Monday 30 September 2019

കന്നിയിലെ മകം കമ്മ്യൂണിസ്റ്റ് കണ്ടെത്തല്‍ അല്ല

കന്നിയിലെ മകം കമ്മ്യൂണിസ്റ്റ് കണ്ടെത്തല്‍ അല്ല
============================================
2019 സെപ്തംബര്‍ 30 തിങ്കള്‍ ദിവസം പുറത്തിറങ്ങിയ മനോരമ പത്രത്തിലെ എഡിറ്റോറിയല്‍ പേജില്‍ “പൊലിഞ്ഞൊരു സിക്സര്‍ സ്വപ്നം” എന്ന തലക്കെട്ടില്‍ വിമതന്‍ എഴുതിയ ആഴ്ചക്കുറിപ്പില്‍ കന്നിയിലെ മകം നെല്ലിന്‍റെ ജന്മദിനം എന്നത് കമ്മ്യൂണിസ്റ്റ് കണ്ടുപിടുത്തം എന്ന് പരിഹസിക്കുന്നു .വേള്‍ നാട് എന്നറിയപ്പെട്ടിരുന്ന വേണാടിന്‍റെ ചരിത്രവും നെല്‍ക്കൃഷിയും കലപ്പയും കൊഴുവും കണ്ടുപിടിച്ച നാഞ്ചിനാട്ടിലെ വേള്‍ ആളര്‍ അഥവാ വെള്ളാളര്‍ എന്ന കര്‍ഷക സമൂഹത്തിന്‍റെ ചരിത്രവും അറിഞ്ഞു കൂടാത്തത് കൊണ്ടാണ് .കന്നിയിലെ മകം കമ്മ്യൂണിസ്റ്റ് കണ്ടുപിടുത്തം
എന്ന് വിമതന്‍ എഴുതി പിടിപ്പിച്ചത്
.പി.കൃഷ്ണപിള്ളയും എന്തിനു കാറല്‍ മാര്‍ക്സു പോലും ജനിക്കുന്നതിനു മുന്‍പ് നാഞ്ചിനാട്ടിലെ വെള്ളാളര്‍ ആ ദിനം നെല്ലിന്‍റെ പിറന്നാള്‍ ആയി ആഘോഷിച്ചിരുന്നു .
കലപ്പ കണ്ടു പിടിച്ച നാഞ്ചിനാട്ടിലെ വെള്ളാളപ്പിള്ളമാരാണ് ലോകത്തില്‍ ആദ്യമായി നെല്‍ക്കൃഷിയും തുടങ്ങിയത്.
കന്നി മാസത്തിലെ മകം അവര്‍ നെല്ലിന്‍റെ പിറന്നാള്‍ ആയി ആഘോഷിച്ചു പോന്നു. ആചാരാനുഷ്ഠാനങ്ങളോടെ
ഉഴവരായ വെള്ളാളര്‍ ഈ ദിനം ആചരിച്ചിരുന്നു.
പാടത്തു നിന്നും കൊയ്ത് തലച്ചുമടായി കൊണ്ടു വരുന്ന കറ്റകള്‍ മെതിക്കളത്തിലിടുമ്പോള്‍ ഉതിര്‍ന്നു പോകുന്ന നെന്മണികളില്‍
നിന്നും ഏഴെണ്ണം പെറുക്കി എടുക്കുന്നു.അതില്‍ ഒരു നെല്ല്‌ അവിടെത്തന്നെ ഇടുന്നു.ബാക്കി ആറെണ്ണം മഞ്ഞള്‍ തേച്ചു കുളിപ്പിക്ക
പ്പെടുന്നു. കുളിപ്പിക്കല്‍ കിണറ്റിന്‍ കരയില്‍ ആവും. ഒരു നെന്മണി അവിടെയും ഇടുന്നു. ബാക്കി അഞ്ചെണ്ണത്തെ ഭസ്മം,കുങ്കുമം,
ചന്ദനം എന്നിവ അണിയിക്കും.വെള്ളിത്താലത്തില്‍ വസ്ത്രം വിരിച്ച് നെല്‍മണികള്‍ അതിന്മേല്‍ വച്ചു പൂക്കള്‍ വിതറി നിറദീപത്തോടെ ആര്‍പ്പും
കുരവയുമായി വീടിനുള്ളിലെ അറമുറിയിലോ പത്തായത്തിലോ പൂജാമുറിയിലോ വയ്ക്കുന്നു.
