Tuesday 28 February 2017

ചിദംബരം രാമലിംഗ സ്വാമികള്‍ (1823-1874) (വെള്ളാളലാര്‍ സ്വാമികള്‍ )

ചിദംബരം രാമലിംഗ സ്വാമികള്‍ (1823-1874)
(വെള്ളാളലാര്‍ സ്വാമികള്‍ )
==========================================
തമിഴ് നാട്ടിലെ കടലൂര്‍ ജില്ലയിലെ ചിദംബരം നടരാജ ക്ഷേത്രത്തില്‍
നിന്ന് ഇരുപതു കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറു മാറി സ്ഥിതി ചെയുന്ന
കൊച്ചു ഗ്രാമാണ് മരുതൂര്‍ .ഇവിടെ താമസിച്ചിരുന്ന രാമയ്യ പിള്ള –ചിന്നമ്മ ദമ്പതികളുടെ പുത്രന്‍ ആയിരുന്നു രാമലിംഗം പിള്ള 1923 ഒക്ടോബര്‍ 5-നു ജനനം .അഞ്ചാമത്തെ സന്തതി .ഈശ്വരനെ അഗ്നി ജ്യോതി രൂപത്തില്‍ ആരാധിച്ചു ജീവിച്ച അദ്ദേഹം 1874 ജനുവരി 30-നു ജ്യോതിയായി ഈശ്വര പദം അണഞ്ഞു എന്ന് ആരാധകര്‍ വിശ്വസിച്ചു പോരുന്നു .അന്തര്‍ധാനം ചെയ്തു സമാഥിയായ ദ്രാവിഡ സന്യാസി വര്യന്‍
 മൂത്ത മകന്‍ സഭാപതി പിള്ളയെ മാതാ പിതാക്കള്‍ വേദപഠനത്തിനു വിട്ടു..അയാള്‍ നല്ല മതപ്രഭാഷകന്‍ ആയി മാറി ..ഒരിക്കല്‍ സോമുചെട്ടിയാര്‍ എന്ന ധനവാന്‍റെ വീട്ടില്‍ പ്രഭാഷണം നടത്താന്‍ സഭാപതി പിള്ളയ്ക്ക് ക്ഷണം കിട്ടി .എന്നാല്‍ അസുഖബാധയാല്‍ സഭാപതിയ്ക്ക് പോകാന്‍ സാധിച്ചില്ല ,വിവരം പറഞ്ഞു ചില കീര്‍ത്തനങ്ങള്‍ പാടി വരാന്‍ രാമലിംഗത്തെ ജ്യേഷ്ടന്‍ അയച്ചു .രാമലിംഗമാകട്ടെ തിരുജ്ഞാന സംബന്ധര്‍ എന്ന സിദ്ധനെ കുറിച്ച് ഒരു പ്രഭാഷണം നടത്തി സദസ്സിനെ കയ്യിലെടുത്തു .തുടര്‍ന്നു രാമ ലിംഗര്‍ക്ക് ധാരാളം പ്രഭാഷണങ്ങള്‍ നടത്താന്‍ അവസരം കിട്ടി തിരുവട്ടിയൂരില്‍ സ്ഥിതി ചെയ്യുന്ന ത്യാഗരാജ ക്ഷേത്രത്തില്‍ 23 വര്‍ഷം തുടര്‍ച്ചയായി രാമലിം ഗര്‍ ദര്‍ശനം നടത്തി .1850-ല്‍ വിവാഹിതനായി .എന്നാല്‍ അന്ന് തന്നെ ആബന്ധം ഉപേക്ഷിച്ചു .
ഒഴിവിലൊടുക്കം(1851) തൊണ്ടമണ്ടല ശതകം(1856) ചിന്മയ ദീപിക(1857) മനകണ്ട വാചകം (1854) ജീവകാരുണ്യ ഒഴുക്കം (സമാധിക്കുശേഷം 1879)
എന്നിവ പ്രധാന കൃതികള്‍
1858 –ല്‍ കരുംകുഴി എന്ന സ്ഥലത്തേയ്ക്ക് താമസം മാറ്റി .മുഖവും പാദവും ഒഴിച്ച് ബാക്കി ശരീര ഭാഗം മറച്ചു കൊണ്ട് വെള്ള വസ്ത്രം ധരിക്ക ആയിരുന്നു അദ്ദേഹത്തിന്‍റെ രീതി .”അരുള്‍ പ്പെടും ജ്യോതി തനിപ്പെഴും കരുണയ് “എന്നതായിരുന്നു അദ്ദേഹത്തിന്‍റെ മന്ത്രം .തന്‍റെ കവിതകളില്‍ കൂടി സ്വാമികള്‍ വിശപ്പിന്‍റെ വേദനകളെ വിവരിച്ചു ..ജീവകാരുണ്യ ഒഴുക്കം എന്ന വിശ്വാസ പ്രമാണം സ്വീകരിച്ച സ്വാമികള്‍
ലോകത്തില്‍ ആദ്യമായി സൌജന്യ ഭക്ഷ്യ വിതരണ സമ്പ്രദായം ആവിഷ്കരിച്ചു നടപ്പിലാക്കി .അതിനായി “സത്യ ധര്‍മ്മ ശാല” തുറന്നു പില്‍ക്കാലത്ത് വിവേകാനന്ദ സ്വാമിക്ക് ഇക്കാര്യത്തില്‍ അദ്ദേഹം വഴികാട്ടിആയി മാറി .”സത്യ ജ്ഞാന സഭ” എന്ന പേരില്‍ ധ്യാനത്തിനായി ഒരു മന്ദിരം 1872 ജനുവരി 25 നു സ്ഥാപിതമായി .പ്രധാന കവാടം കടന്നു ചെന്നാല്‍ വിവിധ നിറങ്ങളില്‍ ഏഴു തിരശീലകള്‍ ഒന്നിന് പിന്നില്‍ ഒന്നായി കാണപ്പെടും .അതിനു പിന്നില്‍ അണയാത്ത ദീപം കാണപ്പെടുന്നു .ജീവിതത്തിലെ ഏഴു പ്രധാന ഘട്ടങ്ങള്‍ തരണം ചെയ്ത് ഈശ്വരസാക്ഷാല്‍ക്കാരം നേടാം എന്ന് ബോധാവല്‍ക്കരിക്കയാണ് സ്വാമികള്‍ ഇതിലൂടെ ചെയ്യുന്നത് .തമിഴിലെ തൈ മാസത്തില്‍ പൂയം നാളില്‍ ഇവിടെ വാര്‍ഷിക പൂജ നടക്കുന്നു .
നാല് കിലോമീറ്റര്‍ മാറി സിദ്ധിവിളാകം നിലകൊള്ളുന്നു .1870 മുതല്‍ അന്തര്‍ധാനം ചെയ്യും വരെ സ്വാമികള്‍ ഇവിടെ താമസിച്ചിരുന്നു .1876 മുതല്‍ ഇവിടെ നിന്ന് സൌജന്യമായി ആഹാരം കൊടുത്തു തുടങ്ങി അതില്‍ പിന്നെ അവിടത്തെ അടുക്കളയില്‍ തീ അണഞ്ഞിട്ടില്ല .
തിരു അരുട് പാ (തിരു അരുളപ്പാട്ടുകള്‍ ) എന്ന പേരില്‍ സ്വാമികളുടെ കൃതികള്‍ അറിയപ്പെടുന്നു .5818 ശ്ലോകങ്ങള്‍ 379 തലവാചകങ്ങളില്‍ പദ്യങ്ങള്‍ .സ്വാമികളുടെ മുഴുവന്‍ കൃതികള്‍ എട്ടു വാല്യം ആയി ഇപ്പോള്‍ കിട്ടും .
ശ്രീ നാരായണ ഗുരുവിന്‍റെ പദ്യഭാഗങ്ങളില്‍ പലതിലും രാമലിംഗ സ്വാമികളുടെ ആശയങ്ങള്‍ കാണാം എന്ന് ഡോ .പി ഏ എം തമ്പി ശ്രീനാരായണനും ശ്രീരാമലിംഗ അടികളും (പ്രഭാത് 2014 ) എന്ന കൃതിയില്‍ സ്ഥാപിക്കുന്നു .(പേജ് 57-59)
മനോന്മാനീയം സുന്ദരന്‍ പിള്ള ഭാര്യ (കുഞ്ഞന്‍ നാണു തുടങ്ങിയവരുടെ പോറ്റമ്മ )ശിവകാവി അമ്മാള്‍ എന്നിവര്‍ രാമലിംഗ സ്വാമികളുടെ വലിയ ആരാധകര്‍ ആയിരുന്നു .നൂറു കണക്കിന് വരുന്ന കുടി കിടപ്പുകാര്‍ക്ക് ദിവസവും സദ്യ നല്‍കാന്‍ ശിവകാവി അമ്മാള്‍ക്ക് പ്രചോദനം നല്‍കിയത് രാമലിംഗസ്വാമികളുടെ അന്നദാന പ്രസ്ഥാനം ആയിരുന്നു
നാണു വിനു രാമലിംഗ സ്വാമികളുടെ കൃതികളുമായി പരിചയം ഉണ്ടാവാന്‍ കാരണം സുന്ദരന്‍ പിള്ള അദ്ദേഹത്തെ കുറിച്ച് ജ്ഞാന പ്രജാഗരം ശൈവ പ്രകാശ സഭ എന്നിവിടങ്ങളില്‍ നടത്തിയ ക്ലാസ്സുകളും
ശ്രീ തമ്പിയുടെ ഗ്രന്ഥത്തില്‍ ഉള്ളില്‍ തലക്കെട്ട്‌ ശരിയെങ്കിലും
പുസ്തക നാമം അത്ര ശരിയല്ല
ശ്രീ രാമലിംഗ അടികളും ശ്രീ നാരായണ ഗുരുവും എന്ന് വേണ്ടിയിരുന്നു .അതിനനുസ്സരിച്ചു ചിത്രങ്ങളുടെ സ്ഥാനവും .(പ്രസാധകര്‍ കച്ചവട മനസ്ഥിതി കൊണ്ട് വരുത്തിയ മാറ്റം ആവാം പത്താം അദ്ധ്യായം തലവാചകം തിരിച്ചാണ് നല്‍കിയിരിക്കുന്നത് .അതാണ്‌ ശരിയും .രാമലിംഗസ്വാമികള്‍ (1823-1874 ) ആണ് ശ്രീനാരാണഗുരുവിന്‍റെ (1855-1828)
മുന്‍ഗാമി .
for copies
Dr.P.A.MThampi Meenaksi Puram Pollachi mob:9942175200
dr_thampi@yahoo.com
ലൈക്കുചെയ്യുകകൂടുതൽ പ്രതികരണങ്ങൾ കാണിക്കുക
അഭിപ്രായം

