Monday 30 May 2016

ആഗോളതല ചെമ്പുപട്ടയ തട്ടിപ്പ്

ആഗോളതല ചെമ്പുപട്ടയ തട്ടിപ്പ്
തരിസാപ്പള്ളി ചെമ്പോലക്കരണത്തിലെ
കള്ള സാക്ഷികളും യഥാര്‍ത്ഥ സാക്ഷികളും
==================================
ഡോ ,കാനം ശങ്കരപ്പിള്ള ,പൊന്‍ കുന്നം
Mob: 9447035416 E-mail: drkanam@gmail.com
സി.ഇ 849-ല്‍ കുരക്കേണി കൊല്ലം എന്നറിയപ്പെട്ടിരുന്ന തെക്കന്‍ കൊല്ലത്ത് വച്ച് വേണാട് രാജാവായിരുന്ന അയ്യന്‍ അടികള്‍ തരിസാപ്പള്ളി(ധര്യാപ്പള്ളി) എന്ന ജൈനപ്പള്ളിയ്ക്ക് നല്‍കിയ, ‘ക്രിസ്ത്യന്‍ പട്ടയം എന്ന് ഗുണ്ടെര്‍ട്ട് വിശേഷിപ്പിച്ച, ചെമ്പോലക്കരണം ഒരു വ്യാജപ്പട്ടയം ആണ് അവസാന പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക വ്യാജം .പതിനേഴു നാടന്‍ സാക്ഷികള്‍ ഉള്ള ഓല ഒളിപ്പിച്ചു വച്ചിരിക്കുന്നു .ഈ പട്ടയം “സിറിയന്‍”, “ക്രിസ്ത്യന്‍” എന്നീ വിശേഷണങ്ങള്‍ അര്‍ഹിക്കുന്നില്ല .അത് ഒരു “വെള്ളാള–ഈഴവ” പട്ടയം ആയിരുന്നു .തരിസാപ്പള്ളി ക്രിസ്ത്യന്‍ പള്ളി ആയിരുന്നില്ല .ജൈനപ്പള്ളി ആയിരുന്നു . സപീര്‍ ഈശോ ആകട്ടെ ,”ശബരീശന്‍” എന്ന ജൈനനും ആയിരുന്നു .
തിരുവിതാംകൂര്‍ പുരാവസ്തു വകുപ്പ് സ്ഥാപക മേധാവി ,അകാലത്തില്‍ നാല്‍പ്പത്തിരണ്ടാം വയസ്സില്‍ അന്തരിച്ച, തമിഴിലെ പ്രസിദ്ധമായ മനോന്മണീ യം നാടകത്തിന്റെ കര്‍ത്താവ്, ത്മിഴ് ഷെക്സ്പീയര്‍ പി.സുന്ദരം പിള്ള “തിരുവിതാംകൂറിലെ ചില പ്രാചീന രാജാക്കന്മാര്‍” എന്ന പ്രസിദ്ധ പഠനത്തില്‍ പണ്ടേ എഴുതി വച്ചു- സ്വകാര്യ സ്വത്തുക്കള്‍ ആയി സൂക്ഷിക്കപ്പെടുന്നവ ആയതിനാല്‍ ചെമ്പോലക്കരണങ്ങളില്‍ നിഷിപ്ത താല്‍പ്പര്യം ഉള്ളവര്‍ തിരിമറി നടത്തും. (Sundaran Pillai, P, Some early sovereigns of Travancore IA xxv111 1895 p 251).കെ.ഏ.നീലകണ്ട ശാസ്ത്രികളും സമാനരീതിയില്‍ എഴുതി –ശിലാരേഖകളില്‍ കൃത്രിമം കാട്ടുക അത്ര എളുപ്പമല്ല ,അവ പൊതുജന ദൃഷ്ടിയില്‍ ആയതിനാല്‍. എന്നാല്‍ ചെമ്പോലക്കരണങ്ങളില്‍ അത് എളുപ്പം.പക്ഷെ പരിചയമുള്ള ഒരു പുരാലിപി വിദഗ്ദ്ധനു അത് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും (Neelakanda Sasthri K.A & Rama H.S, Methods in relation to Indian History Madras 1956,p 69)
“ഒരു പഴയ പ്രമാണം–കത്തോ ഡയറിയോ ആത്മകഥയോ ഭൂസ്വത്തിന്റെ ആധാരമോ രാജകീയ പ്രഖ്യാപനമോ പത്രപ്രസ്താവനയോ –കയ്യില്‍ വന്നാല്‍ അതിനെ ബാഹ്യവിമര്‍ശനം ,ആന്തരവിമാര്‍ശനം എന്നിങ്ങനെ രണ്ടു തരാം പ്രക്രിയകള്‍ക്ക് വിധേയമാക്കെണ്ടതാണ് .ബാഹ്യവിമര്‍ശനത്തില്‍ അതിന്റെ തീയതി,പേരുകള്‍ ,കയ്പ്പട ,ഭാഷ, സംവിധാനം ,എന്നിവയെല്ലാം നിഷ്കൃഷ്ട പരിശോധനയ്ക്ക് വിഷയമാക്കുന്നു .ആന്തരിക വിമര്‍ശനത്തില്‍ അതിന്റെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ളബന്ധം ,അതിന്റെ ശൈലി ,കൂട്ടിചേര്‍ക്കലുകള്‍ ,ഒഴിവാക്കലുകള്‍ ,എന്നിവ കൂലംകഷമായി നിരീക്ഷിക്കുന്നു .ഇത്തരം പടിപടിയായുള്ള പരിശോധന കൊണ്ട് ആ പ്രമാണത്തിന്റെ സത്യാവസ്ഥ ,വിശ്വാസ്യത ,ഉദ്ദേശം ,പ്രയോജനം എന്നിവ ഏറെക്കുറെ തിരിച്ചറിയാം .ഇങ്ങനെ ലഭ്യമായ എല്ലാ പ്രമാണങ്ങളും അവയുടെ ആകെത്തുകയെ ആധാരമാക്കിയാണ് ഗവേഷകര്‍ സംഭവങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് .എത്ര പരിച്ചയസമ്പന്നനായാലും സമര്‍ത്ഥ നായാലും തെറ്റു പറ്റും . .അത് വീണ്ടും വീണ്ടും പരിശോധിക്കാം” (നാരായണന്‍ .എം.ജി.എസ്
ഗവേഷണങ്ങളും ചരിത്രനിഗമാനങ്ങളും ആമുഖം ചരിത്രവും വ്യവഹാരവും കേരളവും ഭാരതവും കറന്റ് ബുക്സ് തൃശ്ശൂര്‍ ജൂണ്‍ 2015 പുറം x,x)
കേരളചരിത്ര പഠനങ്ങളിലെ അടിസ്ഥാന രേഖയാണ് തരിസാപ്പള്ളി ശാസനം എന്നറിയപ്പെടുന്ന കുരക്കേണി കൊല്ലം ചെമ്പോലക്കൂട്ടം .സി.ഇ 849-ല്‍ വേള്‍കുല സുന്ദരന്‍ എന്ന സാക്ഷിയാല്‍ വരയപ്പെട്ട
ഈ ചെമ്പോലയുടെ എഴുത്ത് വര്‍ഷം കൃത്യമായി നിര്‍ണ്ണയിച്ചത് ഇളംകുളം കുഞ്ഞന്‍ പിള്ള.അയ്യനടികള്‍ പട്ടയം എന്നുമറിയപ്പെടുന്ന ഈ ദാനാധാരം ഇന്ന് ആഗോളതലത്തില്‍ പഠന വിധേയമായിരിക്കുന്നു .വട്ടെഴുത്തിലും ഗ്രന്ഥ അക്ഷരത്ത്തിലും എഴുതപ്പെട്ട വേണാട് രേഖ .”ചെപ്പുപത്തിരം” .ഇംഗ്ലണ്ടിലെ ലസ്റ്ററില്‍ (LEICESTER) മോണ്ട് ഫോര്‍ട്ട്‌ യൂണി വേര്‍സിറ്റി ,ബ്രിട്ടീഷ് മ്യൂസിയം ,യൂക്കെയിലെ ആര്‍ട്ട്സ് & ഹെറിറ്റേജ് കൌണ്‍സില്‍ എന്നിവയുടെ കൂട്ടായ്മയില്‍ വിവിധ രാജ്യങ്ങളിലെ മുപ്പതു ഗവേഷകരെ ഉള്‍പ്പെടുത്തിയ ആഗോള പഠനം .കുഞ്ഞന്‍പിള്ള എന്ന മലയാള അധ്യാപകന്‍ കണ്ടെത്തിയ 849 എന്ന വര്‍ഷം വിസ്മൃ തമാകാതിരിക്കാന്‍ എന്ന് തോന്നും വിധം ഈ പഠനത്തിനുള്ള വെബ് സൈറ്റ്www.849ce.org.uk എന്നാണു നല്കപ്പെട്ടിരിക്കുന്നത് പഠനമേധാവി ആയ എലിസബെത് ലംബോന്‍ (Elizabeth Lambourn) എന്ന മഹതിയെ നമുക്കഭിനന്ദിക്കാം.
തരിസാപ്പള്ളി പട്ടയം (എസ് .പി.സി.എസ് 2013) രചിച്ച രാഘവ വാര്യര്‍, കേശവന്‍ വെളുത്താട്ട്എന്നിവരും ഈ മുപ്പതംഗ പഠന ഗ്രൂപ്പില്‍ പെടുന്നു .വെബ് സൈറ്റില്‍ ചെമ്പോലക്കൂട്ടത്തിന്‍റെ പുതിയ ഫോട്ടോ നല്‍കിയിട്ടുണ്ട്. തിരുവല്ല മാര്‍ത്തോമ്മാ ചര്‍ച്ചിലെ ഡോ ജോസഫ് മാര്‍ത്തോമ്മാ മേട്രോപോലീത്താ ,മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചിലെ ബസ്സോലിയോസ് പൌലോസ് ദ്വിതീയന്‍ എന്നിവര്‍ പങ്കു വച്ച് സൂക്ഷിക്കുന്ന ഓലകളുടെ ഫോട്ടോ വാര്യര്‍ കേശവന്‍ എന്നിവര്‍ക്കായി മുഹമ്മദ് എന്ന ഫോട്ടോഗ്രാഫര്‍ എടുത്തതാണ് സൈറ്റില്‍ കാണുന്നത് .
(തരിസാപ്പള്ളി പട്ടയം പേജ്122-29 കാണുക)
ആറു ഓലകള്‍ (There are six plates in total. Most of them inscribed on both sides. The average dimensions are 25 by 9cm) ഉണ്ടത്രേ .മിക്കവയിലും ഇരുവശത്തും എഴുത്ത് .ഏതിലാണ് ഒരു വശത്ത് മാത്രം എന്ന് പറയുന്നില്ല എന്നത് വിചിത്രം .വലിപ്പം ശരാശരിയില്‍ കൊടുത്തിരിക്കുന്നു .അവസാനത്തെ വിദേശ സാക്ഷിപ്പട്ടികയുടെ വലിപ്പവ്യത്യാസം ഒളിച്ചു വയ്ക്കപ്പെടുന്നു .
വിക്കി മലയാളത്തില്‍ അത് 7.62x20.3 മറ്റൊലകള്‍ 22.35x8.15 എന്ന അളവില്‍ .
2015 നവംബര്‍ 27 നു കോട്ടയം പഴയപള്ളിയില്‍ നടന്ന തരിസാപ്പള്ളി ചെപ്പെടു സെമിനാറില്‍ എം.ജി.എസ് നാരായണന്‍ നടത്തിയ പ്രഭാഷണത്തിന്റെ വീഡിയോ യൂട്യൂബില്‍ ലഭ്യം .അതില്‍ അദ്ദേഹം ചെമ്പോല പരിശോധിക്കുന്ന ദൃശ്യം കാണാം .മുഴച്ചു നില്ല്കുന്ന ഒരോല
കൃത്രിമം എന്ന് സാധാരണക്കാരന് പോലും തോന്നും .ഓലകളിലെ വലിപ്പ വ്യത്യാസം വെബ്സൈറ്റില്‍ മറച്ചു പിടിക്കുന്നു
.
ആക്തില്‍ ഡ്യു പെറോ തന്റെ Zend Avesta, Paris 1771 എന്ന കൃതിയില്‍ കൊടുത്തത് നാല് ഓല എന്ന് വാര്യരും കേശവനും (പേജ് ).
പെറോ കണ്ട ഓലകള്‍ മുഴുവന്‍ ഒരേ വലിപ്പം ആയിരുന്നു Olaas are tied through a ring with equal length and width(each them was two palms in length and four fingers breadth )and in diverse characters as reported by Antonio De Gouvea in his Jordana p 389-390.
ഇതിലെല്ലാം രസകരമായ വസ്തുത പെറോ വിദേശ സാക്ഷിപ്പട്ടിക കണ്ടിട്ടില്ല
വ്യാജന്‍ കൂട്ടി ചേര്‍ക്കപ്പെട്ടത് 1771 നു ശേഷം എന്ന് വ്യക്തം.
അയ്യന്‍ അടികള്‍ എന്ന വെള്ളാള രാജാവ് നല്‍കിയ ആനമുദ്രയുള്ള പതിനേഴു വെള്ളാള സാക്ഷികള്‍ ഉള്ള പട്ടികയുടെ വിശദാംശങ്ങള്‍ ആങ്ക്തില്‍ ഡ്യു പെറോ തന്റെ Zend Avesta 1771യാത്രാവിവരണ ഗ്രന്ഥത്തില്‍ നല്‍കിയിരുന്നു .വലിപ്പമുള്ള പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക പില്‍ക്കാലത്ത് ആരോ കൂട്ടി വച്ചതാവണം .
പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടികയിലെ അറബി പേര്‍ഷ്യന്‍ സിറിയന്‍ സാക്ഷിപ്പട്ടിക കൃത്രിമം എന്ന് വരുന്നതോടെ ആ ഓലയുടെ അടിസ്ഥാ നത്തില്‍ Perumals of Kerala, Cultural Symbiosis തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ചു പ്രസിദ്ധനായ എം.ജി.എസ് നാരായണന്‍ തരിസാപ്പള്ളി പട്ടയം ആദ്യമായി കാണുന്നത് 2015 നവംബര 27നു കോട്ടയം പഴയപള്ളിയില്‍ വച്ചുമാത്രം എന്ന് യൂട്യൂബില്‍ നിന്ന് മനസ്സിലാകും .
തന്‍റെ പ്രബന്ധങ്ങള്‍ തയാറാക്കും മുമ്പ് ഡോ .നാരായണന്‍ പട്ടയം സ്വയം പരിശോധിച്ചില്ല എന്നത് അത്ഭുതകരമായിരിക്കുന്നു..1771നു ശേഷം 1806-1844 കാലഘട്ടത്തില്‍ എന്നോ ആരോ പട്ടയത്തില്‍ തിരിമറി നടത്തി .അത് മനസ്സിലാക്കാതെ നമ്മുടെ മലബാര്‍ ചരിത്രകാരന്മാര്‍ അവ ശരിയായ പതിപ്പ് എന്ന നിലയില്‍ ആഗോളതലത്തില്‍ പ്രചരിപ്പിച്ചത് നമ്മള്‍ കേരളീയര്‍ക്ക് വല്ലാതെ കളങ്കം വരുത്തി വച്ചിരിക്കുന്നു
ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്ന മലബാര്‍ ചരിത്രകാരന്മാര്‍
Within the four walls of Kollam’s busy marketplace, goods arrived by land, river and sea, slaves were bought and sold, while commodities were weighed for sale and assessed for taxes. Merchants, clergy, the local governor and his bodyguards, palace officials, village chiefs, washer men, carpenters, salt-makers, farm-workers and toddy (palm wine) tappers are all mentioned in the document. Members of at least five world faiths (Hindus, Muslims, Christians, Zoroastrians and Jews) were present at the port speaking a wide range of languages and dialects and writing in their own distinctive scripts.
………………….. www.849ce.org.uk
www.849ce.org.uk എന്ന വെബ്ബ്സൈറ്റില്‍ തരിസാപ്പള്ളി പട്ടയത്തക്കുറിച്ചു വിവിധ രാജങ്ങളിലെ മുപ്പതു ഗവേഷകരെ ഉള്‍പ്പെടുത്തി ഇംഗ്ലണ്ടില്‍ ലസ്ടറില്‍ ഡി മോണ്ട് ഫോര്‍ട്ട്‌ യൂനിവേര്‍സിറ്റിയില്‍ എലിസബത്ത് ലംബോനിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന
പഠനം ഒരുക്കിയ സൈറ്റില്‍ ലഭിക്കുന്ന വിവരം ആണ് മുകളില്‍ നല്‍കിയത് . ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ സൌരാസ്ത്രിയന്‍ ജൂതവിശ്വാസികള്‍ ഈ ശാസനത്തില്‍ പരാമര്‍ശന വിധേയമാകുന്നു എന്നെഴുതിയിരിക്കുന്നു.