പാച്ചോറ്‌ എല്ലാവര്‍ക്കും വിതരണം ചെയ്യപ്പെടും നിവേദ്യം ഉണ്ടാക്കുന്നതു പോലെ പാകം ചെയ്ത പച്ചരി ശര്‍ക്കര ,തേങ്ങാ ,മഞ്ഞള്‍
എന്നിവ ചേര്‍ത്താണ്‌ പാച്ചോറ്‌ തയ്യാറാക്കുക.കുളിച്ചു വന്നാണ്‌ പാച്ചോറു പാകം ചെയ്യുന്നതും ഭക്ഷിക്കുന്നതും.
നെല്ലിന്‍റെ പി റന്നാള്‍ ദിനം (കന്നി മകം) നെല്ലു പുഴുങ്ങുകയോ കുത്തുകയോ വയല്‍ ഉഴുകയോ ചെയ്തിരുന്നില്ല.നെല്ലിന്‍റെ കൊടുക്കല്‍
വാങ്ങലുകളും അന്നേ ദിവസം നടത്തിയിരുന്നില്ല.
നെല്ലു ശേഖരിക്കുമ്പോള്‍ ഒരു ഭാഗം അതുല്‍പ്പാദിപ്പിക്കപ്പെട്ട സ്ഥലത്തും മറ്റൊരു ഭാഗം വെള്ളമുള്ള സ്ഥലത്തും നിക്ഷേപിക്കയ്ക്കണം
എന്ന ചിന്തയാവണം ഈ അനുഷ്ഠാനത്തിനു പിന്നില്‍.
സസ്യജാലങ്ങളെ സംരക്ഷിക്കലില്‍ വെള്ളാളര്‍ മുമ്പത്തിയില്‍ ആയിരുന്നു
എന്നതിനു തെളിവാണ്‌ നാഞ്ചിനാട് വെള്ളാളരുടെ ഈ ആചാരം
കടപ്പാട്
മുരളീധരന്‍ തഴക്കര,മകം പിറന്ന മങ്കേ,അറ തുറന്നു വന്നാട്ടേ സാഹിത്യ പോഷിണി, നവംബര്‍ 2009

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം എഴുതുക...

Sunday 29 September 2019

ശ്രീ രാമചന്ദ്രന്‍ മറച്ചുവച്ച ചില വസ്തുതകള്‍

കലാകൌമുദി സെപ്തംബര്‍ 15-22 (2298) ലക്കത്തില്‍ 
ശ്രീ രാമചന്ദ്രന്‍ കാലപ്രമാണം എന്ന തലക്കെട്ടിനടിയില്‍ എഴുതിയ ഡോ .പല്പ്പുവിനു അഡ്മിഷന്‍ നിഷേധിച്ചത് നാണുപിള്ള എന്ന ചരിത്രലേഖനം വായിച്ചു .

എന്നാല്‍ അതില്‍ പറയുന്ന എസ് ജെ ഫെര്‍ണാണ്ടസ് ആരെന്നോ എന്താണ് വിദേശി ആയ ആ പുരോഹിതന്‍ അനന്തപുരിയില്‍ വരാന്‍ കാരണമെന്നോ എന്താണ് ആ പാതിരി പേട്ടയില്‍ തന്നെ ഇംഗ്ലീഷ് സ്കൂള്‍ തുടങ്ങാന്‍ കാരണമെന്നോ ഒന്നും വ്യക്തമാക്കുന്നില്ല .സമ്പന്നനായ ഒരമ്മാവന്‍ നെടുങ്ങോട് പപ്പുവിന് ഉണ്ടായിട്ടും അനന്തരവനെ ഫീസ്‌ നല്‍കി ഇംഗ്ലീഷ് സ്കൂളില്‍ വിടാന്‍ തയാറായിരുന്നില്ല .അപ്പോള്‍ മിടുക്കന്‍ ആയ ആബാലനെ സൌജന്യമായി പഠിപ്പിക്ണം എന്ന്ബ്രിട്ടീഷ്കാരനായ റവ ഫാദര്‍ പേട്ട ഫെര്‍ണാണ്ടസിനോട് ആവശ്യപ്പെട്ടത് ആരെന്നും ശ്രീ രാമചന്ദ്രന്‍ വ്യക്തമാക്കുന്നില്ല .