Monday 27 February 2017

ചട്ടമ്പി സ്വാമികള്‍ പ്രഭാഷകനോ ?

ചട്ടമ്പി സ്വാമികള്‍ പ്രഭാഷകനോ ?
================================
ഇങ്ങിനെയാണ്‌ തെക്കുംഭാഗം മോഹന്‍
ചരിത്രം തിരുത്തി എഴുതുന്നതും
എഴുതിക്കുന്നതും

ആത്മ നിയോഗത്തിന്റെ ശ്രീനാരായണം എന്ന തെക്കുംഭാഗം
മോഹന്‍റെ പഠനത്തിനു അവതാരിക എഴുതിയത്
പഴവിള രമേശന്‍
രമേശന്‍ ചട്ടംപിസ്വാമികളെ പ്രഭാഷകന്‍ ആയി
അവതരിപ്പിക്കുന്നു
രമേശന്‍ ചട്ടമ്പി സ്വാമികളെ പഠിച്ചിട്ടില്ല
സാരമില്ല .മോഹന്‍ ധാരാളം പഠിച്ചു
ചട്ടമ്പി എന്നാണു പ്രഭാഷണം നടത്തിയത്
രചയിതാവ് എന്ന നിലയില്‍ മോഹന്‍ തെറ്റ് തിരുത്തെണ്ടിയിരുന്നു
അത് മനപ്പൂര്‍വംതിരുത്തിയല്ല
അല്ലെങ്കില്‍ മോഹന്‍ അത് ശരിയെന്നു കരുതുന്നു
ചട്ടമ്പിസ്വാമികള്‍ ഒരിക്കലും പ്രഭാഷണം നടത്തിയില്ല
സമ്പന്ന നായര്‍ കുടുംബങ്ങളില്‍ ഉണ്ടും കുറിച്ചും ധ്യാനത്തില്‍ ഇരുന്നും സമയം കഴിച്ച സ്വാമികള്‍ക്ക് പ്രഭാഷണം നടത്താന്‍ കഴിവില്ലായിരുന്നു
എന്നാല്‍ വാഴൂര്‍ സ്വാമികള്‍ സദാനന്ദ സ്വാമികല്‍ എന്നിവര്‍
നല്ല പ്രഭാഷകര്‍ ആയിരുന്നു
ചെറുകോല്‍ ഹിന്ദുമത സമ്മേളനം തുടങ്ങിയത്
അവര്‍ ഇരുവരും
അതില്‍ ചട്ടമ്പി സ്വാമികള്‍ക്ക് ഒരു പങ്കുമില്ല
മോഹന്‍റെ പുസ്തകം വായിച്ച ധനമന്ത്രി ആവണം
പത്തനം തിട്ടയില്‍ ചട്ടമ്പി സ്മാരകമായി ഏതോ സ്ഥാപനം
തുടങ്ങാന്‍ കഴിഞ്ഞ ബഡ്ജട്ടില്‍ തുക വക ഇരുത്തിയത്
വാസ്തവത്തില്‍ അവിടെ സ്മാരകം വേണ്ടത്
വാഴൂര്‍ സ്വാമികള്‍ക്ക് ആണ് /
അഥവാ ചട്ടമ്പിസ്വാമികള്‍ എന്നെങ്കിലും എവിടെയെങ്കിലും
ഒരു പ്രഭാഷണം നടത്തി എന്ന് തെളിയിച്ചാല്‍
തിരുവനന്തപുരം കരാര്‍ കടയില്‍ നിന്നും വിലയേറിയ
ഒരു തനിബാലരാമ പുരം കസവ്കര നേര്യത് വാങ്ങി മോഹനെ
ഒരു പൊതുവേദിയില്‍ വച്ച്അണിയിച്ചു അഭിനന്ദിക്കാം
ലൈക്കുചെയ്യുക
അഭിപ്രായം

