Saturday 13 January 2018

ഒരു ക്രിസ്ത്യന്‍ പാതിരിയും രണ്ട് ഹിന്ദു സന്യാസിമാരും

ഒരു ക്രിസ്ത്യന്‍ പാതിരിയും
രണ്ട് ഹിന്ദു സന്യാസിമാരും
==========================
കേരള നവോത്ഥാനനായകരായി തിരുവനന്തപുരത്തിന്‍റെ
പ്രാന്ത പ്രദേശങ്ങളില്‍ ജനിച്ച മൂന്നുപേരെ ഉയര്‍ത്തി കാട്ടുകയാണ്
സാധാരണ രാഷ്ട്രീയക്കാരും സാഹിത്യകാരന്മാരും ചരിത്രകാരന്മാരും മറ്റും .ചെയ്യുന്നത്.ഡി.വൈ എഫ് ഐ തുടങ്ങിയ രാഷ്ട്രീയ യുവജനപ്രസ്ഥാനങ്ങളും ഈ “അനന്തപുരിത്രയ”ങ്ങളെ ആണ് ഫ്ലക്സ് ബോര്‍ഡുകളില്‍ വരച്ചു കാട്ടുന്നത് . .ജനന വര്‍ഷമനുസരിച്ചു സ്ഥാനം നിര്‍ണ്ണയിച്ചാല്‍, കൊല്ലൂര്‍ ഉള്ളൂര്‍കോട്ട്കാരന്‍ ചട്ടമ്പി സ്വാമികള്‍ (1854-1924 ), ചെമ്പഴന്തിക്കാരന്‍ ശ്രീനാരായണ ഗുരു (1856-1928 ),വെങ്ങാനൂര്‍ക്കാരന്‍ അയ്യങ്കാളി( 1863-1911 ) എന്നിവരാണ്
കേരള നവോത്ഥാന നായകത്രയങ്ങള്‍.
എന്നാല്‍ അവര്‍ക്ക് മുമ്പും അവര്‍ക്ക് ശേഷവും മദ്ധ്യതിരുവിതാകൂറില്‍ ജനിച്ച ചില മഹാന്മാര്‍ കേരള നവോത്ഥാനത്തില്‍ ഗണ്യമായ പങ്കു വഹിച്ചു എന്നതാണ് വാസ്തവം .
അവരില്‍ പ്രായം കൊണ്ട് പ്രാതസ്മരണീയനാണ് പാലാകുന്നേല്‍ എബ്രഹാം മല്‍പ്പാന്‍ (1796-1845 -മാര്‍ത്തോമ്മ സഭാസ്ഥാപകന്‍ 1837/43 )
രണ്ടാമന്‍  വിശുദ്ധ ചാവറ അച്ഛന്‍.
“ജീവിതം തന്നെ സന്ദേശം” (പ്രൊഫ എം.കെ സാനു ആ പേരില്‍ അദ്ദേഹത്തിന്‍റെ ജീവചരിത്രം എഴുതിയിട്ടുണ്ട് ,മനോരമ ബുക്സ് 2014) ആക്കി മാറ്റിയ വിശുദ്ധ ചാവറ അച്ഛന്‍ (1805-1871). കൈനകരി ചാവറ വീട്ടിലെ കുര്യാക്കോസ്, കോട്ടയം തോട്ടയ്ക്കാട്ട് ചോതിരകുന്നേല്‍ വീട്ടില്‍ മറിയം എന്നിവരുടെ ആറാമത്തെ സന്താനം കുര്യാ ക്കോസ് .ഇന്ന് വിശുദ്ധ ചാവറ അച്ചന്‍ എന്നറിയപ്പെടുന്ന ആണ് ആദ്യകാല കേരള നവോത്ഥാന നായകന്‍. .ഈ രണ്ടു നസ്രാണി നവോത്ഥാന നായകരെ കുറിച്ച് മദ്ധ്യതിരുവിതാം കാര്‍ക്ക് അഭിമാനിക്കാം .
ചട്ടമ്പി സ്വാമികളെ പോലുള്ള സമകാലിക /പിന്‍ഗാമികള്‍ക്ക് മാതൃക ആക്കാമായിരുന്ന , നിരവധി സമുദായ പരിഷ്കരണ പരിപാടികള്‍ ആദ്യമായി ആവിഷ്കരിച്ചു വിജയത്തിലെത്തിച്ച, മദ്ധ്യതിരുവിതാം കൂറിലെ
സന്യാസി ശ്രേഷ്ടന്‍ ആയിരുന്നു ചാവറ അച്ഛന്‍ എന്ന പാതിരി .
ആദ്യമായി ക്രിസ്ത്യാനികളില്‍ ഒരു തദ്ദേശീയ സന്യാസിസഭ
(സി.എം ഐ-ചര്‍ച്ച് ഓഫ് മേരി ഇമാക്കുലെറ്റ് ) സ്ഥാപിച്ചത് ചാവറ അച്ചന്‍ (1831). അദ്ദേഹമാണ് സ്വകാര്യ ഉടമയില്‍ കേരളത്തില്‍ ആദ്യമായി അച്ചടിശാലയും പ്രസിദ്ധീകരണ കേന്ദ്രവും സ്ഥാപിച്ചത് (മാന്നാനം 1846) . മാസിക ആയി “നസ്രാണി ദീപിക”യും പില്‍ക്കാലത്ത് വാരിക ആയി “ദീപികയും” അതിനുശേഷം അതേ പേരില്‍ ദിനപ്പത്രവും തുടങ്ങി . വായനശാലയും തുടങ്ങി.കേരള നവോത്ഥാന ത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം അച്ചടി ,പത്രമാദ്ധ്യമങ്ങള്‍ ഇവ മുഖ്യ പങ്കു വഹിച്ചു .അതില്‍ ഈ പാതിരിക്കുള്ള പങ്ക് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു .
മുദ്രണ വിദ്യ, ബയന്റിംഗ് ,തയ്യല്‍ എന്നിവയില്‍ അച്ഛന്‍ തൊഴില്‍ പരിശീലന ശാലകള്‍ തുടങ്ങി .ആദ്യത്തെ സംസ്കൃത പാഠശാല തുടങ്ങി (മാന്നാനം 1846) 1885-1856 കാലഘട്ടത്തില്‍ പത്ത് ഇടയ നാടകങ്ങള്‍ (Eclogues ) രചിച്ചു .1862 –ല്‍ മലയാളത്തിലെ ആദ്യ ഖണ്ഡകാവ്യം “(അനസ്താസ്യയുടെ രക്തസാക്ഷിത്വം”) രചിച്ചു .കത്തോലിക്കാ സഭയില്‍ നവീകരണം കൊണ്ടുവന്നു (1882 ) 1864 –ല്‍1868
“പള്ളിക്കൊരു പള്ളിക്കൂടം” എന്ന പരിപാടി നടപ്പിലാക്കി.(ഈ പള്ളിക്കൂടങ്ങള്‍ പക്ഷെ വേദപാഠശാലകള്‍ മാത്രമായിരുന്നു എന്ന് ഡോ മൈക്കിള്‍ തരകന്‍ "എഴുത്ത് " മാസികയിലെ കൂടിക്കാഴ്ച ലേഖനത്തില്‍ (ചരിത്രം എന്ന പേരില്‍ കെട്ടുകഥകള്‍ ജൂണ്‍ 2017 പുറം 11-16 )
ദളിതര്‍ക്കായി അദ്ദേഹം ഒരു സ്കൂള്‍ തുടങ്ങി ( തുരുത്തി മാലി ,ആര്‍പ്പൂക്കര 1865).വിധവകളെ സന്യാസികാരാക്കാന്‍ ധൈര്യം കാട്ടി..പെണ്‍കുട്ടി കള്‍ക്കായി ബോര്‍ഡിംഗ് തുടങ്ങി (1868) .ക്രിസ്തീയ കുടുംബങ്ങള്‍ക്കായി “കുടുംബ ചട്ടം” എഴുതി നല്‍കി (1868). അഗതി മന്ദിരങ്ങള്‍ സ്ഥാപിച്ചു .അവയില്‍ നിന്നാണ് മദര്‍ തെരെസായ്ക്ക് ആശയം കിട്ടിയത് എന്ന് പ്രൊഫ എം.കെ സാനു (പുറം 152) .സഹകരണ സംഘങ്ങള്‍ തുടങ്ങി സ്കൂളുകള്‍ തുടങ്ങാന്‍ ധനശേഖരണത്തിനു “പിടിയരി, കെട്ടു തെങ്ങ്” തുടങ്ങിയ ഉല്‍പ്പന്ന പിരിവു തുടങ്ങി (1864). എം പി.മന്മഥനും എന്‍ എസ് എസ്സിനും ആ ആശയം കിട്ടുന്നത് ചാവറ അച്ചനില്‍ നിന്നും ആയിരിക്കണം
ചാവറ അച്ചന്‍റെ സമകാലികനായിരുന്നു അയ്യപ്പന്‍ പിള്ള @ കുഞ്ഞന്‍ പിള്ള ചട്ടമ്പി(1854-1924) .ചാവറ അച്ചന്‍ മരിക്കുമ്പോള്‍, കുഞ്ഞന്‍ പിള്ളയ്ക്ക് പ്രായം പതിനാറു വയസ് .തീര്‍ച്ചയായും സന്യാസി ആയി മാറിയ കാലത്ത് ചാവറ അച്ചന്‍ ചെയ്തു കാണിച്ച പ്രവര്‍ത്തനങ്ങളില്‍ ചിലത് എങ്കിലും അദ്ദേഹത്തിന് ചെയ്യാമായിരുന്നു .പള്ളിക്കൂടം, ആശ്രമം ,അച്ചടിശാല,,തൊഴില്‍ പരിശീലന കേന്ദ്രം,സഹകരണ സംഘം,സ്ത്രീ വിദ്യാഭ്യാസം,. ദളിതര്‍ക്ക് സ്കൂള്‍,,ബോര്‍ഡിംഗ് ,അഗതി മന്ദിരം .എന്നിങ്ങനെ എത്രയോ കാര്യങ്ങള്‍
ചട്ടമ്പി സ്വാമികള്‍ക്കു ഹിന്ദു സമുദായത്തിന് മൊത്തത്തിലോ നായര്‍ സമുദായത്തിന് മാത്രമായോ ചെയ്യാന്‍ കഴിയുമായിരുന്നു .നല്ലൊരു മാതൃക ആയി ചാവറ അച്ഛന്‍ സ്വാമികളുടെ വിഹാര രംഗമായ മദ്ധ്യ തിരുവിതാം കൂറില്‍ ഉണ്ടായിരുന്നു .
ഇഷ്ടം പോലെ സ്ഥലം ചട്ടമ്പി സ്വാമികള്‍ക്ക് കിട്ടുമായിരുന്നു .ചാവറ അച്ഛനെക്കാള്‍ എത്രയോ അധികം സാദ്ധ്യതകള്‍സ്വാമികള്‍ക്ക് ഉണ്ടായിരുന്നു മലയാറ്റൂര്‍ കോടനാട്ടു 90 ഏക്കര്‍ വന ഭൂമി സൌജന്യമായി കിട്ടി (പറവൂര്‍ ഗോപാല പിള്ള എഴുതിയ ജീവചരിത്രം (1935) കാണുക .അതില്‍ കെട്ടിടങ്ങള്‍ കെട്ടി തരാന്‍ .തച്ചുടയ കൈമ്മള്‍ തയ്യാറായി ധനസഹായത്തിന് ഗൃഹസ്ഥാശ്രമ ശിഷ്യര്‍ നിരവധി .പക്ഷെ സ്വാമികള്‍ പാദപൂജ നടത്തിയ പറവൂര്‍ വടക്കേക്കര കല്ലറയ്ക്കല്‍ അമ്മാളുഅമ്മ എന്ന സ്ത്രീയ്ക്ക് (സ്വാമികള്‍ ഇടയ്ക്കിടെ അവരുടെ ഗൃഹത്തില്‍ പോയി താമസിച്ചിരുന്നു എന്ന് എസ് ബാലന്‍ പിള്ള എഴുതി പ്രഭാത് ബുക്സ് പ്രസിദ്ധീകരിച്ച ബ്രഹ്മശ്രീ ചട്ടമ്പി സ്വാമികള്‍ 2000 പുറം 69 ) ആ സ്ഥലം മുഴുവന്‍ സമാധിയ്ക്ക് മുമ്പായി ഇഷ്ടദാനം ആയി നല്‍കി .
ഇന്നവിടെ എത്രയോ സ്ഥാപനങ്ങള്‍, എന്തിന് ഒരു യൂണിവേര്‍സിറ്റി അല്ലെങ്കില്‍ മെ ഡി സിറ്റി പോലും കാണുമായിരുന്നു .ചട്ടമ്പിസ്വാമി സ്മാരക യൂണിവേര്‍സിറ്റി /മെഡി സിറ്റി .ഹിന്ദു സമൂഹത്തിനു അതിനുള്ള ഭാഗ്യം കിട്ടിയില്ല
ചട്ടമ്പി സ്വാമികളുടെ പിന്‍ഗാമികളുടെ കഥയോ?
ചാവറ അച്ചനു ശേഷം എത്രയോ ക്രിസ്ത്യന്‍ സന്യാസി ശ്രേഷ്ടരെ മലയാളികള്‍ കണ്ടഫാദര്‍ വടക്കേമുറി(പാറത്തോട് മലനാട് സൊ സ്സൈറ്റി ,കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയരിംഗ് കോളേജ് .എരുമേലി-പമ്പാവാലി (പാലം )- ശബരിമല റോഡ്‌ എന്നിങ്ങനെ എത്രയോ പാതിരി സംഭാവന കള്‍ .
ഈയിടെ അന്തരിച്ച (2017 )തൃശ്ശൂര്‍ ഗബ്രിയേല്‍ അച്ചന്‍ -സ്ഥാപനസൃഷ്ടികളുടെ അച്ചന്‍ -തൃശ്ശൂര്‍ അമലാ കാന്‍സര്‍ സെന്‍റര്‍ ,ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ,ഇരിങ്ങാലക്കുട വനിതാ (സെന്റ്‌ ജോസഫ്സ് )കോളേജ് ,ചാലക്കുടി കാര്‍മല്‍ സ്കൂള്‍ ,ഭാരതമാതാ സ്കൂള്‍ ,ഇരിങ്ങാലക്കുട ആര്‍ട്സ് കേരള ,കാത്തലിക് സെന്‍റര്‍ ,ദീപ്തി കള്‍ച്ചറല്‍ സെന്‍റര്‍,കുരിയച്ചിറ ഗലീലി ചേതന ,വികലാംഗകര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാന്‍ സ്നേഹ ഭവന്‍ ബിന്ന ശേഷിക്കാര്‍ക്കായി പ്രതീക്ഷാ ഭവന്‍ തുടങ്ങിയ സന്യാസി സംഭാനകള്‍ .