ആക്ത്തില്‍ ഡ്യു പെറോ
ഇരുവശങ്ങളിലും വിദേശലിപികളിലുള്ള പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക (West Asian testimonials) വ്യാജമാണെന്നും അത് പട്ടയഭാഗമല്ല എന്നും യഥാര്‍ത്ഥ സാക്ഷികള്‍ ഉള്ള ആയ് വംശ ആനമുദ്രയുള്ള സാക്ഷിപ്പട്ടിക സെന്റ അവസ്ഥ (ZEND AVESTA, Paris 1771 ) എന്ന ഇറാനിയന്‍ ഉപനിഷത്ത് യാത്രാവിവരണത്തില്‍ ഉണ്ടെന്നും തെളിഞ്ഞതോടെ, മുസ്ലിം ക്രിസ്ത്യന്‍ ജൂത സൌരാഷ്ട്രിയന്‍ സാക്ഷികള്‍ തരിസാപ്പള്ളി ചേപ്പേടില്‍ നിന്നും കുടിയിറക്കപ്പെടുന്നു .അവശേഷിക്കുന്നത് ഹിന്ദുക്കളുമല്ല ,കുറെ ജൈനമത വിശ്വാസികള്‍ ആയ വെള്ളാള വര്‍ത്തകരും അവരുടെ തലവന്‍ ശബരീശനും പിന്നെ ഈഴവരും ഈഴവക്കയ്യരും തച്ചരും എരുവിയരും വണ്ണാരും
മാത്രം
വട്ടെഴുത്ത് ,ഗ്രന്ഥാക്ഷരം തുടങ്ങിയ പഴയ മലയാളം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തത് കേശവന്‍ വെളുത്താട്ട് എന്ന് വെബ്സൈറ്റ് പറയുന്നു . പട്ടയത്തിലെ “വെള്ളാളര്‍” മൊഴിമാറ്റത്തില്‍ farm workers എന്നും “ഇളവര്‍” എന്നത് toddy(palm wine) tappers എന്നും മൊഴിമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു .
ശരിയായില്ല എന്ന് പറയട്ടെ ,വെള്ളാളര്‍ എന്നത് Vellalarഎന്നും “ഇളവര്‍” എന്നത് Ezhavas എന്നും നല്‍കിയിട്ട് *അടിക്കുറിപ്പില്‍ ആ നാമപദങ്ങള്‍ വിശദമാക്കുകയാണ് ചെയ്യേണ്ടിയിരുന്നത്.
(നാടന്‍ സാക്ഷിപ്പട്ടിക ആനമുദ്ര സഹിതം
നാടന്‍ സാക്ഷിപ്പട്ടിക (തുടര്‍ച്ച)
പശ്ചിമേഷ്യന്‍വ്യാജ സാക്ഷിപ്പട്ടിക
പട്ടയം കൊടുത്ത കാലത്തെ ച
ക്രവര്‍ത്തി (എം.ജി.എസ്സിന്റെ അഭിപ്രായത്തില്‍ “ഇമ്മിണി വല്യരാജാവ് ) തിരുവഞ്ചിക്കുളത്തെ സ്ഥാണു രവി വെള്ളാളന്‍ ആയിരുന്നു .ടി.പളനിയുടെ ഡോക്ടറല്‍ തീസ്സിസ് കാണുക .വേണാട്ടരചന്‍ അയ്യന്‍ അടികള്‍ വെള്ളാളന്‍ ആയിരുന്നു (ശൂരനാട് കുഞ്ഞന്‍ പിള്ള കാണുക ).ദാനം നല്‍കിയ ഭൂമി വെള്ളാളര്‍ വക ആയിരുന്നു (“പൂമിക്ക് കരാളര്‍ വെള്ളാളര്‍”).സ്ഥലത്തോടൊപ്പം നാലുകുടി വെള്ളാളരെ നല്‍കുന്നു .കൃഷിപ്പണിക്ക് മാത്രം എന്നാരു പറഞ്ഞു വെളുത്താട്ടിനോട് ?
വെള്ളാളര്‍ ഭൂഉടമകളും ഒപ്പം തന്നെ കര്‍ഷക തൊഴിലാളികളും ആയിരുന്നു. അവരില്‍ ഗോപാലകരും കച്ചവടക്കാരും (ചെട്ടികളും) കപ്പല്‍ സഞ്ചാരികളും പായ്കപ്പല്‍ (പടവ് )പണിയില്‍ വൈദഗ്ദ്യം നേടിയ ടെക്കുകളും കുടിയേറ്റക്കാരും അക്ഷരജ്ഞാനികളും ദാനാധാരം ചമക്കല്‍കാരും കണക്കപ്പിള്ളമാരും സ്ഥലം അളവുകാരും ചൈനയില്‍ നിന്ന് പല വസ്തുക്കളും ഇറക്കുമതി നടത്തിയിരുന്നവരും ജൈന/ബുദ്ധ മതപ്രചാരകരും അദ്ധ്യാപകരും (എഴുത്താശാന്മാര്‍), ഗ്രന്ഥകാരന്മാരും ജലസേചന വിദഗ്ദ്ധരും ഉണ്ടായിരുന്നു. അതിനാല്‍ കര്‍ഷകര്‍ (farm workers) എന്നുമാത്രം പറയുന്നത് ശരിയല്ല .നാല് കുടി ആള്‍ക്കാരെ വിവിധ ആവശ്യങ്ങള്‍ക്കായി നല്കിയതാവണം .അതൊന്നും വെളുത്താട്ട് മനസ്സിലാക്കിയില്ല കാരണം മലബാറില്‍ ഒരു പക്ഷെ വെള്ളാളര്‍ ഉണ്ടായിരുന്നില്ല എന്നതാവാം .പക്ഷെ തിരുനെല്ലി ശാസനം കാണുക .അതിലുമുണ്ട് വെള്ളാളര്‍ .