Sunday 26 February 2017

ശൈവ പ്രകാശ സഭ (1885)

ശൈവ പ്രകാശ സഭ (1885)
==========================
142 വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് സ്ഥാപിത മായ ശൈവ പ്രകാശ സഭയാണ്
ഇന്നും പ്രവത്തിച്ചു കൊണ്ടിരിക്കുന്ന
ഏക നവോത്ഥാന കൂട്ടായ്മ
എസ് എന്‍ ഡി പി യോഗത്തിന് (1903) മുമ്പ്
സ്ഥാപിതമായ
ജാതി രഹിത കൂട്ടായ്മ .
വര്‍ഗ്ഗ രഹിത കൂട്ടായ്മ
ഭാഷാ രഹിത കൂട്ടായ്മ .
ലിംഗരഹിത കൂട്ടായ്മ
ശിവ ഭക്തരുടെ കൂട്ടായ്മ .
1876 ല്‍ പ്രവത്തിച്ചു തുടങ്ങിയ
"ജ്ഞാനപ്രജാഗര സഭയ്ക്ക്"
അതിലും
പഴക്കം ഉണ്ടായിരുന്നു എങ്കിലും
അതിപ്പോള്‍ ഇല്ല
.
രണ്ടിന്‍റെയും സ്ഥാപരില്‍ മുഖ്യന്‍
മനോന്മണീയം സുന്ദരന്‍ പിള്ള
ആണെന്ന കാര്യം അറിയാവുന്നവര്‍ വിരളം
.കുടിപ്പള്ളിക്കൂടം ആശാന്‍ ആയിരുന്ന
പേട്ട രാമന്‍പിള്ള ,ശിവ രാജ യോഗി തൈക്കാട്ട് അയ്യാവു സ്വാമികള്‍ എന്നിവര്‍
ജ്ഞാന പ്രജാഗര സ്ഥാപകരില്‍ പെടുന്നു .
അയ്യാവു സ്വാമികള്‍, അപ്പാവ് വക്കീല്‍ എന്നിവരും ശൈവ പ്രകാശ സഭ സ്ഥാപകരില്‍ പെടുന്നു
(വി.ആര്‍ പരമേശ്വരന്‍ പിള്ള –ദ്രാവിഡ സംസ്കാരം സഹ്യാദ്രിസാനുക്കളില്‍ അഞ്ജലി പബ്ലിക്കെഷന്‍സ് പൊന്‍ കുന്നം 1987 പേജ് 143)
സ്കന്ദ പുരാണം ,ശിവ പുരാണം ,ഹാലാസ്യ മാഹാത്മ്യം ,തിരുവാചകം എന്നിവയെ അടിസ്ഥാനമാക്കി അയ്യാവു സ്വാമികള്‍ ഇവിടെ പ്രഭാണങ്ങള്‍ നടത്തിയപ്പോള്‍ കൊടകനല്ലൂര്‍ സുന്ദരം സ്വാമികള്‍ ,നിജാനന്ദ വിലാസം ഡാര്‍വിന്റെ പ്രബന്ധം, തിരുവിതാം കൂറിലെ പ്രാചീന രാജാക്കന്മാര്‍ ,പ്രാചീന ശിലാരേഖകള്‍ ,മണലിക്കര ശാസനം എന്നിവയെ കുറിച്ച് സുന്ദരന്‍ പിള്ള പ്രഭാഷണങ്ങള്‍ നടത്തി .
കുഞ്ഞന്‍ ,നാണു ,കാളി, നെടുങ്ങോട് പപ്പു ,വെങ്കിട്ടന്‍ (ചെമ്പകരാമന്‍ ) റ വ ഫാതര്‍ പേട്ട ഫെര്നാന്ദാസ് ,സര്‍ വില്യം വാള്‍ട്ടര്‍സ്റ്റിക്ക് ലാന്ഡ് (Sir William Walter Strickland തുടങ്ങിയവര്‍ സുന്ദരം പിള്ള ,അയ്യാവു സ്വാമികള്‍ എന്നിവരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ എത്തിയിരുന്നു
പില്‍ക്കാലത്ത് നാവോഥാന നായകര്‍ ആയി ഉയര്‍ത്തി കാണിക്കപ്പെട്ട ശ്രീനാരായണ ഗുരു ,
ചട്ടമ്പിസ്വാമികള്‍ മഹാത്മാ അയ്യന്‍‌കാളി
എന്നിവരുടെ എല്ലാം "മൂശ" കളില്‍ ഒന്ന് ഈ
ശൈവ പ്രകാശ ആയിരുന്നു .
മറ്റൊന്ന് ജ്ഞാനപ്രകാശ സഭയും (1876)
രണ്ടിന്‍റെയും സ്ഥാപകരില്‍ ഒരാള്‍ ആയ
മനോന്മണീയം സുന്ദരന്‍ പിള്ള
തമ്സ്കരിക്കപ്പെടുകയും ചെയ്തു

Monday 20 February 2017

മനോന്മണീയം സുന്ദരന്‍ പിള്ള അത് പണ്ടേ പറഞ്ഞു .

