരായണന് പറ്റിയ തെറ്റുകള്‍ ,നോട്ടപ്പിശകുകള്‍ ശിഷ്യനും പറ്റിയിരിക്കുന്നു .The Tamilian Antiquary വായിക്കാത്തവരും കാണാത്തവരും ആണ് ഗുരുവും ശിഷ്യനും എന്ന് വ്യക്തം .അതില്‍ മനോന്മണീയം സുന്ദരന്‍ പിള്ള എഴുതിയ ലേഖനങ്ങളും അദ്ദേഹത്തെ കുറിച്ച് എഴുതിയ ലേഖനങ്ങളും ഇരുവരും കണ്ടിട്ടില്ല
.
സിറിയന്‍ പട്ടയമോ ?
തരിസാപ്പള്ളി പട്ടയത്തെ കുറിച്ച് എഴുതുന്ന വേളയില്‍ എം ജി.എസ് പ്രസ്തുത പട്ടയം നേരില്‍ പരിശോധിച്ചിട്ടില്ല .ആ പട്ടയം അദ്ദേഹം ആദ്യം
കണ്ടത് കോട്ടയം സി.എം എസ് കോളേജു ദ്വിശതാബ്ദി ആഘാഷ വേളയില്‍ 2015 നവംബറില്‍ മാത്രം എന്ന് യൂ.ട്യൂബു വീഡിയോയില്‍ നിന്ന് വ്യക്തമാകും .എം ജി.എസ് പറയുന്ന “ബാഹ്യ വിമര്‍ശന”ത്തിനു (ചരിത്രം വ്യവഹാരം, ആമുഖം പുറം x) തരിസാപ്പള്ളി പട്ടയത്തെ അദ്ദേഹം വിധേയമാക്കിയില്ല .പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക തരിസാപ്പള്ളി പട്ടയത്തിന്‍റെ യതാര്‍ത്ഥ ഭാഗമല്ല എന്ന വസ്തുത എം ജി.എസ്സിന് മനസ്സിലാക്കാന്‍ സാധിച്ചില്ല.

തരിസാപ്പള്ളി പട്ടയം ,കോട്ടയം ചെപ്പേടുകള്‍ ,സിറിയന്‍ ക്രിസ്ത്യന്‍ ചെപ്പേടുകള്‍ എന്നൊക്കെ അറിയപ്പെടുന്ന പുരാതന വട്ടെഴുത്ത് (നാനം മോനം )-ഗ്രന്ഥാക്ഷര വേണാടന്‍ രേഖയെ “സിറിയന്‍ ചെമ്പട്ടയം “എന്ന പേരിലാണ് പ്രൊഫ.വേണുഗോപാല്‍ 112,115,141,തുടങ്ങി 14 പുറങ്ങളില്‍ പരിഷ്കരിച്ച പതിപ്പിലും അവതരിപ്പിച്ചിരിക്കുന്നത് .കോട്ടയത്തെ സിറിയന്‍ പള്ളിയില്‍ നിന്ന് കിട്ടി എന്ന കാരണത്താല്‍, ഗുണ്ടെര്‍ട്ട് സായിപ്പ് കോട്ടയം,സിറിയന്‍ ക്രിസ്ത്യന്‍ ചെപ്പേടുകള്‍ എന്ന് വിളിച്ചത് നട്ടെല്ലില്ലാത്ത കേരളീയ ചരിത്രകാരന്മാര്‍ ശരി വച്ച് അത് പോലെ തന്നെ പരാമര്‍ശിച്ചു പോന്നു .കുരക്കേണി കൊല്ലത്ത് വച്ച് എഴുതപ്പെട്ട ,പറങ്കികള്‍ക്ക് കൊല്ലം തേവലക്കര ശിവക്ഷേത്രം 1554 –ല്‍ ആക്രമിച്ചപ്പോള്‍ കിട്ടിയ, കൊള്ളമുതല്‍ ബ്രിട്ടീഷുകാരുടെ കാലത്ത് “ഞങ്ങളുടെ സെന്റ് ത്രേസ്യാ പള്ളിയ്ക്ക് കിട്ടിയത്” എന്ന കള്ളം പറഞ്ഞു (Sadasivan S.N ,Social History of India )കോട്ടയം നസ്രാണികള്‍ കയ്ക്കലാക്കിയ “തൊണ്ടി രേഖ” എങ്ങനെയാണ് കോട്ടയം രേഖയോ സിറിയന്‍ രേഖയോ ആകുന്നത്?
“ലോകത്തിന്‍റെ കണ്ണില്‍ കരടായും കണ്ണീര്‍ ആയും” അറിയപ്പെടുന്ന സിറിയ യുടെ പേരില്‍ എന്തിനു നമ്മുടെ അതിപുരാതന അയ്യന്‍ അടികള്‍ പട്ടയം അറിയപ്പെടണം ? .വട്ടെഴുത്ത് ,ഗ്രന്ഥാക്ഷരം എന്നിവയല്ലാതെ വേണാട്ടില്‍ സി ഇ 849-ല്‍ ചമയ്ക്കപ്പെട്ട ആ പുരാതന രേഖയില്‍ സിറിയന്‍ പദം ഒന്ന് പോലും ഇല്ല .”തരിസാ” എന്ന കൊല്ലം ഗ്രാമ്യ പദത്തിന് ധര്യാ =ധരിക്കാത്തത് (ഭസ്മം-വെണ്ണീര്‍ - ധരിക്കാത്ത ചെട്ടികള്‍ ,വ്യാപാരികള്‍ ) എന്ന് ലോഗന്‍ പറഞ്ഞിട്ടും (മലബാര്‍ മാന്വല്‍ പുറം) നമ്മുടെ കേശവന്‍ വെളുത്താട്ട് ലണ്ടനില്‍ പോയി ആഗാഖാന്‍ സര്‍വ്വകലാശാലയിലെ
ഡോ.ഫിലിപ്പ് വുഡ് എന്ന സുറിയാനി വിദഗ്ധനെ കണ്ടെത്തി ഭയം എന്നര്‍ത്ഥം വരുന്ന “തര്‍സക്” പേര്‍ഷ്യന്‍ പദം കണ്ടെത്തി “തരിസാപ്പള്ളി പട്ടയ”ത്തില്‍ (എന്‍ ബി.എസ് 2013 പുറം117) വായനക്കാരെ വഴി തെറ്റിയ്ക്കുന്നു .രസകരമായ സംഗതി സിറിയന്‍ ഭാഷയില്‍ പള്ളിയുടെ പദം ( EDTA ; വായിക്കുന്നത് തിരിച്ചു ATDE )ഏതെന്നു സുറിയാനി വിദഗ്ദ്ധനില്‍ നിന്നറിയാന്‍ കേശവന്‍ വെളുത്താട്ട് ശ്രമിച്ചില്ല .
“തര്‍സക്/തരിസാ അട്റ്റെ” എന്ന് എന്തുകൊണ്ട് സിറിയന്‍ പള്ളിയെ കുരക്കേണി കൊല്ലം/അയ്യന്‍ അടികള്‍ ചെപ്പേടില്‍ പരാമര്‍ശിച്ചില്ല എന്നതിന് സമാധാനം നല്‍കേണ്ടത് വെളുത്താട്ട് തന്നെ . 