കാഞ്ഞിരപ്പള്ളിയിലെ ഫാദര്‍ ആന്റണി നിരപ്പേല്‍ തുടങ്ങിയ സെയിന്റ് ആന്റണി വിദ്യാഭ്യാസ സ്ഥാപങ്ങള്‍ അങ്ങനെ എത്രയോ പാതിരി സംഭാവനകള്‍
അവരില്‍ ഒരാളുടെ എങ്കിലും നിലയിലേക്ക് ഉയരാന്‍
സ്ഥാപങ്ങള്‍ കെട്ടിപ്പടുക്കുവാന്‍ ചട്ടമ്പി സ്വാമികള്‍ക്ക് കഴിഞ്ഞോ ?
അദ്ദേഹത്തിന്‍റെ ഏതെങ്കിലും ഒരു ശിഷ്യന് കഴിഞ്ഞുവോ ?
വാഴൂര്‍ ആശ്രമ സ്ഥാപകന്‍ തീരത്ഥപാദ പരമ ഹംസ സ്വാമികള്‍ ക്കൊഴികെ (വടക്കന്‍ പറവൂരില്‍ നിന്ന് വാഴൂര്‍ കുതിരവട്ടം കുന്നില്‍ കുടിയേറിയ കൃഷ്ണ കുറുപ്പ് –കുറുപ്പുസ്വാമി).പക്ഷെ അദ്ദേഹത്തെ എല്ലാവരും കൂടി തമസ്കരിച്ചു.
ആധുനിക മലയാളി സമൂഹം ചട്ടമ്പി സ്വാമികളെ അറിയും .എന്നാല്‍ ആ തിരിയില്‍ നിന്ന് കൊളുത്തി പന്തമായി മാറിയ വാഴൂര്‍ സ്വാമികളെ അറിയില്ല .അദ്ദേഹത്തിന്‍റെ ശിഷ്യ വാഴൂര്‍ നിവേദിത (ചിന്മ യാ ദേവി) എന്ന മഹിളാ മന്ദിരം കെ ചിന്നമ്മയെ അറിയില്ല .
എന്താണ് കാര്യം?
ആരാണ് തെറ്റുകാര്‍ ?
കുഞ്ഞന്‍ പിള്ള ചട്ടമ്പി ഒരു വെറും സാധാരണ
സന്യാസി മാത്രം ആയിരുന്നു.സമ്പന്ന നായര്‍
കുടുംബങ്ങളില്‍ മാറിമാറി തങ്ങി
സ്വന്തമായി കിടപ്പറയോ കിടക്ക പോലുമോ ഇല്ലാതിരുന്ന ഒരു സര്‍വ്വ സംഗ പരിത്യാഗി .
ഒറ്റ മുണ്ടും പുതപ്പും വടിയും പിന്നെ ഒരു മോതിരവും മതി എന്ന് കരുതിയ അവധൂതന്‍
അദ്ദേഹം ഒരു ഹിന്ദു നവോത്ഥാന നായകന്‍ ആയിരുന്നില്ല .
സംഘാടകന്‍ ആയിരുന്നില്ല
പ്രഭാഷകന്‍ ആയിരുന്നില്ല
ബോധവല്‍ക്കരണ വിദഗ്ദന്‍ ആയിരുന്നില്ല
മതപ്രഭാഷണ പരമ്പരകള്‍ നടത്തിയില്ല
(ചെറുകോല്‍ പ്പുഴ ഹിന്ദു മത സമ്മേളനം അദ്ദേഹത്തിന്‍റെ പേരില്‍ അറിയപ്പെടുന്നു എങ്കിലും അതിന്‍റെ സ്ഥാപനത്തില്‍ അദ്ദേഹത്തിന് പങ്കില്ല .അതില്‍ അദ്ദേഹം പങ്കെടുത്തിട്ടില്ല )
എന്നാല്‍
തീരത്ഥപാദ പരമഹംസ സ്വാമികളുടെ പ്രവര്‍ത്തനങ്ങള്‍ കാണുക
വൈക്കം സി.കെ നാരായണപിള്ളയെ
(പിന്നീട് ദയാനന്ദസ്വാമികള്‍ )കൊണ്ട് ചിറക്കടവിലും ചെറുവള്ളിയിലും ഓരോ സ്കൂള്‍ സ്ഥാപിച്ചു
നിരവധി ഹിന്ദു മതമഹാ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടുള്ള
ബോധവല്‍ക്കരണ പ്രഭാഷണ പരമ്പരകള്‍.
പന്തളത്തും അടൂരും ആശ്രമങ്ങള്‍.
അടൂരില്‍ സംസ്കൃത സ്കൂള്‍.
അനാഥബാല മന്ദിരം (1930)
ശ്രീമതി കെ.ചിന്നമ്മയെ കൊണ്ട് വാഴൂരില്‍ പെണ്‍പള്ളിക്കൂടം
പില്‍ക്കാലത്ത് തിരുവനന്തപുരത്ത് മഹിളാമന്ദീരം
ഓരോ കരയിലും (നായര്‍) പുരുഷ-സ്ത്രീ സമാജങ്ങള്‍
ആശ്രമങ്ങള്‍ -വാഴൂര്‍, അയിരൂര്‍ എഴുമറ്റൂര്‍
വാഴൂര്‍ മഠത്തില്‍ രാമപണിക്കര്‍ വഴി കൊടുങ്ങൂരില്‍ ആണ്‍-പെണ്‍ പള്ളിക്കൂടങ്ങള്‍
ബ്രാഹ്മണസംബന്ധം ഒഴിവാക്കല്‍. വാഴൂര്‍ കൊല്ലത്ത് തറവാട്ടില്‍
ഏറ്റവും പ്രായം ചെന്ന വല്യമ്മയെ കൊണ്ടു കെട്ടുകല്യാണം നടത്തിച്ചു
ബ്രാഹ്മണ ബന്ധം ഒഴിവാക്കി
കേരളീയ നായര്‍ സമാജ പ്രവര്‍ത്തനം
“നായര്‍ പുരുഷാര്‍ത്ഥസാധിനി” സ്ഥാപനം /പ്രവര്‍ത്തനം
(മന്നത്തിന് മുമ്പ് ).
പുസ്തകരചനകള്‍/പ്രസാധനം
മതപരിവര്‍ ത്തനിത്തെതിരെ ഉള്ള പ്രവര്‍ത്തനം
കോട്ടയം സി.എം എസ് കോളേജിലെ ?പള്ളം ബുക്കാനന്‍ ഹോസ്റല്‍
ഗൌരി യമമ സംഭവം (1918)
ചാമം പതാല്‍ മാങ്ങാട്ട് കാവ് വെട്ടി വെളുപ്പിച്ച് നായര്‍ യുവാക്കളെ കൊണ്ട് പല വിധ കൃഷികള്‍ ചെയ്യിച്ചു
കൃഷി പ്രോത്സാഹനം .പച്ചക്കറി കിഴങ്ങ് കൃഷി പ്രോത്സാഹനം
ചീട്ടുകളി ,ചതുരംഗം എന്നിവയെ ഒഴിവാക്കാന്‍ നായര്‍ യുവാക്കളെ പ്രേരിപ്പിക്കല്‍
നായര്‍ പെണ്‍കുട്ടി കളെ മാന്യമായ വേഷം ധരിപ്പിക്കാന്‍ പ്രേരിപ്പിക്കുക
(അക്കാലം വരെ കവുങ്ങിന്‍ കൂമ്പാള മാത്രം ധരിച്ചു കുമാരികള്‍ നടന്നിരുന്നുഎന്നോര്‍ക്കുക )
വാഴൂരില്‍ ഗ്രാമീണ റോഡ്‌ നിര്‍മ്മാണം
ഹരിജനങ്ങള്‍ക്ക് ക്ഷേത്രം തുറന്നു കൊടുക്കല്‍
അനാചാര നിര്‍മാര്‍ജനം
(താലികെട്ട് കല്യാണം ,
പുളികുടി അടിയന്തിരം,പതിനാറടിയന്തിരം എന്നിവയുടെ ധൂര്‍ത്ത്
തടയല്‍ )
ഉപരി പഠനത്തിനു ദരിദ്ര ബാലര്‍ക്ക് സാമ്പത്തിക സഹായം
വാഴൂരില്‍ പോസ്റ്റ്‌ ഓഫീസ് സ്ഥാപനം
സര്‍ക്കാര്‍ ആയുര്‍വേദ വൈദ്യശാല സ്ഥാപനം
ഇംഗ്ലീഷ് ഡിസ്പെന്സറികള്‍ സ്ഥാപിക്കല്‍
പ്രൈമറി-മിഡില്‍-ഹൈസ്കൂളുകള്‍
(പില്‍ക്കാലത്ത് അത് ഹയര്‍ സെക്കണ്ടറി /വാഴൂര്‍ കോളേജ്ആയി ഉയര്‍ന്നു )
പക്ഷെ ആശ്രമം അവ എന്‍ എസ് എസ്സിന് വിട്ടുകൊടുത്തു കൈ കഴുകി
വാഴൂരില്‍ ഭജനമഠം സ്ഥാപനം.
യഥാര്‍ത്ഥത്തില്‍ നായര്‍ സമുദായത്തിന്‍റെ
ആത്മീയ ആചാര്യന്‍ ആയി എന്‍ എസ് എസ്
ഉയര്‍ത്തി കാട്ടേണ്ടിയിരുന്നത്
വാഴൂര്‍ സ്വാമികളെ ആയിരുന്നു .
ജീവിച്ചിരുന്നപ്പോള്‍ “എന്നെ കുരുവാക്കേണ്ട” എന്ന് നായര്‍ സമുടായതോടു തുറന്നു പറഞ്ഞ,നായര്‍ കരയോഗ സമ്മേളനങ്ങളെ പരിഹസിച്ചിരുന്ന,നായന്മാരുടെ പല അച്ചന്മാരെ (വയലില്‍ പോകുന്ന അച്ഛന്‍ ,ചന്തയില്‍ പോകുന്ന അച്ഛന്‍ ,കച്ചേരിയില്‍ പോകുന്ന അച്ഛന്‍ എന്നിങ്ങനെ ) പരിഹസിച്ചിരുന്ന സന്യാസിവര്യന്‍ ആയിരുന്നു ചട്ടമ്പി സ്വാമികള്‍ അദ്ദേഹം സമാധി (1924) ആയിക്കഴിഞ്ഞപ്പോള്‍ ആരെക്കയോ അദ്ദേഹത്തെ “നായര്‍ ആചാര്യന്‍” ആയി ഉയര്‍ത്തി എന്നതാണ് ചരിത്രം .
തീര്‍ത്ഥപാദര്‍ അര്‍ഹിച്ച ബഹുമതികളും സ്ഥാനങ്ങളും മന്നത്തിനും ചട്ടമ്പിസ്വാമികള്‍ക്കായി അവരുടെ ആരാധകര്‍ വീതം വച്ചു നല്‍കി.
.ഒരു സര്‍വ്വസംഗപരിത്യാഗിയായ സാധാരണ സന്യാസിവര്യന്‍ മാത്രമായിരുന്നു ചട്ടമ്പിസ്വാമികള്‍ .സമുദായപരിഷ്കര്‍ത്താവോ സംഘാടകനോ നവോത്ഥാന നായകനോ മതപ്രഭാഷകനോ ഒന്നുമായിരുന്നില്ല അദ്ദേഹം.
എന്നാല്‍ അദ്ദേഹത്തിന്‍റെ ശിഷ്യന്‍, വാഴൂര്‍ സ്വാമികള്‍, അതെല്ലാം ആയിരുന്നു .വലിയ ഒരു വിപ്ലവകാരിയും .ചുരുക്കത്തില്‍ യഥാര്‍ത്ഥനായര്‍ നവോത്ഥാന നായകന്‍ തീര്‍ത്ഥപാദര്‍ തന്നെ. .ആദ്യനായര്‍ സമുദായസംഘാടകനും..(നായര്‍ പുരുഷാര്‍ത്ഥസാധിനി (1910-12)
മന്നത്ത് പത്മനാഭന്‍ ആകട്ടെ , അദ്ദേഹത്തിന്‍റെ പിന്‍ഗാമി മാത്രം തീരത്ഥപാദര്‍ എന്ന “അമരക്കാരന്‍റെ പിന്നില്‍ ഇരുന്ന ഒരു തുഴച്ചില്‍ക്കാരന്‍” മാത്രം ആയിരുന്നു എന്‍ എസ് എസ് സ്ഥാപകന്‍ എന്ന് ചരിത്രം .
കൂടുതല്‍ അറിയാന്‍ വിധ്യാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ ,രാമകൃഷ്ണന്‍ വൈദ്യര്‍ എന്നിവര്‍ ചേര്‍ന്ന് എഴുതിയ തീര്‍ ത് ഥപാദ സ്വാമികള്‍ ജീവചരിത്രം –രണ്ടു വാല്യം – വായിക്കുക .
Kanam Sankara Pillai2 പുതിയ ഫോട്ടോകൾ ചേർത്തു — SreeVidyadhiraja Viswadharmasangham എന്നയാൾക്കൊപ്പം.
“നായന്മാര്‍ ,ഈഴവര്‍ ,നാടാന്മാര്‍ ,പറയര്‍ ,പുലയര്‍ തുടങ്ങിയ സമുദായങ്ങളെ ഉള്‍പ്പെടുത്തി ഒരൊറ്റ ഹിന്ദു സമൂഹം വാര്‍ ത്തെടുക്കുക
എന്നതായിരുന്നു (ചട്ടമ്പി )സ്വാമികളുടെ ലക്‌ഷ്യം “
എഴുതിയത്
ചട്ടമ്പിസ്വാമികള്‍ ഒരു ധൈഷണിക ജീവചരിത്രം എഴുതിയ ശ്രീ ആര്‍ രാമന്‍ നായര്‍ (കേസരി വാരിക 2017 മാര്‍ച്ച് 31 ലക്കം പുറം 19
ശ്രീ രാമന്‍ നായര്‍ എഴുതിയത് വാസ്തവമോ ?
സ്വാമികള്‍ക്ക് അങ്ങനെ ഒരു ലക്‌ഷ്യം ഉണ്ടായിരുന്നോ ?
അതിനായി സ്വാമികള്‍ എന്ത് ചെയ്തു ?
എന്തേ ലക്‌ഷ്യം കൈവരിക്കാതെ പോയി ?
ആരാണ് കാരണക്കാര്‍ ?
എന്തായിരുന്നു കാരണം ?
അറിയാന്‍ ആഗ്രഹം
ആര്‍ക്കറിയാം ഉത്തരം
അതോ ശ്രീ രാമന്‍ നായര്‍ പോഴത്തരം
എഴുതിയതോ ?