ഇളവരുടെ കാര്യവും അത് പോലെ .അവര്‍ മുഴുവന്‍ ചെത്തുകാര്‍ ആയിരുന്നില്ല .അതിനു “ഈഴക്കയ്യര്‍” ഉണ്ടായിരുന്നു .ഈഴത്ത് നിന്ന് തേങ്ങാ കൊണ്ടുവന്ന അവര്‍ കേരകര്‍ഷകര്‍ ആയിരുന്നു .കേര ഉല്‍പ്പന്നങ്ങള്‍ (കൊപ്ര ,എണ്ണ ,ചിരട്ട ,കയര്‍,കാര്‍പ്പറ്റ്.,തെങ്ങിന്‍ തടി ,മേച്ചില്‍ ഓല, ചൂല്‍ .തവി ചിരട്ടക്കരി മുതലായവ) വില്‍പ്പന നടത്തിയ കച്ചവടക്കാര്‍ കൂടി ആയിരുന്നു.
ചികിത്സയും അവര്‍ക്ക് വശമായിരുന്നു . .അങ്ങാടിയില്‍ വാഹനവും ആയിപ്പോകാന്‍ അവര്‍ക്കനുവാദം കൊടുത്തത് കാണുക .ചെത്തരുത് വില്‍ക്കരുത് കുടിയ്ക്കരുത് എന്നുപദേശിച്ച ശ്രീനാരയനന്റെ കുലത്തെ മുഴുവന്‍ “ചെത്തുകാര്‍” ആയി ലോകം മുന്‍പാകെ അവതരിപ്പിച്ചത് ഒട്ടും ശരിയായില്ല .
നമ്മുടെ ചരിത്രകാരന്മാരും ക്രിസ്ത്യന്‍ പുരോഹിതന്മാരും ഒളിപ്പിച്ചു വച്ച /നഷ്ടപ്പെടുത്തിയ സാക്ഷിപ്പട്ടിക ഇക്കഴിഞ്ഞ നവംബര്‍ 27 നു കോട്ടയം സി.എം.എസ് കോളേജില്‍ വച്ച് നടത്തപ്പെട്ട മൂന്നാമത് അന്തര്‍ദ്ദേശീയ കേരള ചരിത്ര കോണ്ഫ്രന്‍സ്സില്‍ പവര്‍ പോയിന്റ് സഹായത്തോടെ അവതരിപ്പിച്ചു .ഹയാസിന്ത് ആന്ക്തില്‍ ഡ്യു പെറോ ZEND AVESTA (Paris 1771 ) എന്ന ഫ്രഞ്ച് ഗ്രന്ഥത്തില്‍ നല്‍കിയ വിവരം അനുസരിച്ച് ആനമുദ്ര ഉള്ള പതിനേഴു വേള്‍+നാടന്‍ (വെള്ളാള-വാര്‍ത്തക) സാക്ഷികള്‍ ആണ് തരിസാപ്പള്ളി ശാസനത്തില്‍ ഉള്ളത് .അതില്‍ ആദ്യ ഒന്നര പേരുകള്‍ നമുക്കറിയാം ,”വേള്‍ കുല സുന്ദരന്‍, വിജയ...” പെറോ വേള്‍ കുല സുന്ദരനെ “ചന്ദ്രന്‍” ആക്കി .പക്ഷെ രണ്ടാമന്‍ “നാരായണന്‍” എന്ന രണ്ടാം പാതി നല്‍കി “വിജയ” നാരായണന്‍ എന്നാക്കി
.മറ്റു സാക്ഷികള്‍
ഇതിരാക്ഷി ഒടിയ കണ്ണന്‍ നന്ദനന്‍
മദിനെയ വിനയ ദിനന്‍
കണ്ണന്‍ നന്ദനന്‍
നലതിരിഞ്ഞ തിരിയന്‍
കാമന്‍ കണ്ണന്‍
ചേന്നന്‍ കണ്ണന്‍
കണ്ടന്‍ ചേരന്‍
യാകൊണ്ടയന്‍
കനവാടി അതിതെയനന്‍
(ആന മുദ്ര)
മുരുകന്‍ ചാത്തന്‍
മുരുകന്‍ കാമപ്പന്‍
പുലക്കുടി തനയന്‍
പുന്നതലക്കോടി ഉദയനന്‍ കണ്ണന്‍
പുന്നതലക്കൊരനായ കൊമരന്‍ കണ്ണന്‍
സംബോധി വീരയന്‍
എല്ലാം വെള്ളാള കുലജാതരായ വൈശ്യര്‍ (ചെട്ടികള്‍) പായ്കപ്പല്‍
(പടവ്) നിര്‍മ്മാണം, .അവയുടെ കേടുപാടുകള്‍ തീര്‍ക്കല്‍ ,സമുദ്ര വ്യാപാരം എന്നിവയില്‍ വ്യാപരിച്ചിരുന്ന, പതിനേഴു വെള്ളാള വര്‍ത്തകര്‍ .പായ്കപ്പലില്‍ സിലോണ്‍,ഫിജി, മലയാ, ചൈന എന്നിവിടങ്ങളില്‍ പോയി കുരുമുളകും ഇഞ്ചിയും മഞ്ഞളും നീലവും കൊടുത്ത് പകരം ചീനവലയും ചീനപ്പട്ടും ചീനച്ചട്ടിയും ചീനമുളകും കൊണ്ടുവന്ന ചെട്ടികളുടെ താവളമായിരുന്നു കുരക്കേണി കൊല്ലം എന്ന ഒന്‍പതാം നൂറ്റാണ്ടിലെ തെക്കന്‍ കൊല്ലം .താംഗ് വംശകാലത്ത് കുരക്കേണി കൊല്ലത്ത് നിന്ന് വര്‍ത്തകര്‍ ചൈനയില്‍ചെന്ന് അവിടെ താവളം കെട്ടിയിരുന്നു എന്ന് ഇളംകുളം കുഞ്ഞന്‍പിള്ള .ആ വെള്ളാള വ്യാപാരികള്‍ സ്ഥാപിച്ചതാണ് കൊല്ലത്തെ “ചീനക്കട” (ഇന്നത് ചിന്നക്കട ) കടല്‍ വ്യാപാരം നടത്തിയ വെള്ളാള ചെട്ടികളെ യാഥാസ്ഥിതിക “വെണ്ണീര്‍ വെള്ളാള”സമൂഹം (പാലിയം ചെപ്പേട് കാണുക ) ഭ്രഷ്ടര്‍ ആക്കിയപ്പോള്‍ ,ഭസ്മം ധരിക്കാനുള്ള അവരുടെ അവകാശം നിഷേധിക്കപ്പെട്ടു .ഭസ്മം (വെണ്ണീര്‍) ധരിക്കാന്‍ അവകാശം നഷ്ടപ്പെട്ട “ധരിയാ” ചെട്ടികള്‍ ജൈനമതം സ്വീകരിച്ചു .അവര്‍ ജൈനനെ (തേവര്‍) ആരാധിക്കാന്‍ നിര്‍മ്മിച്ച പള്ളിയായിരുന്നു സി.ഇ 849 കാലത്ത് കൊല്ലം തേവള്ളിയില്‍ ഉണ്ടായിരുന്ന ദരിസാ(ധര്യാ)പ്പള്ളി അഥവാ തരിസാപ്പള്ളി
പഴ്ചിമേഷ്യന്‍ സമുദ്ര വ്യാപാര ശ്രുംഗലയോ പൂര്‍വ്വേഷ്യന്‍
സമുദ്രവ്യാപരശ്രുംഗലയോ ഏതാണ് തരിസാപ്പള്ളി ശാസനത്തില്‍
തെളിയുന്നത് ?
“ചില കേരളചരിത്രപ്രശ്നങ്ങള്‍ “എന്‍.ബി.എസ് 1963 പുറം 59-ല്‍
ഇളംകുളം കുഞ്ഞന്‍പിള്ള സാര്‍ എഴ്ത്തിവച്ചു :
കൊല്ലവര്‍ഷാരംഭത്തിനു മുമ്പ് തന്നെ തെക്കന്‍ കൊല്ലം ഉണ്ടായിരുന്നു എന്നതിന് ലക്ഷ്യമായി താംഗ് വംശരേഖകളില്‍ കൊല്ലം പട്ടണത്തെ പറ്റി സൂചിപ്പിക്കുന്നുണ്ടെന്നു ചില ചരിത്രരേഖകള്‍ രേഖപ്പെടുത്തുന്നുതാംഗ് വംശം ചീന വാണത് ഏ .ഡി 618-907 വരെയാണ് .8}ശതകത്തിലെ രേഖയാനെന്നു പറയുന്നു.രേഖ ആരും പ്രസിദ്ധം ചെയ്തിട്ടില്ല
ചില പുരാതന ബന്ധങ്ങള്‍ (എസ.പി.സി.എസ് ജൂലൈ 2013 ) എന്ന കൃതിയില്‍ വേലായുധന്‍ പണിക്കശ്ശേരി പറയുന്നു :... “കേരളവും ചൈനയുമായുള്ള ഈ വ്യാപാര ബന്ധത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചീനയിലെ ഇരുപത്തിനാല് രാജവംശചരിത്രങ്ങളിലും സഞ്ചാ രികളുടെ വിവരണങ്ങളിലും പരന്നുകിടക്കുന്നു........
ചൈനയുമായുള്ള വ്യാപാരത്തില്‍ മുന്നിട്ടുനിന്നവര്‍ കേരളീയരും ചോളന്മാരും അറബികലൂമായിരുന്നു .ഏ ഡി414 ല്‍ പാഹിയാന്‍ ജാവയില്‍ നിന്ന് ക്യാന്ടനിലേക്ക് പോകുന്ന ഒരു കപ്പലില്‍ സഞ്ചരിച്ചപ്പോള്‍, അതിലെ യാത്രക്കാരില്‍ ഭൂരിപക്ഷവും കൊല്ലത്തു കാരായിരുന്നുവത്രേ .കൊല്ലം നഗരത്തില്‍ ചൈനക്കാരുടെ ഒരു പണ്ടകശാലയും നിവാസസ്ഥാനവും ഉണ്ടായിരുന്നു. ആ പണ്ടക ശാലയുടെയും വ്യാപാരത്തിന്റെയും മേല്‍നോട്ടം വഹിക്കുന്നതിനായി ഓരോരോ കാലഘങ്ങളില്‍ ചൈനയില്‍ നിന്ന് പ്രത്യേകം ആളുകളെ അയച്ചിരുന്നു .കൊല്ലത്തെ വ്യാപാരികള്‍ക്കും ചൈനയില്‍ പണ്ടകശാലയും നിവാസസ്ഥാനവും ഉണ്ടായിരുന്നു .അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളില്‍ ഒന്നായിരുന്നു കൊല്ലം .
കേരളവും ചൈനയും തമ്മില്‍ ഒന്‍പതാം നൂറ്റാണ്ടു മുതല്‍ പതിന്നാലാം നൂറ്റാണ്ടുവരെയുള്ള വ്യാപാരബന്ധങ്ങളെകുറിച്ച് സുലൈമാന്‍ (ഏ ഡി 851), ഇബ്നുഖുര്‍ ദാദ്ബി (ഏ.ഡി 879), ഇബ്നുല്‍ ഫഖീബ് (ഏ.ഡി 902), അബുസൈദ്‌ (ഏ..ഡി 950), അല്‍ മസ് ഊദി (ഏ.ഡി 915),അല്‍ ബറൂണി (ഏ.ഡി 950), യാക്കൂത്ത് (ഏ ഡി 1228 ), മാര്‍ക്കോപോളോ (ഏ.ഡി 1293) മിഷ്കി
(ഏ ഡി 1344 ), മോണ്ടി കോര്‍ വിനോ (ഏ.ഡി 1292-93) ജോണ്‍ ഡി മാരിഗ്നോല്ലി (ഏ.ഡി 1347) എന്നീ സഞ്ചാരികള്‍ വിസ്തരിച്ചെഴുതിയിട്ടുണ്ട് .
കേരളവും ചൈനയുമായുള്ള വ്യാപാരത്തെക്കുറിച്ചു ദീര്‍ഘമായി എഴുതിയിട്ടുള്ള ആദ്യത്തെ സഞ്ചാരി സുലൈമാനാണ് .”ഭാരതത്തിലെയ്ക്കും ചൈനയിലെക്കുമുള്ള കപ്പലുകള്‍ മസ്ക്കത്ത് വിട്ടാല്‍ പിന്നീട് അടുക്കുന്നത് കൊല്ലത്താണ്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ മസ്കത്തില്‍ നിന്ന് ഒരുമാസത്തെ യാത്ര കൊണ്ട് കൊല്ലത്തെത്താം . വളരെ സൌകര്യപ്രദമാണ് ഈ തുറമുഖം .കാവല്‍ സൈന്യം
എപ്പോഴും അവിടെ ഉണ്ടായിരിക്കും. വലിയ ചൈനീസ് കപ്പലുകള്‍ ഇവിടെ ധാരാളമായി വരുന്നുണ്ട് . ഈ തുറമുഖത്തടുക്കുന്ന ഓരോ ചീനക്കപ്പലുകളും ആയിരം ദീനാര്‍ ചുങ്കം കൊടുക്കണം.മറ്റു ചെറുകിട കപ്പലുകളുടെ ചുങ്ക നിരക്ക് 10 ദീനാറാണ്”. വെനാടും ചൈനയും പരസ്പരം നയതന്ത്രപ്രതിനിധികളെ അയച്ചിരുന്നു .ചപ്പങ്ങം ,നീലം ,ഇഞ്ചി ,കുരുമുളക് എന്നിവ ചൈന ഇവിടെ നിന്ന് വാങ്ങി .കുരുമുളകിന് ചൈനയില്‍ നല്ലപ്രിയമായിരുന്നു .ചീനവല ,ചീനമുളക് ,ചീനച്ചട്ടി ,ചീനഭരണി മുതലായവ നാം അവരില്‍ നിന്നു വാങ്ങി
തരിസാപ്പള്ളി ചെപ്പെട് അനാവരണം ചെയ്യുന്നത് പശ്ചിമേഷ്യന്‍ സമുദ്രവ്യാപരമല്ല .പൂര്‍വ്വേഷ്യന്‍ സമുദ്രസഞ്ചാരവും വ്യാപാരവുമാണ് .കടല്‍ താണ്ടി മലയായിലും ചൈനയിലും ഫിജിയിലും പോയ വെള്ളാളര്‍ സമുദായഭ്രഷ്ടര്‍ ആക്കപ്പെട്ടു .അവര്‍ക്ക് ഭസ്മം ധരിക്കാന്‍ അവകാശം നഷ്ടപ്പെട്ടു .അവര്‍ ധര്യാ ചെട്ടികള്‍ എന്നറിയപ്പെട്ടു .പാലിയം ശാസനം എഴുതിയത് വെണ്ണീര്‍ വെള്ളാളന്‍ എന്ന് വ്യക്തമായി പറയുന്നു .തരിസാപ്പള്ളി ശാസനത്തിലെ വേള്‍ കുല സുന്ദരന്‍ മുതല്‍ പേര്‍
(പതിനേഴു പേര്‍) വെണ്ണീര്‍ ധരിക്കാന്‍ അവകാശം നഷ്ടപ്പെട്ട ധരിയാ (ദരിസാ)വെള്ളാളര്‍ ആയിരുന്നിരിക്കണം.അവര്‍ക്കായി തുടങ്ങിയ ജൈനപ്പള്ളി (തേവര്‍ പള്ളി ) ആവണം കൊല്ലം “തേവള്ളി”യില്‍ ഉണ്ടായിരുന്ന പള്ളി .അത് ക്രിസ്ത്യന്‍ ചര്‍ച്ച് (CHURCH) ആയിരുന്നില്ല
യൂകെടീം- കേശവന്‍ വെളുത്താട്ടിനെയും കാണാം
അധികവായനയ്ക്ക്

1.രാഘവ വാര്യര്‍ എം.ആര്‍ & കേശവന്‍ ,വെളുത്താട്ട് ,തരിസാപ്പള്ളി പട്ടയം എസ.പി.സി.എസ്കോട്ടയം 2013
2.കാനം ശങ്കരപ്പിള്ള,ഡോ ,തരിസാപ്പള്ളി ശാസനത്തിലെ ആന മുദ്രയുള്ള നാടന്‍ സാക്ഷിപ്പട്ടിക , കിളിപ്പാട്ട് മാസിക,തിരുവനന്തപുരം ജനുവരി 2016 പേജ് 11-12
3..കാനം ശങ്കരപ്പിള്ള,ഡോ ,ക്നായ്തോമ്മന്‍ പട്ടയം , കിളിപ്പാട്ട് മാസിക തിരുവനന്തപുരം, 2016 ഏപ്രില്‍ ലക്കം പേജ്48-51

Sunday 29 May 2016

മങ്കൊമ്പിലമ്മ

മങ്കൊമ്പിലമ്മ
ആയിരം വർഷം മുൻപാവണം തെങ്കാശിയിൽ നിന്നും കൃഷിക്കാരും
ഗോപാലകരുമായ ഒരു കൂട്ടം ശൈവ വെള്ളാളർ ഫലഭുയിഷ്ടമുള്ള
കന്നി മണ്ണു തേടി സഹ്യാദ്രിസാനുക്കളിലെ കേരള മണ്ണിലേക്കു കുടിയേറാൻ
തീർച്ചപ്പെടുത്തി. അന്നത്തെ ഭരണാധികാരിയായിരുന്ന കുറവരാജാവിനു
അദ്ദേഹം മോഹിച്ച പെൺകുട്ടിയെ നൽകാൻ സമ്മതമില്ലാഞ്ഞതാാണു നാടു വിടാൻ
കാരണമെന്നു ചിലർ പറയുന്നു.
രാത്രിയിൽ അഞ്ച് ഊരുകാരും ആശ്രിതരും തെങ്കാശിയിൽ നിന്നും ആര്യങ്കാവു വഴി
കേരളത്തിലേക്കു പോന്നു.ഒപ്പം അവരുടെ പരദേവത ആയ "മങ്കൈഅമ്മ"(പാർവ്വതി)നെ
ശ്രീ ചക്രത്തിൽ ആവാഹിച്ച് അവർ കൂടെ കൊണ്ടു പോന്നു.
പുനലൂർ,പത്തനാപുരം,കോന്നി,കാഞ്ഞിരപ്പള്ളി ,ഈരാറ്റുപേട്ട
വഴി തൊടുപുഴ പ്രദേശത്തേയ്ക്കായിരുന്നു അവരുടെ ലക്ഷ്യം.
ഈരാറ്റുപേട്ട കഴിഞ്ഞ് മൂന്നിലവു പ്രദേശത്തു എത്തിയപ്പോൾ
മീനച്ചിലാരിന്റെ(ഗൗണാർ) ഉദ്ഭവസ്ഥാനത്തിനടുത്ത് ഒരു കാട്ടുചോലയ്ക്കു
സമീപം ഒരു പാറയിൽ അവർ പരദേവതയെ ഇരുത്തി കുളിക്കാൻ ഇറങ്ങി.
വിശ്രമം, ആഹാരം എന്നിവയ്ക്കു  ശേഷം യാത്രതുടരാൻ ശ്രീ ചക്രം എടുക്കാൻ
തുടങ്ങിയപ്പോളതു പാറയിൽ നിന്നു ഉയരാൻ കൂട്ടാക്കിയില്ല.
കൂടെയുണ്ടായിരുന്ന വെളിച്ചപ്പാട് തുള്ളി വിവരം അറിയിച്ചു.
അമ്മ പാറപ്പുറത്തു കുടികൊള്ളാൻ തീരുമാനിച്ചു.
മക്കൾക്കു മുന്നോട്ടു പോകാം.
എല്ലാ വർഷവും പതാമുദയത്തിനു (മേടം 10) മക്കളെല്ലാം വന്നു ഗുരുതിയും
പൂജയും നടത്തിയാൽ മതി.
"മങ്കൈ അമ്മൻ" കുടിയിരുന്ന സ്ഥലം പിൽക്കാലത്ത "മങ്കൊമ്പ് " എന്നറിയപ്പെട്ടു.