“സിറിയന്‍” ചെപ്പേടല്ല:”വെള്ളാള” ചെപ്പേട് 

അയ്യന്‍ അടികള്‍ പട്ടയം നല്‍കുന്ന കാലത്ത് ചേരമാന്‍ പെരുമാള്‍ സ്ഥാണു രവി .പന്ത്രണ്ടു കൊല്ലം കൂടുമ്പോള്‍ പെരുമാക്കന്മാരെ തെരഞ്ഞെടുത്തിരുന്നത് വെള്ളാളരില്‍ നിന്നും (K.PPadmanabha Menon in his History of Cochin points out that whenever the throne of the Cheraman Perumal fell vacant ,the next king was elected fromamong the members of Vellala Community ref :T.Lakshmanan Pillai Are Malaylis Tamilians ?KSP ii Series 7Trivandrum 1931 pp1-18 ) ആയിരുന്നു .അതിനാല്‍ വെള്ളാള പെരുമാളിന്‍റെ കാലത്ത് നല്‍കിയ പട്ടയം .വേണാട് രാജാക്കന്മാര്‍ വെള്ളാളര്‍ (ഇളംകുളം കുഞ്ഞന്‍ പിള്ള ) വെള്ളാളന്‍ ആയ അയ്യന്‍ അടികള്‍ നല്‍കിയ പട്ടയം .ഒന്നാം സാക്ഷി ,ഒരു പക്ഷെ എഴുതിയ ആളും വേള്‍ (വെള്ളാള ) കുലത്തില്‍ ജനിച്ച സുന്ദരന്‍ .നല്‍കുന്നത് വെള്ളാളര്‍ കൈവശം വച്ചിരുന്ന ഭൂമി (“പൂമിയ്ക്ക് കരാളര്‍ വെള്ളാളര്‍” .നാലുകുടി വെള്ളാളരേ ക്കൂടി നല്‍കുന്ന പട്ടയം .ചുരുക്കത്തില്‍ ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ സമുദായത്തിന്റെയോ ജന സമൂഹത്തിന്റെയോ പേരില്‍ ഈ പട്ടയം അറിയപ്പെടനന്മെങ്കില്‍ അത് സിറിയന്‍ (സുറിയാനി) എന്ന പേരിലല്ല ;പിന്നെയോ വെള്ളാളര്‍ എന്ന ജനസമൂഹത്തിന്റെ പേരില്‍ ആയിരിക്കണം എന്ന് സാമാന്യ ബുദ്ധി ഉള്ള ആര്‍ക്കും തോന്നും .പക്ഷെ പ്രൊഫ .വേണുഗോപാല്‍ “സിറിയന്‍”ചെമ്പട്ടയം എന്ന പേരാണ് പതിനാലു സ്ഥലങ്ങളിലും ഉപയോഗിച്ചിരിക്കുന്നത് എന്നത് വിചിത്രം തന്നെ .