Thursday 11 January 2018

ദക്ഷിണേന്ത്യന്‍ ചരിത്രം- ഡോ .എം ജി .എസ്സിന്‍റെ അജ്ഞത

ദക്ഷിണേന്ത്യന്‍ ചരിത്രം-
ഡോ .എം ജി .എസ്സിന്‍റെ അജ്ഞത
===============================
തന്‍റെ വത്സല ശിഷ്യന്‍ പ്രൊഫ.ടി .ആര്‍ വേണു ഗോപാലനെ കൊണ്ട് :”ശാസ്ത്രീയ കേരള ചരിത്ര പിതാവ്” എന്ന ബഹുമതി ചാര്‍ത്തി വിളങ്ങാന്‍ ശ്രമിക്കുന്ന ഡോ എം.ജി എസ് നാരായണന്‍ എന്ന തലമുതിര്‍ന്ന കേരളീയ ചരിത്ര പണ്ഡിതന്‍ “കേരളത്തിലെ പത്ത് കള്ളക്കഥകള്‍ “ എന്ന കൊച്ചു പുസ്തകം പ്രസിദ്ധീകരിച്ചത് 2016 ഒക്ടോബര്‍ മാസത്തില്‍ (ഡി.സി ബുക്സ് )അതില്‍ പുറം 60 ഇങ്ങനെ വായിക്കാം :
“ഞങ്ങള്‍ പഠിക്കുന്ന കാലത്ത് ദക്ഷിണേന്ത്യാ ചരിത്രം എന്നൊന്നില്ല .ഇന്ത്യാ ചരിത്രം മാത്രമേയുള്ളൂ .ദക്ഷിണേന്ത്യാ ചരിത്രം നിര്‍മ്മിക്കപ്പെട്ടത് മദ്രാസ് സര്‍വ്വകലാശാല ആരംഭിച്ച് അവിടെ ചരിത്ര വിഭാ1956ഗം വന്നതോടെയാണ് (എന്ന് പറഞ്ഞാല്‍ ഡോ .കാനം )തമിഴിലും തെലുങ്കിലും കന്നഡ യിലുമൊക്കെ ലഭ്യമായ ശിലാ ലിഖിതങ്ങള്‍ പഠിച്ചു രചന നടത്താന്‍ ഇതോടെ കഴിഞ്ഞു .ടി.വി മഹാലിംഗം ,കെ ഏ നീലകണ്‌ഠ ശാസ്ത്രികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആയിരുന്നു ഇത് .നീലകണ്ട ശാസ്ത്രികള്‍ ആണ് പില്‍ക്കാലത്ത് ആദികാരികമായി അംഗീകരിക്കപ്പെട്ട ദക്ഷിണേന്ത്യാ ചരിത്രം രചിച്ചത് (1956)"
(എന്ന് പറഞ്ഞാല്‍ 1956 നു മുമ്പ് ദക്ഷിണേന്ത്യന്‍ ചരിത്രം ആരും എഴുതിയിട്ടില്ല എന്ന് നമ്മുടെ ഡോ എം.ജി.എസ് നാരായണന്‍ ഉവാച )
മദ്രാസ് ക്രിസ്ത്യന്‍ കോളേജ് മാഗസിന്‍ 1891 ലക്കത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട പി.സുന്ദരന്‍ പിള്ള എഴുതിയ
The age of Tirujnaana Sambandhar –a question of South Indian
Archoelogy- എന്ന അതിഗംഭീരമായ പ്രബന്ധം ഡോ എം ജി.എസ് പഠിക്കുന്ന കാലത്ത് മാത്രമല്ല "പത്ത് കള്ളക്കഥകള്‍" എഴുതുന്ന -2016 -ല്‍ പോലും കണ്ടിട്ടില്ല .പിന്നെ എങ്ങനെ വായിക്കും
പഠിക്കും? .
എം ജി എസ് പഠിക്കുന്ന കാലത്ത് ആ മാഗസിന്‍ കണ്ടു കാണില്ല .പില്‍ക്കാലത്ത് (1895 )സുന്ദരന്‍ പിള്ള തന്നെ അത് പുനപ്രസിദ്ധീകരിച്ചു .ഇന്നത് ഡിജിറ്റല്‍ ലൈബ്രറി ഓഫ് ഇന്ത്യയില്‍ ലഭ്യം .ആര്‍ക്കും സൌജന്യ മായി കോപ്പി എടുക്കാം .ഞാനും എടുത്തു ഒരെണ്ണം .ഡോ എം ജി.എസ്സിന് അയച്ചു കൊടുക്കാം അദ്ദേഹം അതൊന്നു വായിച്ചു പഠിക്കണം .
The Tamilian Antiquary (Editor Pandid DSavarioroyan )Vol 1 No 3
(Asia Educational Services New Delhi 1986)ആണ് പ്രസാധകര്‍ റാവു ബഹദൂര്‍ വി വെങ്കയ്യ എഴുതിയ ആമുഖം .കെ.ജി ശേഷ അയ്യര്‍ സുന്ദരന്‍ പിള്ളയുടെ ജീവിത രേഖ എഴുതിയിരിക്കുന്നു .ആ ലക്കം സമര്‍പ്പിക്കപ്പെട്ടത് Dr.E Hultzch ,The Leader of Historical Research in South India എന്ന പണ്ഡിതനും .അതെ പുസ്തകം ഒന്നാം വാല്യം അഞ്ചാം ലക്കത്തില്‍ സുന്ദരന്‍ പിള്ളയുടെ പത്തു പാട്ടും (The TenTamil Idyls ) ലഭിക്കും .അതും ഡോക്ടര്‍ നാരായണന്‍ മനസ്സിരുത്തി വായിക്കണം .
"തെന്നിന്ത്യയില്‍ പോലും തനതായ ശുദ്ധമായ ദ്രാവിഡ സംസ്കാരം ഒരിക്കലും ഉണ്ടായിരുന്നില്ലെന്ന വേദനാ ജനകമായ സത്യം" എന്ന് (പുറം74 ) പത്ത് കള്ളക്കഥ യില്‍ എഴുതി വച്ച പുറം ഡോ എം ജി.എസ് The age of Tirunjana Sambnadha മനസ്സിരുത്തി ഒരു തവണ എങ്കിലും വായിക്കണം “ദ്രാവിഡ ശിശു “എന്നറിയപ്പെടുന്ന തിരു ജ്ഞാന സംബന്ധര്‍ എന്ന, പതിനാറാം വയസ്സില്‍ സമാധി പ്രാപിച്ച ,അതിനു മുമ്പ് തിരുമുരൈ എന്ന വേദം രചിച്ച ആ സന്യാസി വര്യനെ കുറിച്ച് ഡോ നാരായണന്‍ പഠിക്കണം .ആ തമിഴ് പണ്ഡിതന്റെ കാലം കൃത്യമായി നിര്‍ണ്ണ യിച്ചതാണ് സുന്ദരന്‍ പിള്ളയുടെ ദ്രാവിഡ നാട്ടിനുള്ള സംഭാവന .
അതിനാണ് കരുണാനിധി സുന്ദരന്‍ പിള്ളയുടെ പേരില്‍ തമിഴ് നാട്ടില്‍ ഒരു സര്‍വ്വകലാശാല സ്ഥാപിച്ചത് .
അദ്ദേഹം എഴുതിയ നാടകത്തിലെ അവതരണ ഗാനം തമിഴ് നാട്ടിലെ ദേശീയ ഗാനം ആക്കി മാറിയത് .
ഡോ എം ജി.എസ് ഉയര്‍ത്തി കാട്ടുന്ന ടി വി മഹാലിംഗം ,കെ ഏ നീലകണ്ട ശാസ്ത്രികള്‍ എന്നിവരുടെ പേരില്‍ ഒരു പ്ലേ സ്കൂള്‍ പോലും കാണില്ല തമിഴ് നാട് മുഴുവന്‍ അരിച്ചു പെറുക്കി നോക്കിയാല്‍ .
“”ശാസ്ത്രീയ കേരള ചരിത്ര പിതാവ് “ എന്ന് സ്വന്തം ശിഷ്യന വേണു ഗോപാലനാല്‍ (മാത്രം ) വിശേഷിപ്പിക്ക പ്പെടുന്ന ഡോ എം ജി.എസ്സിന് ,കേരള ചരിത്ര പെരുമാളിന്‍റെ പേരില്‍ യൂനിവേര്‍സിറ്റി പോയിട്ട് ഒരു പ്രൈമറി സ്കൂളോ എന്തിനു ഒരു ഗ്രന്ഥ ശാലയോ വായനശാലയോ പോലും തുടങ്ങാന്‍ ബഹു കേരള സര്‍ക്കാരോ ഫെസ് ബുക്ക് (Face Book )പോസ്റ്റു എഴുത്തുകാരോ ഇതുവരെ മുന്നോട്ടു വന്നിട്ടില്ല
എന്ത് കഷ്ടം.
കേഴുക പ്രിയ കേരള ചരിത്ര പണ്ഡിത ലോകമേ .

