Saturday 25 February 2023

“മേക്ക്” എന്ന അതി പ്രാചീന പദത്തെക്കുറിച്ചു വീണ്ടും

ഡോ .കാനം ശങ്കരപ്പിള്ള 9447035416 പടിഞ്ഞാറ് എന്നതിന് പകരമായി നമ്മുടെ ആധാരങ്ങളിൽ തമിഴ് വംശജർ ആയിരുന്ന പിള്ളയണ്ണൻ മാർ, “മേക്ക്” എന്ന പ്രാചീന തമിഴ് പദം ഉപയോഗിച്ച് പോന്നത് ഒരു സർക്കാർ ഓർഡർ വഴി ധനകാര്യമന്ത്രി ഡോ .ഐസക് തോമസ് നിരോധിച്ച കാര്യം ഞാൻ ഫേസ്ബുക്കിലും ബ്ലോഗിലും രണ്ടു തവണ എഴുതിയിരുന്നു .
ഇക്കാര്യം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ “വെബ്ബിനിവേശം” പക്തിയിൽ ശ്രീ രാം മോഹൻ പാലിയത്ത് ഉദ്ധരിച്ചതിനെ തുടർന്ന് പലരും എന്നെ വിളിച്ചിരുന്നു . സർക്കാർ ഓർഡറിന്റെ വിശദ വിവരങ്ങൾ നമ്പർ എന്നിവ ചിലർ ചോദിച്ചു . ആധാരമെഴുത്തുകാർ വശം അത് കാണും . മാതൃഭൂമി പ്രാദേശിക ലേഖകനും ആധാരമെഴുത്തുകാരനുമായ താഴത്തേടത്തു ടി പി രവീന്ദ്രൻ പിള്ളയിൽ നിന്നാണ് ഓർഡറിന്റെ കോപ്പി എനിക്ക് കിട്ടിയത് . നമ്പർ R.R-5/27617/2008 dt 17/11/2008 & 29/11/2008 Of Registration Inspector General Kerala. ഓർഡർ കോപ്പി തിരയുന്നു . കണ്ടാലുടൻ ഫോട്ടോ നൽകുന്നതാണ് .
ആധാരങ്ങളിൽ മാത്രമല്ല കവിതകളിലും മേക്ക് ഉപയോഗിച്ചിരുന്നു . തമിഴ് ബ്രാഹ്മണൻ ആയിരുന്നതിനാല് ആവാം ചങ്ങനാശ്ശേരിയിൽ ജനിച്ചു ഉള്ളൂരിൽ താമസിച്ചിരുന്ന എസ് പരമേശ്വയ്യർ എന്ന മലയാള മഹാകവിയും തന്റെ ഉമാകേരളം എന്ന മഹാകാവ്യത്തിൽ മേക്കും എലുകയും ഉപയോഗിച്ചിരുന്നു . “നെടിയ മലകിഴക്കും നേരെഴാത്താഴി മേക്കും വടിവിലെലുകയായിത്തഞ്ചിടും വഞ്ചിനാടെ അടിയ നിതറിയിക്കാ മബ്‌ധി കാഞ്ചിക്കു നീയേ മുടി നടുവിൽ മുഖ്യ മാണിക്കരത്നം” . (തമിഴ് വംശജനാകയാൽ മലയാളികൾ തനിക്കർഹമായ അംഗീകാരം നൽകിയില്ല എന്ന പരാതിക്കാരൻ ആയിരുന്നു മഹാകാവ്യം (ഉമാകേരളം ) എഴുതി തന്നെ ആ പട്ടം കൈവരിച്ച മഹാകവിത്രയത്തിലെ അവസാന സ്ഥാനക്കാരൻ . ഡോ ഐസക്ക് തോമസിന് സാംസ്കാരിക വകുപ്പ് കൂടി നൽകാഞ്ഞത് നന്നായി. ഉമാകേരളത്തിലെ ചില വരികൾ കറുത്ത മഷിയാൽ മറയ്ക്കാൻ അദ്ദേഹം ഓർഡർ ഇടുമായിരുന്നു . മേക്കിന്റെ പഴമയും പെരുമയും തമിഴ് നാട്ടിൽ ഒതുങ്ങുന്നില്ല എന്ന് മനസിലായത് ഒറീസാ ചീഫ് സെക്രട്ടറി പദത്തിൽ നിന്ന് വിരമിച്ച ആർ. ബാലകൃഷ്‌ണൻ,ഐ ഏ .