കിഴക്കോട്ടാണു ദേവി നോക്കുന്നത്,മൂന്നു കിലോമീറ്റർ അകലെ
ഇല്ലിക്കൽ കല്ല് എന്ന വന്മല കാണാം.ഇതിലെ ഏറ്റവും ഉയരം കൂടിയ
പാറ  "കൂടക്കല്ല്" എന്നും തൊട്ടടുത്ത് സർപ്പാകൃതിയിൽ കാണപ്പെടുന്ന
 പാറ"കൂനൻ കല്ല്" എന്നും അറിയപ്പെടുന്നു.ഇവയ്ക്കിടയിലായി 20
അടി താഴ്ചയിൽ വലിയൊരു വിടവുണ്ട്.ഭീമൻ ഉലക്കകൊണ്ടു കുത്തിയപ്പോൾ
ഉണ്ടായ വിടവെന്നാണു അമ്മൂമ്മക്കഥ.
ഈദ്വാരത്തിലൂടെ പതാമുദയ നാൾ മങ്കൊമ്പിലമ്മയുടെ പാദാരവിന്ദങ്ങളിൽ
സൂര്യകിരണങ്ങൾ നേരിട്ടു പതിക്കും വിധമാണു പ്രതിഷ്ഠ.
തമിഴ് നാട്ടിൽ നിന്നു കുടിയേറിയ കർഷകരായ വെള്ളാളർ വണ്ടമറ്റം,കോലാനി,തൊടുപുഴ,
വടക്കും മുറി,തെക്കും മുറി മുതലായ സ്ഥലങ്ങളിൽ താമസ്സം തുടങ്ങി ചുറ്റുപാടും
കൃഷിചെയ്തു കുരുമുളകും മഞ്ഞളും മറ്റും ഉൽപ്പാദിപ്പിച്ചു.
ചോളരാജാവിന്റെ സാമന്തനായ കീഴ്മാലൈനാടരചൻ അവർക്കു വേണ്ട സഹായങ്ങൾ
ചെയ്തു.കീഴ്മലിനാട്ടിലെ മന്ത്രിമാരും പൊന്നും ആയുധവും സൂക്ഷിപ്പുകാരും
കണക്കപ്പിള്ള്മാരും അളവുകാരും പാർവ്വത്യകാരും എല്ലാം തന്നെ കണക്കിൽ
അതിവിദഗ്ധർ ആയിരുന്ന വെള്ളാളർ ആയിരുന്നു.
നാനാസ്ഥലങ്ങളിൽ താമസ്സിച്ചിരുന്ന വർ എല്ലാം പത്താമുദയനാളിൽ മൂന്നിലവിലെ
മങ്കൊമ്പിലമ്മയുടെ അടുത്തെത്തി പട്ടും താലിയും വച്ചു ഗുരുതി നടത്തിപ്പോന്നു.
കുടയത്തൂർ താമസ്സിച്ചിരുന്ന രണ്ടു കാരണവന്മാർക്കായിരുന്നു ഗുരുതി നടത്താൻ
അവകാശം.
തൊടുപുഴ,ഈരാറ്റുപേട്ട,കൊല്ലം,കോട്ടയം, പൊൻ കുന്നം,പെരുമ്പാവൂർ,കുട്ടനാട്
എന്നിവിടങ്ങളിലായി 26 മങ്കൊമ്പിലമ്മ ക്ഷേത്രങ്ങളുണ്ട്.
തൊടുപുഴയിൽ നിന്നും കുടിയേറിയ വെള്ളാളർ സ്ഥാപിച്ച ദേവീക്ഷേത്രങ്ങളാണിവയെല്ലാം.

മങ്കൊമ്പിലമ്മ ക്ഷേത്രങ്ങള്‍
1.മൂന്നിലവ്‌
2. തലനാട്‌
3.പനച്ചിപ്പാറ
4.പ്രവിത്താനം
5. നെച്ചിപ്പഴൂര്‍
6.ഇടനാട്‌
7.ചേര്‍പ്പുംകല്‍
8.വാഴൂര്‍
9. കൂരോപ്പട
10. നട്ടാശ്ശേരി
11 .കുട്ടനാട്‌
12.അറക്കുളം
13.മണക്കാട്‌
14.പുറപ്പുഴ
15.കുമാരമംഗലം
16.കാരിക്കോട്‌
17.പെരുമ്പാവൂര്‍
18.ഏഴാച്ചേരി
19.

തൊടുപുഴയിലെ പ്രാചീനക്ഷേത്രങ്ങള്‍

തൊടുപുഴയിലെ പ്രാചീനക്ഷേത്രങ്ങള്‍

തൊടുപുഴ ടൗണില്‍ നിന്നു രണ്ടു കിലോമീറ്റര്‍ കിഴക്കുമാറി ഗ്രാമ്യഭംഗി നിറഞ്ഞ ഒരു കുന്നില്‍ 
ഒരു തോടിനടുത്തായി മുതലിയാര്‍ മഠം എന്ന പ്രാചീനക്ഷേത്രം നിലകൊള്ളുന്നു.
അവസാനത്തെ പെരുമാളായിരുന്ന ചേരമാന്‍ പെരുമാള്‍ നായനാര്‍ തന്റെ രാജ്യത്തെ 
18 നാടുകളായി തിരിച്ച് അനന്തരാവകാശികള്‍ക്കും സാമന്തന്മാര്‍ക്കും നല്‍കി മക്കത്തേക്കു
പോയി അന്നാണൈതീഹ്യം.ഈ 18 നാടുകളില്‍ ഒനായിരുന്നു കീഴ്മലൈനാട്.ഈ 
ചെറുരാജ്യത്തിന്റെ രാജ്യധാനി കാരിക്കോട് ആയിരുന്നു.കീഴ്മലനാടിലെ കുരുമുളകും മറ്റു 
വനവിഭവങ്ങളുംലോകപ്രസിദ്ധമായിരുന്നു.പാണ്ഡ്യരാജാക്കന്മാരുടെ സാമന്തന്മാരായിരുന്നു 
കീഴ്മലനാട്ടിലെ ആദ്യഭരണാധികാരികള്‍.പിന്നീടീ രാജ്യം വെമ്പൊലിനാട്ടിലും അതിനുശേഷം 
വടക്കും കൂറിലുംലയിച്ചു.

 
Posted by Picasa


കീഴ്മലനാട്ടിലെ ആദ്യകാല പടനായകന്മാരും സൈന്യവും അരയസമുദായത്തില്‍ പെട്ടവരായിരുന്നു.
ഏതോ ഒരു കീഴ്മലനാടരചന്‍ തന്റെ പടനായകനുമായി ഇടഞ്ഞു.അയാളെ കീഴടക്കി
ഓടിക്കാന്‍ രാജാവ് നാഞ്ചിനാട്,വേണാട് പ്രദേശങ്ങളില്‍ നിന്നുവെള്ളാളരായ പടയാളികളെ
കൊണ്ടു വന്നു. അവര്‍ അരയ സൈന്യത്തെ തോല്‍പ്പിച്ച് മലകയറ്റി.അവര്‍ പിന്നീട് മലാരയര്‍
ആയി അറിയപ്പെട്ടു.വെള്ളാളരെ കൊണ്ടുവരാന്‍ ചുമതപ്പെടുത്തിയത് കൊച്ചി രാജ്യത്തിലെ 
കരുവേലിപ്പടിയ്ക്കു സമീപം ഉണ്ടായിരുന്ന മുതലിയാര്‍ തെരുവില്‍ താമസ്സിച്ചിരുന്ന ഒരു മുതലിയാരെ
ആയിരുന്നു.ഈ മുതലിയാര്‍ പിന്നീട് ധാരാളം വെള്ളാളരായ കച്ചവടക്കാരെ കൂട്ടിക്കൊണ്ടു വന്നു.
അവര്‍ കാരിക്കോട് പ്രദേശത്തെ പേട്ടത്തെരുവില്‍ വ്യാപാരം നടത്തി സമ്പന്നരായി.പ്രധാന
മലഞ്ചരക്കുവ്യാപാരികളും രത്നവ്യാപാരികളും വസ്ത്രവ്യാപാരികളുംവെള്ളാളര്‍ ആയിരുന്നു.
മുതലിയാരെ കീഴ്മലനാട് രാജാവ് മുതല്‍പടിയായി നിയമിച്ചു.താമസിക്കാന്‍ 25 ഏക്കര്‍ സ്ഥലം
കരമൊഴിവായി നല്‍കി.

മുതലിയാര്‍ മഠത്തിനു സമീപമുള്ള പണിക്കാപറമ്പു എന്ന പുരയിടത്തിലായിരുന്നു ഖജനാവ്.അതിനടുത്ത് മുതലിയാര്‍ ഒരു 
മഠം പണിതു.അതിലായിരുന്നു അദ്ദേഹത്തിന്റെ താമസം.അടുത്തു തന്നെ ഒരു സര്‍പ്പക്കാവും ഉണ്ടായിരുന്നു.
മുതലിയാര്‍ വേങ്കിടനാഥന്റെ ഭകതനായിരുന്നു.വേങ്കലനാഥന്റെ ഒരു പഞ്ചലോഹവിഗ്രഹം അദ്ദേഹം തേവാരപ്പൂജ നടത്തിയിരുന്നു.
ഉറുകുഴി കുളത്തിനു സമീപമുള്ള പള്ളിക്കൂടം പറമ്പില്‍ ഒരു ശ്രീകോവില്‍ നിര്‍മ്മിച്ച് പിന്നീട് ഈ വിഗ്രഹം അതില്‍ പ്രതിഷ്ഠിക്കപ്പെട്ടു.തീപിടുത്തത്തെ തുടര്‍ന്നു ഈ വിഗ്രഹം പിന്നീട് മുതലിയാര്‍ മഠത്തിലെ ഒരു ചെറു ക്ഷേത്രത്തിലേക്കു മാറ്റപ്പെട്ടു.ഏതാനും ഉപദേവതകളുംഇവിടെ പ്രതിഷ്ഠിക്കപ്പെട്ടു.

പതിനാറാം നൂറ്റാണ്ടില്‍ വടക്കുംകൂര്‍ കീഴ്മലനാടിനെ പിടിച്ചടക്കി.
കീഴ്മലനാട് ഇല്ലാതായതോടെ കച്ചവടക്കാരായ വെള്ളാളര്‍ പൂവരണി,പാലാ,കൂത്താട്ടുകുളം,ഈരാട്ടുപേട്ട മുതലായ സ്ഥലങ്ങളിലേക്കു
താമസ്സം മാറ്റി.എന്നാല്‍ ഉദ്യോഗസ്ഥരായ വെള്ളാളര്‍ അവിടെ തന്നെ താമസ്സം തുടര്‍ന്നു.വടക്കുംകൂറിന്റെ ഭരണകാലത്ത് എടത്വാ,
തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ നിന്നും നസ്രാണികള്‍ തൊടുപുഴയിലേക്കു കുടിയേറി.തമിഴ്നാട്ടില്‍ നിന്നും വന്ന പറക്കവെട്ടി ഉശിഖാ റാവുത്തര്‍ 
വടക്കും കൂറിന്റെ പടത്തലവനായി.അദ്ദേഹം തമിഴ്നാട്ടില്‍ നിന്നും ധാരാളം രാവുത്തര്‍ മാരെ കൊണ്ടു വന്നു.അവരെല്ലാം കച്ച്വടകാരായി.കച്ചവടത്തില്‍
വെള്ളാളര്‍ക്കുണ്ടായിരുന്ന കുത്തക അതോടെ അവസാനിച്ചു.ആലാപ്പുഴ നിന്നും ചില നായര്‍ കുടുംബങ്ങളും തൊടുപുഴയില്‍ എത്തി.

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തെങ്കാശിയില്‍ നിന്നും രാജകോപം പേടിച്ച് 5 ഊരിലെ വെള്ളാളര്‍ കാനന പാതയിലൂടെ കീഴ്മല നാട്ടില്‍
എത്തി.നാഞ്ചിനാട്ടിലെ വേമ്പൂരില്‍ നിന്നും 2 വെള്ളാളകുടുംബങ്ങള്‍ കൊച്ചിയില്‍ എത്തി.തൊടുപുഴയില്‍ എത്തിയ വെള്ളാളരുടെ സഹായത്തിനായി
മുതലിയാരും കൊച്ചിയില്‍ നിന്നു വന്ന വടക്കും തോട്ടത്തില്‍ കാരണവരും കൊച്ചിരാജാവിനെ മുഖം കാണിച്ച് കാഴ്ച നല്‍കി.മുതലിയാര്‍ സ്വര്‍ണ്ണം കൊണ്ടു നിര്‍മ്മി
ച്ചെടുത്ത ദൂശന്‍ ഇലയില്‍ കൊച്ചിയിലെ കാരണവര്‍ 5 സ്വര്‍ണ്ണനാണയം കൊണ്ടു നിര്‍മ്മിച്ച അപ്പമാണ്‌ കാഴ്ച്ചയായി നല്‍കിയത്..രാജാവ് വെള്ളാളര്‍ക്ക് പല
ആനുകൂല്യങ്ങളും നല്‍കി.അവരില്‍ കണക്കെഴുത്തിനു മിടുക്കര്‍ ആയിരുന്നവര്‍ക്കു ഉദ്യോഗം നല്‍കി.റവന്യൂ, ഫോരസ്റ്റ്, ആയുധപ്പുര,ഖജനാവ്,ഠാണാവ് എന്നിവയുടെ
എല്ലാം സൂക്ഷിപ്പുകാര്‍ വെള്ളാളര്‍ ആയി.കുറേപ്പേര്‍ കൃഷിക്കാരായി തുടര്‍ന്നു.
കുംഭകോണത്തു നിന്നും 3 ഊരുകാരായ വെള്ളാളര്‍ ഇതേ കാലായളവില്‍ കാഞ്ഞിരപ്പള്ളി,പാലാ വഴി തൊടുപുഴയില്‍ എത്തി.