Wednesday 10 January 2018

ഏറെ പറയാന്‍ വകയുള്ള “മനോന്മണീയം” സുന്ദരന്‍ പിള്ളയും “അത്രയൊന്നും പറയാന്‍ ഇല്ലാത്ത” എം.ജി.എസ് നാരായണനും

ഏറെ പറയാന്‍ വകയുള്ള “മനോന്മണീയം” സുന്ദരന്‍ പിള്ളയും
“അത്രയൊന്നും പറയാന്‍ ഇല്ലാത്ത”
എം.ജി.എസ് നാരായണനും
=======================================================
കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രമുഖന്‍ ആയ ചരിത്ര ഗവേഷകനും ചരിത്രപണ്ഡിതനും ആണ് മുറ്റായില്‍ ഗോവിന്ദമേനോന്‍ നാരായണന്‍ എന്ന ഡോ എം .ജി.എസ് നാരായണന്‍ .അദ്ദേഹത്തിന്‍റെ ഡോക്ടറല്‍ (പി.എച്ച് .ഡി ) തീസ്സിസ് Prumals of Kerala (Cosmos Books Trichur 1st Edn 1996 pages 530 Price Rs1395) എന്ന പേരില്‍ ലഭ്യമാണ് .ജീവിച്ചിരിക്കുന്ന ഒരു മലയാളി തയാറാക്കിയ പ്രൌഡഗംഭീരമായ,അടിപൊളി ഗവേഷണ പ്രബന്ധം .ശാസ്ത്രേതര വിഷയങ്ങളില്‍ ഇത്രയും ബൃഹത്തായ, മഹത്തായ ഒരു ഗവേഷണ പഠനം മറ്റൊരു മലയാളിയ്ക്ക് തയാറാക്കി പ്രസിദ്ധീകരിക്കാന്‍ അടുത്ത കാലത്തെങ്ങും കഴിയുമെന്ന് തോന്നുന്നില്ല .ഡോ .എം ജി.എസ്സിനു അക്കാര്യത്തില്‍ അഭിമാനിക്കാം .നാം മലയാളികള്‍ക്ക് അദ്ദേഹത്തെ അഭിനന്ദിക്കാം .
പക്ഷെ അദ്ദേഹത്തിന്‍റെ ശിഷ്യന്‍ പ്രൊഫ .ടി ആര്‍ വേണുഗോപാല്‍ അവകാശപ്പെടുന്നത് പോലെ (കേസരി മാസിക എം.ജി.എസ് നാരായണന്‍ ശതാഭിഷേക പതിപ്പ് 2017 ജനുവരി 20 പുറം 19) “ശാസ്ത്രീയ കേരള ചരിത്ര പിതാവ്” എന്ന ബഹുമതി ഡോ .എം ജി.എസ്സിന് ചാര്‍ത്തി കൊടുക്കാന്‍ വിവരം ഉള്ള ,കേരളചരിത്രം ശരിയ്ക്കും വായിച്ചിട്ടുള്ള ഒരാള്‍ക്കും കഴിയില്ല .കാരണം ആ ബഹുമതി നാല്‍പ്പത്തിരണ്ടാം വയസ്സില്‍ അകാലത്തില്‍ പ്രമേഹ ബാധയുടെ രാജകുരുവിനാല്‍ അന്തരിക്കേണ്ടിവന്ന “മനോന്മണീയം” പെരുമാള്‍ സുന്ദരം പിള്ള എന്ന ആലപ്പുഴക്കാരന്‍ മലയാളിക്ക് മാത്രം അവകാശപ്പെട്ട ബഹുമതിയാണ്. തിരുവിതാംകൂര്‍ ആര്‍ക്കിയോളജി വകുപ്പ് സ്ഥാപക മേധാവി ആയിരുന്ന സുന്ദരന്‍ പിള്ള കേരളത്തിന്‍റെ മാത്രമല്ല ദക്ഷിണേന്ത്യ യുടെ മൊത്തം ശാസ്ത്രീയ ചരിത്ര പിതാവ് എന്ന ബഹുമതിയക്കര്‍ഹന്‍ ആണെന്ന് ചരിത്ര വായന നന്നായി നടത്തിയവര്‍ക്ക് മനസ്സിലാകും
തന്‍റെ ലേഖനങ്ങളില്‍ ,സംഭാഷണങ്ങളില്‍ ,അഭിമുഖങ്ങളില്‍ ഡോ .എം ജി.എസ്,മനോന്മണീ യം സുന്ദരന്‍ പിള്ളയെ താഴ്ത്തി കെട്ടാന്‍,തമസ്കരിക്കാന്‍ , ആവര്‍ത്തിച്ചാവര്‍ ത്തിച്ചു ശ്രമിച്ചു കാണാറുണ്ട്. (ചരിത്രം ,വ്യവഹാരം –കേരളവും ഭാരതവും കറന്റ് ബുക്സ് ജൂണ്‍ 2015 പുറം130 കാണുക –“അത്രയൊന്നും പറയാനില്ലാത്ത “ സുന്ദരന്‍ പിള്ള എന്ന അതി നീചമായ പ്രയോഗം നമുക്ക് കാണാം ) അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ തിരുവിതാംകൂര്‍ ആര്‍ക്കിയോളജി വകുപ്പ് സ്ഥാപിതമാകുന്നത് 1910 ല്‍ മാത്രം .സ്ഥാപകന്‍ സുന്ദരം പിള്ള അല്ല ടി .ഏ .ഗോപിനാഥ റാവു എന്ന് സ്ഥാപിക്കയാണ് നാരായണ ലക്‌ഷ്യം .കേരള ആര്‍ക്കിയോളജി വകുപ്പിന്‍റെ സൈറ്റ് ഒരിക്കല്‍ പോലും സന്ദര്‍ശിച്ചിട്ടി ല്ലാത്ത ഒരു ഗവേഷണപടു.
Kerala State Department of Archaeology evolved into its present form consequent to the integration of The Department of Archaeology in the erstwhile states of Cochin and Travancore on the formation of the Kerala State, the ancient sites and monuments in the District of Malabar which was part of the former Madras Province came under the Jurisdiction of the Kerala State Department of Archaeology. The genesis of the Department of Archaeology in the erstwhile Travancore State may be traced back to December 1891 when the ruling sovereign Sri Mulam Thirunal Rama Varma (1885 to 1924) sanctioned a monthly grant of Rs.50/- for a year to Sri.P.Sundaram Pillai, (Professor of Philosophy, H.H.Maharajas College, present University College), and author of ˜Early Sovereigns of Travancore), for the maintenance of an establishment engaged in the study and interpretation of inscriptions. However no permanent arrangement was made until 1071 ME (1895-96 AD) for its continuance .In the same year a committee was constituted to advice the Government on the methods of maintenance and preservation of Historical sites and monuments in Travancore. എന്ന ഭാഗം ഡോ എം ജി.എസ് വായിച്ചിട്ടില്ല .പക്ഷെ നെറ്റ് പരതാന്‍ അറിയാവുന്ന ഏതൊരു സ്കൂള്‍ വിദ്ധ്യാര്‍ത്ഥിയും ആ സത്യം കണ്ടെത്തും
ഡോ .എം ജി എസ്സ്നാരായണ ന്‍റെ 512 പേജുള്ള ഗവേഷണ ഗ്രന്ഥം ഒരു തുലാസില്‍ ഒരു വശത്തും പി സുന്ദരന്‍ പിള്ള യുടെ വെറും 140 പേജ് വരുന്ന Some Early Souvereigns of Travancore 1st Edn 1894 2nd Edn 1943by P. S.Nataraja Pillai Saiva Sidhantha Sabha Tirunelvely
മറ്റേ വശത്തും വച്ച് തൂക്കിയാല്‍ സുന്ദരം പിള്ളയുടെ കൃതി നിലത്തു മുട്ടും .എം ജി.എസ് എഴുതിയ ഗ്രന്ഥം (510 പേജുകള്‍ )അങ്ങ് ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കും
സുന്ദരം പിള്ളയുടെ ഗ്രന്ഥത്തിലെ ഒറ്റ വാക്യം മതി എം ജി.എസ്സിന്‍റെ ഗവേഷണ ഗ്രന്ഥത്തെ കുപ്പയില്‍ എറിയാന്‍
Copper plate grants , being mostly the property of individuals or corporations ,always present the chance of turning out to be forgeries in favour of vested interests
പ്രായം എണ്‍പത്തി നാലിലെത്തി,ശതാഭിഷേകം കഴിഞ്ഞിട്ടും ഡോ .എം ജി എസ് നാരായണന്‍ കണ്ടെത്താത്ത ആ പരമ ചരിത്ര സത്യം സുന്ദരന്‍ പിള്ള എന്നേ എഴുതിവച്ചു .പക്ഷെ എം ജി എസ് കണ്ടതായി നടിച്ചില്ല
തരിസാപ്പള്ളി ശാസനത്തിലെ (സി.ഇ 849) അവസാന ഓല,പശ്ചി മേഷ്യന്‍ ലിപികള്‍ മാത്രമുള്ള സാക്ഷിപ്പട്ടിക ,വേണാടരചന്‍ അയ്യന്‍ അടികള്‍ എഴുതിച്ചു എന്ന് ഇന്നും കരുതുന്ന, ആ ധാരണയില്‍ തന്‍റെ ഗവേഷണ ഗോപുരം പടുത്തുയര്‍ത്തിയ, മുറ്റായില്‍ ഗോവിന്ദമേനോന്‍ നാരായണന് ഹാ കഷ്ടം .കാലം അദ്ദേഹത്തിന് മാപ്പ് നല്‍കില്ല .തെറ്റായ ബലം കുറഞ്ഞ മൂലക്കല്ലില്‍ കെട്ടിപ്പൊക്കിയ വ്യാജ കേരള ചരിത്ര ഗോപുര ഉടമയാണ് ഡോ .നാരായണന്‍ .