കുറെ വര്ഷം മുമ്പ് വരെ ഫെര്‍ണാണ്ടസ് ലയിന്‍ എന്നൊരു ഇടവഴി തിരുമധുര പേട്ടയില്‍ (ഇന്നത്തെ പേട്ടയുടെ പഴയപേര്‍ ) ഉണ്ടായിരുന്നു എന്ന്‍ തൈക്കാട്ട് അയ്യാഗുരു എന്ന ജീവചരിത്രം എഴുതിയ ശ്രീ ഈ.കെ സുഗതന്‍ .പക്ഷെ അദ്ദേഹത്തിന് ആ വീഥി കണ്ടെത്താന്‍ കഴിഞ്ഞില്ല 
1873-1909 കാലത്ത് തൈക്കാട്ട് റസിഡന്സി സൂപ്രണ്ട് ആയിരുന്ന ശിവരാജയോഗി തൈക്കാട്ട് അയ്യാവു സ്വാമികളില്‍(1814-1909) നിന്ന് ശിവരാജയോഗം മനസ്സിലാക്കാന്‍ ബ്രിട്ടനില്‍ നിന്നെത്തിയ ഒരു കൃസ്ത്യന്‍ പാതിരി ആയിരുന്നു പില്‍ക്കാലത്ത് പേട്ട ഫെര്‍ണാണ്ടസ് എന്ന് വിളിക്കപ്പെട്ട ആ പാതിരി .പേട്ടയിലെ കുടിപ്പള്ളിക്കൂടം ആശാന്‍ രാമന്‍ പിള്ള,മനോന്മണീ യം സുന്ദരന്‍ പിള്ള എന്നിവരോടൊപ്പം ജ്ഞാന പ്രജാഗരം എന്ന വിദ്വല്‍ സഭ (1876) സ്ഥാപിച്ച അയ്യാ ഗുരു നാട്ടുകാരെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ സ്ഥാപിച്ച ഇംഗ്ലീഷ് സ്കൂള്‍ ആയിരുന്നു പേട്ടയില്‍ ഉണ്ടായിരുന്നത്.
മ്ലേച്ച ഭാഷ എന്ന പേരില്‍ നാണുവും കുഞ്ഞനും പോലും ഇംഗ്ലീഷ് പഠിക്കാന്‍ വിസമ്മതിച്ചപ്പോള്‍, തൊട്ടടുത്ത്‌ ജീവിച്ചിരുന്ന പപ്പു എന്ന ബാലനെ ഫീസ്‌ വാങ്ങാതെ പഠിപ്പിക്കാന്‍ കാരണം പേട്ട ഫെര്‍ണാണ്ടസിന്‍റെ ഗുരു ആയിരുന്ന ശിവരാജയോഗി തൈക്കാട്ട് അയ്യാവ് ആയിരുന്നു എന്ന കാര്യം തമസ്കരിക്കപ്പെട്ടു . ഒരുനേരത്തെ ഭക്ഷണം നല്‍കി യത് പേട്ട ഫെര്‍ണാണ്ടസ് എന്ന് എഴുതിയ ലേഖകന്‍ ആ ബാലനില്‍ നിന്നും സായിപ്പ് ഫീസ്‌ വാങ്ങിയിരുന്നില്ല എന്ന കാര്യവും അതിനുള്ള കാരണവും ഒഴിവാക്കിയത് കഷ്ടം തന്നെ

Wednesday 18 September 2019

തൈക്കാട്ട് അയ്യാഗുരു തികച്ചും വ്യത്യസ്ഥന്‍



തൈക്കാട്ട് അയ്യാഗുരു തികച്ചും വ്യത്യസ്ഥന്‍
പച്ചക്കുതിര 2019 സെപ്തംബര്‍ ലക്കത്തില്‍ നവോത്ഥാനം എന്ന തലക്കെട്ടിനടിയില്‍ ശ്രീ പനമ്പള്ളി അരവിന്ദാക്ഷ മേനോന്‍  എഴുതിയ യുക്തിവാദികളുടെ കേരളസഞ്ചാരം എന്ന ലേഖനം വായിച്ചു .