കാരിക്കോട് അണ്ണാമല ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്ത് 1400 വര്‍ഷം മുമ്പ് തമിഴ് രീതിയില്‍ മുഴുവന്‍ കരിങ്കള്ളില്‍ നിര്‍മ്മിച്ച ഒരു കോവില്‍ ഉണ്ടായിരുന്നു.ക്ഷേത്രത്തില്‍
68 വിഗ്രഹങ്ങള്‍ ഉണ്ടായിരുന്നു.സന്യാസിമാര്‍ ഇവിടെ തേവാര രീതിയിലുള്ള പൂജ നടത്തിയിരുന്നു.പൂജനടത്തിയിരുന്ന കാഞ്ഞാര്‍ കാരന്‍ സന്യാസിക്കു വടക്കേ ഇന്ത്യയില്‍ 
നിന്നു്‌സാളഗ്രാമത്തിലുള്ള അതിവിശിഷ്ഠമായ ഒരു ശിവലിംഗം ലഭിച്ചു.അദ്ദേഹം സ്വഗൃഹത്തില്‍ വച്ച് തേവാര പൂജ നടത്തിപ്പോന്നു.അദ്ദേഹത്തിനു ഐശര്യം വര്‍ദ്ധിച്ചു.അതോടെ
സന്യാസി അഹമ്ങ്കാരിയായി.ബന്ധുക്കള്‍ തമ്മില്‍ കലഹമായി.തുട്രന്നു ശിവലിംഗം അണ്ണാമല ക്ഷേത്രത്തില്‍ ഒരു പീഠത്തിലേക്കു മാറ്റപ്പെട്ടു.കാലക്രമത്തില്‍ അണ്ണാമല ക്ഷേത്ര
ഭരണം സംബന്ധിച്ചും കലഹം ഉണ്ടായി.വിഗ്രഹങ്ങള്‍ മോഷ്ടിക്കപ്പെട്ടു.ക്ഷേത്രം അനാഥമായി കാടും പടലും കയറി.1965 ല്‍ ശേഷിച്ച വിഗ്രഹങ്ങള്‍ പുരാവസ്തു വകൂപ്പു കൈവശമാക്കി
അവ ഇന്നു മ്യൂസിയത്തില്‍ സൂക്ഷിക്കപ്പെടുന്നു.
ഏകദേശം 200 വര്‍ഷം മുമ്പ് വെങ്കിടേശവിഗ്രഹം വച്ചു പൂജിച്ചിരുന്ന മുതലിയാര്‍ മഠം ക്ഷേത്രത്തില്‍
ഒരു ശിവലിംഗം കൂടി പ്രതിഷ്ഠിക്കാന്‍ കമ്മറ്റിക്കാര്‍ തീരുമാനിച്ചു. അണ്ണാമലക്ഷേത്രത്തില്‍ അനാഥമായി
കിടന്നിരുന്ന ശാളഗ്രാമലിംഗം കൈവശമാക്കുക ആയിരുന്നു കമ്മറ്റിയുടെ ലക്ഷ്യം. കാവുക്കാട്ട് അയ്യപ്പന്‍പിള്ള,
തയ്യക്കോടത്ത് ശങ്കരപ്പിള്ള, വഴിക്കല്‍ ശങ്കരപ്പിള്ള എന്നിവരടങ്ങിയ കമ്മറ്റിയും ക്ഷേത്ര പൂജാരി കൊച്ചു പോറ്റിയും
ഒരു തന്ത്രം ആവിഷകരിച്ചു. കൊത്താന്‍ ഏല്‍പ്പിച്ച ശിവലിംഗം കൊണ്ടു വരുന്ന വഴിയില്‍ ഒരു കിണറ്റില്‍ ഒളിപ്പിച്ചു.
സമയത്തിനു കിട്ടിയില്ല എന്ന കാരണം പറഞ്ഞ് അണ്ണാമലയിലെ സാളഗ്രാമ ലിംഗം പീഠത്തോടൊപ്പം ചുമന്നു
കൊണ്ടു വന്ന്‍ മുതലിയാര്‍ മഠത്തില്‍ പ്രതിഷ്ഠിച്ചു. വടക്കേ ഭാഗത്തിരുന്ന വിഷ്ണു വിഗ്രഹത്തിന്റെ ശ്രീകോവിലില്‍
തന്നെയാണ്‌ സാളഗ്രാമവും പ്രതിഷ്ടിച്ചത്.തുടര്‍ന്ന്‍ കാഞ്ഞാര്‍ വിഭാഗം കോടതിയെ സമീപിച്ചു.അവസാനം ഒത്തുതീര്‍പ്പായി.
തുടര്‍ന്നു മൂന്നു ശ്രീകോവിലുകളായി. വടക്കു ശിവന്‍. നടുക്കു പുതിയ സാളഗ്രാമലിംഗം.(രുദ്രസങ്കല്‍പ്പം) തെക്കു വേങ്കിടനാഥന്‍
(വിഷ്ണു) അങ്ങിനെ മൂന്നു ശ്രീകോവിലുള്ള അപൂര്‍വ്വ ക്ഷേത്രമായി തൊടുപുഴയിലെ മുതലിയാര്‍ മഠം എന്ന വെള്ളാളര്‍ ക്ഷേത്രം

പി.എസ്.നടരാജ പിള്ള (1891-1966)



പി.എസ്.നടരാജ പിള്ള (1891-1966)

സ്വാതന്ത്ര്യം കിട്ടിയ ശേഷം, നമ്മുടെ സംസ്ഥാനം (ആദ്യം തിരുക്കൊച്ചി  1947-57.കാലം . പിന്നെ കേരളം ,1957 മുതല്‍) കണ്ട ഏറ്റവും നല്ല ഭരണാധികാരി (മന്ത്രി) വെള്ളാള കുലത്തില്‍ ജനിച്ചപി.എസ്.നടരാജ പെരുമാള്‍ പിള്ള എന്ന പി.എസ്.നടരാജപിള്ള എന്ന “പി .എസ്” (1891-1966) ആയിരുന്നു എന്നറിയാവുന്നവര്‍  വിരളം




.
ഇതു മനസ്സിലാക്കിയ  മറ്റൊരു മന്ത്രിഅന്തരിച്ച ടി.എം ജേക്കബ്ബ്കേരളം കണ്ട “ഏറ്റവും നല്ല നിയമസഭാ സാമാജികന്‍” എന്ന് സി.അച്ചുതമേനോനാല്‍ വിശേഷിപ്പിക്കപ്പെട്ട മന്തിസാംസ്കാരിക വകുപ്പ് ഭരിച്ചപ്പോള്‍,  സാഹിത്യകാരനും ഹജൂര്‍ കച്ചേരിയില്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്നപി.സുബ്ബയ്യാപിള്ള (പുനലൂര്‍) യെ കൊണ്ട് പി.എസ്സിന്റെ വിശദമായ ജീവചരിത്രംഅദ്ദേഹത്തിന്റെ സംഭാവനകള്‍ഭരണപരിഷ്കാരങ്ങള്‍, നിയമസഭാ പ്രസംഗങ്ങള്‍  എന്നിവ എടുത്തുകാട്ടി,  പുസ്തകമാക്കി പ്രിസിദ്ധീകരിച്ച് റിക്കൊര്ഡാക്കി. പി.എസ് ജന്മശതാബ്ദി വര്‍ഷത്തില്‍ (1991)
ആ ജീവചരിത്രം (പേജ്  186 ,വില 20 രൂപാ മാത്രം ,സാംസ്കാരിക വകുപ്പ് പ്രസിദ്ധീകരണം ) പുറത്തിറങ്ങി .ആ പുസ്തകത്തിലൂടെ  നമുക്കൊരോട്ട പ്രതിക്ഷണം വയ്ക്കാം .പി.എസ്സിനെ ഒന്ന് മനസ്സിലാക്കാം .

സഖാവ് എം.എന്‍ ഗോവിന്ദന്‍  നായര്‍ നടരാജപിള്ളയോടും  കേരളത്തോടും ചെയ്ത ആ വന്‍ ചതി ,തെക്കന്‍ തിരുവിതാം കൂറിനെ വെട്ടിമുറിച്ച്വെള്ളാള സമുദായ അംഗസഖ്യ കുറച്ച്വെള്ളാളരെ ഭരണത്തില്‍ നിന്നകറ്റി കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം നടപ്പിലാക്കിയ കഥ മനസ്സിലാക്കാം .

രാഷ്ട്രീയത്തില്‍ പ്രവര്ത്തിച്ചുകൊണ്ട്കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിച്ച ജനപ്രതിനിധി. പ്രഗല്‍ഭനായ പാര്‍ലമെന്‍റെറിയന്‍ ,വിദഗ്ദനായ ഭരണതന്ത്രജ്ജന്‍,,ഭരണഘടനാ ശില്‍പ്പി ,രാഷ്ട്രീയഗവേഷകന്‍ഭൂപരിഷ്കരണ ബില്ലുകള്‍ അവതരിപ്പിച്ച സാമൂഹ്യ വിപ്ലവകാരി ,കണ്ണന്‍ ദേവനില്‍ നിന്നും തോട്ടം ഏറ്റെടുക്കാന്‍ ശ്രമിച്ച ദീര്‍ഘദര്‍ശി ,സമുദായ സ്നേഹി ഒക്കെ ആയിരുന്നു വായില്‍ വെള്ളിക്കരണ്ടിയുമായി ,ആയിരം ഏക്കറിലെ (സുബ്ബയ്യാ പിള്ള പേജ് 10,നൂറു ഏക്കര്‍എന്ന് പി.വിശ്വംഭരന്‍ ,പി.എസ് നടരാജപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സോവനീര്‍ 2008 പേജ് 39 ) കൊട്ടാരസമാനമായ ഹാര്വ്വിപുരം ബംഗ്ലാവില്‍ ജനിച്ചഅതിസമ്പന്ന പണ്ഡിതന്റെ  ഏക മകനായിട്ടും,  മന്ത്രി ആയപ്പോഴും പതിനാലു  സെന്റിലെ തെങ്ങോല  കെട്ടിയ കൊച്ചു പുരയില്‍ കഴിഞ്ഞ നൂറുശതമാനം ജനകീയനായ മന്ത്രി. അഴിമതി പുരളാത്ത കൈകളുണ്ടായിരുന്ന തിരുക്കൊച്ചി   ധനമന്ത്രി.(1891-1966) 


മനോന്മണീയം സുന്ദരന്‍ പിള്ളയുടെ ഏക മകന്‍ പി.എസ് നടരാജ  പെരുമാള്‍ പിള്ള  ജനിച്ചത് 1891 മാര്‍ച്ച് 10-ന്,പന്ത്രണ്ടില്‍ വ്യാഴം നില്‍ക്കുമ്പോഴുള്ള ജനനം എന്നത് പിതാവിനും അടുത്ത സുഹൃത്തായിരുന്ന കൊട്ടാരം ജ്യോത്സ്യന്‍ എസ്.താണൂപിള്ളയും അന്നേ മനസ്സിലാക്കി .ഇത്രയെല്ലാം കരുതിവച്ചാലും അതൊന്നും അനുഭവിക്കാന്‍ യോഗം കിട്ടില്ല .ദാരിദ്ര്യത്തില്‍ കഴിയേണ്ടിവരും .മനോന്മണീയത്തിന്‍റെ  ദുഃഖം മനസ്സിലാക്കിയ മഹാരാജാവ് ജനിച്ച മാസം മുതല്‍ നടരാജന് ഇരുപതു രൂപാ വീതം അലവന്‍സ് നല്‍കാന്‍ ഉത്തരവിറക്കി “തിരുവിതാം കൂറിലെ ചില പുരാതന രാജാക്കന്മാര്‍ “ എന്ന ചരിത്ര പ്രബന്ധത്തിന് ബ്രിട്ടീഷ് രാജ്ഞി നല്‍കിയ സമ്മാനത്തുക പത്മനാഭ  ക്ഷേത്ര ഫണ്ടില്‍ നിക്ഷേപിച്ചതിനു കിട്ടിയ പലിശ ആയിരുന്നു ഇത് എന്ന് ചിലര്‍ പറയുന്നു.കുമാരപുരത്തെ കഞ്ഞിപ്പുരയില്‍ നിന്നും ദിവസവും കഞ്ഞി കുടിക്കാനും അനുവാദം കിട്ടി എന്ന് ഡോ.ശശി ഭൂഷന്‍.എന്തായിലും പിതാവ് സമ്പാദിച്ച ആയിരം ഏക്കറിലെ ഹാര്വ്വി ബംഗ്ലാവില്‍ അധികകാലം താമസിക്കാന്‍ നടരാജന് കഴിഞ്ഞില്ല .ആറാം വയസ്സില്‍ പിതാവ് മരണമടഞ്ഞു . ശിവകാമി അമ്മ മകനുമൊത്ത് ആലപ്പുഴയിലേക്ക് താമസം മാറ്റി. .പേരൂര്‍ക്കടയിലെ വസ്തുവഹകള്‍ മാതുലന്മാര്‍ നോക്കിപ്പോന്നു .
മെട്രിക്കൂലേഷന് ശേഷം ഇംഗ്ലണ്ടില്‍ പോയി ബാര്‍ അറ്റ് ലോയ്ക്ക്  പഠിക്കുക എന്നതായിരുന്നു  നടരാജന്റെ ആഗ്രഹം .എന്നാല്‍ അതിനായി പോയ മകന്‍ മദിരാശിയിലെത്തിയപ്പോള്‍ മാതാവ് തിരികെ വിളിച്ചു .അതോടെ അദ്ദേഹത്തിന്‍റെ സാമ്പ്രദായിക വിദ്യാഭ്യാസം അവസാനിച്ചു .പില്‍ക്കാലത്ത് എഴുത്തുകുതുകളില്‍
പലരും അദ്ദേഹത്തെ  BA.B.L,M.A എന്നെല്ലാം എന്നല്ലാം എഴുതി ബിരുദ ധാരിയാക്കി എങ്കിലും അദ്ദേഹത്തിന് ബിരുദം ഒന്നും ഉണ്ടായിരുന്നില്ല .

സ്ഥലം പാട്ടത്തിനു നല്‍ക ,പാട്ടം വാങ്ങുക ,സ്വന്തമായി കൃഷി ചെയ്യുക ,പാറ പൊട്ടിക്കാന്‍ വിലപറഞ്ഞു സ്ഥലം നല്‍കുക തുടങ്ങിയ കാര്യങ്ങളിലായി അദ്ദേഹത്തിന്‍റെ ശ്രദ്ധ .കൃഷിരീതികള്‍ ,ഭൂവുടമാ സമ്പ്രദായം ,ഭൂ നിയമങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഇക്കാലത്ത് അദ്ദേഹത്തിന് കിട്ടിയ അറിവ് പിന്നീട് തിരുക്കൊച്ചി ധകാര്യമന്ത്രി ആയപ്പോള്‍ സഹായകമായി എന്ന് ജീവചരിത്രകാരന്‍ സുബ്ബയ്യാപിള്ള (പേജ് 20.)ബഡജറ്റിനെ കുറിച്ച് സംസാരിക്കുമ്പോള്‍, അദ്ദേഹം ഒരു സാമ്പത്തിക വിദഗ്ദന്‍ ആകും. നിയമബില്ലുകളെ കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു നിയമപണ്ടി തന്‍ ആകും. കൃഷികാര്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ കൃഷി ശാസ്ത്രഞ്ജന്‍ ആകും .വിദ്യാഭ്യാസകാരങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ നല്ലൊരു വിദ്യാഭ്യാസ വിദഗ്ദന്‍ ആയിരിക്കും .പൊതുജനാരോഗ്യ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ആ കട്ടെ  നല്ലൊരു പോതുജനാരോഗ്യ വിദഗ്ദന്‍  ആയി മാറും

തിരുവനന്തപുരം പബ്ലിക് ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങള്‍ എടുത്ത് നടരാജപിള്ള നോട്ടെടുത്ത്  സ്വയം പഠിച്ചു .ചരിത്രം ,രാഷ്ട്രീയം ,ധനതത്വശാസ്ത്രം, നിയമം ,കൃഷി,വ്യവസായം എന്നിവയില്‍ അഗാധമായ അറിവ് നേടി എന്നതായിരുന്നു ഈ വൈദഗ്ദത്തിന്‍റെ   കാരണം .പേരൂര്‍ക്കടയില്‍ അദ്ദേഹം പിതാവിന്‍റെ സ്മരണ നിലനിര്‍ത്താന്‍ “സുന്ദരവിലാസം” എന്ന സ്കൂള്‍ തുടങ്ങി (1908) ഇന്നത് ശതാബ്ദി കഴിഞ്ഞ “പി.എസ.നടരാജപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍” ആണ് .പട്ടം താണൂപിള്ള ഈ സ്കൂളില്‍  ഒന്നാം സാര്‍ ആയിരുന്നു.
പിതാവ് സുന്ദരന്‍ പിള്ളയുടെ ശിഷ്യന്‍ ആയിരുന്നു പട്ടം . .വഞ്ചികേസരി എന്ന തമിഴ് പത്രവും പോപ്പുലര്‍ ഒപ്പീനിയന്‍ എന്നൊരു ഇംഗ്ലീഷ് പത്രവും തുടങ്ങി .നഷ്ടമായപ്പോള്‍ ഇംഗ്ലീഷ് പത്രം സുഹൃത്ത് തോമസ്‌ മുതലാളിക്ക് കൊടുത്തു .അതാണ്‌ “മലബാര്‍ മെയില്‍” .തിരുവനന്തപുരത്ത് രണ്ടു തമിഴ് സംഘങ്ങള്‍ രൂപികരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു .

1916-ല്‍ പി.എസ് ശ്രീമൂലം പോപ്പുലര്‍ അസംബ്ലി (1904) അംഗമായി .പന്ത്രണ്ടു കൊല്ലം കഴിഞ്ഞു (1928) മാത്രമാണ് പട്ടംതാണുപിള്ള മെമ്പര്‍ ആയത് .പി.എസ്സിന്‍റെ  കന്നി പ്രസംഗം 15-2-1917 ലായിരുന്നു .നെടും കൃഷി കടുംകൃഷി എന്നിവ പ്രോത്സാഹിപ്പിക്കാന്‍ കൃഷിഗവേഷണം, കാര്ഷികപ്രദര്‍ശനങ്ങള്‍ നടപ്പിലാക്കണം ശാസ്ത്രീയ കൃഷിമാര്‍ഗ്ഗങ്ങള്‍ക്ക്  സര്‍ക്കാര്‍ പ്രചരണം നല്‍കണം എന്നിവ ആയിരുന്നു അദ്ദേഹം ഉയര്‍ത്തിയ ആവശ്യങ്ങള്‍  .കാര്‍ഷിക വിദ്യാലയം  തുടങ്ങണമെന്നും സര്‍ക്കാര്‍ കാര്‍ഷിക വായ്പകള്‍ നല്‍കണമെന്നും ജലസേചന പരിപാടികള്‍ തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു ..ഭാവിയിലെ പ്രഗല്‍ഭനായ നിയമസഭാ സാമാജികന്‍ അങ്ങനെ അരങ്ങേറ്റം കുറിച്ചു. .മറ്റൊരിക്കല്‍ അധസ്ഥിത സമുദായത്തിന് സംവരണം ആയിരുന്നു വിഷയം .  ,നൂറു രൂപയോ അതില്‍ കവിഞ്ഞതോ ആയ ശമ്പളം ഉള്ള ജോലികള്‍ മത്സര പരീക്ഷ നടത്തി വേണം നല്‍കാന്‍ എന്ന് അദ്ദേഹം ആവശ്യപ്പെട്ടു .മൈസൂറിലെ പോലെ സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍ തുടങ്ങാനും അദ്ദേഹം ആവശ്യപ്പെട്ടു

ആ  വര്ഷം തന്നെ (1916) അദ്ദേഹം അമ്മാവന്‍റെ മകള്‍ ലക്ഷി അമ്മാളെ വിവാഹം കഴിച്ചു .ദിവാന്‍ എം .കൃഷ്ണന്‍ നായര്‍ അദ്ദേഹത്തിന് കാഴ്ചബംഗ്ലാവ് സൂപ്രണ്ട്  ഉദ്യോഗം  നല്‍കാന്‍ തയ്യാറായി.പക്ഷെ നടരാജപിള്ള അത് സ്വീകരിച്ചില്ല .ഹിന്ദു ദിനപത്രം പത്രാധിപസമതി അംഗമാകാനുള്ള ക്ഷണവും അദ്ദേഹം  നീരാകരിച്ചു .എന്നാല്‍ ആര്യങ്കാവ് വനത്തിലെ ആയിരം ഏക്കര്‍ വരുന്ന തളപ്പാറ കൂപ്പിലെ തടി മുറിച്ചു സര്‍ക്കാരിനെ ഏല്പ്പിക്കാനുള്ള കോണ്ട്രാക്റ്റ് സ്വീകരിച്ചു .മറിച്ചു  കൊടുത്താല്‍ ഒരു ലക്ഷം രൂപാ നല്കാമെന്നുള്ള ഒരു സായിപ്പിന്‍റെ  ആവശ്യം  അദ്ദേഹം നിരസ്സിച്ചു .റയില്‍വേയ്ക്ക് സ്ലീപ്പര്‍ നല്‍കാനുള്ള കോണ്ട്രാക്ടും അദ്ദേഹം  തുടര്‍ന്നു എടുത്തു

1936- ല്‍ സര്‍ സി.പി ദിവാനായി നിയമിക്കപ്പെട്ടപ്പോള്‍, .അതില്‍ പ്രതിഷേധിക്കാന്‍ കൂടിയ യോഗം സംഘടിപ്പിച്ചത് നടരാജപിള്ള ആയിരുന്നു .
തുടര്‍ന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സിന്റെ ഒരു ശാഖ രൂപീകൃതമായി. പി.എസ് അതില്‍ അംഗമായി .സ്റേറ്റ് കോണ്ഗ്രസ് ഉണ്ടായപ്പോള്‍ അത് പിരിച്ചു വിടപ്പെട്ടു .സ്റ്റേറ്റ് കോണ്ഗ്രസ്സിലെ  ആദ്യ ആറുപേരില്‍ ഒരാള്‍ നടരാജപിള്ള ആയിരുന്നു .പട്ടം പ്രസിഡന്റും പി.എസ് സെക്രട്ടറിയും ആയി ടി.എം വര്‍ഗീസ്‌, കെ.ടി തോമസ്‌ ,വി അച്യുതമേനോന്‍ ,ഈ.ജോണ്‍ ഫീലിപ്പോസ് ,ഏ .ജെ ജോണ്‍, ഏ .നാരായണ പിള്ള ,സി.കേശവന്‍ ,എം.ആര്‍ മാധവ വാര്യര്‍ എന്നിവരായിരുന്നു സംഘടനാ ഭാരവാഹികള്‍ .തുടര്‍ന്നു സി.പി നടരാജപിള്ളയെ സ്വാധീനിച്ചു കോണ്‍ഗ്രസ്സില്‍ നിന്ന്  പിന്മാറ്റാന്‍ ശ്രമിച്ചു .എങ്കിലും പരാജയപ്പെട്ടു
വാശിതീര്‍ക്കാന്‍ അവസരം കിട്ടിയപ്പോള്‍ സി.പി പിള്ളയുടെ വസ്തുവകകള്‍ കണ്ടുകെട്ടി പ്രതികാരം ചെയ്തു .പിള്ള താമസം പതിനേഴു സെന്റിലെ തെങ്ങോലപ്പുരയിലേക്ക് മാറ്റി.ജീവിതാവസാനം വരെ അവിടെ കഴിഞ്ഞു കൂടി  .

1944 –ല്‍ ശ്രീമൂലം അസംബ്ലിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ പിള്ള വിജയിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് നെയ്യാറ്റിന്‍കര ടി.കെ നാരായണ പിള്ള ആയിരുന്നു  .സെക്രട്ടറി നടരാജപിള്ള. .നല്ല കാര്യങ്ങളില്‍ അവര്‍ സി.പിയെ പിന്താങ്ങി nനിര്‍ബന്ധിത വിദ്യാഭ്യാസ പരിപാടി ഉദാഹരണം ..ഈ പദ്ധതി തെക്കന്‍ തിരുവിതാംകൂറില്‍ നടപ്പാക്കാന്‍ നടരാജപിള്ള സഹായിച്ചു .അവിടെ ഗ്രാമങ്ങളില്‍ പ്രൈമറി സ്കൂളുകള്‍ തുറക്കപ്പെട്ടു .നിരവധി ചെറുപ്പക്കാര്‍ അധ്യാപകരായി. കന്യാകുമാരി ജില്ലയിലെ സാക്ഷരതയും സംസ്കാരവും വളര്‍ത്തിയെടുക്കാന്‍ പി.എസ് നടരാജപിള്ള യുടെ പ്രവര്‍ത്തനം സഹായകമായി .പക്ഷെ കോണ്ഗ്രസ് നേതൃത്വത്തിനും  ,പട്ടത്തിനും   അത്  ഇഷ്ടമായില്ല .

പട്ടവും പി.എസ്സും താല്‍ക്കാലികമായിട്ടെങ്കിലും   അകലാന്‍ അത് കാരണമായി .യുണിവേര്സിറ്റി നിലവാരം ഉയര്‍ത്തുക ,ഫ്രോഫസ്സറന്മാര്‍ക്ക് പ്രോത്സാഹനം 2നല്‍കുക, മരണശിക്ഷ നിര്‍ത്തലാക്കുക (1944-ല്‍ സര്‍ സി.പി തിരുവിതാം കൂറില്‍ മരണശിക്ഷ നല്‍കുന്ന സമ്പ്രദായം നീക്കി എന്ന് ആഖിലന്‍ കലാപൂര്‍ണ്ണ മാസിക 2016 മേയ് ലക്കം പേജ് 52) തമിഴ് ഭാഷാധ്യാപകര്‍ക്കും പെന്‍ഷന്‍ നല്‍കുക, എന്നിവ നടപ്പാക്കാന്‍ അദ്ദേഹം ശ്രമിച്ചു .എന്നാല്‍ സി.പി വ്യക്തിപരമായി ചെയ്ത തെറ്റുകുറ്റങ്ങള്‍ ഉദ്ദരിച്ച്‌ അവയെ എതിര്‍ക്കാനും പി.എസ് ധൈര്യം കാട്ടി. .സി.പിയുടെ അമേരിക്കന്‍ മോഡലിനെ പി.എസ് ശക്തിയായി എതിര്‍ത്തു .സി.പിയ്ക്ക് വെട്ട്  ഏറ്റപ്പോള്‍  പി.എസ്സും അറസ്റ്റ് ചെയ്യപ്പെടുക പോലും ഉണ്ടായി .
സ്വാതന്ത്ര്യം കിട്ടിയതിനെ തുടര്‍ന്നു 17-8-1944-ല്‍ ഭരണപരിഷ്കാര കമ്മറ്റി രൂപീകൃതമായപ്പോള്‍, പി.എസ് അതില്‍ അംഗമായി .തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ഒന്നും രണ്ടും മണ്ഡലങ്ങളില്‍ നിന്ന് പട്ടവും പി.എസ്സും തെരഞ്ഞെടുക്കപ്പെട്ടു .പട്ടം പ്രധാനമന്ത്രി .സി.കേശവനും ടി.എം വരുഗീസ്സും മന്ത്രിമാര്‍ “പട്ടത്തിന്‍റെ  ഭരണം എന്നാല്‍ പി.എസ്സിന്റെ ഭരണം” എന്ന്
പലരും പരാതി  പറഞ്ഞിരുന്നു “വസ്തുവും നിഴലും” എന്നായിരുന്നു ടി.കെ നാരായണ പിള്ള അവരെ വിശേഷിപ്പിച്ചത് .അഞ്ചുമാസത്തിനുശേഷം പിഎസ്സിനെ മന്ത്രിസഭയില്‍ എടുത്തു .നിലവിലെ മന്ത്രിമാരായ കേശവും വര്‍ഗീസും  എതിര്‍ത്തു .മന്ത്രിസഭയില്‍ തങ്ങളുടെ പ്രാധാന്യം കുറഞ്ഞു  പോകും
എന്ന പേടി ആയിരുന്നു ഇരുവര്‍ക്കും . അവര്‍ പട്ടത്തിന്റെ നടപടിയെ എതിര്‍ത്തു . ഒരാഴ്ച കഴിയും മുമ്പെ, പി.എസ് രാജിവച്ചു (20-7-1948) തുടര്‍ന്നു ഡല്‍ഹിയില്‍ തിരുവിതാം കൂറിന്‍റെ  പ്രതിപുരുഷന്‍ ആയി നിയമിക്കപ്പെട്ടു. .
.ഈ സംഭവത്തെ അടിസ്ഥാനമാക്കി അന്ന് ഗവ സെക്രട്ടറി ആയിരുന്ന കൈനിക്കര പത്മനാഭ പിള്ള “ധര്‍മ്മദേവ്” എന്ന തൂലികാനാമത്തില്‍ “വിളക്കത്ത് വച്ച കൊലവാള്‍” എന്ന പേരില്‍ ലേഖനം എഴുതി “ഒരു മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അടുത്ത ദിവസം പിരിഞ്ഞുപോകുന്നത് മനസ്സിലാക്കാം .സത്യപ്രതിജ്ഞ ചെയ്ത മന്ത്രി കൃത്യവിലോപത്താല്‍ പിരിയെണ്ടിവരും .എന്നാല്‍ ഒരു രാഷ്ട്രീയ കക്ഷി അംഗത്തെ വിളിച്ചു വരുത്തി മന്ത്രിയാക്കിയിട്ടു പ്രതിജ്ഞാ പത്രത്തില്‍ ഒപ്പിട്ടു മഷി ഉണങ്ങുംമുമ്പ് അയാളെ തേജോ വധം ചെയ്തു ചാത്തമുന്നുന്ന സമ്പ്രദായം ജനായത്ത് ഭരണ സമ്പ്രദായത്തില്‍ ഇന്നോളം രേഖപ്പെടുത്തിയിട്ടില്ല
........മന്ത്രിസഭയില്‍ നിന്ന് മാറിക്കഴിഞ്ഞപ്പോള്‍ ഗവ പ്രതിപുരുഷന്‍ ആയി നിയമിക്കാന്‍ തക്കവണ്ണം വീണ്ടും വിശ്വാസ്യന്‍ ആയതെങ്ങനെ ..?”