എസ്സ് . എന്ന സ്ഥലനാമചരിത്ര ഗവേഷകൻ പ്രസിദ്ധീകരിച്ച Journey of A Civilization എന്ന എമണ്ടൻ ഗവേഷണ പ്രബന്ധം വായിച്ചു തുടങ്ങിയപ്പോൾ . തെരഞ്ഞെടുപ്പ് കമ്മീഷൻ വൈസ് ചെയർ മാൻ ആയി ഇന്ത്യ ഒട്ടാകെ സഞ്ചരിച്ച ആർ. ബാലകൃഷ്ണൻ ഇന്ത്യ, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ സ്ഥലനാമങ്ങൾ ,വ്യക്തിനാമങ്ങൾ , സ്ഥാപന നാമങ്ങൾ എന്നിവ പഠന വിധേയമാക്കി . ഹാരപ്പൻ കാലഘട്ടത്തിൽ നാഗരികരായിരുന്ന വെള്ളാളർ (വേളിർ )ഉപയോഗിച്ച് പോന്ന പദം ആയിരുന്നു പടിഞ്ഞാറിന് “മേക്ക്” ഫാദർ എച്ച് ഹേരാസ് എഴുതിയ Vellalas in Mohonjodaro, The Historical Quarterly VOl XIV Calcutta 1938 pp 245-255 കാണുക. The High -West : Low -East Dichotomy of Indus Cities എന്ന അദ്ധ്യായം കാണുക . ആ പ്രദേശങ്ങളിൽ പടിഞ്ഞാറുഭാഗം മുകളിൽ (മേക്ക് ) ആയിരുന്നു .കിഴക്ക് കീഴെ ഭാഗത്തും . എത്രയോ ചരിത്രപ്രാധാന്യം ഉള്ള ഒരു പദ ത്തെയാണ് ചരിത്രബോധമില്ലാത്ത ഒരു രാഷ്‌ടീയക്കാരൻ കുഴിച്ചു മൂടിക്കളഞ്ഞത് . “ചരിത്ര ഫാസിസം” എന്ന് വിളിക്കാം .
3600 വര്ഷം മുൻപ് തന്നെ വെള്ളാളർ എന്ന “കർഷക- ഗോപാല- വർത്തക” സമൂഹം സിന്ധു നദീതടത്തിലെ സംസ്കാരം നേടിയ (“നാഗരിക” )ജനത ആയിരുന്നു എന്നതിനുള്ള തെളിവ് ആണ് 2008 -ൽ കേരളം ധനമന്ത്രി തോമസ് ഐസക് കുഴിച്ചു മൂടിയ “മേക്ക്” എന്ന അതി പ്രാചീന പെരുമയുള്ള തമിഴ് ദ്രാവിഡ പദം .

Monday 20 February 2023

വെള്ളാളർ കുടിയേറ്റക്കാർ

ഡോ .കാനം ശങ്കരപ്പിള്ള 9447025416
അന്തരിച്ചു പോയ മുൻമന്ത്രി ,പത്രാധിപർ ,കെ ശങ്കരനാരായണ പിള്ളയെ സ്മരിച്ചു കൊണ്ട് ഈ കുടിയേറ്റ പഠനം അവതരിപ്പിക്കട്ടെ . സുഹൃത്തക്കൾ ആയിരുന്ന ഞങ്ങൾ “വെള്ളാള ചരിത്ര” സംബന്ധമായി പല കാര്യങ്ങളിലും തർക്കിച്ചിരുന്നു .