മനോന്മണീയം സുന്ദരന്‍ പിള്ള അത് പണ്ടേ പറഞ്ഞു .
എടയ്ക്കല്‍ ഗുഹയില്‍ നിന്നും അടുത്ത കാലത്ത് മാത്രം കണ്ടെത്തിയ ചില ചിത്രങ്ങള്‍ സിന്ധു നദീതട മുദ്രകളെ പോലുള്ളവ ആണെന്ന് എം ആര്‍ രാഘവ വാര്യര്‍ മാതൃ ഭൂമി 2017 ഫെബ്രുവരി 19 ഞായര്‍ ലക്കം വാരാന്ത്യപ്പതിപ്പില്‍ എഴുതിയ സചിത്ര ലേഖനം -
“എടയ്ക്കല്‍ ഗുഹയില്‍ ഹാരപ്പയുടെ മിന്നലാട്ടം” –വായിച്ചു  ലേഖകനെ  അനുമോദിക്കുന്നു  
1920 -നുശേഷമാണ് ഹാരപ്പന്‍ ഗവേഷണം മാര്‍ഷല്‍ തുടങ്ങുന്നത്
തുടര്‍ന്നു പ്രാചീന ഭാരതീയ സംസ്കൃതി ദ്രാവിഡ സംസ്കൃതി യാണെന്ന്  ലോകം അറിഞ്ഞു.പക്ഷെ 1955-1997 കാലത്ത് വെറും നാല്‍പ്പത്തി രണ്ടു വയസ് മാത്രം ജീവിച്ചിരുന്ന മനോമനണീ യം സുന്ദരന്‍ പിള്ള,തിരുവിതാം കൂറിലെ ആദ്യ എം എ ബിരുദധാരി,തമിഴ് ഷെ ക്സ്പീയര്‍   അതിനു മുപ്പതു കൊല്ലം മുമ്പ് 1890- ല്‍ ഭാരത സംസ്കൃതി ദ്രാവിഡ സംസ്കൃതി എന്ന് വാദിച്ചു 1892-ല്‍  തന്നെ കാണാന്‍ പേരൂര്‍ക്കടയില്‍ ഹാര്‍വി ബംഗ്ലാവില്‍ എത്തിയ സ്വാമി വിവേകാനന്ദനോടും സുന്ദരന്‍  “പിള്ള പറഞ്ഞു .ഞാന്‍ ദ്രാവിഡനും ശൈവനും ആകുന്നു “
ഗവേഷണം ആദ്യം തുടങ്ങേണ്ടത് തെന്നിന്ത്യയിലെ നദീതടങ്ങളില്‍ നിന്നാവണം എന്നും വാദിച്ചു ദ്രാവിഡന്‍ ആയ സുന്ദരം പിള്ള
ഇന്ന് നൂറ്റി മുപ്പതു കൊല്ലം കഴിഞ്ഞു എം ആര്‍ രാഘവ വാര്യര്‍ പറയുന്നു എടയ്ക്കല്‍ ഗുഹയിലും പഴയ കാല ദ്രാവിഡ മുദ്രകള്‍ കാണാം എന്ന് .
സുന്ദരന്‍ പിള്ള പണ്ട് 1890-ല്‍  അതെഴുതി വച്ചപ്പോള്‍ അദ്ദേഹത്തെ വിഘടന വാദി എന്ന് വിളിച്ചു ചിലര്‍ കല്‍ക്കട്ടയിലെ ഇന്‍സ്ടിടുട്ട്ഓഫ് ഹിസ്റൊരിക്കല്‍ സ്റടീസ് സംഘടിപ്പിച്ച ഇരുപത്തിയേഴാം കൊണ്ഫ്രന്സില്‍ (ഡിസംബര്‍ 1977) പ്രസിദ്ധീകരിച്ച ലേഖനത്തെ ആസ്പദമാക്കി ഹരി കട്ടെല്‍ അദ്ദേഹത്തിന്‍റെ സ്ഥലനാമ ചരിത്രം –തിരുവനന്തപുരം ജില്ല (ഡി.സി ബുക്സ് 2016) എന്ന പഠനത്തില്‍ വിളപ്പിലും വിളവൂര്‍ക്കലും മറ്റു വിള നിലങ്ങളും (പേജ് 68) കാണുക
മനോന്മനീയം പി .സുന്ദരന്‍ പിള്ള അക്കാലത്ത് തന്നെ  എത്ര ശരിയായി വസ്തുതകള്‍ മനസ്സിലാക്കി  എന്ന് ഇന്ന് ലോകം അറിയുന്നു .
ഡോ കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം
ഈമെയില്‍:drkanam@gmail.com  മൊബൈല്‍:9447035416 ബ്ലോഗ്‌:www.charithravayana.blogspot.in