22-10-1948 ല്‍ മന്ത്രിസഭ രാജിവയ്ക്കേണ്ടി വന്നു .നടരാജപിള്ളയുടെ പ്രതി പുരുഷസ്ഥാനവും അവസാനിച്ചു .1949 ജൂലായില്‍ തിരുക്കൊച്ചി സംയോജനം നടന്നു .നടരാജപിള്ള കേന്ദ്ര ഭരണഘടന നിര്‍മ്മാണ സഭയില്‍ അംഗമാക്കപ്പെട്ടു .
തിരുവിതാം കൂറില്‍ നിന്ന് കമ്മ്യൂണിസവും സോഷ്യലിസവും തുടച്ചു നീക്കും എന്ന് വീമ്പടിച്ചു നടന്ന പട്ടം കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ചു പി.എസ് പി (പ്രജാസോഷ്യ ലിസ്റ്റ് പാര്‍ട്ടി) സ്ഥാപിച്ചപ്പോള്‍ നടരാജപിള്ളയും പട്ടത്തെ അനുഗമിച്ചു .1954-ല്‍ പട്ടം കോണ്ഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രി ആയി
.നടരാജപിള്ള ധനകാര്യം,റവന്യു,കൃഷി,വാണിജ്യം ,വനം .ഫിഷറീസ് എന്നിവയുടെ   മന്ത്രി . .മന്‍മോഹന്‍ ബംഗ്ലാവ് മന്ത്രി മന്ദിരം .പക്ഷെ ഓഫീസായി മാത്രം അതുപയോഗിച്ചു .താമസം പേരൂര്‍ക്കടയില്‍ പതിനേഴു സെന്റിലെ ഓലപ്പുരയില്‍. .കുടുംബാഗങ്ങളെ ഒരിക്കല്‍ പോലും ഔദ്യോഗിക വാഹനത്തില്‍ കയറ്റിയിരുന്നില്ല .സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കൂട്ടിയ പി.എസ് മന്ത്രിമാരുടെ ശമ്പളം എഴുനൂറില്‍ നിന്ന് അഞ്ഞൂറായി  വെട്ടിക്കുറച്ചു
ക്ലാര്‍ക്ക് മാരുടെ ശമ്പളം അതുവരെ 20-25,25-40,45-75,80-120 എന്നിങ്ങനെ  സ്കെയിലുകളില്‍ ആയിരുന്നു .ഉയര്‍ന്ന സ്കെയിലില്‍ വേക്കന്‍സി വന്നാല്‍ മാത്രമേ അടുത്ത സ്കെയില്‍ കിട്ടിയിരുന്നുള്ളു .അതിനാല്‍ നൂറുകണക്കിന് ക്ലാര്‍ക്കുമാര്‍ 25രൂപാ അല്ലെങ്കില്‍  ,40രൂപാ മാത്രം പരമാവധി ശമ്പളം വാങ്ങി പെന്‍ഷന്‍ പറ്റുമായിരുന്നു .സ്കെയില്‍ 40-120 എന്നാക്കി പ്രൊമോഷന്‍ കിട്ടിയില്ല എങ്കിലും പരമാവധി ശമ്പളം അവസാന കാലം വാങ്ങാന്‍ സഹായിക്കുന്ന ടൈം സ്കെയില്‍ നടപ്പാക്കിയത് പി.എസ് ആണെന്ന കാര്യം എടുത്തു പറയട്ടെ .പക്ഷെ ചരിത്രത്തിനു മറവി രോഗം ഉണ്ടെന്നു സഹപ്രവര്‍ത്തകന്‍ ആയിരുന്ന പി.വിശ്വംഭരന്‍ (പേജ് 41)
.ഹൈറേഞ്ചിലെ കോളനൈസേഷ്യന്‍,മണ്ണൊലിപ്പ് പദ്ധതി ,കണ്ണന്‍ ദേവന്‍ കമ്പനി ദേശവല്‍ക്കരണം
തുടങ്ങിയവ നടപ്പിലാക്കാന്‍ അദ്ദേഹം ശ്രമിച്ചു ,സോഷ്യലിസ്റ്റ് ആദര്‍ശങ്ങള്‍ പ്രയോഗത്തിലാക്കാനുള്ള ആദ്യ ബഡ്ജറ്റ്  അവതരിപ്പിക്കാനുള്ള അവസരം പി.എസ്സിന് കിട്ടി .അദ്ധ്വാന വര്‍ഗ്ഗത്തിന്റെ കഷ്ടപ്പാട് കണക്കിലെടുത്ത് അധികം നികുതി ചുമത്താത്ത ,രാജ്യത്തിന് സാമ്പത്തിക ഭാരം വരുത്താത്ത ,എന്നാല്‍ വികസന പ്രവര്ത്തനങ്ങള്‍ക്ക് വക കൊള്ളിച്ചു കൊണ്ടുള്ള ആദ്യ ബട്ജറ്റ് .ഭൂപരിഷ്കരണം ,വാര്‍ദ്ധ്യക്യ കാല പെന്‍ഷന്‍ സൌജന്യ മിഡില്‍ സ്കൂള്‍ വിദ്യാഭ്യാസം ,എന്‍.ജി ഓ മാര്‍ക്ക് ശമ്പള ഭരിഷ്കരണം എന്നിവയൊക്കെ അദ്ദേഹത്തിന്റെ സംഭാവനകള്‍ ആയിരുന്നു
മുന്‍ വര്‍ഷത്തെയും നടപ്പ് വര്‍ഷത്തെയും സര്‍ക്കാര്‍ വരവുചിലവ് കണക്കുകള്‍ നിരത്തി വരുംവര്‍ഷം പ്രതീക്ഷിക്കുന്ന സമാനമായ്‌ തുകകള്‍ ഉള്‍ക്കൊള്ളിക്കുന്ന ശിഷ്കമായ ബട്ജറ്റ് ആയിരുന്നു അത് വരെ അവതരിപ്പിക്കപ്പെട്ടിരുന്നത് .നടരാജപിള്ള ആകട്ടെ ദേശീയ സാമ്പത്തിക പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്‍റെ മൊത്തത്തിലുള്ള സാമ്പത്തിക സംവിധാനത്തെയും നിലവാരത്തെയും അതില്‍ വരുത്തേണ്ട മാറ്റങ്ങളെയും കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധങ്ങളെയും മറ്റും പ്രതിപാദിക്കുന്ന വിശദമായ ഒരു പ്രബന്ധം ആണ് ബടജട്റ്റ് ആയി അവതരിപ്പിച്ചത് ..തന്‍റെ വകുപ്പിലെ ഉദ്യോഗസ്ഥരെ മാത്രം ആശ്രയിക്കാതെ പലസാമ്പതിക വിദഗ്ദരുമായി ആലോചിച്ചു തയ്യാറാക്കിയ പ്രബന്ധം .അന്നത്തെ കേന്ദ്ര ധനമന്ത്രി ആവോളം പ്രശംസിച്ച ബഡജറ്റ് .ആ പ്രസംഗ മാതൃകയാണ്
ഇന്നും കേരളത്തില്‍ മാറി മാറി വന്ന ധനമന്ത്രിമാര്‍  ആവര്‍ത്തിച്ചു പോരുന്നത്

.സി. അച്യുതമേനോന്‍ എഴുതി “ഭൂപരിഷ്കരണ സംബന്ധമായി എല്ലാ കാര്യങ്ങളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് നാലോ അഞ്ചോ ബില്ലുകള്‍ നടരാജപിള്ളയുടെ  സ്വന്തം കരവിരുതായിരുന്നു .അന്നത്തെ പി.എസ പി നിയമസഭാ പാര്‍ട്ടിയില്‍ ഭൂപരിഷ്കരണ നിയമങ്ങളെ പറ്റി എന്തെങ്കിലും പിടി പാടുള്ളവര്‍ മറ്റാരും ഉണ്ടായിരുന്നില്ല”

1954-ആഗസ്റ്റ്‌ ഏഴിനാണ് പി.എസ് ഭൂപരിഷ്കരനതിനായി ആറു ബില്ലുകള്‍ അവതരിപ്പിച്ചത്ഇരുപ്പൂ നിലമാനെങ്കില്‍ പതിനഞ്ചു ഏക്കറും ഒരുപ്പൂ നിലമോ പറമ്പോ ആണെങ്കില്‍ മുപ്പതേക്കറും വരുന്ന ഭൂമിയില്‍ കൂടുതല്‍ കൈവശമുള്ളവര്‍ ആറു മാസത്തിനുള്ളില്‍ പരിധിയില്‍ കവിഞ്ഞ വസ്തുക്കള്‍ മറ്റുള്ളവര്‍ക്ക് പാട്ടത്തിനു നല്‍കണം .അല്ലെങ്കില്‍ സര്‍ക്കാര്‍ അത് ചെയ്യും  എന്നതായിരുന്നു ബില്ലുകളുടെ ചുരുക്കം  
താഴെപ്പറയുന്നവ ആയിരുന്നു ബില്ലുകള്‍

1.ഭൂമി കൈവശം വയ്ക്കലും ഭൂവുടമസ്ഥതയും നിയന്ത്രിക്കുന്ന ബില്ല്
2.തിരുക്കൊച്ചി വെറും പാട്ടബില്ല്
3.കാണം  ടെനന്‍സി ബില്ല്
4.ഭൂമിയില്‍ പ്രത്യേക അവകാശം അവസാനിപ്പിക്കുന്ന ബില്ല്
5.കുടികിടപ്പ് ഒഴിപ്പിക്കല്‍ നിരോധന ബില്ല്
6.കുടിയാന് ദേഹണ്ടാവില നല്‍കാനുള്ള ബില്ല്

ബില്ലിന്റെ ചര്‍ച്ചയില്‍ അന്നത്തെ മെമ്പര്‍ കെ ആര്‍ ഗൌരി (പില്‍ക്കാലത്ത് ഭൂനിയമബില്ലുകള്‍ തന്‍റെ സംഭാവന എന്ന് അവകാശപ്പെട്ട കെ.ആര്‍ ഗൌരിയമ്മ )
പ്രസംഗിച്ചത് ഈ ബില്ലുകള്‍ അവസാനത്തിന്‍റെ ആദ്യം കുറിയ്ക്കുന്നു എന്നായിരുന്നു (പി.സുബ്ബയ്യാപിള്ള പി.എസ് നടരാജപിള്ള പേജ് 127)
ആറു ബില്ലുകള്‍ ആയി അവതരിപ്പിക്കാന്‍ കാരണം ഒറ്റ ബില്ലാണെങ്കില്‍ നിയമസഭ തള്ളിയാല്‍ ഒരു കാര്യവും നടക്കില്ല .ആറെണ്ണ മാകുമ്പോള്‍ ചിലതെങ്കിലും പാസാക്കും .കുറെ കാര്യങ്ങള്‍ നടക്കും എന്നായിരുന്നു കാരണം .

1954-ല്‍ പട്ടം താണുപിള്ള യുടെ നേതൃത്വത്തിലുള്ള പി.എസ.പി മന്ത്രിസഭ ഇന്ത്യയിലാദ്യമായി ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നു” (ഡോ .ഈജെ ജോസഫ് ,കേരളത്തിന്‍റെ സാമൂഹ്യ ഘടനയും രൂപാന്തരവും ഡി.സി ബുക്സ് 1997പേജ്  93)

ഒരു പത്രപ്രവര്ത്തകനു മായി താന്‍  നടത്തുന്ന  സൌഹൃദ സംഭാഷണം അടുത്ത ദിവസം പത്രങ്ങളില്‍ മത്തങ്ങായില്‍ അച്ചടിച്ചു വരും എന്നും മുഖ്യമന്ത്രി പട്ടം  മനസ്സിലാക്കാതെ പോയി .ഭൂപരിഷ്കരണ ബില്ല് പാസായി അത് നടപ്പിലാക്കിയാല്‍,  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവരുടെ ഓഫീസ്‌ അടച്ചു പൂട്ടേണ്ടി വരും എന്ന് പട്ടം  പറഞ്ഞു .അപ്പോള്‍ കോണ്ഗ്രസ്സോ? എന്നായി പത്രലേഖകന്‍ .അവര്‍ക്കും അതെ ഗതി വരും എന്നായിരുന്നു പട്ടത്തിന്റെ മറുപടി പിറ്റേദിവസം .പത്രവാര്‍ത്ത കണ്ട കോണ്ഗ്രസ് പി.എസ് .പി മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചു .കമ്മ്യൂണിസ്റ്റുകള്‍ പി.എസ് പി യെ സഹായിക്കാന്‍ കൂട്ടാക്കിയില്ല .ചുരുക്കത്തില്‍ ഭൂ പരിഷ്കരണ ബില്ലുകള്‍ പാസ്സാക്കാനാവാതെ പട്ടം മന്തിസഭ നിലം പതിച്ചു (1955 ഫെബ്രുവരി) പി.എസ്സിന്റെ ഭൂപരിഷ്കരണ ബില്ലുകള്‍ ആയിരുന്നു മന്ത്രിസഭാ പതനത്തിനു കാരണം (സുബ്ബയ്യാപിള്ള പേജ് 132).പിന്നീടു പനമ്പള്ളി മന്ത്രിസഭ അധികാരത്തില്‍ വന്നു .പി.എസ് പ്രതിപക്ഷത്തിരുന്നു  ആ ഒരു വര്‍ഷക്കാലം ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ അദ്ദേഹത്തെ ബഹുമാനിച്ചു .ഏതുപ്രശ്നം വരുമ്പോഴും പി.എസ് അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് സഭ ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ചിരുന്നു .

മന്ത്രിമാരുടെ അഴിമതിയെകുറിച്ചന്വേഷിക്കാന്‍ സംവിധാനം വേണം എന്നാവശ്യപ്പെട്ടത് പി.എസ് ആയിരുന്നു.പി.എസ്സിന്‍റെ അവസാന പ്രസംഗം ഇന്നും പ്രസക്തം .” ഒരു രാഷ്ട്രീയ പാര്‍ട്ടി വെറും പാര്‍ട്ടി താല്പ്പര്യത്തിനും ഗ്രൂപ്പ് താല്പ്പര്യത്തിനും അതീതമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാകാത്ത കാലം വരെ ഈ നാട്ടിന്‍റെ പൊതു ജീവിതം നന്നാകാന്‍ പോകുന്നില്ല “

സംസ്ഥാന പുനസംഘടന നടപ്പിലാക്കാന്‍ ശ്രമം നടക്കുന്ന കാലം  .കേരളം രൂപമെടുക്കും എന്നുറപ്പായി .മലബാര്‍ കേരളത്തിന്റെ ഭാഗം ആയിമാറും .തിരുക്കൊച്ചിയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി പ്രഖ്യാപിച്ചു .കേരളത്തിലെ ആദ്യ മന്ത്രിസഭ കമ്യൂണിസ്റ്റ് മന്ത്രിസഭ ആയിരിക്കും .കമ്മ്യൂണിസ്റ്റ്കാര്‍ പോലും അന്തിച്ചു പോയി .കാക്ക മലന്നു പറക്കുമോ .തന്ത്രശാലിയായ എം.എന്‍ പലതും കണ്ടിരുന്നു  അദ്ദേഹം .ചില തന്ത്രങ്ങള്‍ ആവിഷ്കരിച്ചു .ഭാര്യാപിതാവ്
സര്‍ദാര്‍ ചാലയില്‍ കെ.എം പണിക്കര്‍  സംസ്ഥാന പുനസംഘടന കമ്മറ്റി അംഗം കമ്മൂണിസ്റ്റ്കാര്‍ ഏറെയുള്ള മലബാര്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ നടരാജപിള്ളയുടെ സമുദായക്കാര്‍ (വെള്ളാളര്‍) ഏറെ ഉള്ള തെക്കന്‍ തിരുവിതാം കൂര്‍ മുറിച്ചു കളയണം .അങ്ങനെ ചാലയില്‍ പണിക്കരുടെ കാര്‍മ്മികത്വത്തില്‍ കേരള മാതാവിന്‍റെ കണങ്കാലുകള്‍ മുറിച്ചു മാറ്റി കമ്മ്യൂണിസ്റ്റ് ഭരണം കേരളത്തില്‍ നടപ്പിലായി (1957).