.കേരളത്തില്‍  നവോത്ഥാനം കൊണ്ടുവന്ന  മഹാന്മാര്‍ എല്ലാം തന്നെ ഹിന്ദുമതത്തില്‍ ജനിച്ചവര്‍ ആണ് എന്നൊരു തെറ്റായ ധാരണ ആ ലേഖനം വായനക്കാരില്‍ ഉണര്‍ത്തും. തിരുവിതാം കൂറിലെ നസ്രാണികള്‍ക്ക് .മലയാളത്തില്‍ പ്രാര്‍ത്ഥന നടത്താന്‍ മാര്‍ത്തോമ്മ എന്ന ആദ്യ വേര്‍പാട് സഭ സ്ഥാപിച്ച  പാലാകുന്നേല്‍ ഏബ്രഹാം മല്പ്പാന്‍, .ആദ്യ തദ്ദേശീയ നസ്രാണി സന്യാസി സഭയും (ക.നി.മൂ.സാ) അച്ചടിയും പത്രവും സംസ്കൃത സ്കൂളും പള്ളിയോടൊപ്പം പള്ളിക്കൂടവും പിരിവിനു കെട്ടുതെങ്ങും പിടിയരിയും മറ്റും നടപ്പിലാക്കുകയും ചെയ്ത ചാവറ അച്ഛന്‍ എന്നീ രണ്ടു പാതിരികളെയും സ്വദേശാഭിമാനി പത്രം ഉടമ വക്കം മൌലവി എന്ന മുസ്ലിമിനെയും വരെ  ശ്രീ മേനോന്‍ തമസ്കരിച്ചു കളഞ്ഞിരിക്കുന്നു .
വൈകുണ്ട സ്വാമികള്‍ മുതല്‍ പൊയ്കയില്‍ അപ്പച്ചന്‍ വരെ ഉള്ള (ഹിന്ദു) നവോത്ഥാന നായകര്‍, എല്ലാവരും ,”സ്വന്തം സമുദായത്തിലെ” യുക്തി ഹീനങ്ങള്‍ ആയ ആചാരങ്ങളേയും അനീതികളെയും അസമത്വങ്ങളെയും ഇല്ലാതാക്കുകയും മറ്റു സമുദായങ്ങളുടെ കടന്നു കയറ്റങ്ങളെ പ്രതിരോധിക്കയും ചെയ്തു എന്ന മേനോന്‍റെ പ്രസ്താവന (പുറം 47). തികച്ചും  വിചിത്രം ആയിരിക്കുന്നു.
അയ്യാ വൈകുണ്ടന്‍ ,ചട്ടമ്പിസ്വാമികള്‍ ,ശ്രീനാരായണ ഗുരു, അയ്യങ്കാളി തുടങ്ങിയ സാമൂഹിക പരിഷ്കര്‍ത്താക്കള്‍ ഉള്‍പ്പടെ അന്‍പതില്‍ പരം മഹത്തുക്കള്‍ ശിഷ്യര്‍ ആയുണ്ടായിരുന്ന ശിവരാജ യോഗി   തൈക്കാട്ട് അയ്യാവു സ്വാമികള്‍ (1814-1909) എന്ന മഹാഗുരു ഏതു സമുദായത്തില്‍ ജനിച്ചു എന്ന് അക്കാലഘട്ടത്തില്‍ ജീവിച്ചിരുന്നവര്‍ക്ക് മാത്രമല്ല, ഇന്നത്തെ പൊതുസമൂഹത്തിനും അറിയില്ല .അയ്യാവു ഗുരു സമാധി ആയപ്പോള്‍, അത് റിപ്പോര്‍ട്ട് ചെയ്ത മലയാള മനോരമ ദിനപ്പത്രം, അദ്ദേഹത്തെ ബ്രാഹ്മണന്‍ ആക്കി .മനോരമ മില്യനിയം പതിപ്പില്‍ തല മുതിര്‍ന്ന കേരള ചരിത്ര പണ്ഡിതന്‍, സാക്ഷാല്‍ എം. ജി.എസ് നാരായണനും, അദ്ദേഹത്തെ ബ്രാഹ്മണന്‍ ആക്കി .