Sunday 19 February 2017

അറുപതിന്‍റെ നിറവിലെത്തിയ എഴുത്ത് ജീവിതം

അറുപതിന്‍റെ  നിറവിലെത്തിയ  എഴുത്ത് ജീവിതം
ഒരു കേരളീയ പുരുഷ ജീവിതത്തിന്‍റെ ശരാശരി ദൈര്‍ഘ്യം എഴുപത്തി രണ്ടു (72) വയസ് ആണ് .അത് കഴിഞ്ഞു .അതില്‍ അറുപതു വര്‍ഷം(60) എഴുത്ത് ജീവിതമായിരുന്നു .പന്ത്രണ്ടാം വയസ്സില്‍ 1956- ല്‍ അക്കാലത്തെ ഏറ്റവും പോപ്പുലര്‍ ആയ വാരാന്ത്യപ്പതിപ്പില്‍ -കോട്ടയം അഞ്ചേരി യില്‍ ഏ .വി ജോര്‍ജ് നടത്തിയിരുന്ന കേരളഭൂഷണം പത്രത്തിന്‍റെ ഞായറാഴ്ച പ്പതിപ്പില്‍ (പത്രാധിപര്‍ കെ.സി സഖറിയ )- അക്കാലത്തെ വായനക്കാരുടെ ഹരം ആയിരുന്ന “യക്ഷിപ്പറമ്പ്” എന്ന ജി.വിവേകാനന്ദന്‍ നോവല്‍ തുടര്‍ക്കഥ ആയി വന്നിരുന്ന സമയം, അര പേജില്‍ മുതിര്‍ന്നവരുടെ രചനയ്ക്കൊപ്പം ഒരു കഥ പ്രസിദ്ധീകരിച്ചു കൊണ്ടായിരുന്നു അരങ്ങേറ്റം .പ്രശസ്തരായ പലരും ബാലപംക്തി വഴി യാണ് അവരുടെ അരങ്ങേറ്റം കുറിച്ചത് എന്നോര്‍ക്കുമ്പോള്‍ അഹങ്കാരം തോന്നുന്നു.
മദ്ധ്യവേനല്‍ അവധിക്കു വാഴൂര്‍ പതിനാലാം മെയിലിലെ പി.കെ കോശി സാര്‍ നടത്തിയിരുന്ന ഹിന്ദിപ്രചാര സഭ  ക്ലാസ്സുകളില്‍ പഠിച്ചു ഹിന്ദിയില്‍ നല്ല അവഗാഹം നേടിയിരുന്നു .അവര്‍ നടത്തിയ മാദ്ധ്യമ പരീക്ഷയില്‍ രണ്ടാം റാങ്ക് വാങ്ങിയിരുന്നു .മൂത്ത സഹോദരി പാറുക്കുട്ടി പഠിച്ചു കൊണ്ടിരുന്ന ഹിന്ദി പാഠപുസ്തകത്തില്‍  ഒരു ന്യായാധിപന്‍റെയും അദ്ദേഹത്തിന് വേലക്കാരിയില്‍ ജനിച്ച മകളുടെയും കഥ ഉണ്ടായിരുന്നു .അതിനെ അനുകരിച്ചു കേരളീയ അന്തരീക്ഷത്തില്‍ മാറ്റി എടുത്ത് ഒരു കോടതി കഥ എഴുതി .നല്ലഭാഷ ആയിരുന്നിരിക്കണം പത്രാധിപര്‍ മുതിര്‍ന്ന ആരോ എഴുതിയത് എന്ന് കണക്കാക്കി കാണും
വള്ളി പുള്ളി മാറ്റാതെ അച്ചടിച്ചു വന്നു .കെ. എ ശങ്കര പ്പിള്ള എന്ന പേരില്‍ .സ്കൂളിലും നാട്ടിലും സ്ഥാനം .കാനം സി.എം എസ് മിഡില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ഫസ്റ്റ് ഫോമില്‍ ക്ലാസ് ടീച്ചര്‍ ശോശാമ്മ സാര്‍ (അന്ന് ടീച്ചര്‍ പ്രയോഗം ഇല്ല ആണ്‍ സാര്‍ പെണ്‍സാര്‍ എന്നിവര്‍ മാത്രം )ഭര്‍ത്താവ് (കാനം ഈ.ജെ (ഫിലിപ്) യുടെ “ബാഷ്പോദകം” എന്ന ആദ്യ കവിതാ സമാഹാരം കൊണ്ടുവന്നു കുട്ടികള്‍ക്ക് വിലയ്ക്ക് നല്‍കിയിരുന്നു .ആ കവിതാ സമാഹാരവും (അതിന്‍റെ കോപ്പി ഇപ്പോഴും കയ്യിലുണ്ട് .പടം കാനം ദേശത്തിന്‍റെ ബ്ലോഗില്‍ ഉണ്ട് (www.hamletkanam.blogspot.in ) അതിനു മുമ്പ് തന്നെ കാനം കുട്ടിക്കൃഷ്ണ ന്‍റെ (കാനം രാജേന്ദ്രന്‍റെ അമ്മാവന്‍ )“മുരളി” എന്ന കവിതാ സമാഹാരവും കിട്ടിയിരുന്നു .കോപ്പി നഷ്ടപ്പെട്ടു .രണ്ടു കൃതികളും എഴുത്തുകാരന്‍ ആകാന്‍ പ്രചോദനം നല്‍കി .എന്നാല്‍ ഒരിക്കലും കവിതയില്‍ പരീക്ഷണം നടത്തിയില്ല
 .കാര്ട്ടൂണിസ്റ്റ് നാഥന്‍ എന്ന പേരില്‍ കേരളകൗമുദി തുടങ്ങിയ പത്രങ്ങളില്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ വരച്ചിരുന്ന എഞ്ചിനീയര്‍ (കളമശ്ശേരി എച്ച് .എം ടി യിലെ ഉധോഗസ്തന്‍ ) പന്തപ്ലാക്കല്‍ കെ സോമാനാഥന്‍ നായര്‍ അന്ന് സഹോദരിയുടെ സഹപാടി  ആയിരുന്നു നാഥന്‍റെ  സഹോദരന്‍ കെ ഗോപിനാഥന്‍ നായര്‍ എന്‍റെ സഹപാടി .ഇരുവരും ചേര്‍ന്ന് സ്കൂളില്‍ ഒരു കയ്യെഴുത്ത് മാസിക തുടങ്ങി
“ബാലരശ്മി” എന്ന പേരില്‍ .മുഖചിത്രം ,കാര്‍ട്ടൂണ്‍ എന്നിവ  സോമന്‍ .മൂന്നോ നാലോ ലക്കം ഇറങ്ങി .നിരവധി തുടര്‍ക്കഥകള്‍ അതില്‍ വന്നു .മനോരമ ആഴ്ചപ്പതിപ്പില്‍ അന്ന് വന്നു കൊണ്ടിരുന്ന കാനം ഈ.ജെയുടെ “പമ്പാനദി പാഞ്ഞൊഴുകുന്നു” എന്ന തുടര്‍ക്കഥ ആയിരുന്നു സഹപാടി കളുടെ പ്രചോദനം .കേരളഭൂഷണത്തില്‍ എന്തുകൊണ്ട്  തുടന്നെഴുതിയില്ല എന്നോര്‍മ്മയില്ല .തിരുവനന്തപുരത്ത് നിന്ന് സി.പി പിള്ള പുറത്തിറ ക്കിയിരുന്ന “മിന്നല്‍” എന്ന വാരിക (ഒരു കുട്ടിപ്പത്രം കെ.ബാല കൃഷ്ണന്‍റെ കൌമുദി മോഡലില്‍ ) തുടര്‍ച്ചയായി എഴുതി കഥയും ലേഖങ്ങളും ഫലിതങ്ങളും മറ്റും .”ഓലപ്പീപ്പി” എന്ന പേരില്‍ എഴുതിയ ഒരു കഥയെ കുറിച്ച് ശ്രീ പാറത്തോട് വിജയന്‍  (High Range Hospital ) ഈയിടെയും പുകഴ്ത്തി പറഞ്ഞു അദ്ദേഹത്തിന്‍റെ പിതാവ് കാനത്തില്‍ നിന്നും മറ്റൊരു എഴുത്തുകാരന്‍ എന്ന് പറഞ്ഞു തനിക്ക് കാട്ടിത്തന്നു എന്ന് വിജയന്‍.പക്ഷെ ഓര്‍മ്മയില്ല .കോപ്പികള്‍ തിരുവനന്തപുരം പബ്ലിക് ലൈബ്രറിയില്‍ ഉണ്ട് എന്നുഅറി യുന്നു .കണ്ടു കോപ്പി എടുക്കണം .