“സുറിയാനി വ്യാപാരിപ്രമുഖന്‍ എശോദാ തപിരായിക്ക് (മാര്‍ സപീര്‍ ഈശോ )നല്‍കിയ പ്രത്യേക അവകാശങ്ങള്‍ ആണ് സുറിയാനിചെമ്പട്ടയത്തിലെ പ്രതിപാദ്യം” എന്ന് പ്രൊഫ .വേണുഗോപാല്‍ (പുറം 275) എശൊദാ,സപീര്‍ ഈശോ എന്നീ രണ്ടു പേരുകളും ഒരാളുടെ എന്ന് വേണുഗോപാല്‍ കണ്ടെത്തിയത് എങ്ങനെ എന്ന് മനസ്സില്‍ ആകുന്നില്ല .
തരിസാപ്പള്ളിയ്ക്ക് നാല് ഈഴവ കുടുംബങ്ങളെയും ഒരു വണ്ണാന്‍ കുടുംബത്തെയും ദാനം ചെയ്തു എന്ന് പ്രൊഫസ്സര്‍ (പുറം176 ).ഈഴവകയ്യരെ അദ്ദേഹം കാണുന്നില്ല .
കേരളത്തില്‍ നിലവില്‍ ഉണ്ടായിരുന്ന വ്യാപാരത്തിലെ മുഖ്യ പങ്കാളികളെ സിറിയന്‍ ചെമ്പട്ടയത്തില്‍ നിന്ന് മനസ്സിലാക്കാം (പുറം 278) പഹ്ലവി ,കുഫിക്(അറബി )ഹീബ്രു ഭാഷകളില്‍ 31 വരികളില്‍ കാണപ്പെടുന്ന സാക്ഷി പട്ടികയെ ആധാരമാക്കിയാണ് പ്രൊഫസറുടെ കണ്ടെത്തല്‍ .എന്നാല്‍ ഈ പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക അയ്യന്‍ അടികള്‍ പട്ടയത്തിന്‍റെ ഭാഗമല്ല എന്നതാണ് ഏറ്റവും പുതിയ കണ്ടെത്തല്‍ 2015 നവംബര്‍ 27 നു കോട്ടയം സി.എം .എസ് കോളേജു ദ്വി ശതാബ്ദി ആഘോഷ ഭാഗമായി നടത്തപ്പെട്ട അന്തര്‍ദേശീയ ചരിത്ര കോണ്ഫ്രന്സില്‍ ഈ ലേഖകന്‍ അവതരിപ്പിച്ച “തരിസാപ്പള്ളി പട്ടയത്തിലെ ആന മുദ്രയുള്ള നാടന്‍ സാക്ഷിപ്പട്ടിക” കാണുക
(കിളിപ്പാട്ട് മാസിക ,ജനുവരി 2016 പുറം 11-12 ഈ പ്രബന്ധം നെറ്റില്‍ കിട്ടും )
രാഘവ വാര്യര്‍ ,കേശവന്‍ വെളുത്താട്ട് എന്നിവര്‍ ചേര്‍ന്നെഴുതിയ തരിസാപ്പള്ളി പട്ടയം (എന്‍ .ബി.എസ് ) അങ്ക്തില്‍ ഡ്യു പെറോണ്‍ (Abraham Hyacinte Anquitel Du Peron )എഴുതിയ ZEND AVESTA (Paris 1771) എന്ന കൃതിയെ കുറിച്ച് ഇങ്ങനെ എഴുതി “നാല് ചെമ്പോല കളില്‍ ഉള്ള പട്ടയത്തിന്‍റെ ഉള്ളടക്കം ദ പെറോ ഉദ്ധരിക്കുന്നുണ്ട്.ഈ ഫ്രഞ്ച് വിവര്‍ത്തനം അന്നത്തെ നിലയ്ക്ക് സാമാന്യം ആഅധികാരികമാണ് .എന്നാല്‍ പശ്ചിമേഷ്യന്‍ ഭാഷകളിലും ലിപികളിലും ഉള്ള ഒപ്പുകള്‍ അടങ്ങിയ ഏട് ദ പെറോ തീരെ വിട്ടു കളഞ്ഞിരിക്കുന്നു “
(പുറം 95)
ഇവിടെ പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക പെറോ (Peron )കണ്ടിട്ടേ ഇല്ല എന്ന സത്യം ഗ്രന്ഥകര്‍ത്താക്കള്‍ സൌകര്യ പൂര്‍വ്വം മറച്ചു പിടിക്കുന്നു .പെറോ കൊച്ചിയില്‍ വന്ന കാലത്ത് (CE 1755) തരിസാപ്പള്ളി പട്ടയത്തില്‍ വിദേശ സാക്ഷിപ്പട്ടിക ഉള്ള ഓല ഉണ്ടായിരുന്നില്ല .പകരം പതിനേഴു വേള്‍ നാടന്‍ സാക്ഷി പട്ടിക –അതിനിടയില്‍ അയ്യന്‍ അടികളുടെ ആന മുദ്രയും –ഉള്ള ഓലയിലെ വിവരം പെറോ ഫ്രഞ്ച് ഭാഷയില്‍ നല്‍കി .അതിപ്പോള്‍ ആര്‍ക്കും നെറ്റില്‍ നിന്നെടുക്കാം .
“കൊല്ലം നഗരത്തില്‍ ഇവര്‍ക്ക് (സിറിയ-ജൂത –മുസ്ലിം )പുറമേ ചൈനാ ക്കാരുടെ ഒരു വ്യാപാരകേന്ദ്രവും രൂപം കൊണ്ടിരുന്നു .ഇന്നത്തെ ചിന്നക്കട പണ്ടത്തെ ചൈനീസ് കച്ചവടക്കാരുടെ ഒരു ആവാസകേന്ദ്രത്തെയാണ്‌ സൂചിപ്പിക്കുന്നത് “(വേണുഗോപാല്‍ പുറം 276)
തികച്ചും ശരി .
കുരക്കേണി കൊല്ലത്തെ വെള്ളാളരെ കുറിച്ചുള്ള പരാമര്‍ശനത്താല്‍ പ്രസിദ്ധമാണ് സി.ഇ 849- ല്‍ അയ്യനടികള്‍ക്ക് വേണ്ടി സാക്ഷരനായ വെള്ളാള കുലജാതന്‍ സുന്ദരന്‍ ചെമ്പോലയില്‍ വട്ടെഴുത്തില്‍(നാനം മോനം) വരഞ്ഞ തരിസാപ്പള്ളി ശാസനം .സ്ഥാണു രവി ചക്രവര്ത്തിയുടെ അഞ്ചാം ഭരണവര്‍ഷം അയ്യനടികള്‍ എന്ന വേണാട്ടരചന്‍ സമുദായഭ്രഷ്ട് കല്പ്പിക്കപ്പെട്ടതിനാല്‍, ജൈനമതം സ്വീകരിച്ച പതിനേഴു വെള്ളാള വര്ത്തകര്‍ക്ക് (ചെട്ടികള്‍ക്ക് )–പായ്ക്കപ്പലില്‍ പൂര്‍വേഷ്യന്‍ രാജ്യങ്ങങ്ങളിലേ യ്ക്ക് സമുദ്രസഞ്ചാരം നടത്തി കച്ചവടം ചെയ്തതിനാല്‍ “വെണ്ണീര്‍”(ഭസ്മം ) ധരിക്കാന്‍ അവകാശം നഷ്ടപ്പെട്ട “ദരിസാ”(ധരിയായി) (വില്യംലോഗന്‍,വിവ:ടി.വി.കൃഷ്ണന്‍ മാതൃഭൂമി 2000 പേജ് 220 ) ചെട്ടികള്‍ക്ക്, ദാരിസാ ജൈനപ്പള്ളി (തേവര്‍ പള്ളി ) പണിയാന്‍, ഇപ്പോഴത്തെ തേവള്ളിയില്‍ കുറെ സ്ഥലം നല്‍കുന്ന ചെമ്പോലക്കരണം (കാനം ശങ്കരപ്പിള്ള ,തരിസാപ്പള്ളി പട്ടയം എന്ന വെള്ളാള ചെപ്പേട്, കെ.വി.എം.എസ് വൈറ്റില യൂണിയന്‍ സോവനീര്‍ 2015 ).അതില്‍ കൃഷി കാര്യങ്ങള്‍ നടത്താനും മൃഗ പരിപാലനം നടത്താനും കച്ചവട കാര്യങ്ങള്‍ നോക്കാനും വരവ് ചെലവ് കണക്കുകള്‍ എഴുതാനും സാക്ഷരര്‍ ആയ നാലുകുടി വെള്ളാളരെയും നല്‍കുന്ന ശാസനം .(ടി ഏ എസ് 11/70-80). ക്നായ് തൊമ്മന്‍ പട്ടയം യഥാര്‍ത്ഥമോ വ്യാജമോ എന്ന് നിശ്ചയം പോരാ .പക്ഷെ അതിലുമുണ്ട് വെള്ളാള പരാമര്‍ശം (കാനം ശങ്കരപ്പിള്ള കിളിപ്പാട്ട് മാസിക 2016 മാര്‍ച്ച് ലക്കം പേജ് ) മണ്ണില്‍ .കൃഷി ഇറക്കണമോ തീര്‍ച്ചയായും വെള്ളാളര്‍ വേണ്ടിയിരുന്നു കണക്കുകള്‍ സൂക്ഷിക്കണമോ സാക്ഷരത കൈവരിച്ച വെള്ളാളര്‍ എന്ന് ചുരുക്കം.
സെന്റ്‌ തോമസ്‌ കൃസ്ത്യാനികള്‍ തീരദേശത്ത് നിന്നും മാറി ഉള്‍ നാടന്‍ കൃഷികളില്‍ -പ്രത്യേകിച്ച് കുരുമുളക് _ഏര്‍പ്പെട്ടതായി പയസ് മേലേകണ്ടത്തെ ഉദ്ധരിച്ച്‌(Maritime India ) പ്രൊഫസ്സര്‍ വേണുഗോപാല്‍ എഴുതുന്നു.(പുറം 287) പയസ് പച്ച കള്ളമാണ് എഴുതി പിടിപ്പിച്ചത് .കൃസ്ത്യാനികള്‍ ആദ്യകാലങ്ങളില്‍ കര്‍ഷകര്‍ ആയിരുന്നില്ല .വെറും കച്ചവടക്കാര്‍ .കോട്ടയത്ത് ഉപ്പൂട്ടില്‍ കാര്‍ (ആദ്യ കാല ക്രിസ്ത്യന്‍ കുടുംബം) വന്നത് തളിക്ഷേത്രത്തിനു എണ്ണ നല്‍കാന്‍ .ചിറക്കടവില്‍ പുല്ലുവേലി കുടുംബം (മുന്‍ മുഖ്യ മന്ത്രി ഏ .കെ ആന്റണിയുടെ അമ്മ വീട്ടുകാര്‍ ) വന്നത് ചിറക്കടവ്‌ ക്ഷേത്രത്തില്‍ എണ്ണ നല്‍കാന്‍ .മനോരമ യുടെ കണ്ടത്തില്‍ കുടുംബം അവകാശപ്പെടുന്നതും അവര്‍ തിരുവല്ലയിലെ എണ്ണ ച്ചെട്ടികള്‍ ആയിരുന്നു എന്നത്രേ .ബ്രിട്ടീഷ് ഭരണത്തിന് മുമ്പ് ക്രിസ്ത്യാനികള്‍ കൃഷിക്കാര്‍ ആയിരുന്നില്ല .അവരെല്ലാം “ഊഴിയം” വേലക്കാര്‍ മാത്രം ആയിരുന്നു