തെറ്റ് ചൂണ്ടിക്കാട്ടിയപ്പോള്‍, അയ്യാഗുരു ബ്രാഹ്മണന്‍ ആയിരുന്നില്ല എന്ന്‍ എഴുതിയ എം ജി എസ് എന്നാല്‍ അയ്യാഗുരു ഏതു സമുദായത്തില്‍ ജനിച്ചു എന്ന് വെളിപ്പെടുത്താതെ തടി തപ്പി എന്നത് രസാവഹം  .ഉള്ളൂര്‍ മഹാകവി തന്‍റെ  സാഹിത്യ ചരിത്രത്തില്‍ ആ മഹാനെ “ആദി ദ്രാവിഡന്‍” ആയി വിശേഷിപ്പിച്ചു  .അയ്യങ്കാളിയുടെ ജീവചരിത്രം എഴുതിയ ടി എച്ച് പി ചെന്താരശ്ശേരി,കുന്നുകുഴി മണി എന്നിവര്‍ അദ്ദേഹത്തെ തമിഴ് പറയന്‍, പാണ്ടിപ്പറയന്‍  എന്നൊക്കെ  വിശേഷിപ്പിച്ചു .അന്തരിച്ച ഏ..എന്‍ വാസു ഗണകന്‍ (ബുധനൂര്‍ ) ആകട്ടെ, അദ്ദേഹത്തെ ഗണകന്‍ (കണിയാന്‍) ആക്കി അവതരിപ്പിച്ചു .(ഗോചരന്‍റെ  ശൈവ പൈതൃകം ). തെക്കുംകൂര്‍ മോഹന്‍ ആകട്ടെ, അദ്ദേഹത്തെ മണ്ണാന്‍ ആയും അവതരിപ്പിച്ചു (വിദ്യാധിരാജന്‍ എന്ന വെളിച്ചപ്പാട് ,അമ്മ ബുക്സ് കൊല്ലം)
)
ഇനി ചോദിക്കട്ടെ . ശിവരാജ യോഗി ഏതു സമുദായത്തിലെ യുക്തി ഹീനങ്ങള്‍ ആയ ആചാരങ്ങളെ അല്ലെങ്കില്‍ അനീതികളെ ആണ് ഇല്ലാതാക്കാന്‍ ശ്രമിച്ചത്? . ചെറുപ്പത്തില്‍ തന്നെ സച്ചിദാനന്ദന്‍ ,ചട്ടി പരദേശി എന്നീ ഗുരുക്കളുടെ കൂടെ ലോകം ചുറ്റിയ സുബ്ബയ്യന്‍ (അയ്യാ ഗുരുവിന്‍റെ യഥാര്‍ത്ഥ നാമം) ഇംഗീഷ്,  നരഭോജി ഭാഷ എന്നിവ ഉള്‍പ്പടെ പല ഭാഷകള്‍ പഠിച്ചു .ഇംഗ്ലണ്ടിലെ ബെമി൦ഗാം  നഗരിയിലെ “ലൂണാര്‍ സോസ്സൈറ്റി” മാതൃകയില്‍ അയ്യാ ഗുരു, മനോന്മണീയം സുന്ദരന്‍ പിള്ളയുടെ സഹായത്തോടെ അനന്തപുരിയില്‍ രണ്ടു വിദ്വല്‍ സഭകള്‍ സ്ഥാപിച്ചു.തിരു മധുര പേട്ടയിലെ ജ്ഞാനപ്രജാഗരം (1876),ചെന്തിട്ടയിലെ ശൈവ പ്രകാശസഭ (1885).എന്നിങ്ങനെ ജാതിമത സമുദായരഹിത കൂട്ടായ്മകള്‍ . ഏതു മതത്തില്‍ പെട്ടവര്‍ക്കും ഏതു സമുദായത്തില്‍ പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സമ്പന്നര്‍ക്കും ദരിദ്രര്‍ക്കും പങ്കെടുക്കാവുന്ന ചര്‍ച്ചാ വേദികള്‍ .കേരള നവോത്ഥാന നായകരുടെ പിള്ള തൊട്ടിലുകള്‍ അയ്യാഗുരു സ്ഥാപിച്ച ഈ കൂട്ടായ്മകള്‍ ആയിരുന്നു .