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍ പദവിയില്‍ എത്തിയ മട്ടാഞ്ചേരിക്കാരന്‍ ശിവശങ്കരപ്പിള്ളയും ഇതേ മിന്നലില്‍ എഴുതിയിരുന്നു .അദ്ദേഹവും സി.പി പിള്ളയെ ഓര്‍മ്മിക്കുന്നു എന്ന് ഫേസ്ബുക്കില്‍ ഈയിടെ കുറിച്ചു .
ഹൈസ്കൂള്‍ വിദ്യാഭ്യാസം (1957-60)കുതിരവട്ടം കുന്നില്‍ (തീരത്ഥപാദ പുരം (T.P.Puram) കുന്നില്‍ തീര്‍ത്ഥപാദ സ്വാമികളുടെ ശിഷ്യന്‍ വിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ സ്ഥാപിച്ച ശ്രീ വിദ്യാധിരാജ വിലാസം (എസ് വി ആര്‍ വി )സ്കൂളില്‍ ആയിരുന്നു .നാലാം  ഫോമില്‍ Readres Club നടത്തിയ ഉപന്യാസ മത്സരത്തില്‍ ഒന്നാം സമ്മാനം .അതുവരെ ആറാം ഫോം വിദ്യാര്‍ഥികള്‍ ആയിരുന്നു സമ്മാനം നെടിയിരുന്നവ്ര്‍ .നാലാം ഫോം വിദ്യാര്‍ഥി ആദ്യമായി അങ്ങനെ ചരിത്രം തിരുത്തി .സമ്മാനം എസ് ഗുപ്തന്‍ നായരുടെ ആദ്യകാല ലേഖന സമാഹാരം –സമാലോചന .അത് ഗുപ്തന്‍ നായര്‍ സാര്‍ സമര്‍പ്പിച്ചത് എന്ത് വായിച്ചാലും അതിനെ കുറിച്ച് നോട്സ് എഴുതിവയ്ക്കണം എന്ന് നിര്‍ബന്ധം പിടിച്ചിരുന്ന പിതാവ് ഒളശ /ഓച്ചിറ വൈദ്യന്‍ ശങ്കരപ്പിള്ളയ്ക്കും .അന്നേ തുടങ്ങി ഈയുള്ളവനും വായിച്ചതിനൊക്കെ നോട്സ് എഴുത്ത് .പില്‍ക്കാലത്ത് ഗുപ്തന്‍ നായര്‍ സാറിനെയും മകന്‍ ഡോക്ടര്‍ ശശി ഭൂഷനെയും നിഷ്കരുണം വിമര്‍ശിക്കാന്‍ കഴിവ് നേടിയതും ആ കുറിപ്പുകളില്‍ നിന്നും .പിന്നെ രണ്ടു വര്‍ഷവും സാഹിത്യ മത്സരങ്ങളില്‍ എല്ലാം ഒന്നാം സമ്മാനം നേടി .സമ്മാനമായി എം.പി പോളിന്‍റെ ചെറുകഥാ സാഹിത്യം ,നോവല്‍ സാഹിത്യം ദേശാഭിമാനിയുടെ വൃത്താന്ത പത്ര പ്രവര്‍ത്തനം ,തകഴിയുടെ ചെമ്മീന്‍ ,എസ.കെ നായരുടെ പ്രാചീന സുധ ,കുറ്റി പുഴയുടെ വിചാര വിപ്ലവം എന്‍ കൃഷ്ണ പിള്ളയുടെ കൈരളിയുടെ കഥ തുടങ്ങിയവ
സ്കൂള്‍ കയ്യെഴുത്ത് മാസികയില്‍ എഴുതിയ എഴുത്തച്ചനെ കുറിച്ചുള്ള സംഭാഷണ രൂപത്തില്‍ ഉള്ള ലേഖനത്തെ കുറിച്ച് വിശദമായി പ്രസംഗിച്ചു കൊണ്ടായിരുന്നു അവസാന വര്‍ഷ വാര്‍ഷിക സമ്മേളനത്തില്‍ പ്രോഫസ്സര്‍ നബീസത്ത് ബീവി സംസാരിച്ചത് .മറ്റൊരു പ്രഭാഷകന്‍ എം കൃഷ്ണന്‍ നായര്‍ സാര്‍ .പില്‍ക്കാലത്ത് സാറിനൊപ്പം മലയാളനാട്ടില്‍ കോളമിസ്റ്റ് ആയി സാറിന്‍റെ സുഹൃത്തും ആയി
പില്‍ക്കാലത്ത് 1961 ല്‍ കോട്ടയം സി.എം എസ് കോളേജിലെ വിദ്യാ സംഗ്രഹം എന്ന പ്രസിദ്ധ മാസികയില്‍ മലയാളത്തിലെ ആത്മകഥകള്‍ എന്ന പഠനം പ്രസിദ്ധീകരിച്ചു .വൈക്കം പാച്ചു മൂത്ത് മുതല്‍ അക്കാലത്ത് ജനയുഗം വാരികയില്‍ പൊന്‍കുന്നം വര്‍ക്കി എഴുതി വന്ന വഴിത്തിരിവ് എന്ന ആത്മകഥ ഉള്‍പ്പടെ പതിനൊന്നു ആത്മകതകളെ ഉള്‍പ്പെടുത്തിയുള്ള ഒരുഗ്രന്‍ പഠനം .ലേഖനത്തിന്റെ കോപ്പി ഇക്കഴിഞ്ഞ വര്ഷം സി.എം എസ് കോളേജ് ലൈബ്രറിയില്‍ നിന്നും കിട്ടി ഏറെ സന്തോഷം തോന്നി
ഒരു വിഷമം തോന്നി .കെ.പി കേശവമേനോനെ അനുകരിച്ചതാവണം റഫറന്‍സ് വേണ്ട സ്ഥലങ്ങളില്‍ പേര് പറയാതെ “ഒരു ലേഖകന്‍ ഇങ്ങനെ എഴുതി /പറഞ്ഞു” എന്ന രീതിയില്‍ പലയിടത്തും എഴുതി .അല്ലാത്ത പക്ഷം ഇന്നും ഒരു ഉഗ്രന്‍ പഠനം .പ്രത്യേകിച്ചും നടുവട്ടം ഗോപാല കൃഷ്ണന്‍ അല്ലാതെ മറ്റാരും “ആത്മകസ്ഥാസാഹിത്യം” പഠന വിധേയമാക്കി കണ്ടിട്ടില്ല എന്നതോര്‍ക്കുമ്പോള്‍ .
മെഡിസിന് അഡ്മിഷന്‍ കിട്ടാതിരുന്നു  എങ്കില്‍ ഞാന്‍ മലയാളത്തില്‍ എം ഏ ബിരുദം നേടി കോളേജു അദ്ധ്യാപകന്‍ ആകുമായിരുന്നു എന്നുറപ്പ് .മലയാള സാഹിത്യത്തില്‍ ഡോക്ടരേറ്റ് നേടുമായിരുന്നു എന്നും ഉറപ്പ് .ഒരു എം എ ബിരുദം നേടാമെങ്കില്‍, തരിസാപ്പള്ളി ശാസനത്തിലെ കണ്ടെത്തലിന്റെ (ഒളിച്ചു വയ്ക്കപ്പെട്ട നാടന്‍ സാക്ഷിപ്പട്ടിക )പേരില്‍ ഒരു ഡോക്ടരേറ്റ് ഉറപ്പു എന്ന് അക്കാദിമ പണ്ഡിതര്‍ പറയുന്നു
ഒരു ലക്ഷം രൂപാ മുടക്കി ഡോക്ടര്‍ യോഗ്യത നേടിയ പലര്‍ ഉള്ള കേരളത്തില്‍, ഇനി എന്തിനു മറ്റൊരു “ഡോക്ടര്‍” യോഗ്യത?.