ചരിത്രത്തില്‍ ഇടമില്ലാത്തവര്‍ എന്ന തലക്കെട്ടില്‍ ക്ഷേത്ര ലോകത്തിനു പുറത്ത് ജീവിച്ചിരുന്ന ആള്‍ ,ആളടിയാര്‍ ,അടിയര്‍ ,(പുനൈവര്‍ )പുലയര്‍ ,ചെറുമര്‍ എന്നിവരെ പ്രൊഫ .വേണുഗോപാല്‍ പരാമര്‍ശിക്കുന്നു .എന്നാല്‍ പൂമിയ്ക്ക് കരാളര്‍ ആയിരുന്ന വെള്ളാളര്‍ എന്ന ജനവിഭാഗത്തെ അദ്ദേഹം തമസ്കരിച്ചു കളയുന്നു .
പുരാലിഖിത ങ്ങളില്‍ എഴുത്തുകാരനായി തച്ചനും തട്ടാനും മറ്റും വന്നിരുന്ന കാര്യം പ്രൊഫ വേണുഗോപാല്‍ എടുത്തു പറയുന്നു .എന്നാല്‍ തരിസാപ്പള്ളി പട്ടയത്തിലെ വേള്‍ കുല സുന്ദരനെ (ഇദ്ദേഹം കണ്ടിയൂര്‍ ദേശ വാസിയായിരുന്നിരിക്കാം .മറ്റൊരു രേഖയിലും പ്രത്യക്ഷപ്പെടുന്നു ) പ്രൊഫ ഫസ്സര്‍ തമസ്കരിച്ചു .പാര്‍ത്ഥി വപുരം ചേപ്പേ ട് എഴുതിയ തെങ്കനാട്ടു വെണ്ണീര്‍ വെള്ളാളന്‍ തെങ്കനാട്ടു കിഴവന്‍ ആകിന ചാത്തന്‍ മുരുകനെയും പ്രൊ ഫസ്സര്‍ തമസ്കരിക്കുന്നു .
തരിസാപ്പള്ളി പട്ടയം പൂര്‍ണ്ണ രൂപം വായിക്കാന്‍ എം ജി.എസ് നാരാണന്റെ കള്‍ച്ചറല്‍ സിംബയോസിസ് പുറം 86-91 കാണുവാന്‍ ആണ് ശിഷ്യന്‍ വേണുഗോപാല്‍ ക്ഷണിക്കുന്നത് .എം ജി.എസ് തരിസാപ്പള്ളി പട്ടയത്തെ രണ്ടായി കാണുന്ന ചരിത്രകാരന്‍ ആണ് .ഓലയുടെ സ്ഥാനവും വശവും ഒന്നും അദ്ദേഹത്തിന് പിടിയില്ല .പെരുമാള്‍ സ് ഓഫ് കേരള Index to Cera Inscriptions No A2 (pp 434)
Copper plates :two plates with writings on both sides of the first plate and on
One side of the second plate 12+8+7 lines .Incomplete script.Vatteluttu,with Grantha Language –Old Malayalam
എം .ജി.എസ്സിന്റെ വിവരണം ശരിയല്ല .
ആദ്യ ഓലയില്‍ രണ്ടു വശങ്ങളിലും എഴുത്തില്ല
ഉള്‍ വശത്ത് മാത്രം എഴുത്ത് .പുറ വശം ശൂന്യം
അതില്‍ നിന്ന് മനസ്സിലാകുന്ന സത്യം അവസാന ഓലയിലെ അവസാന പുറവും ശൂന്യം ആയിരിക്കും .ഇരുവശങ്ങളിലും എഴുത്തുള്ള പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക അയ്യന്‍ അടികള്‍ പട്ടയ ഭാഗമല്ല എന്നതിന് മറ്റൊരു തെളിവാണ് ആദ്യ ഓലയിലെ ആദ്യ വശം ശൂന്യം എന്നത്
രണ്ടാം ഓലയില്‍ ഇരുവശങ്ങളിലും എഴുത്തുണ്ട്
ശരിയായ രൂപം വായിക്കാന്‍ വാര്യര്‍ വെളുത്താട്ട് ഇവര്‍ ചേര്‍ന്ന് എഴുതിയ എന്‍ ബി എസ് തരിസാപ്പള്ളി പട്ടയം (2013) പുറം 109 112
കാണുക .വിക്കിയില്‍ ഈ പാഠം നല്‍കിയിട്ടുണ്ട്
ഒപ്പം ZEND AVESTA 1771 Paris നല്‍കുന്ന നാടന്‍ സാക്ഷി പട്ടികയും കാണാം .