പത്തൊന്‍പതാം നൂറ്റാണ്ടില്‍ അനന്തപുരിയില്‍ യോഗവിദ്യ പ്രചരിപ്പിച്ചത് ഈ മലബാര്‍ കാരന്‍ ശിവരാജ യോഗി ആയിരുന്നു അക്കാലത്തെ തിരുവിതാംകൂര്‍ നരേന്ദ്ര മോഡി .തിരുമൂലരുടെ “തിരുമന്ത്രം” ബൈബിള്‍ ആക്കിയവര്‍ ആണ് ശിവരാജ യോഗികള്‍  .മഗ്രിഗര്‍ എന്ന മലബാറിലെ തുക്കിടി സായിപ്പിന്‍റെ തമിഴ് ഗുരു ആയിരുന്നു അയ്യാഗുരു .അദ്ദേഹം കേരള നവോത്ഥാന നായകരുടെ ഊര്‍ജ്ജ ശ്രോതസ് അഥവാ പവര്‍ ഹൌസ് ആയി മാറിയത് തൈക്കാട്ട് രസിഡന്സി സൂപ്രണ്ട് ആയതു മുതല്‍  അദ്ദേഹത്തില്‍ നിന്ന് യോഗപരിശീലനം നേടി ജന്മസിദ്ധകഴിവുകള്‍ വികസിപ്പിച്ചു ലോകപ്രശസ്തര്‍ ആയവര്‍ നിരവധി .സ്വാതിതിരുനാള്‍ ,രാജാരവിവര്‍മ്മ ,കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ ,ഏ,ആര്‍ .രാജരാജവര്‍മ്മ,.മനോന്മണീയം സുന്ദരന്‍ പിള്ള ,ജയ് ഹിന്ദ് ചെമ്പകരാമന്‍പിള്ള ,ഡോ പല്‍പ്പു,ശ്രീനാരായണ ഗുരു ,ചട്ടമ്പിസ്വാമികള്‍ ,അയ്യങ്കാളി തുടങ്ങിയവര്‍  
ഭാരതത്തില്‍ ആദ്യമായി സവര്‍ണ്ണ -അവര്‍ണ്ണ പന്തി ഭോജനം നടപ്പിലാക്കി (1873-1909 ), ഗാന്ധിജിയ്ക്ക് മുമ്പേ, അയിത്തോച്ചാടനം സമാരംഭിച്ച  കേരള നവോത്ഥാനനായകന്‍ ആണദ്ദേഹം  .അദ്ദേഹം ഏതു സമുദായത്തില്‍ ജനിച്ചു എന്നറിയാവുന്നവര്‍ ഇന്നും വിരളം .
ജനിച്ച സമുദായത്തിനു മാത്രമായി അദ്ദേഹം ഒന്നും ചെയ്തില്ല. തൈപ്പൂയ സദ്യകളില്‍ സവര്‍ണ്ണ –അവര്‍ണ്ണ പന്തിഭോജനങ്ങളില്‍ അയ്യങ്കാളിയെ ഒപ്പം ഇരുത്തിയതിനാല്‍, അനന്തപുരിയിലെ യാഥാസ്ഥിതികര്‍ അയ്യാഗുരുവിനെ “പാണ്ടി പ്പറയന്‍” എന്ന് വിളിച്ചു .(പില്‍ക്കാലത്ത് 1919 ലെ അവര്‍ണ്ണ –അവര്‍ണ്ണ (ഈഴവ –പുലയ/ചെറുമ ) മിശ്രഭോജനത്തെ തുടര്‍ന്നു സഹോദരന്‍ അയ്യപ്പന് “പുലയന്‍ അയ്യപ്പന്‍” എന്ന പേര്‍ കിട്ടിയതും ഇവിടെ സ്മരിക്കാം ).ശിഷ്യര്‍ ആ വിവരം അറിയിച്ചപ്പോള്‍, അയ്യാ ഗുരുവിന്‍റെ പ്രതികരണം ആയിരുന്നു “ഇന്ത ഉലകത്തിലെ ഒരു ജാതി ,ഒരു മതം ഒരു കടവുള്‍” എന്നത്  .ശിഷ്യര്‍ക്ക് മുദ്രാവാക്യം ആയി പ്രചരിപ്പിക്കാന്‍  പാകത്തില്‍ നല്‍കിയ വാക്യം ആയിരുന്നില്ല അത് .എന്നാല്‍ സമാധിയ്ക്ക് ശേഷം 1914 ല്‍ ശിഷ്യന്‍ ശ്രീനാരായണ ഗുരു ആ വചനം മലയാളത്തിലേയ്ക്ക് മൊഴിമാറ്റം നടത്തി ജാതിനിര്‍ണയം എന്ന പദ്യം രചിച്ചു .ശിഷ്യര്‍ ആകട്ടെ അത് പ്രയോഗത്തില്‍ വരുത്തി കാണിയ്ക്കാതെ വെറും മുദ്രാവാക്യമാക്കി പ്രചരിപ്പിച്ചു പോരുന്നു