തങ്ങൾ നെടുമങ്ങാട്ടുകാരായ തനതു വെള്ളാളർ ആണെന്നും തമിഴ് നാട്ടിൽ നിന്നും കുടിയേറിയവർ അല്ല എന്നും “വെള്ളാള ബ്രാഹ്മണർ” എന്നൊരു വിഭാഗം ഉണ്ടെന്നും മറ്റും എന്നെ “ചേട്ടൻ “ എന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്ന എന്റെ “അനുജൻ” അകാലത്തിൽ അന്തരിച്ച മുൻ മന്ത്രി . അദ്ദേഹം വോയ്‌സ് മെസ്സേജ് അയയ്ക്കും ഞാൻ എഴുതും . അതായിരുന്നു പതിവ് . അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ VACF -വെള്ളാള ആർട്സ് ആൻഡ് കൾച്ചർ ഫൗണ്ടേഷൻ- നടപ്പിലാക്കിയ കാഷ് അവാർഡ് ആദ്യം നൽകിയത് സൂര്യാ കൃഷ്ണ മൂർത്തിക്കായിരുന്നു . എൻ്റെ അനുജൻ ശ്രീ ശങ്കരനാരായണ പിള്ളയുമായി വാദപ്രതിവാദം നടത്തുമ്പോൾ ഒറീസാ മുൻ ചീഫ് സെക്രട്ടറി ആർ ബാലകൃഷ്‌ണൻ രചിച്ച Journey of A Civilization-Indus to Vaiga ഞാൻ വായിച്ചിരുന്നില്ല . ഏറെ വര്ഷം ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സഹ മേധാവി ആയി ജോലി നോക്കിയ ശ്രീ ബാലകൃഷ്ണന് ഇന്ത്യയിലെയും പാകിസ്ഥാനിലെയും അഫ്‌ഗാനിസ്ഥാ നിലെയും മുഴുവൻ സ്ഥലനാമങ്ങളും വ്യക്തിനാമങ്ങളും സ്ഥാപന നാമങ്ങളും പഠന വിധേയമാക്കാൻ കഴിഞ്ഞു . സ്ഥലനാമ പഠനം (Ornomatics)വഴി അദ്ദേഹം സിന്ധു ഗംഗാതീരത്തെ വെള്ളാളർ പിൽക്കാലത്ത് തമിഴ് നാട്ടിലേക്ക് കുടിയേറിയ ചരിത്ര സത്യം തെളിവുകൾ വഴി സ്ഥാപിക്കുന്നു . “മേക്ക്” തുടങ്ങിയ പ്രാചീന തമിഴി പദങ്ങൾ ഇക്കാര്യത്തിൽ അദ്ദേഹത്തെ സഹായിക്കുന്നു . സിന്ധു തടത്തിൽ, മോഹന്ജദാരോയിലും ഹാരപ്പയിലും കിഴക്കു താഴെ (കീഴിൽ )ആയിരുന്നു .ആണ് . അതിനാൽ സൂര്യൻ കീഴിൽ(കിഴക്ക് ) നിന്നുയർന്നു .ഉയരുന്നു പടിഞ്ഞാറു മുകളിൽ,മേളിൽ . അതിനാൽ സൂര്യൻ പടിഞ്ഞിരുന്നത്, അസ്തമിച്ചിരുന്നത് മേളിൽ ,മുകളിൽ “മേക്ക്”.
മോഹൻജൊദാരോയിൽ നിന്നും തമിഴ് നാട്ടിലെ കുംഭകോണത്തും തിരുനെൽവേലിയിലും കോയമ്പത്തൂരിലും കാവേരി പൂമ്പട്ടണത്തിലും കാരയ്ക്കലും കുടിയേറിയ വെള്ളാളർ വേണാട്ടിലെക്കും തെക്കും കൂറിലേക്കും കൊച്ചിയിലേക്കും മലബാറിലേക്കും കൊണ്ടുവന്ന “മേക്ക്” എന്ന അതിപ്രാചീന പദത്തെ ആണ് ചരിത്രബോധമില്ലാത്ത കമ്മ്യൂണിസ്റ് ധനമന്ത്രി ഐസക് തോമസ് 2008- ആഴത്തിൽ കുഴിവെട്ടി മൂടിയത് . സിന്ധു നദീതടത്തെ പരിഷ്കൃത ജനത വെള്ളാളർ ആയിരുന്നു എന്ന് സ്ഥാപിച്ചത് ചരിത്ര പണ്ഡിതൻ ആയിരുന്ന റവ ഫാദർ ഹെന്രി ഹേരാസ് എന്ന പാതിരി അച്ചൻ (സഖാവ് പി.