Monday 5 March 2018

വിക്രമാദിത്യ വരഗുണന്‍ എന്ന വേണാട്ടരചനും ശബരിമല അയ്യപ്പന്‍ എന്ന അവതാരപുരുഷനും


വിക്രമാദിത്യ വരഗുണന്‍ എന്ന വേണാട്ടരചനും
ശബരിമല അയ്യപ്പന്‍ എന്ന അവതാരപുരുഷനും
------------------------------------------------------------------------------------
1996 ല്‍ പുറത്തിറക്കിയ എരുമേലിയും പേട്ടതുള്ളലും എന്ന പുസ്തകത്തിലൂടെ ശബരിമല അയ്യപ്പന്‍ ജീവിച്ചിരുന്ന വ്യക്തിയായിരുന്നു എന്ന് സ്ഥാപിച്ച ഡോ.കാനം അയ്യപ്പന്‍ ആയ് വംശത്തിലെ രാജാവിരുന്ന ജൈനമതം സ്വീകരിച്ച വിക്രമാദിത്യ വരഗുണന്‍ആണെന്ന് സ്ഥാപിക്കുന്നു 

മനോന്മണീയം പി.സുന്ദരൻ പിള്ളയാൽ സ്ഥാപിതമായ തിരുവിതാം കൂർ ആർക്കിയോളജി വകുപ്പിന്‍റെ  പിൽക്കാല തലവൻ ആയിരുന്ന ടി.ഏ.ഗോപിനാഥ റാവു, കൊച്ചിയിലെ പാലിയത്ത് നിന്നും കണ്ടെടുത്ത് ട്രാവങ്കൂർ ആർക്കിയോളജിക്കൽ സീരീസ്സിൽ പന്ത്രണ്ടാം നമ്പർ ആയി പ്രസിദ്ധീകരിച്ച "പാലിയം ചേപ്പേട്”, ഡോ. എം.ജി.എസ്സ് നാരായണൻ എഴുതിയ "കേരള ചരിത്രത്തിന്‍റെ  അടിസ്ഥാന ശിലകൾ” (ലിപി പബ്ലിക്കേഷൻസ് കോഴിക്കോട് ജൂലയ് 2000) എന്ന പുസ്തകത്തിൽ "കേരളബുദ്ധശിഷ്യൻ" എന്ന രണ്ടാം ലേഖനത്തിൽ (പേജ് 27-50) നൽകിയിട്ടുണ്ട്. കുറെ ഭാഗം തമിഴിൽ. ബാക്കി സംസ്കൃതത്തിലും  ആയ ഒരു പ്രാചീന രേഖ .തമിഴിൽ ഭൂദാനം നല്‍കിയ ഭാഗം  സംസ്കൃതഭാഗത്ത് ശൗദ്ധോദനി,ധർമ്മസംഘം,യാദവകുലം എന്നിവയെ കുറിച്ചുള്ള  സ്തുതിദാനകാലം എന്നിവ. അവസാനമായി വെള്ളാള അരചൻ സ്വവംശത്തോടു പ്രാർത്ഥനാപൂർണ്ണം നടത്തുന്ന ഒരാഹ്വാനവും.

തരുസാപ്പള്ളി ചേപ്പേട് എന്ന "വെള്ളാളച്ചേപ്പേട്"  കഴിഞ്ഞാൽ നമ്മുടെ ചരിത്രകാരന്മാർ, ഇളങ്കുളം കുഞ്ഞൻ പിളള്ള മുതൽ കേശവൻ വെളുത്താട്ട് വരെഎറ്റവും കൂടുതൽ തവണ ഉദ്ധരിക്കാറുള്ള ചരിത്ര രേഖയാണ് അവരെല്ലാം "പാലിയം" എന്നും ഡോ.എം.ജി.എസ്സ് "ശ്രീ മൂലവാസം ചേപ്പേട്" എന്നും പറയുന്ന വിക്രമാദിത്യവരഗുണ ശാസനം.

പുരാതന തെക്കൻ തിരുവിതാം കൂറിലെ ആയ് എന്ന വെള്ളാള വംശരാജാവായിരുന്ന കരുനന്തടക്കൻ, വിക്രമാദിത്യ വരഗുണൻ
എന്നിവരുടെ ചില ശാസനങ്ങൾ ഗോപിനാഥറാവുവിനു പണ്ടേ അറിയാമായിരുന്നതിനാൽ (ടി.ഏ.എസ്സ് 1/ 1&2 ഭാഗങ്ങൾ) പാലിയത്തു നിന്നാണു കണ്ടെത്തിയതെങ്കിലും പ്രസ്തുത ശാസനം വൃഷ്ണി കുല വെള്ളാള രാജാവായ വിക്രമാദിത്യ വരഗുണന്‍റെ  തന്നെ എന്നു
ഗോപിനാഥറാവുവിനു മനസ്സിലായി.
ഈ വിക്രമാദിത്യവരഗുണൻ തന്നെയാണു പിൽക്കാലത്ത് ശാസ്താവിന്‍റെ  അവതാരമായി കണക്കാക്കപ്പെടുന്ന ശബരിമല അയ്യൻ
അയ്യപ്പൻ എന്നു സ്ഥാപിച്ചത് പ്രൊഫ. മീരാക്കുട്ടി (ശബരിമല അയ്യപ്പനും കുഞ്ചനും,എൻ.ബി.എസ്സ് സെപ്തംബർ 1984 പേജ് 11-28).

ഏ.ഡി 866-നു ശേഷമാണു വിക്രമാദിത്യ വരഗുണൻ ജീവിച്ചിരുന്നത് എന്നു സ്ഥാപിച്ചതു ഗോപിനാഥ റാവു. ഏ.ഡി866 ലെ
ചേപ്പേടിൽ വരുന്ന തെങ്കനാടു കിഴവൻ ചാത്തൻ മകൾ മുരുകൻ ചേന്നിയാണു ആയ്(വെള്ളാള) കുല റാണി ആയി ഹുസൂർ
ചേപ്പേടിൽ പരാമർശിക്കപ്പെടുന്നത്.

വരഗുണൻ ഭൂദാനം ചെയ്തത് ശ്രീമൂല വാത(സ) ഭട്ടരകർക്ക്.ഭട്ടാരകർ ബുദ്ധനോ ശിവനോ വിഷ്ണുവോ ആകാമെങ്കിലും ദക്ഷൈണ പഥേ മൂല വാസേ ഉള്ള ലോകനാഥൻ, അമ്പലപ്പുഴ-തൃക്കുന്ന ഭാഗത്തുണ്ടായിരുന്ന ബുദ്ധ ക്ഷേത്ര (പള്ളി)നാഥന്‍  ആണെന്നു കണ്ടെത്തിയതും ഗോപിനാഥ റാവു.