ഇനി അയ്യാഗുരുവിന്‍റെ  സമുദായം ഏതെന്നു അറിയണമെന്ന് താല്‍പ്പര്യം ഉള്ളവര്‍ ഉണ്ടെങ്കില്‍ തിരുവനതപുരം തൈക്കാട്ട് ശാന്തികവാടം എന്ന ചുടല പറമ്പ് ഒരു തവണ സന്ദര്‍ശിക്കുക .അവിടെ ചില സമുദാ യങ്ങള്‍ക്ക് 1880 മുതല്‍ തനതു ചുടലപറമ്പുകള്‍  ഉണ്ട് .ശ്രീമൂലം തിരുനാളിന് മുന്‍പില്‍ കൊട്ടരവളപ്പിലെ  സമാധി വേണ്ടെന്നു പറഞ്ഞ, സമാധി ശ്മശാനത്തില്‍ എന്ന് പ്രഖ്യാപിച്ച, അയ്യാ ഗുരുവിന്‍റെ സമാധി മണ്ഡപം ഏതു സമുദായത്തിന്‍റെ ചുടലയുടെ ഭാഗം എന്ന് സ്വയം കണ്ടെത്തുക .ആ സമുദായത്തിന് മാത്രമായി അയ്യാ ഗുരു ഒന്നും ഒരിക്കലും ചെയ്തിട്ടില്ല .ആ സമുദായത്തില്‍ പെട്ടവര്‍ അദ്ദേഹത്തിന്‍റെ ജീവചരിത്രവും പ്രസിദ്ധീകരിച്ചിട്ടില്ല .അടുത്ത കാലത്ത് (2019 സെപ്തംബര്‍ 7 & 8 ) ആ മഹാഗുരുവിനെ കുറിച്ച് ദൂരദര്‍ശനില്‍ ഡോക്കുമെന്ററി പ്രദര്‍ശിപ്പിച്ചത് പോലും ഹിന്ദു മതത്തിനു വെളിയില്‍ ഉള്ള ഒരു സംവിധായകന്‍ ആയിരുന്നു എന്നതും കാണുക
ഡോ .കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം
mob:94470 35416 Email:drkanam@gmail.com


Monday 2 September 2019

Ep 90 | Mr. Soorya Krishnamoorthy | Founder SOORYA Stage & Film Society

MGS നെ വെട്ടി നിരത്തിയ ഗവര്ണര് .മനോന്മണീയത്തിന്റ വലിയ ആരാധകന്

MGS നെ വെട്ടി നിരത്തിയ ഗവര്ണര് .മനോന്മണീയത്തിന്റ വലിയ ആരാധകന്
2018 ജൂലൈ- 13 ലെ മാതൃഭൂമി ദിനപ്പത്രത്തില്‍ “ചരിത്രം വളച്ചൊടിക്കുന്നത് വന്‍ ദുരന്തത്തിലേക്ക് നയിക്കും –ഗവര്‍ണര്‍” എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത ഏറെ ശ്രദ്ധേയമായിരിക്കുന്നു .വാര്‍ത്ത തയാറാക്കിയ ന്യൂസ് റിപ്പോര്‍ട്ടറും തലക്കെട്ട്‌ നല്‍കിയ ന്യൂസ് എഡിറ്ററും അഭിനന്ദനം അര്‍ഹിക്കുന്നു .