ഗോവിന്ദപ്പിള്ള ,മൈക്കിൾ കള്ളിവയൽ എന്നിവരുടെ ചരിത്ര പ്രൊഫസ്സർ .അദ്ദേഹം ഒരു സ്റ്റാമ്പിലൂടെ അനുസ്മരിക്കപ്പെടുന്നു . ശ്രീ ആർ ബാലകൃഷ്ണൻ പാണ്ട്യനാട്‌ വെള്ളാളർ , കൊങ്ങുനാട് (കോയമ്പത്തൂർ )വെള്ളാളർ ,നാട്ടുക്കോട്ട ചെട്ടികൾ (നാകരത്താർ = നഗരവാസികൾ ) എന്നിവരുടെ സിന്ധു തടത്തിൽ നിന്നുള്ള കുടിയേറ്റ ചരിത്രം സ്ഥലനാമ പഠനത്തിലൂടെ സ്ഥാപിക്കുന്നു . (അദ്ധ്യായം 12 പുറം 346-365 ) Vestiges of the IVC in Kongu and Nagarathar- Case Study of two communities ) കൊങ്കു നാട് സംഘ കാലത്ത് ചേര രാജ്യത്തിന്റെ ഭാഗമായിരുന്നു . അവർ ചോളരാജമായിരുന്ന തോണ്ട മണ്ഡലത്തിൽ നിന്നും കുടിയേറിയവർ .
ചേര രാജകുമാരന് ചോള രാജകുമാരിയെ കൊടുത്ത കൂട്ടത്തിൽ 48000 വെള്ളാള കുടുംബങ്ങളെ കൂടി അയച്ചു എന്ന് രേഖയുണ്ട് . അവരാണ് പിൽക്കാലത്തെ പാലക്കാട് മേനോന്മാരുടെ പൂർവ്വികർ (നമ്മുടെ ചരിത്രപണ്ഡിതൻ എം ജി എസ്സിന്റെ പൂർവ്വികർ ആ കൊങ്കു വെള്ളാളർ ആണെന്ന് കാണാം ).അവരുടെ സ്ത്രീകളെ “chettichi” എന്ന് വിളിച്ചിരുന്നു എന്ന് തേർസ്റ്റനും രങ്കാചാരിയും Castes & Tribes of South India Vol 7 pp ) കൊങ്ങുവെള്ളാളരെ “വടക്കു നിന്ന് വന്നവർ “ എന്ന് വിളിച്ചു പോന്നു (രാഘവ അയ്യങ്കാർ )

Sunday 5 February 2023

അരുവിപ്പുറത്തെ സ്വാതന്ത്ര്യ പ്രഖ്യാപനം

ഡോ .കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com “ശ്രീനാരായണ ഗുരുവിന് അരുവിപ്പുറത്ത് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുവാൻ സാധിച്ചതുപോലും ബ്രിട്ടീഷ് ഭരണം നിലനിന്നത് കൊണ്ടാണ്” എഴുതുന്നു തൻമ (കഞ്ഞിക്കുഴി,കോട്ടയം ) ജനറൽ എഡിറ്റർ ഡോ .ജോസ് പാറക്കടവിൽ , ”കുമാരനാശാൻ സ്വാതന്ത്ര്യ സമരത്തോട് പ്രതികരിച്ചതെങ്ങനെ ?” എന്ന ലേഖനത്തിൽ (തൻമ 2022 ഡിസംബർ ലക്കം പുറം 40-50). അരുവിപ്പുറം പ്രതിഷ്‌ഠ അക്കാലത്തു കാര്യമായ പ്രതികരണം ഒന്നും രാജ്യത്തുണ്ടാക്കിയില്ല എന്നതാണ് വാസ്തവം . അതിനു മുമ്പ് തന്നെ,1852 കാലം മുതൽ , മധ്യതിരുവിതാം കൂറിൽ മൂന്നു ഈഴവ ശിവൻ പ്രതിഷ്ഠകളും ഒരു പുലയ ശിവൻ പ്രതിഷ്ഠയും(1870) നടന്നു കഴിഞ്ഞിരുന്നു . അവർണ്ണ വിഗ്രഹ പ്രതിഷ്ഠയാണ് സ്വാതന്ത്ര്യപ്രഖ്യാപനം എങ്കിൽ 1852 ൽ തുടങ്ങി , നാലുതവണ സ്വാന്തന്ത്ര്യ പ്രഖ്യാപനം മുമ്പ് തന്നെ നടന്നു കഴിഞ്ഞിരുന്നു . അരുവിപ്പുറം പ്രതിഷ്ഠയെ ആരും വിമര്ശിച്ചില്ല . ഭരണ തലത്തിൽ നിന്നോ സവർണ്ണ കൂട്ടായ്മകളിൽ നിന്നോ യാതൊരു പ്രതികരണവും വന്നതായി തെളിവില്ല . അൻപതിൽ പരം ഈഴവരുടെ സാന്നിധ്യത്തിൽ നടന്ന ഒരു സംഭവം .(മണക്കാട് ഗോവിന്ദൻ വൈദ്യർ വക ഡയറികുറിപ്പ് കാണുക ). ആ സംഭവം വാർത്തകളിൽ വന്നതായി കാണുന്നില്ല ആ വർഷമാണ് “മനോരമ” പ്രസിദ്ധപ്പെടുത്തി തുടങ്ങുന്നത് . പി.കെ ഗോപാലകൃഷ്ണൻ “കേരളത്തിന്റെ സാംസ്കാരിക ചരിത്രം” എന്ന കൃതിയിൽ തുറന്നു പറഞ്ഞത് “ഏഴെട്ടുവര്ഷക്കാലം ഈ സംഭവം പുറം ലോകം അറിഞ്ഞതേ ഇല്ല” എന്നാണ് . ഏതോ പൂണൂൽ ധാരി ചോദ്യം ചെയ്തു എന്നതു വെറും കെട്ടുകഥ എന്ന് നിത്യചൈതന്യ യതി ”ദൈവം പ്രവാചകനും പിന്നെ ഞാനും” എന്ന കൃതിയിൽ ആമുഖത്തിൽ എഴുതി . പൂണൂൽ ധാരി കമ്മാളരും ആകാം . വളരെ നാളുകൾക്കു ശേഷം ഉത്തരമലബാറിൽ ശ്രീകണ്ടേശ്വരം ക്ഷേത്ര പ്രതിഷ്ഠാവേളയിൽ ആണ് ആരോ ശ്രീനാരായണ ഗുരുവിനെ ചോദ്യം ചെയ്തതത് എന്ന് മൊയാരത്ത് ശങ്കരൻ ആത്മകഥയിൽ എഴുതിയത് പാറക്കടവ് വായിച്ചു കാണില്ല . മലയാള കവിതയുടെ വഴിത്തിരിവാണ് വീണപൂ എന്ന് ഡോ .പാറക്കടവിൽ (പുറം 43). കേരള പോലീസ് വകുപ്പിൽ കുറ്റാന്വേഷണവിഭാഗം തലവൻ ആയിരുന്ന അന്തരിച്ച ഡോ .അടൂർ സുരേന്ദ്രന്റെ പി.എച് .ഡി തീസിസ് ഡോ .പാറക്കടവിൽ വായിച്ചിട്ടില്ല എന്ന് വ്യക്തം . അതിന്റെ പ്രധാനഭാഗം മാതൃഭൂമി വാരികയിൽ വന്നിരുന്നു . (1987 ജനുവരി 19-26) 1080 ( 1905) കർക്കിടകം ലക്കം കവനകൗമുദിയിൽ കുഴിത്തുറ സി.എം അയ്യപ്പൻ പിള്ള എഴുതിയ “പ്രസൂന ചരമം “ ( ഈ കവിത മലയാളം വിക്കിയിൽ ലഭിക്കും . ”കന്യാകുമാരി കവിതകൾ” (പരിധി ബുക്സ് ) എന്ന കവിതാസമാഹാരത്തിലും കിട്ടും ) എന്ന കവിതയുടെ വികസിത രൂപം മാത്രമാണ് വീണപൂവ് . “ചിന്താവിഷ്ടയായ സീത” ആകട്ടെ, ആലത്തൂർ അനുജൻ നമ്പൂതിരി എഴുതിയ “അശോകോദ്യാനത്തിലെ സീത” എന്ന കവിതയുടെ അനുകരണവും അത് മനസ്സിലാകണമെങ്കിൽ പരന്ന വായന വേണ്ടി വരും .