പട്ടത്തിന്റെ രൂക്ഷമായ എതിര്‍പ്പിനോ പി.എസ്സിന്‍റെ നിശബ്ദമായ നിരാശയ്ക്കോ
പാലാക്കാരന്‍ ജോര്‍ജ് തോമസ്‌ കൊട്ടുകാപ്പള്ളിയുടെ പാരലമെന്റിലെ അതുഗ്രന്‍ പ്രസംഗത്തിനോ (ജോര്‍ജ് ആലയ്ക്കാപ്പള്ളി  എഴുതിയ കൊട്ടുകാപ്പള്ളി ജീവചരിത്രം പേജ് 154-163 )ചരിത്രത്തിന്‍റെ ഗതി മാറ്റാന്‍ കഴിഞ്ഞില്ല .തെക്കന്‍ തിരുവിതാംകൂറിലെ ജില്ലകള്‍ തമിഴ്നാട്ടില്‍ ലയിച്ചു .

തെരഞ്ഞെടുപ്പിന് മുമ്പൊരു ദിവസം അച്യുതമേനോന്‍ പി.എസ്സിന്‍റെ  വസതിയില്‍ എത്തി പി.എസ് പി കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ചേരണമേന്നാവശ്യപ്പെട്ടു. രാഷ്ട്രീയ ഗുരു ആയ പട്ടത്തിനെ ഉപേക്ഷിച്ചു താന്‍ വരില്ല എന്ന് പറഞ്ഞു പി.എസ് .പക്ഷെ അത്തവണ പട്ടം പി.എസ്സിന് സീറ്റ് നല്‍കിയില്ല .തന്‍റെ ഭരണകാലത്ത് തെക്കന്‍ തിരുവിതാംകൂര്‍ പ്രക്ഷോഭണവും തുടര്‍ന്നു  വെടിവയ്പ്പ് മരണങ്ങളും നടന്നപ്പോള്‍,  പ്രക്ഷോഭകരോട് പി.എസ് അനുഭാവം കാട്ടിയോ  എന്ന ശങ്ക ആയിരുന്നിരിക്കാം കാരണം ..സി.കേശവന്‍  പി.എസ്സിന് സീറ്റ് നല്‍കുന്നത് എതിര്‍ത്തു . ടി.എം വര്‍ഗീസ്‌ ആകട്ടെ സ്വസമുദായത്തിലെ  ഈ.പി  ഈപ്പന് സീറ്റ് നല്‍കാന്‍ പ്രേരിപ്പിക്കയും ചെയ്തു പട്ടം പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ഒന്നിച്ചു മത്സരിച്ചു .പാര്‍ലമെന്റിലേക്ക് സ്വതന്ത്രനായിരുന്ന ഈശ്വരയ്യര്‍ ജയിച്ചു..നിയമസഭയിലേക്ക് പട്ടവും ജയിച്ചു  കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു .

പി.എസ് ഇല്ലാത്ത നിയമസഭ .ധനകാര്യ മന്ത്രിയായിരുന്ന അച്യുതമേനോന്‍ ഭരണ ചെലവു ചുരുക്കാന്‍ മൂന്നംഗ കമ്മറ്റിയെ എടുത്തപ്പോള്‍, അതില്‍ ഒരംഗം പി.എസ് ആയിരുന്നു എന്നത് ശ്രദ്ധേയം .(സുബ്ബയ്യാപിള്ള പേജ് 142) തിരുവനന്ഹപുരത്ത് ഹൈക്കോടതി ബഞ്ച് കിട്ടാന്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത് അദ്ദേഹം ശിക്ഷ വരിക്കയും ചെയ്തു .കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പിരിച്ചുവിടപ്പെട്ടപ്പോള്‍ അതിനെ കുറിച്ച് പ്രതികരിക്കാന്‍ പി.എസ് വിസമ്മതിച്ചു .1960 ലെ തെരഞ്ഞെടുപ്പിലും പട്ടം നടരാജപിള്ള യ്ക്ക് സീറ്റ് നല്‍കിയില്ല .നെടുമങ്ങാട് അദ്ദേഹത്തിന്റെ ഇഷ്ടക്കാരന്‍  ശ്രീകുമാറിന് നല്‍കി .പക്ഷെ ശ്രീകുമാര്‍  അത് സ്വീകരിച്ചില്ല .അവസാനം പട്ടം വഴങ്ങി .പി.എസ്നെടുമങ്ങാട്ടെ  സ്ഥാനാര്‍ഥി ആയി പക്ഷെ തെരജെടുപ്പില്‍ വിജയിച്ചത് എതിരാളി എന്‍.എം പണ്ടാരത്തില്‍ ആയിരുന്നു (ഇരുനൂറു വോട്ടിന്‍റെ വ്യത്യാസം പി.എസ്.പി .മുന്‍ മന്ത്രിസഭയിലെ ഒരംഗം ആയിരുന്നു പരാജയം ഉണ്ടാകാനുള്ള കാരണം .സ്വന്തം ജാതിയില്‍ പെട്ട അറുനൂറു പേരെ നടരാജപിള്ളയ്ക്ക് വോട്ടു ചെയ്യുന്നതില്‍ നിന്നും വിലക്കി എന്ന് പില്‍ക്കാലത്ത് മനസ്സിലായി .ഒരു പാര്‍ട്ടിയ്ക്കും തനിച്ചു ഭൂരിപക്ഷം കിട്ടിയില്ല .പി.എസ് പിയും കൊണ്ഗ്രസ്സും ചേര്‍ ന്നു കൂട്ടുമന്ത്രിസഭ ഉണ്ടാക്കി  പട്ടംമൂന്നാമതും  മുഖ്യന്‍ . ആര്‍ ശങ്കര്‍ ഉപമുഖ്യമാന്ത്രിയുമായി മന്ത്രിസഭാ വന്നു .പക്ഷെ പി.എസ്.പിയ്ക്ക് മന്ത്രിസഭയില്‍ യാതൊരു സ്വാധീനവും കിട്ടിയില്ല .താമസിയാതെ പട്ടത്തിനെ പഞ്ചാബ് ഗവര്‍ണ്ണര്‍ ആക്കി കേന്ദ്രം ശങ്കറെ മുഖ്യമന്ത്രിയാക്കി .
1962 ല്‍ ലോകസഭ ഇലക്ഷന്‍ വന്നു .പട്ടം സ്വന്തം മകന്‍ പട്ടം കൃഷ്ണപിള്ളയെ സ്ഥാനാര്‍ഥി ആക്കി .പൊന്നറ ശ്രീധര്‍   എതിര്‍ത്തപ്പോള്‍ പട്ടം പറഞ്ഞു “വയസ്സായില്ലേ നടരാജപിള്ളയ്ക്ക് .അയാള്‍ ഇനി പാര്‍ലമെന്റില്‍ പോകേണ്ട .വല്ല കാശിക്കും പോകട്ടെ “.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പി.എസ്സിന് പിന്‍ തുണ നല്‍കി .അവസാനം പി.എസ് മത്സരിക്കാന്‍ തയ്യാറായി പക്ഷെ സ്വതന്ത്രന്‍ ആയി മാത്രം
ജയിച്ചാല്‍ ഏതു പാര്‍ട്ടിയിലും ചേരാന്‍ അവകാശം ഉണ്ടായിരിക്കും എന്ന വ്യവസ്ഥയില്‍ .പട്ടം കൃഷ്ണപിള്ള പരാജയപ്പെടുകയും പി.എസ് വിജയിക്കയും ചെയ്തു .
എഴുപത്തിരണ്ടാം വയസ്സില്‍ പി.എസ് അങ്ങനെ എം പി ആയി .ഒരു മനുഷ്യജീവിതം കൊണ്ട് നേടാവുന്നതിലധികം അറിവും അനുഭവവും നേടിയ രാജ്യസ്നേഹി .ഒരു പത്രാധിപര്‍,തടവുകാരന്‍ ,മന്ത്രി. ആറു തെരഞ്ഞെടുപ്പുകളില്‍  മത്സരിച്ചു .ഒന്നില്‍ മാത്രം പരാജയം .ധനകാര്യമന്ത്രി ആയി സംസ്ഥാനത്തിന് മോഡല്‍ ബഡജറ്റ് നല്‍കി .ഒപ്പം മറ്റു നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്തു. .സ്വതന്ത്രന്‍ ആയിരുന്നതിനാല്‍ ലോകസഭയല്‍ പിന്‍ബഞ്ചു കാരന്‍ ആയിരുന്നു ആദ്യം .പക്ഷെ ബഡ്ജറ്റിനെ വിമര്‍ശിച്ചു കൊണ്ടുള്ള കന്നി പ്രസംഗം വഴി സഭയെ മൊത്തം പിള്ള അത്ഭുതപ്പെടുത്തി .തുടര്‍ന്നു ധനകാര്യ മന്ത്രി ടി ടി കൃഷ്ണമാചാരിയുടെ ആവശ്യപ്രകാരം അദ്ദേഹത്തെ കോ ണ്ഗ്രസ്സില്‍ ചേര്‍ത്തു
ഓര്മ്മിക്കുക .ജയിച്ചുകഴിഞ്ഞാല്‍ ഏതു പാര്‍ട്ടിയില്‍ ചേരാനും ഉള്ള സ്വാതന്ത്ര്യം നിലനിര്ത്തിയായിരുന്നു നടരാജപിള്ള കമ്മ്യൂണിസ്റ്റ് പിന്തുണ നേടിയത് “കമ്മ്യൂണിസ്റ്റ് സ്വതന്ത്രന്‍” എന്നുള്ള ചുമര്‍ എഴുത്തുകള്‍  “കമ്മ്യൂണിസ്റ്റ് പിന്തുണ ഉള്ള സ്വതന്ത്രന്‍” എന്നദ്ദേഹം മാറ്റി എഴുതിച്ചിരുന്നു എന്ന് സുബ്ബയ്യാപിള്ള (പേജ് 159) .


ആയിരം ഏക്കര്‍ സ്വന്തം ആയുണ്ടായിരുന്ന ഒരു കുബേരന്‍റെ  ഏക മകന്‍. ആറാം വയസ്സില്‍ പിതാവ് മരിച്ചു .സ്വത്തുക്കള്‍ കുറേശ്ശെ  നഷ്ടമായി .ദിവാനെ എതിര്‍ത്തതിനാല്‍ സ്വത്ത് മുഴുവന്‍ കണ്ടുകെട്ടപ്പെടുക .സ്വാതന്ത്ര്യം കിട്ടിയിട്ടും അത് തിരിച്ചെടുക്കാന്‍ നടപടികള്‍  സ്വീകരിക്കാതിരിക്കുക  .യവ്വനത്തില്‍ തീര്‍ത്തും  ദരിദ്രന്‍ .എം.എല്‍ ഏ ,മന്ത്രി ,എം.പി എന്നീ നിലകളില്‍ രാജ്യസേവനം .മന്ത്രിയായിരുന്നപ്പോള്‍ പോലും പതിനാലു സെന്റിലെ ഓലപ്പുരയില്‍ താമസം .(സുബ്ബയ്യാപിള്ള പേജ് 153 ).അതിനിടയില്‍ ഒരിക്കലും അഴിമതി കാട്ടാതിരിക്കുക. മരിക്കുമ്പോള്‍ അറുപതിനായിരം രൂപയുടെ കടക്കാരന്‍  ആയിരിക്കുക.  അങ്ങനെ ഉള്ള ഒരു രാഷ്ടീയക്കാരനായിരുന്നു പി.എസ് നടരാജപിള്ള .അപൂര്‍വ്വതകളില്‍ അപൂര്‍വ്വത .

ജാതി രാഷ്ട്രീയം മൂലം എത്തേണ്ടിടത്ത് എത്താതെ പോയ രാഷ്ട്രതന്ത്രജ്ഞന്‍ .
1966 ജനുവരി 10-നു അദ്ദേഹം അന്തരിച്ചു.പേരൂര്‍ക്കടയില്‍ പിതാവിന്‍റെ സ്മരണയ്ക്കായി അദ്ദേഹം സ്ഥാപിച്ച സുന്ദരവിലാസം സ്കൂള്‍  ഇന്ന് ശതാബ്ദി ആഘോഷിച്ച ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയി അദ്ദേഹത്തിന്‍റെ  സ്മരണ നില നിരത്തുന്നു .അതല്ലാതെ അദ്ദേഹത്തിന് സര്‍ക്കാര്‍ വക  സ്മാരകം ഒന്നും ഇല്ല .



റഫറന്‍സ് പ്രൈമറി
1.ഡോ .ഈജെ ജോസഫ്  ,കേരളത്തിന്‍റെ സാമൂഹ്യ ഘടനയും രൂപാന്തരവും ഡി.സി ബുക്സ് 1997പേജ്  93
2.പി. വിശ്വംഭരന്‍ ,പ്രതിഭാസമ്പന്നനായ പി.എസ് നടരാജപിള്ള .പി.എസ് നടരാജപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സോവനീര്‍ 2008
3.സുകുമാരന്‍ കല്ലുവിള   ,പി.എസ് നടരാജപിള്ള ജീവചരിത്രം ,പി.എസ് നടരാജപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സോവനീര്‍ 2008
4.പി.സുബ്ബയ്യാ പിള്ള  ,പി.എസ് നടരാജപിള്ള സാംസ്കാരിക വകുപ്പ് കേരളം 1991
5.ജോര്‍ജ് ആലയ്ക്കാപ്പള്ളി  ,കൊട്ടുകാപ്പള്ളി (ജീവചരിത്രം ),1980 പേജ് 154-163
6.മാതൃഭൂമി ദിനപ്പത്രം “ഇവിടെ ഇങ്ങനെയും ഒരു മന്ത്രി ഉണ്ടായിരുന്നു 2003 മാര്‍ച്ച്   11പേജ്  11