അതിനാല്‍ ഒള്ളത് മതി .(ചികിത്സകന്‍ ആയ ഡോക്ടര്‍ )

കുറിയേടത്ത് താത്രിയുടെ കഥ തെക്കുംഭാഗം മോഹന്‍റെ രചന

കുറിയേടത്ത് താത്രിയുടെ കഥ
തെക്കുംഭാഗം മോഹന്‍റെ രചന
തികച്ചും വ്യത്യസ്തമായ വിഷയങ്ങള്‍, തികച്ചും വ്യത്യസ്തമായ രീതികളില്‍, അവതരിപ്പിച്ചു വായനക്കാരെ കയ്യിലെടുക്കുന്ന ഒരു രസികന്‍ എഴുത്തുകാരനാണ്‌ തെക്കുംഭാഗം മോഹന്‍.പട്ടാള ജീവിതം മൂപ്പെത്തും മുമ്പേ അറത്തു മുറിച്ചു ജന്മവാസനായ അന്വേഷണാത്മ പത്രപ്രവര്ത്തനതിലേക്ക് ചേക്കേറിയ, ജന്മനാ എഴുത്തുകാരന്‍ .ചെറുതും വലുതുമായ പല പ്രസിദ്ധീകരണങ്ങളിലും പത്രാധിപസമതി അംഗമോ
പത്രാധിപരോ ആയ അനുഭവ പരിചയം.രണ്ടു ഡസനിലധികം പുസ്തകങ്ങള്‍ .ചിലത് വിവാദം സൃഷ്ടിച്ചവ (അച്യുതമേനോന്‍ മുഖം മൂടിയില്ലാതെ ഉദാഹരണം “മറക്കില്ലരിക്കലും” (അസന്ട്സ് കോട്ടയം ) പ്രമുഖ മലയാള താരങ്ങളെ അര്‍ദ്ധ നഗ്നരാക്കി അവരുടെ വികൃത രൂപം കാട്ടുന്ന കുറ്റാന്വേഷണ കഥാ സമാഹാരം .അവതാരിക  സന്ധ്യ ഐ പി.എസ്
മോഹന്‍റെ ഏറ്റവും പുതിയ കൃതി താത്രിക്കുട്ടിയുടെ കഥയാണ് “കുറിയേടത്ത് താത്രിയും ഒരു മുദ്ര മോതിരവും പിന്നെ ചൊല്ലിയാട്ടവും” (അമ്മ ബുക്സ്, തിരുമുല്ലവാരം ,കൊല്ലം ഫോണ്‍ 0474-2733159).അത് രചിക്കുവാനുള്ള കാരണം മറക്കില്ലൊരിക്കലും എന്ന കൃതിയില്‍ പണ്ടേ പറഞ്ഞു വച്ചിരുന്നു .കറുത്തമ്മ ഫെയിം നടി ഷീല പണ്ടേ പറഞ്ഞ കുടുംബ കഥ .താത്രിയുടെ സൌന്ദര്യം മുഴുവന്‍ കിട്ടിയ കൊച്ചുമകള്‍ .അന്നേ തോന്നിയതാണ് മോഹന് താത്രിക്കഥയുടെ പുനരാഖ്യാനം .
താത്രിക്കുട്ടി പല കഥകളിലും നോവലുകളിലും നാടകങ്ങളിലും ചലച്ചിത്രങ്ങളിലും നാം വായിച്ചു .കണ്ടു .പുതൂര്‍ ഉണ്ണിക്കൃഷ്ണന്‍ (അമൃത മഥനം)മാടമ്പ് കുഞ്ഞിക്കുട്ടന്‍ ഭ്രഷ്ട് )രാജന്‍ ചുങ്കത്ത് (സ്മാര്‍ത്തം )എം.ടി (പരിണയം ) എന്നിങ്ങനെ .പക്ഷെ അവയെല്ലാം കെട്ടിച്ചമച്ചവ
എന്ന് നാം അറിയുന്നത് മോഹന്‍ യഥാര്‍ത്ഥ കഥ പറയുമ്പോള്‍ മാത്രം
താത്രി വ്യെശ്യയോ കാമാതുരത ബാധിച്ച നിംഫോ മാനിയാക്കോ ആയിരുന്നില്ല .ഭരണത്തില്‍ ഇരുന്ന കൊച്ചി രാജാവിന്‍റെ കുട്ടിയുടെ അമ്മ .വിവാഹത്തിന് മുമ്പ് രാജാവില്‍ നിന്ന് ഗര്‍ഭിണിയായ ഒരു പതിവ്രത .അവളെ രക്ഷേപെടുത്തി രാജസ്ഥാനം ഒഴിഞ്ഞു രക്ഷപെടാന്‍ കൊച്ചിരാജാവ് പടച്ചു വിട്ട ഒരു കള്ളകഥ യാണ് താത്രിയുടെ അടുക്കള ദോഷം എന്ന് കേരള ഷേര്‍ ലോക്ക് ഹോംസ് (കൊല്ലം പുഷ്പനാഥ് ) തെക്കുംഭാഗം മോഹന്‍ .
പഴയ രേഖകള്‍ തപ്പിയെടുത്താണ് മോഹന്‍റെ കുറ്റാന്വേഷണം അതില്‍ പലഭാഗങ്ങളും പഴയകാല കൊച്ചു പുസ്തകങ്ങളെ (പുതു തലമുറ കമ്പിക്കഥകളെ ഓര്‍മ്മിപ്പിക്കും .
വിതരണം അമ്മ ബുക്സ് തിരുമൂല വാരം
അസന്ട്സ് ബുക്സ് SH Mount കോട്ടയം
വില 160

ഗ്രന്ഥകാരന്റെ മൊബൈല്‍  9497129701 .  