ഇനി നമുക്ക് Some Early Sovereigns എടുത്തു മാറ്റി സുന്ദരന്‍ പിള്ളയുടെ മറ്റൊരു ഗവേഷണ പ്രബന്ധം ആ തട്ടില്‍ വച്ച് നോക്കാം Tamil Antiquary Vol 1 No 3 യില്‍ വന്ന Some Mile Stones in the History of Tamil Literature (വെറും 65 പേജുകള്‍ മാത്രം ) വച്ച് നോക്കാം .അപ്പോഴും ആ തട്ട് നിലത്തു മുട്ടും .എം ജി എസ് പെരുമാള്‍ അങ്ങ് അത്യുന്നതങ്ങളില്‍ തന്നെ .ആ രണ്ടാം പ്രബന്ധത്തിന് മറ്റൊരു പേര്‍ കൂടിയുണ്ട് .വിഷയം വ്യക്തമാക്കുന്ന പേര്‍ The Age of Thiru Njana Sambandhar
ആ തട്ടിന് തൂക്കം കൂടാന്‍ കാരണം സുന്ദരന്‍ പിള്ളയുടെ ഐതീഹസികമായ മറ്റൊരു കണ്ടെത്തല്‍ .പതിനാറാം വയസ്സില്‍ സമാധി പൂണ്ട തിരു ജ്ഞാനസംബന്ധര്‍ എന്ന തമിഴ് പണ്ഡിതന്‍റെ കാലം കൃത്യമായി നിര്‍ണ്ണയിച്ചത് ഈ പ്രബന്ധം വഴി ആയിരുന്നു .ദ്രാവിടഭാഷ കണ്ടെത്തിയ കാട്വേല്‍ കണ്ടെത്തിയ കാലം പന്ത്രണ്ടാം നൂറ്റാണ്ട് .അതിനാല്‍ ദ്രാവിഡ /തമിഴ് ഭാഷയ്ക്കും പഴക്കം അത്രമാത്രം എന്നായിരുന്നു സായ്പ്പിന്റെ മതം .സായിപ്പിനെ സുല്ല് ഇടീച്ച സുന്ദരന്‍ പിള്ള അദ്ദേഹത്തിന്‍റെ കാലം ഏഴാം നൂറ്റാണ്ട് എന്നും അതിനാല്‍ തമിഴിനു ഏറ്റവും കുറഞ്ഞത് അത്രയം പഴക്കമെങ്കിലും കാണണം എന്ന് സുന്ദരന്‍ പിള്ള വാദിച്ചു .സുന്ദരന്‍ പിള്ള അകാലത്തില്‍ അന്തരിച്ചു (1897) എന്നാല്‍ പില്‍ക്കാലത്ത് സുന്ദരന്‍ പിള്ള ആണ് ശരി എന്ന് ലോകം അംഗീകരിച്ചു .അതിനു തെളിവുകളും പുറത്ത് വന്നു.പഴക്കം ആധാരമാക്കി തമിഴ് ശ്രേഷ്ഠ ഭാഷാ നേടി .കരുണാനിധി സുന്ദരന്‍ പിള്ളയുടെ സ്മരണ നിലനിര്‍ത്താന്‍ അദ്ദേഹത്തിന്‍റെ പൂര്‍വ്വികരുടെ നാടായ,അദ്ദേഹം കുറെ നാള്‍ അദ്ധ്യാപകനായി ജോലി നോക്കിയ,തിരുനെല്‍വേലിയില്‍ സുന്ദരനാര്‍ യൂണിവേസിറ്റി തന്നെ സ്ഥാപിച്ചു
.ദ്രാവിഡ ദേശ മാണ് ഭാരതത്തിന്‍റെ ഹൃദയം എന്ന് പാടുന്ന മനോന്മണീ യ നാടകത്തിലെ അവതരണ ഗാനം തമിഴ് നാട്ടിലെ ദേശീയ ഗാനം ആയി സര്‍ക്കാര്‍ അംഗീകരിച്ചു .ജന്മ നാട്ടില്‍ കിട്ടത്ത അംഗീകാരവും സമ്മതിയും സുന്ദരന്‍ പിള്ളയ്ക്ക് തമിഴ് നാട്ടില്‍ കിട്ടി മാര്‍ഷല്‍ ഹാരപ്പയിലും സിന്‍ഡിലും ഭൂഗര്‍ഭ പര്യവേഷണം നടത്തുന്നതിനു മുപ്പതു കൊല്ലം മുമ്പ് പ്രാചീന ഭാരതസംസ്കാരം ദ്രാവിഡ സംസ്കാരം എന്ന് കണ്ടെത്തിയ ചരിത്ര പണ്ഡിതന്‍ ആയിരുന്നു സുന്ദരം പിള്ള .1892 –ല്‍ ചിക്കാഗോ യാത്രയ്ക്ക് മുമ്പ് സ്വാമി വിവേകാന്ദന്‍ ആയി മാറി യിട്ടില്ലാത്ത നരേന്ദ്ര ദത്ത് പേരൂര്‍ക്കടയില്‍ ഹാര്‍വി ബംഗ്ലാവില്‍ എത്തി സുന്ദരന്‍ പിള്ളയുമായി കൂടികണ്ടപ്പോള്‍ ഞാനൊരു ശൈ വനും ദ്രാവിടനും എന്ന് ധൈര്യമായി പറയാന്‍ സുന്ദരന്‍ പിള്ള ധൈര്യം കാട്ടി .വംശീയ ചിന്ത വച്ച് പുലര്‍ത്തുന്നവന്‍ എന്ന പരിഹാസം ചിലര്‍ അക്കാലത്ത് പിള്ളയില്‍ ചുമത്തുകയും ചെയ്തു
ഭൂഗര്‍ഭ പര്യവേഷണം നടത്തേണ്ടത് നര്‍മ്മദ-കാവേരി തടങ്ങളില്‍ വേണം എന്നാവശ്യപ്പെട്ട ചരിത്ര പണ്ഡിതന്‍ ആയിരുന്നു പിള്ള .ദക്ഷിണേന്ത്യന്‍ ചരിത്രം ആദ്യം വിശദമായി എഴുതിയതും പിള്ള .അദ്ദേഹത്തില്‍ നിന്ന് പ്രചോദനം കിട്ടിയാണ് കെ.എ. നീലകണ്ട ശാസ്ത്രികള്‍ ,കനകസഭ പിള്ള)എന്നിവര്‍ ദക്ഷിണേന്ത്യന്‍ ചരിത്ര രചന തുടങ്ങിയത്
കേരളത്തില്‍ ബ്രാഹ്മണര്‍ കുടിയേറിയവര്‍ എന്നും അതിനു മുമ്പ് ഭൂമി കര്‍ഷകര്‍ ആയ “വെള്ളാളര്‍” കൈവശം ആയിരുന്നു എന്നും അവര്‍ക്ക് സ്വന്തമായി ഭരണം നടത്താന്‍ “നാട്ടു കൂട്ടങ്ങള്‍” ഉണ്ടായിരുന്നു എന്നും “മണലിക്കര “ ശാസനത്തില്‍ നിന്നും കണ്ടെത്തിയത് സുന്ദരന്‍ പിള്ള
ചട്ടമ്പി സ്വാമികള്‍ എഴുതിയത് എന്ന്‍ ചിലര്‍ അവകാശപ്പെടുന്ന “പ്രാചീന മലയാളം”(1912) ,”വേദാധികാര നിരൂപണം”(1921) എന്നിവയിലെ ആശയങ്ങള്‍ സുന്ദരന്‍ പിള്ളയുടെ ജ്ഞാന പ്രജാഗര പ്രഭാഷണങ്ങളില്‍ നിന്ന് കിട്ടിയവ ആയിരുന്നു എന്നതാണ് സത്യം മദ്രാസ്സില്‍ വച്ച് കാള്‍ഡ് വെല്‍ ഇംഗ്ലീഷ് ഭാഷയില്‍ നടത്തിയ പ്രഭാഷണത്തിലെ വിവരങ്ങള്‍ ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാത്ത കുഞ്ഞന്‍പിള്ള ചട്ടമ്പി എങ്ങനെ ഉള്‍ക്കൊള്ളും എന്ന് ചട്ടമ്പി സ്വാമികള്‍ -ഒരു ധൈഷണിക ജീവചരിത്രം എഴുതിയ ആര്‍ രാമന്‍ നായര്‍ ,എല്‍ സുശീല ദേവി ,വൈക്കം വിവേകാനന്ദന്‍ എന്നിവര്‍ മനസ്സിലാക്കിയില്ല .പ്രൊഫ .ഗുപ്തന്‍ നായര്‍ പണ്ടേ ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു (ആധ്യാത്മിക നവോത്ഥാന നായകര്‍ എന്ന അദ്ദേഹത്തിന്‍റെ അവസാന കൃതി കാണുക )
ഇംഗ്ലീഷ് അറിയാത്ത ചട്ടമ്പി സ്വാമികള്‍ ഇംഗ്ലീഷ് ബൈബിള്‍ ആധാരമാക്കി ക്രിസ്തുമത ഛെ ദനം എഴുതി എന്ന് പറയുന്നതും ശരിയാകാന്‍ സാധ്യത ഇല്ല .ഇംഗ്ലീഷ് അക്കാലത്ത് അറിയാവുന്ന തിരുവിതാം കൂര്‍ കാരന്‍ സുന്ദരന്‍ പിള്ള ആയിരുന്നു .
ഇനി ആരാണീ തിരുജ്ഞാന സംബന്ധര്‍ ?
ഏഴാം നൂറ്റാണ്ടില്‍ തമിഴ്നാട്ടില്‍ ജീവിച്ചിരുന്ന ,പതിനാറാം വയസ്സില്‍ സമാധിയായ ഒരു ശൈവസിദ്ധന്‍ ആയിരുന്നു തിരുജ്ഞാന സംബന്ധര്‍ .അറുപത്തി മൂന്നു ശൈവനായനാര്‍ മൂന്നു വാല്യം വരുന്ന തിരുമുരൈ ഇദ്ദേഹം രചി ച്ചതാണ് .തമിഴ് സിദ്ധാന്തവേദ ഗ്രന്ഥം .അപ്പരുടെ സമകാലികന്‍ സിദ്ധരില്‍ .പെരിയപുരാണം (ചേക്കിഴാര്‍ പുരാണം ) ഈ സിദ്ധനെ കുറിച്ച് വിവരം നല്‍കുന്നു .പതിനൊന്നാം നൂറ്റാണ്ടില്‍ ആണ് പെരിയപുരാണ രചന .അതിനാല്‍ ദ്രാവിടവാദം കൊണ്ടുവന്ന കാട്വേല്‍ സംബന്ധര്‍ പതിനൊന്നാം നൂറ്റാണ്ടു കാരന്‍ എന്ന് ധരിച്ചു .ആ തെറ്റ് കണ്ടു പിടിച്ചത് സുന്ദരന്‍ പിള്ള .അങ്ങനെ അദ്ദേഹം പ്രസിദ്ധനായി .
ശിവപാദ ഹൃദിയാര്‍ ,ഭഗവതിയാര്‍ ദമ്പതികളുടെ പുത്രന്‍ ആയിരുന്നു സംബന്ധര്‍ ശീര്‍കാഴി എന്നറിയപ്പെട്ടിരുന്ന തമിഴ് നാട്ടില്‍ ജീവിച്ചിരുന്നു .മൂന്ന് വയസ് പ്രായമായപ്പോള്‍ മാതാപിതാക്കള്‍ കുഞ്ഞിനെ അടുത്തുള്ള ശിവപാര്‍വതി കോവിലില്‍ കൊണ്ടുപോയി .തൊഴുതു കൊണ്ട് നിന്നിരുന്ന പിതാവ് അത് കഴിഞ്ഞു നോക്കിയപ്പോള്‍ കുട്ടിയുടെ വായില്‍ മുലപ്പാല്‍ .ആര് നല്‍കി എന്ന് ചോദിച്ചപ്പോള്‍ ദേവിയെ കുട്ടി ചൂണ്ടിക്കാണിച്ചു .തുടര്‍ന്നു ഒരു പദ്യം ചൊല്ലി .ആ പദ്യമാണ് തേവാരത്തിലെ ആദ്യ പദ്യം ഏഴാം വയസ്സില്‍ പൂണ്നൂല്‍ ഇടുന്ന വേളയില്‍ ആ ബാലന്‍ വേദം വ്യക്തമായി ചൊല്ലി ആള്‍ക്കാരെ അമ്പരപ്പിച്ചു .പതിനാറാം വയസ്സില്‍ വൈശാഖ മാസത്തിലെ വിശാ ഖം നക്ഷത്രത്തില്‍ അദ്ദേഹം സമാധി ആയി
An inscription of Rajaraja Chola I at Tiruvarur mentions Sambandar along with Appar, Sundarar and the latter's wife Nangai Paravaiyar.
In 1921, an English translation of Sambandhar's hymns was done by Francis Kingsbury and GE Phillips, both of United Theological College, Bangalore (Edited by Fred Goodwill) and published in a book as Hymns of the Tamil Śaivite Saints, by the Oxford University Press
അവലംബം :വിക്കി