വെള്ളാള രാജാവായിരുന്ന കരുനന്തടക്കന്‍റെ  തൊട്ടു പിന്‍ഗാമി ആയിരുന്നു വിക്രമാദിത്യ വരഗുണൻ.ഗോപിനാഥറാവു,ഇളംകുളം
എന്നിവരുടെ വാദമുഖങ്ങൾ തള്ളി എം.ജി.എസ്സ് കണ്ടെത്തുന്ന വിവരങ്ങൾ നമുക്കൊന്നു നോക്കാം:

1.
പാലിയം ചേപ്പേട് എന്നല്ല ശ്രീമൂലവാസം ചേപ്പേട് എന്നാണു വിളിക്കപ്പെടേണ്ടത്.
2.
എഴുതപ്പെട്ടത്  ഏ.ഡി 898 ഡിസംബർ ന്.
3.
വരഗുണൻ  സ്ഥാനോരോഹണം ചെയ്തതു  15 വർഷം മുമ്പ് ഏ.ഡി 848-ല്.
4.
ബുദ്ധമത  പ്രണയപ്രഖ്യാപനമാണു വരഗുണ ശാസനം
5.
വരഗുണൻ അഹിംസാവ്രതക്കാരനായിരുന്നു.
6.
അദ്ദേഹം മഹായാനമതമാണു സ്വീകരിച്ചത് (അശോകൻ ഹീനയാനമതക്കാരൻ)
7.
സംഘധർമ്മ പ്രബോധനത്തിന്റെ പേരില്‍ വരഗുണൻ "കേരളത്തിലെ ബുദ്ധശിഷ്യൻ" ആണ്.
8.
ഏ.ഡി. ഒൻപതാം ശതകത്തിൽ വെള്ളാളവംശരായ കരുനന്തടക്കനും പിൻ ഗാമി വരഗുണനും "ശ്രീവല്ലഭ" ബിരുദം സ്വീകരിച്ച്  പാണ്ട്യ മേൽക്കോയ്മ അംഗീകരിച്ചിരുന്നു.
9.
ജൈന കേന്ദ്രമായ തിരുച്ചാണത്ത് ഏ.ഡി 905,912 വർഷങ്ങളിൽ ശിലാരേഖകൾ ("ശ്രീ തിരുച്ചാണത്ത് പട്ടിനിപടാരൻ ചട്ടൻ വരഗുണൻ ചെയ്വിത്ത ശ്രീമേനി....." ) എഴുതിച്ചു വച്ച വരഗുണൻ പതിനഞ്ചാം ഭരണ വർഷത്തിലാണു ശ്രീമൂലവാസം ചേപ്പേട് വഴി ഭൂദാനം നൽകിയത്. അപ്പോഴത്തേക്കും ബുദ്ധമതാഭിനിവേശം കേരളത്തിൽ ജൈനമതാഭിനിവേശമായി മാറിയിരിക്കാം എന്നും എം.ജി.എസ്സ് സംശയിക്കുന്നു.
ഈ വിക്രമ വരഗുണനാണ് ശബരിമല അയ്യപ്പന്‍ എന്ന് കാര്യകാരണസഹിതം സ്ഥാപിച്ചത് പ്രൊഫസ്സര്‍ പി. മീരാക്കുട്ടി അദ്ദേഹത്തിന്‍റെ “ശബരിമല അയ്യപ്പനും കുഞ്ചനും”(എന്‍.ബി.എസ് 1984എന്ന  ഗ്രന്ഥം വഴി (പേജ്11-28).
മനുഷ്യനായി ജനിക്കയും അമാനുഷനായി ജീവിക്കയും അന്തരിച്ച ശേഷം അവതാരമായി ഉയര്‍ത്തപ്പെടുകയും ചെയ്ത  വെള്ളാ ളകുലജാതനായ മലയാളിയാണ് അയ്യപ്പന്‍. മലയാളികളുടെ അഭിമാനപുത്രന്‍.
അയ്യന്‍,അയ്യപ്പന്‍ എനീ നാമങ്ങള്‍ ആയ് വംശവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ആയ് വംശജന്‍ അയ്യന്‍ (ആയ്+ആന്‍). ആയ്‌ വംശനാഥന്‍ അയ്യപ്പനും (ആയ്+അപ്പന്‍). എന്ന് പ്രൊഫ. മീരാക്കുട്ടി.വരഗുണന്‍റെ   ഭരണകാലം ഏ.ഡി ൮൮൫-൯൦൦.  അയ്യപ്പന്‍റെ കാലം കൊല്ലവര്‍ഷം രണ്ടാം നൂറ്റാണ്ടെന്നു എന്‍.പി.ചെല്ലപ്പന്‍ നായര്‍ “ശാസ്താവ് –അയ്യപ്പന്‍” എന്നെ ലേഖനത്തില്‍ എഴുതുന്നു.     
കരുനന്തടക്കന്‍റെയും  വരഗുണന്‍റെയും  കാലത്ത് ആയ്-പാണ്ട്യയുദ്ധങ്ങള്‍  തുടര്‍ക്കഥ ആയിരുന്നു. അത്തരം ഏതോ   യുദ്ധത്തി ല്‍തോറ്റോടിയ ആയ് രാജാവിന് രക്ഷിക്കാന്‍ സാധിക്കാതെ ഉപേക്ഷിക്കേണ്ടിവന്ന  ബാലനായിരുനായിരുന്നിരിക്കണം മണികണ്ഠന്‍. വേട്ടയാടാന്‍ പോയപ്പോള്‍ കാട്ടില്‍ നിന്ന് കിട്ടി എന്ന കഥയുടെ പിന്നാമ്പുറം അതാവണം. ആയന്‍ തോറ്റോടി അഭയം പ്രാപിച്ച ദേവപ്രതിഷ്ഠ നടത്തിയ നാടാണ് കൊല്ലം ജില്ലയിലെ അയിരൂര്‍. പേരൂരിലെ കൊച്ചുകാവില്‍ ഇപ്പോഴും കണണാടി ക്കല്ല്കൊണ്ടുള്ള പ്രതിഷ്ഠ  നിലനില്‍ക്കുന്നു. പണ്ടത്തെ കാരൈകോട്ടയുടെ ഭാഗമായിരുന്നു കൊല്ലത്തെ  ആയിരൂര്‍. കരുനന്തനടക്കന്‍റെ  കാലത്തായിരുന്നു കാരൈക്കൊട്ട യുദ്ധം .