Sunday 5 February 2017

തിരുവിതാംകൂര്‍ ചരിത്രത്തില്‍ ഒരു ചുക്കുമറിയാത്ത ഒരു മുഖ്യന്‍

തിരുവിതാംകൂര്‍ ചരിത്രത്തില്‍
ഒരു ചുക്കുമറിയാത്ത ഒരു മുഖ്യന്‍
=====================================
പ്രാദേശിക ചരിത്രത്തില്‍ ഒരുപാടു താല്‍പ്പര്യം ഉള്ള ഒരാളാണ് ഇതെഴുതുന്നത്.മുതിര്‍ന്ന ചരിത്രകാരന്‍ എം.ജി.എസ് ,എം.എന്‍ ഗണേഷ് ,മുന്‍ വൈസ് ചാന്‍സലര്‍ രാജന്‍ ഗുരുക്കള്‍ ,കേശവന്‍ വെളുത്താട്ട് ,
എം ആര്‍ രാഘവവാര്യര്‍ തുടങ്ങിയ ചരിത്രപണ്ടിതന്മാരെ അതി ക്രൂരമായി ബ്ലോഗുകള്‍ ഫേസ്ബുക്ക് പോസ്റ്റുകള്‍ ,പത്രമാധ്യമാങ്ങളിലെ കത്തുകള്‍ എന്നിവ വഴി വിമര്‍ശിക്കാറുണ്ട്
.കോരപ്പുഴയ്ക്കു (അതെവിടെ എന്നീനിക്ക് കൃത്യമായി അറിഞ്ഞു കൂട ) വടക്കുള്ളവര്‍ക്ക് തെക്കുള്ളവരെ കുറിച്ച് ഒരു ചുക്കും അറിഞ്ഞു കൂടാ എന്ന് കേട്ടിട്ടുണ്ട്
ശരിയോ എന്നറിഞ്ഞു കൂടാ .”പത്ത് കള്ളക്കഥകള്‍” എന്ന പുതുപുത്തന്‍ ചരിത്രപുസ്തകം വഴി ന കുറിച്യര്‍ ,പണിയര്‍ എന്നിവരുടെ പിഗാമികള്‍ ആണ് നായന്മാര്‍ എന്ന് എം.ജി.എസ് പറഞ്ഞു വച്ചതേ ഉള്ളു .മാപ്പിള എന്നാല്‍ അറബികള്‍ക്ക് നാടന്‍സ്ത്രീകളില്‍ ഉണ്ടാകുന്ന മക്കള്‍ എന്ന് പണ്ട് ന്യൂ ടി.വി വഴി പറഞ്ഞതും സാക്ഷാല്‍ എം.ജി,എസ് .
തന്‍റെ പിതാവിനെ മുഖ്യമന്ത്രി അറിയാതെ പോയത് മലബാര്‍ കാരന്‍ ആയതിനാല്‍ ആവാം എന്ന് പി.എസ് നടരാജ പിള്ളയുടെ മകന്‍ വെങ്കിടേശന്‍ ദുഖത്തോടെ പറയുന്നത് കേട്ടൂ. .മലബാറില്‍ പിള്ളമാര്‍ ഇല്ല എന്നതാണ് കാരണം .പ്രഭാവര്‍മ്മ ,ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ ചരിത്രകാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ ഉണ്ടായിട്ടും തിരുവിതാംകൂര്‍ ചരിത്രത്തില്‍ മുഖ്യ മന്ത്രിയ്ക്ക് “ഒരു ചുക്കും” അറിഞ്ഞു കൂടാ “അങ്ങേയ്ക്ക് പിള്ളമാരെ കുറിച്ച് ഒന്നുമറി ഞ്ഞുകൂടാ” എന്ന് പിള്ളമാരെ പ്രതിനിധീകരിച്ചു സഖാവ് പിണറായിയോട് പറയേണ്ടി വരുന്നു ഏതോ പിള്ള എന്ന പ്രയോഗത്തിന് സാധുവല്‍ക്കരിക്കാന്‍ നോക്കി മുഖ്യമന്ത്രി വീണ്ടും അബദ്ധങ്ങള്‍ പറയുന്നു .
നടരാജ പിള്ളയുടെ ഭൂമി അല്ല അദ്ദേഹത്തിന്റെ അച്ഛന്‍റെ ഭൂമിയാണ്‌ സര്‍ സി.പി കണ്ടു കെട്ടിയത് എന്ന് സഖാവ് .മനോമണീയം സുന്ദരന്‍ പിള്ള വളരെ ചെറുപ്പത്തില്‍ നാല്‍പ്പത്തിരണ്ടാം വയസ്സില്‍ അന്തരിച്ചു .1855-1897 ആണ് അദ്ദേഹത്തിന്‍റെ ജീവിതകാലം.ഏക മകന്‍ നടരാജ പെരുമാള്‍ പിള്ളയ്ക്ക് (അതാണ്‌ ശരിയായ പേര്‍ ) അന്ന് പ്രായം വെറും ആറു വയസ് .(ജീവിത കാലം 1891 മാര്‍ച്ച് 10- 1966 ജനുവരി 10)
നടരാജ പിള്ളയുടെ സ്വത്തുക്കള്‍ “ഏതോ ഒരു” ദിവാന്‍ ആദ്യം ഒന്ന് കണ്ടു കെട്ടി .രാജാവിനെ കണ്ടു അത് അദ്ദേഹം തിരികെ വാങ്ങി ,കാരണം അന്നു അദ്ദേഹം അധികാരത്തില്‍ ഇല്ല .സ്വജനപക്ഷപാതം ഇല്ല .പക്ഷെ രണ്ടാമത് സര്‍ സി.പി കണ്ടു കെട്ടിയത് 1943 –ല്‍ .മൂത്തമകള്‍ മനോന്മണി (പിതാവിന്‍റെ അതിപ്രശസ്ത കൃതിയുടെ പേര്‍ )പ്രസവിച്ചു കിടക്കുമ്പോള്‍ .കൈക്കുഞ്ഞുമായി കുടുംബം ഹാര്‍വി പുറം ബംഗ്ലാവില്‍ നിന്ന് കുടി ഒഴിപ്പിക്കപ്പെടുന്നത് 1943- ല്‍ .അന്നത്തെ ആ കൈക്കുഞ്ഞ്നല്ലശിവന് ഇന്ന് പ്രായം 74.
1943 ല്‍ ഹാര്‍വിപുരം കണ്ടു കേട്ടപ്പെടുമ്പോള്‍ അതിന്‍റെ ഉടമ നടരാജപിള്ള
തന്നെ ആയിരുന്നു .നടരാജപിള്ളയെ കുറിച്ച് മാത്രമല്ല കേരള നവോത്ഥാന നായകരുടെ വളര്ത്തച്ചന്‍ ,വഴി കാട്ടി ആയിരുന്ന സുന്ദരന്‍ പിള്ളയെ കുറിച്ചും മുഖ്യന് ഒരു ചുക്കും അറിഞ്ഞു കൂടാ
എന്തിനു മുഖ്യനെ മാത്രം കുറ്റം പറയണം?
.ധനമന്ത്രി സഖാവ് തോമസ്‌ ഐസ്സക്കിനും അദ്ദേഹം ആരെന്നരിഞ്ഞു കൂടാ എന്ന്‍ കുറെ നാള്‍ മുമ്പ് അദ്ദേഹം എഴുതിയ ഫേസ് ബുക്ക് പോസ്റ്റില്‍ നിന്ന് മനസ്സിലായി
അദ്ദേഹം താമസിക്കുന്ന “മന്‍മോഹന്‍” ബംഗ്ലാവ് പണിയിച്ച ബില്‍ഡര്‍ ആണ് പോലും മനോന്മണീയം .വിവരം പറഞ്ഞു കൊടുത്തത് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ തരകനും .എങ്ങിനെ ഉണ്ട് നമ്മുടെ ഭരണ കര്‍ത്താക്കളുടെ ചരിത്ര ബോധം? .മുഖ്യന്‍റെ ശൈലി കടമെടുത്ത് പറയട്ടെ .അവര്‍ക്ക് ഒരു ചുക്കും അറിഞ്ഞു കൂടാ.
ഡോക്ടര്‍ കാനം ശങ്കരപ്പിള്ള,
പൊന്‍കുന്നം
9447035416 drkanam@gmail.com.

Saturday 4 February 2017

ഏതു പിള്ളമാര്‍ ?

 ഏതു പിള്ളമാര്‍ ?
================
പുതുപ്പള്ളി രാഘവന്‍ എഴുതിയ സ്മരണകള്‍ (മൂന്നാം ഭാഗം പുറം 9 പ്രകാരം കോഴിക്കോട്ടു പാളയത്തെ “ഏതോ ഒരു )പച്ചക്കറി കടയുടെ മുകള്‍ ആയിരുന്നു ഈറ്റില്ലം .ഈ.എം എസ് ദാമോദരന്‍ എന്ന് രണ്ടു പുരോഹിത വര്‍ഗ്ഗക്കാര്‍ പിന്നെ കേരളീയന്‍ എന്ന് ചിലരും എസ്വി ഘാട്ടെ എന്ന് മറ്റുചിലരും പറയുന്ന മൂന്നാമന്‍ പിന്നെ രണ്ടു പിള്ളമാരും
വാലില്ലാപ്പിള്ള നെയ്യാറ്റിന്‍ കരക്കാരന്‍ എന്‍ സി (ചന്ദ്ര )ശേഖരന്‍
മറ്റേ ആള്‍ സഖാവ് എന്ന പേര്‍ വീണ വൈക്കംകാരന്‍ പിള്ള
വൈക്കം പപ്പനാവന്‍ (എന്ന് ദളിത്‌ ബണ്ട് അജയ് ശേഖര്‍ എന്നിവര്‍ പറയുന്ന കൊലയാളി ) എന്ന പിള്ളയുടെ സഹോദരിയുടെ കൊച്ചുമകന്‍ കിട്ടന്‍
ഈ.എംഎസ് എഴുതിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ എന്ന പുസ്തകപ്രകാരം കേരള ഘടകം പ്രസവിച്ചു വീണത് അങ്ങ് തെക്ക് തിരുവനന്തപുരത്ത് “എവിടെയോ “ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലീഗ് “
എന്ന പേരില്‍ .
അവിടെയും ഉണ്ടായിരുന്നു പുരോഹിത വര്‍ഗ്ഗത്തിന് പുറമേ രണ്ടു
"പിള്ള"മാര്‍
വൈക്കം കാരന്‍ കിട്ടനും
നെയ്യാറ്റിന്‍കര കാരന്‍ ശേഖരനും
അവര്‍ ഏതു പിള്ളമാര്‍ ?
എന്ന് ചോദിക്കും കാലവും വരാം .
(കടപ്പാട് :തെക്കുംഭാഗം മോഹന്‍ )