Sunday 7 January 2018

നിറം പിടിപ്പിച്ച കണ്ണട ധരിച്ച “നവോത്ഥാന” ലേഖകര്‍

നിറം പിടിപ്പിച്ച കണ്ണട ധരിച്ച “നവോത്ഥാന” ലേഖകര്‍
================================================
കേരള നവോത്ഥാനത്തെ കുറിച്ചും നവോത്ഥാനനായകരെ കുറിച്ചും എഴുതിയറില്‍ ഒട്ടു മിക്കവരും നിറം പിടിപ്പിച്ച കണ്ണട ധരിച്ചവര്‍ ആണെന്ന് കാണാം .അയ്യങ്കാളി ജീവചരിത്രം എഴുതിയ ഏ .ആര്‍ മോഹന കൃഷ്ണന്‍ (മഹാത്മാ അയ്യങ്കാളി –ബുദ്ധ ബുക്സ് അങ്കമാലി ),വേലായുധന്‍ പണിക്കശ്ശേരി (അണയാത്ത ദീപങ്ങള്‍ കറന്റ് ബുക്സ് ) എന്നീ രണ്ടേ രണ്ടു പേര്‍ മാത്രമാണ് അപവാദം .എന്തിനു ആത്യാത്മിക നവോത്ഥാന നായകര്‍ എന്ന അവസാന കൃതി രചിച്ച എനിക്ക് ഗുരു തുല്യനായ ഗുപ്തന്‍ നായര്‍ സാര്‍ പോലും നവോത്ഥാനനായകരെ നിറം പിടിപ്പിച്ച കണ്ണട വച്ചാണ് വില ഇരുത്തിയത്
ഏറ്റവും കൂടുതല്‍ കേരളനവോത്ഥാനനായകരെ കണ്ടെത്തി അവരെ പൊതു സമൂഹത്തിനു മുമ്പാകെ അവതരിപ്പിച്ച പി.ഗോവിന്ദ പിള്ള (കേരള നവോത്ഥാനം നാല് സഞ്ചയികകള്‍ -ചിന്ത ബുക്സ് ) മാര്‍കിസ്റ്റ് ചെമന്ന കണ്ണാട ധരിച്ചാണ് നേതാക്കളെ കണ്ടത് .ശിവരാജയോഗി എന്ന മഹാഗുരുവിനെയും മനോന്മണീ യം സുന്ദരന്‍ പിള്ള എന്ന ജ്ഞാന ഗുരുവിനെയും അദ്ദേഹം തമസ്കരിച്ചു .ജയ്‌ ഹിന്ദ്‌ ചെമ്പകരാമന്‍ പിള്ള എന്ന ആദ്യകാല സ്വാതന്ത്ര്യ സമര സേനാനിയും തമസ്കരിക്കപ്പെട്ടു .ഒരിടത്ത് പോലും ആ പേരുകള്‍ അദ്ദേഹം പരാമര്‍ശിച്ചില്ല.പ്രൊഫ എസ് ഗുപ്തന്‍ നായരാകട്ടെ മനോന്മണീ യം സുന്ദരന്‍ പിള്ളയെ തമ്സ്കരിക്കയും മഹാഗുരു തൈക്കാട്ട് അയ്യാവിനെ അരപ്പേജില്‍ ഒതുക്കുകയും തെറ്റായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു .
ചട്ടമ്പി സ്വാമികളെ കുറിച്ച് എഴുതിയവര്‍ നായര്‍ സമുദായ ചന്ദന കണ്ണട വച്ചാണ് വസ്തുതകള്‍ കണ്ടത് .ഡോക്ടര്‍ ശങ്കരന്‍ കുട്ടി നായര്‍ ഒഴികെ മറ്റു മുഴുവന്‍ നായര്‍ ലേഖകരും ചട്ടമ്പി സ്വാമികളുടെ ഗുരുവിനെ അജ്ഞാതനായ "നായാടി " ആക്കി വിവരിച്ചു എന്നുകാണാം .മഹാഗുരു തൈക്കാട്ട് അയ്യാവു സ്വാമികള്‍ ,മനോന്മണീ യം എന്നീ ഗുരുക്കന്മാരെ തമസ്കരിച്ചു .ശ്രീനാരായണ ഗുരുവിന്‍റെ ജീവചരിത്രകാരന്മാര്‍ (നോവല്‍ ഗുരു എഴുതിയ കെ.സുരേന്ദ്രന്‍ ഒഴികെയുള്ളവര്‍ ) ആ ഗുരുക്കന്മാരെ തമസ്കരിച്ചു .ശ്രീനാരായണ ഗുരു അവര്‍ക്കെല്ലാം "സ്വയം ഭൂ" ആയ ഗുരു .
അയ്യന്‍ കാളിയെ കുറിച്ച് എഴുതിയ ദളിത്‌ -ദളിത്‌ ബന്ധു ലേഖകര്‍ അയ്യന്കാളിയ്ക്ക് ഗുരു ഇല്ല; ദൈവം ഇല്ല എന്നൊക്കെ എഴുതി പിടിപ്പിച്ചു .ടി എച്ച് .പി ചെന്താര ശ്ശേരി മാത്രം ആണ് അപവാദം
കേരള നവോത്ഥാന നായകരെ കുറിച്ച് എഴുതിയ നസ്രാണി എഴുത്തു കാരാകട്ടെ വിദേശ കണ്ണട വച്ചാണ് നവോത്ഥാന നായകരെ വീക്ഷിച്ചതും .അവരെ സംബന്ധിച്ച് എന്ത് തൈക്കാട്ട് എന്ത് മനോന്മണീ യം?
പക്ഷെ മോഹന കൃഷ്ണന്‍ ,വേലായുധന്‍ പണിക്കശ്ശേരി എന്നിവര്‍ തികച്ചും നിക്ഷ് പക്ഷമായി നായകരെ വിലയിരുത്തി .മഹാഗുരു തൈക്കാട്ട് അയ്യാവ് എന്ന ആത്മീയ ഗുരുവും മനോന്മണീ യം സുന്ദരന്‍ പിള്ള എന്ന ജ്ഞാന ഗുരുവും കേരള നവോത്ഥാന നായകരെ എങ്ങനെ സ്വാധീനിച്ചു എന്ന് വ്യക്തമായി എഴുതി വച്ചു
.മോഹന കൃഷ്ണന്‍ എഴുതിയ മഹാത്മാ അയ്യങ്കാളി നമുക്കൊന്ന് വായിക്കാം (പുറം 44-45)