കരുനന്താനടക്കന്‍റെ  ആശ്രിതനായിരുന്നിരിക്കും അയിരൂര്‍ കുടുംബത്തിന്റെ സ്ഥാപകന്‍എന്ന് പ്രൊ.മീരാക്കുട്ടി.ആയരാജാവ് ഉപേക്ഷിച്ച അയ്യന്‍ എന്ന ബാലനെ പാണ്ട്യരാജാവ് പന്തളത്തിന് കൊണ്ടുപോയി വളര്‍ത്തി.യുവരാജാവായി അഭിഷേകം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ റാണി വിസമ്മതിച്ചു.ചോളാക്രമണം ഉണ്ടായപ്പോള്‍ എതിരിടാന്‍ അയ്യപ്പന്‍ അയക്കപ്പെട്ടു.ചോളരുടെ കൊടി അടയാളമാണ്പുലി.ഇടമറുകും അത് ശരി വയ്ക്കുന്നു.അതാണ്‌ പുലിപ്പാലിനു വിട്ട കഥയുടെ പിന്നാമ്പുറം. യുദ്ധത്തില്‍ ജയിച്ച ശേഷം അയ്യന്‍ സ്വന്തം നാട്ടിലേക്ക്മടങ്ങി.അപ്പോഴേയ്ക്കും ആയന്‍ രാജ്യം  തിരിച്ചുപിടിച്ചിരുന്നു.അവിടെ അയ്യന്‍ രാജാവായി.പാണ്ട്യന്‍ പിന്നേയും ആക്രമിച്ചപ്പോള്‍ വളര്‍ത്തച്ചനോടു യുദ്ധം ചെയ്യാന്‍ മടിച്ച അയ്യന്‍ രാജഭാരം വേണ്ടെന്നു വച്ചു ബുദ്ധമതം സ്വീകരിച്ചു.ബുദ്ധമതപ്രചാരകനായി നാടുചുറ്റി.
ശബരിമലയിലെ ബുദ്ധക്ഷേത്രം ഉദയാനോ മറവരോ  അല്ലെങ്കില്‍  ബ്രാഹ്മണര്‍ തന്നെയോ നശിപ്പിച്ചപ്പോള്‍ അത് പുനസ്ഥാപിച്ചത് അയ്യപ്പന്‍.
ബ്രാഹ്മണപീഡനത്തിനിരയായ നാടെങ്ങുമുള്ള ബുദ്ധമതാനുയായികള്‍ ഒന്നിച്ചുകൂടി ശബരിമലയിലേക്കു പോയതിന്‍റെ ഓര്‍മ്മ പുതുക്കലാണ് ശബരിമലതീര്‍ത്ഥാടനം.അമ്പലപ്പുഴയിലും ആലങ്ങാട്ടുമായിരുന്നു അക്കാലത്ത് ബുദ്ധമതാനുയായികള്‍ ഏറെയും.അയ്യന്‍ അയ്യപ്പന്‍ രാജാവായപ്പോള്‍ സ്വീകരിച്ച പേരാണ് വിക്രമാവരഗുണന്‍ എന്നത്‌.റാണി ചേന്നിയാണ് മാളികപ്പുറത്തമ്മ. അയ്യപ്പന്‍ സ്ഥാനത്യാഗം ചെയ്തതോടെ ആയ് വശം കുറ്റിയറ്റുപോയി . 
അക്കാലത്താണ് ശബരിമലയിലെ ബുദ്ധക്ഷേത്രം നശിപ്പിക്കപ്പെടുന്നത്.ഉദയനന്‍ എന്ന കൊള്ളക്കാരനോ മറവരോ ഇനി ബ്രാഹ്മണര്‍ തന്നെയുമോ ആകാം.നാട്ടിലെ ബുദ്ധമതക്കാര്‍ സംഘം ചേര്‍ന്ന് എരുമേലി വഴി ശരണം വിളിച്ച്ശബരിമലയിലേക്ക് നീങ്ങി.അമ്പലപ്പുഴയും ആലങ്ങാടുമായിരുന്നു പ്രധാന ബുദ്ധമത കേന്ദ്രങ്ങള്‍.അതാണ്‌ അമ്പലപ്പുഴ-ആലങ്ങാട് സംഘ പേട്ട തുള്ളലിന്റെ പിന്നാംപുറം.ശബരിമല പുനപ്രതിഷ്ടാ സമയത്ത് പാണ്ട്യരാജാവ് അയ്യനെ ഉയരാജാവാക്കി അഭിഷേകം ചെയ്യാന്‍ തയ്യാറാക്കിയ ആടയാഭരണങ്ങള്‍ അണിയിക്കാന്‍ കൊണ്ടുവരുന്നതാണ് തിരുവാഭാരണയാത്ര
                                                            
റഫറന്‍സ്
---------------------------------
1..ഡോ.എം.ജി.എസ്സ്നാരയണന്‍-കേരളക്കരയിലെ ബുദ്ധശിഷ്യന്‍-കേരളചരിത്രത്തിന്‍റെ  ആധാരശിലകള്‍.ലിപി കോഴിക്കോട് ജൂലൈ ൨൦൦൦

2.പ്രൊഫസ്സര്‍ പി.മീരാക്കുട്ടി-ശബരിമല അയ്യപ്പനും കുഞ്ചനുംഎന്‍.ബി.എസ് 1984 
3,. ശബരിമല അയ്യപ്പന്‍ ആയി  ഉയര്‍ത്തപ്പെട്ട വിക്രമാദിത്യ വരഗുണന്‍ എന്ന വെള്ളാള രാജാവ്- കമലദളം ജൂണ്‍ 2015