തിരുവനന്തപുരത്ത് കേരള ചരിത്ര കൌണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം എം ജി എസ് നാരായണന്‍ എന്ന തലമുതിര്‍ന്ന കേരള ചരിത്ര പണ്ഡിതനെ പുരസ്കാരം നല്‍കി ആദരിക്കുന്ന ചിത്രം വാര്‍ത്തയോടോപ്പം നല്‍കിയിരിക്കുന്നു .ഗവര്‍ണരുടെ പ്രസംഗത്തിലെ അതി പ്രധാന ഭാഗം റിപ്പോര്‍ട്ടര്‍ നല്‍കിയത് എഡിറ്റര്‍ അത് പോലെ തന്നെ നല്‍കിയിരിക്കുന്നു. എം ജി എസ്സിന് ഇതില്‍പ്പരം ഒരടി കിട്ടാനില്ല
(“1890 മുതല്‍ തന്നെ തിരുവിതാംകൂറില്‍ മികച്ച രീതിയിലുള്ള ചരിത്ര ഗവേഷണം നടന്നിട്ടുണ്ട് . 1894–ല്‍ പ്രസിദ്ധീകരിച്ച മനോന്മണീയം സുന്ദരന്‍ പിള്ളയുടെ ചരിത്രപഠന ഗ്രന്ഥം ഈ രംഗത്തെ മികച്ച സംഭാവനകളില്‍ ഒന്നാണ്)
തിരുവിതാംകൂര്‍ ആര്‍ക്കിയോളജി വിഭാഗം തുടങ്ങിയത് 1910-ല്‍ ആണെന്നും ആദ്യ തലവന്‍ ആന്ദ്ര സ്വദേശി ആയിരുന്ന ടി ഏ ഗോപിനാഥ റാവു ആയിരുന്നു എന്ന് പലയിടങ്ങളിലും പറയുകയും എഴുതുകയും ചെയ്തിരുന്ന കേരള ചരിത്ര പണ്ഡിതനാണ് എം ജി,എസ് നാരായണന്‍ (ചരിത്രം വ്യവഹാരം ,കേരള ചരിത്രത്തിലെ 10 കള്ളക്കഥകള്‍ തുടങ്ങിയ പുസ്തകങ്ങളും വിവിധ ആനുകാലികങ്ങളിലും വാര്‍ഷിക പതിപ്പുകളിലും വന്ന സംഭാഷണങ്ങളും കാണുക ).
ആദ്യ ശാസ്ത്രീയ കേരള ചരിത്രകാരനും ആദ്യ ദക്ഷിണേന്ത്യന്‍ ചരിത്രകാരനും ആയ കേരളീയനായ മനോന്മണീയം സുന്ദരന്‍ പിള്ളയെ (“അത്രയൊന്നും പറയാനില്ലാത്ത” എന്നതാണ് എം ജി എസ് അദ്ദേഹത്തിനു നല്‍കിയ മഹത്തായ വിശേഷണം –ചരിത്രം വ്യവഹാരം കറന്റ് 2015 പേജ് 130) എം ജി എസ് നാരായണന്‍ എപ്പോഴും തമസ്കരിക്കും .മനോന്മണീയം തയ്യാറാക്കിയ പ്രബന്ധങ്ങള്‍ വന്നിരുന്ന Tamilian Antiquari എന്ന പ്രസിദ്ധീകരണം ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത കേരള ചരിത്ര പണ്ഡിതനാണ് എം ജി.എസ് (അദ്ദേഹം വിവിധ ഗ്രന്ഥങ്ങളില്‍ നല്‍കിയ റഫറന്‍സ് ബിബ്ലിയോ ഗ്രാഫി ഇവ കാണുക) .സുന്ദരന്‍ പിള്ള തിരുനെല്‍വേലിക്കാരന്‍ ആയിരുന്നു എന്ന പച്ചക്കള്ളവും അദ്ദേഹം എഴുതി വിട്ടു
.ആലപ്പുഴയില്‍ ജനിച്ചു (1855) തിരുവനന്ത പുരത്ത് വളര്‍ന്നു അവിടെ ജോലി നോക്കി അവിടെ വച്ചു അകാലത്തില്‍ നാല്‍പ്പത്തിരണ്ടാം വയസ്സില്‍ (1897) അന്തരിച്ച ഒന്നാം തരം തിരുവിതാം കൂര്‍കാരന്‍ ആയിരുന്നു മനോന്മണീയം പോരാഞ്ഞിട്ട് , .തിരുവിതാം കൂറിലെ ആദ്യ എം ഏ ബിരുദധാരിയും അദ്ദേഹം തന്നെ .അതിനാല്‍ എം ഏ .സുന്ദരന്‍ പിള്ള എന്നും അദ്ദേഹം അറിയപ്പെട്ടു .
ഗവര്‍ണര്‍ .പി സദാശിവത്തിന്‍റെ പ്രസംഗം എം ജി.എസ്സിന് ഏറ്റ വലിയ ആഘാതം തന്നെ .ന്യൂസ് എഡിറ്റര്‍ നല്‍കിയ തലക്കെട്ടും ഉഗ്രന്‍ .അഭിനന്ദനം