“തന്‍റെ യോഗസിദ്ധികളെയോ ആദ്ധ്യാത്മിക ജ്ഞാനത്തെയോ അധികം ആരെയും അറിയിക്കാതെ ഇരിയ്ക്കാന്‍ ആഗ്രഹിച്ച ഇദ്ദേഹത്തിനു (ശിവരാജ യോഗി തൈക്കാട്ട് അയ്യാവ് 1814-1909)ഭാരതത്തിനു മുഴുവന്‍ അഭിമാനിക്കാവുന്ന ശിഷ്യന്മാരെ ലഭിച്ചത് ഏതോ നിയോഗം ആയിരിക്കാം .ശ്രീമദ്‌ ചട്ടമ്പി സ്വാമികള്‍ ,ശ്രീനാരായണ ഗുരുദേവന്‍ ,മഹാത്മാ അയ്യങ്കാളി –ഈ ആചാര്യ ത്രയത്തിന്‍റെ ഗുരുസ്ഥാനം എന്നത് അപൂര്‍വ്വ മഹത്വം തന്നെയാണ് .
ഇനി പുറം (78 )
അയ്യാ സ്വാമി ഒരു ഊര്‍ജ്ജ നിലയം ആയിരുന്നു .(Power Station ) അവിടെ നിന്നും ഓരോരുത്തരും അവരവര്‍ക്ക് ആവശ്യം ഉള്ളതെടുത്ത് അതിനെ വികസിപ്പിച്ചു.അദ്ദേഹം പൊതു രംഗത്ത് പ്രത്യക്ഷപ്പെട്ടില്ല .രാമകൃഷ്ണ ദേവന് സ്വാമി വിവേകാന്ദന്‍ എന്ന പോലെ ഇവിടെ അയ്യാസ്വാമിക്ക് മൂന്നു ശിഷ്യ പ്രമുഖര്‍ .അറിവിലൂടെ ആചാര്യര്‍ ആയിത്തീര്‍ന്ന ചട്ടമ്പി സ്വാമികളും ഗുരുടെവനും ഒപ്പം ആച്ചരിച്ചതിലൂടെ ആചാര്യ സ്ഥാനത്ത് ഗണിക്കാവുന്ന അയ്യങ്കാളിയും .സമൂഹത്തിന്‍റെ യഥാര്‍ത്ഥ മോക്ഷ ദായകന്‍ ആയിട്ടായിരുന്നു അയ്യാസ്വാമി അയ്യങ്കാളിയെ കണക്കാക്കി ഇരുന്നത് .ഭാവിയുടെ വാഗ്ദാനം ആണ് അയ്യങ്കാളി എന്ന് അയ്യാസ്വാമി തിരിച്ചറിഞ്ഞു .
(വളരെ കുറച്ചു വാക്യങ്ങളില്‍ എത്ര ഭംഗിയായി നവോത്ഥാന ത്രിമൂര്ത്തികളുടെ ഗുരുവിനെ –ആ മഹാഗുരുവിനെ –മോഹന കൃഷ്ണന്‍ അവതരിപ്പിച്ചു എന്ന് കാണുക .ഗുപ്തന്‍ നായര്‍ സാര്‍ മോഹന കൃഷ്ണന്‍റെ കൈകളില്‍ തൊട്ടു തൊഴണം എന്ന് പറയട്ടെ )
ഇനി വേലായുധന്‍ പണിക്കശ്ശേരി യുടെ വാക്യങ്ങള്‍ (അണയാത്ത ദീപങ്ങള്‍ പുറം 22-27)
(തൈക്കാട്ട് അയ്യാ സ്വാമികള്‍) “ജീവിച്ചിരിക്കുമ്പോള്‍ തന്‍റെ വ്യക്തി ജീവിതത്തെ കുറിച്ചോ യോഗസിദ്ധികളെ സംബന്ധിച്ചോ ഒരു വിവരവും പരസ്യമാക്കിയിരുന്നില്ല.അതി ന് ശ്രമിച്ചിട്ടുള്ള ശിഷ്യരെയെല്ലാം തടയുകയും ചെയ്തിരുന്നു .സമാധിയ്ക്ക് ശേഷം തന്‍റെ മൂത്ത പുത്രനില്‍ നിന്നാണ് അദ്ദേഹത്തിന്‍റെ ജീവചരിത്ര സംബന്ധമായ വിവരങ്ങള്‍ ലഭിച്ചത് .ഗുരുവിനെ കുറിച്ച് ഒരിക്കല്‍ ചട്ടമ്പി സ്വാമികള്‍ പത്രങ്ങളില്‍ എഴുതാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം നിര്‍ബന്ധ പൂര്‍വ്വം തടയുകയുണ്ടായി (ജന്മ ദിനത്തില്‍ പദ്യം എഴുതി വായിക്കാന്‍ ശ്രമിച്ച ചട്ടമ്പിയെ അതില്‍ നിന്ന് തടഞ്ഞു "നീ മുരുകനെ വാഴ്ത്തുക" എന്ന് പറഞ്ഞു എന്ന് കാലടി പരമേശ്വരന്‍ പിള്ള പ്രസിദ്ധീകരിച്ച ജീവച്ചരിത്രത്തില്‍ (1960)
തന്‍റെ സ്മരണയെ നില നിര്‍ത്താന്‍ ഒന്നും പാടില്ല എന്ന അഭിപ്രായത്താല്‍ തൈക്കാട്ടെ പൊതു ശ്മശാനത്തില്‍ മതി സമാധി എന്ന് പറ ഞ്ഞുറ പ്പിച്ചി രുന്നത്.പില്‍ക്കാലത്ത് മഹാരാജാവിന്‍റെ നിര്‍ദ്ദേശ പ്രകാരം ഗുരുവിന്‍റെ മഹാസമാധിയില്‍ ക്ഷേത്രം സ്ഥാപിക്ക യുണ്ടായി”
എന്നാല്‍ കഷ്ടമെന്നു പറയട്ടെ മോഹനകൃഷ്ണനും വേലായുധന്‍ പണി ക്കശ്ശേരിയും ജ്ഞാന പ്രജാഗരം ശൈവ പ്രകാശ സഭ എന്നിവയുടെ സ്ഥാപകന്‍ ആയ ദ്രാവിഡ സംസ്കാരം ആണ് പ്രാചീന ഭാരത സംസ്കാരം എന്ന് തറപ്പിച്ചു പറഞ്ഞ ശൈവന്‍ ആയ മനോന്മ ണീയം സുന്ദരന്‍ പിള്ളയെ തമസ്കരിച്ചു കളഞ്ഞു

Friday 5 January 2018

തപസി ഓമലും ആമചാടി കണ്ണന്‍ തേ വനും

തപസി ഓമലും
ആമചാടി കണ്ണന്‍ തേ വനും
--------------------------------------------
കേരളത്തിലെ അധ്വാനിക്കുന്ന ജനസമൂഹങ്ങളില്‍ പ്രധാനികളായ പുലയ സമുദായത്തില്‍ പെട്ടവരുടെ ആധികാരികമായ ചരിത്രം എഴുതിയവര്‍ വിരളം .കുന്നുകുഴി മണി എഴുതിയ പുലയര്‍ നൂറ്റാണ്ടുകളിലൂടെ ,കരിവേലി ബാബുകുട്ടന്‍ എഴുതിയ പുലയര്‍ ചരിത്രവും വര്‍ത്തമാനവും ,പി,കെ കുട്ടപ്പന്‍ എഴുതിയ ദ്രമിളം എന്നിവര്‍ കഴിഞ്ഞാല്‍ പിന്നെ കഴിഞ്ഞവര്‍ഷം ഒര്‍ണ കൃഷ്ണന്‍ കുട്ടി എഴുതിയ പുലയര്‍ ഒരു ചരിത്ര പഠനം (ബുദ്ധ ബുക്സ് അങ്കമാലി )എന്നിവ മാത്രമാണ് നമുക്ക് ലഭ്യമായ പുലയ ചരിത്ര ഗ്രന്ഥങ്ങള്‍ .ഇവയില്‍ ഏറ്റവും സമഗ്രമായ പഠനം ലഭ്യമായിരിക്കുന്നത് ശ്രീ കൃഷ്ണന്‍ കുട്ടിയുടെ ഗ്രന്ഥത്തില്‍ നിന്നാണ് പുലയ സമുദായത്തില്‍ ജനിച്ച അറിയ പ്പെടാത്തവരും അറിയപ്പെടുന്നവൃമായ നാല്‍പ്പതില്‍ പ്പരം വ്യക്തികളുടെ വിശദമായ വിവരങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ഓര്‍ ണ കൃഷ്ണന്‍ കുട്ടി നല്‍കുന്നു .അവരില്‍ അറിയപ്പെടാതെ പോയ രണ്ടു പ്രമുഖര്‍ ആണ് തപസി ഓമലും ആമചാടി കണ്ണനും
പത്തനം തിട്ട കുറിയന്നൂരിലെ കരിവെള്ളി എന്ന കുടുംബത്തിലെ അടിയാളര്‍ ആയി 1820 ല്‍ കുട്ടനാട്ടില്‍ നിന്നും അടിമകളായി വിലയ്ക്ക് വാങ്ങിയ പുലയ കുടുംബത്തില്‍ ആയിരുന്നു ഓമല്‍ ജനിച്ചത് .തികച്ചും ഈശ്വരഭക്തനായി ചെറുപ്പം മുതല്‍ ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം കാട്ടിയ വ്യക്തിയായിരുന്നു ആ യുവാവ് .യഥാകാലം വിവാഹം കഴിച്ചു .പിതാവും ആയി .അയിത്തം കൊടി കുത്തിവാനണിരുന്ന അക്കാലത്ത് പുലയര്‍ക്കു ആറന്മുള ഭഗവാനെ ഉത്സവകാലത്ത് ദര്‍ശിക്കണമെങ്കില്‍ ആറ്റിനക്കരെ പരപ്പുഴ മണല്‍ പുറത്ത് നില്‍ക്കണം ,അവിടെ ഒരു പരമ്പ് വിരിച്ചിരിക്കും .അതില്‍ കാണിക്ക ഇടാന്‍ മാത്രമേ പുലയര്‍ക്കു അനുമതി ഉണ്ടായിരുന്നുള്ളൂ .കാണിക്ക ഇട്ടു കണ്ണടച്ചു പ്രാര്‍ഥിച്ചു നിന്നിരുന്ന ഓമല്‍ ദേഹത്ത് എന്തോ വീണപ്പോള്‍ കണ്ണ് തുറന്നു നോക്കി .കാണിക്ക എടുക്കാന്‍ വന്നവര്‍ എറിഞ്ഞ ചാണകം ആയിരുന്നു വീണത് .ആ സംഭവം ഓമലെ ഉറക്കെ ചിന്തിപ്പിച്ചു .തന്‍റെ മകന് ഈ അവസ്ഥ ഉണ്ടാകരുത് .അതിനു ഒരു മാര്‍ഗ്ഗം കണ്ടെത്തണം .
തുടര്‍ന്നു അടുത്തുണ്ടായിരുന്ന മയിലാടും പാറയില്‍ ഓമല്‍ എത്തി .കുറെ ദിവസം അവിടെ ധ്യാന നിരതന്‍ ആയി കഴിഞ്ഞു കൂടി .പാറയുടെ നാല് ദിക്കിലും ഘോരമായ വനം ആയിരുന്നു .കിഴക്ക് കാട്ടാനകള്‍ വിഹരിച്ചിരുന്ന കൊമ്പന്‍ കുഴി .വടക്ക് പുലികള്‍ നിറഞ്ഞ പുലിപ്പാറ (ഇന്നത് രാഷ്ട്രീയ പാരിട്ടികള്‍ രഹസ്യ യോഗം ചേരുന്ന “ചരല്‍കുന്ന്‍ “).തെക്ക് കടുവകള്‍ നിറഞ്ഞ പൊന്മല .വടക്കാകട്ടെ മയിലുകള്‍ നിറഞ്ഞ മയില്‍ക്കുഴി .ഈ നാല് കുഴികളുടെ ഇടയില്‍ ഉയരത്തില്‍ സ്ഥിതി ചെയ്തിരുന്ന മയിലുകള്‍ ആനന്ദ നൃത്തം നടത്തിയിരുന്ന മയിലാടും പാറയിലെ ചെറിയ കാടുകള്‍ വെട്ടി മാറ്റി ഓമല്‍ അവിടെ ഒരു ചെറിയ പുല്‍ക്കൂട്‌ കെട്ടി .അതിനകത്ത് ധ്യാനവും ആരാധനയുമായി അദ്ദേഹം തപസ് തുടങ്ങി .വെള്ളവും ആറ്റിലെ തുളസി ഇലയും മാത്രം ഭക്ഷണം ആയി കുറെ ദിവസം കഴിഞ്ഞു .ഒരു ദിവസം ഉറക്കത്തില്‍ അദ്ദേഹത്തിന്‍റെ മുമ്പില്‍ ഒരു സന്യാസി എത്തി .നിങ്ങള്‍ ഇവിടെ ഒരു പ്രതിഷ്ട നടത്തണം .അതിനുള്ള കല്ല്‌ ആറ്റില്‍ മുങ്ങിയാല്‍ കിട്ടും എന്നും ഉപദേശിച്ചു ..പരമ ശിവന്‍ സന്യാസി രൂപത്തില്‍ വന്നു എന്ന് ഓമല്‍ കരുതി അടുത്ത തന്നെ കുടുന്ത മൂഴിയ്ക്കടുത്ത് ആറ്റില്‍ മുങ്ങി ആകൃതി ഒത്ത ഒരു കല്ല്‌ അദ്ദേഹം സമ്പാദിച്ചു .അത് പ്രാര്‍ത്ഥന യോട് കൂടി മയിലാടും പാറയില്‍ ഉറപ്പിച്ചു ദിവസവും പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി .വിവരം അറിഞ്ഞു മറ്റു ചില പുലയരും അവിടെ എത്തി .താമസിയാതെ വിവരം ആറന്മുളയിലും എത്തി ക്ഷേത്ര അധികാരികളില്‍ ചിലര്‍ ഓമലെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു .അപ്പോള്‍ ഞാന്‍ എന്‍റെ ശിവനെ ആണ് പ്രതിഷ്ടിച്ചത് എന്നായിരുന്നു മറുപടി .അതിനു നിനക്കെന്തു യോഗ്യത എന്ന് ചോദിച്ചപ്പോള്‍ തപസ് അതാണ്‌ യോഗ്യത എന്ന് സവിനയം അവരെ അറിയിച്ചു .
തുടര്‍ന്നു പുലയ സമുദായത്തില്‍ പെട്ട ചിലര്‍ അവിടെ പോകാന്‍ തുടങ്ങി .ഓമല്‍ തപസി ഓമല്‍ എന്നറിയപ്പെട്ടു .ഈ സംഭവം നടക്കുന്നത് ശ്രീനാരായണ ഗുരു അരുവിക്കരയില്‍ ഈഴവ ശിവനെ പ്രതി ഷ്ടിക്കുന്നതിനു 18 കൊല്ലം മുമ്പ് 1870 –ല്‍‍ ആണ് അക്കാലത്ത് ദീപിക ,മനോരമ തുടങ്ങിയ പത്രങ്ങള്‍ ജന്മം കൊണ്ടിരുന്നില്ല.അതിനാല്‍ കുരിയന്നൂരിനു വെളിയില്‍ ഉള്ളവര്‍ ഇതറിയാന്‍ നിരവധി വര്‍ഷങ്ങള്‍ എടുത്തു ഓമല്‍ വളര്‍ത്തി എടുത്ത ക്ഷേത്രം ഏറ്റെ ടുക്കാന്‍ ആദ്യകാലത്ത് ബന്ധുക്കളോ പുലയ സമുദായമോ മുന്നോട്ടു വന്നില്ല .ആശ്രമത്തിന്റെ കൈവശം ഉണ്ടായിരുന്ന നിരവധി ഏക്കര്‍ വരുന്ന ഭൂമി അങ്ങനെ നഷ്ടമായി എന്നല്‍ ഇപ്പോഴും ഒരേക്കര്‍ ഭൂമി ക്ഷേത്രത്തിനു സ്വന്തം ആയുണ്ട് .പുല്ലുമേഞ്ഞ ക്ഷേത്രം ഇന്ന് ആധുനിക രീതിയില്‍ നിര്‍മ്മിക്കപ്പെട്ടു സ്ഥിരം പൂജാരി ആയി .പുലയര്‍ മാത്രമല്ല എല്ലാ സമുദായത്തില്‍ പെട്ടവരും ഇന്ന് മയിലാടും പാറ മഹാദേവ ക്ഷേത്രത്തില്‍ ആരാധനയ്ക്ക് എത്തുന്നു ക്ഷേത്ര ചുറ്റുമതിലിനു വെളിയില്‍ തപസി ഓമലിന്റെ സമാധി സ്ഥലവും സംരക്ഷിക്കപ്പെട്ടിരിക്കുന്നു ഒരു രൂപയും വെറ്റിലയും ആണ് ഇവിടെ കാണിക്ക
മയിലാടും പാറയിലെ ക്ഷേത്ര സ്ഥാപനത്തിന് ശേഷം ഓമല്‍ റാന്നി വലിയ കുളത്തിന് സമീപം എഴുപതു ഏക്കര്‍ സ്ഥലം കൈവശമാക്കി അവിടെ ഒരു ക്ഷേത്രം സ്ഥാപിച്ചു .ഇപ്പോള്‍ അത് എസ് എന്‍ ഡി പി വക ആയി മാറി
1815 ലാണ് ഓമല്‍ ജനിച്ചത് ശിവലിംഗ പ്രതിഷ്ഠ 1870-ല്‍ പുലയര്‍ കൂട്ടത്തോടെ മതം മാറി മാര്‍ഗ്ഗം കൂടി ക്രിസ്ത്യാനികള്‍ ആകുന്ന വേളയില്‍ ആയിരുന്നു ശിവ പ്രതിഷ്ഠ .മതം മാറ്റം ഒരു പരിധി വരെ തടയാന്‍ തപസി ഓമലിന്റെ പുലയ ശിവ പ്രതിഷ്ടയ്ക്ക് കഴിഞ്ഞു .
2016 സെപ്തംബര്‍ 26 –ലക്കം മാതൃഭൂമി ആ ഴ്ച പ്പതിപ്പില്‍ ഇന്ദു മേനോന്‍ എഴുതിയ “പുലയടി” എന്ന കഥയില്‍(അത് പുസ്തം ആയി എന്ന് തോന്നുന്നു ) ഈ സംഭവം പരാമര്‍ശ വിധേയമാകുന്നു .മറ്റു എഴുത്തുകാരോ രാഷ്ട്രീയ നേതാക്കളോ മാധ്യമ പ്രവര്‍ത്തകരോ ഇക്കാര്യം എഴുതിയതായി കാണുന്നില്ല
കൂടുതല്‍ വിവരം അറിയാന്‍ ഓര്‍ണ കൃഷ്ണന്‍ കുട്ടി എഴുതിയ പുലയരുടെ ചരിത്രം (ബുദ്ധ ബുക്സ് അങ്കമാലി വില രൂപാ 300/- )വായിക്കുക
കൃഷ്ണന്‍ കുട്ടിയുടെ വിലാസം
ചുണ്ടതടം പെര്‍മ്പാവൂര്‍ മൊബൈല്‍
9745073793/8281456773
Email:amalkrishankutty@gmail.com
ആമചാടി കണ്ണന്‍ തേവന്‍
(തുടരും )

Thursday 4 January 2018

ചരിത്രത്തോടു നീതികാട്ടാത്ത എസ് ജയചന്ദ്രന്‍ നായര്‍

ചരിത്രത്തോടു നീതികാട്ടാത്ത എസ് ജയചന്ദ്രന്‍ നായര്‍
==============================================
ചരിത്രത്തോടു നീതികാണിക്കാന്‍, സഖാവ് കെ.ആര്‍ ഗൌരിയമ്മ ജീവിച്ചിരിക്കുമ്പോള്‍ തന്നെ, അവരുടെ പ്രതിമ നിയമസഭാ മന്ദിരത്തിനു മുമ്പില്‍ (വി.എസ് ,ഇന്നസന്‍റ് മുതലായവരുടെ മുറികളിലെ മെഴുക് പ്ര തിമകള്‍ പോരാ) സ്ഥാപിക്കണം എന്ന് കാട്ടി പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകന്‍ എസ് ജയചന്ദ്രന്‍ നായര്‍ എഴുതിയ ലേഖനം കലാകൌമുദി 2018 ജനുവരി 07 /2209 ലക്കത്തില്‍ (പുറം 4-6) വായിക്കാം .അദ്ദേഹത്തോട് പൂര്‍ണ്ണമായി യോജിക്കുന്നു .
ജീവിച്ചിരിക്കുമ്പോള്‍ തന്നെ തന്‍റെ പ്രതിമ ഏതു പോസ്സില്‍ വേണം നിര്‍മ്മിക്കാന്‍ എന്ന് തീരുമാനിക്കാന്‍ ഒരേ ഒരാള്‍ക്കേ കഴിഞ്ഞുള്ളൂ .
ശ്രീ നാരായണ ഗുരുവിനു മാത്രം .”രൂപായില്‍ കാണുന്ന വിധം ഒരു വശം തിരിഞ്ഞുള്ള പോസ്സില്‍ ഫോട്ടോഗ്രാഫര്‍ ശേഖരന്
മുമ്പാകെ ഗുരു ഇരുന്നു ഗുരു ഫോട്ടോ എടുപ്പിച്ചു എന്ന് കേരള ബോസ്വെല്‍ കോട്ടുകൊയിക്കല്‍ വേലായുധന്‍ തന്‍റെ ശ്രീ നാരായണ ഗുരു എന്ന ആത്മകഥയില്‍ എഴുതുന്നു (പുറം175-76 ) ഒരു പക്ഷെ ഇനി അങ്ങനെ ഒരു ഭാഗ്യം കിട്ടുന്ന വ്യക്തി സഖാവ് ഗൌരിയമ്മ ആണെന്ന് വരാം.അതിനുള്ള ഭാഗ്യം സഖാവിനു കിട്ടട്ടെ .കേരം തിങ്ങും കേരളനാട്ടിലെ ആദ്യ വനിതാ മുഖ്യമന്ത്രി ആകാനുള്ള അവസരം പാര്‍ട്ടിയിലെ നമ്പൂതിരി ആധിപത്യം കാരണം നടന്നില്ല ജീവിച്ചിരിക്കുമ്പോള്‍ തന്നെ പ്രതിമ കിട്ടിയ ആദ്യ വനിത എന്ന സ്ഥാനം അങ്ങനെ കിട്ടും ,
എന്നാല്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ആയ ജയചന്ദ്രന്‍ നായര്‍ ലേഖനത്തില്‍ ചരിത്രത്തോടു നീതി കാട്ടിയില്ല ,കേരള ഭരണ–രാഷ്ട്രീയ ചരിത്രം അറിയാത്ത പുത്തന്‍ തലമുറ ആ ലേഖനം വായിച്ചു തെറ്റായ ധാരണകള്‍ വച്ച് പുലര്‍ത്തും
“ഭൂവുടമാ സമ്പ്രദായത്തിന്‍റെ പുതുക്കിയെഴുതിയ നിയമ നിര്‍മ്മാണത്തിന്‍റെ ശില്പി “എന്ന ബഹുമതിക്കര്‍ഹ അല്ല സഖാവ് ഗൌരിയമ്മ .പണ്ട് ഗൌരിയമ്മയും വി.ആര്‍ കൃഷണ അയ്യരും തമ്മില്‍ കേരള ഭൂപരിഷ്കരണ സൃഷ്ടിയെ കുറിച്ച് സ്വന്തം വാദം ഉയര്‍ത്തി .തന്‍റെ കുഞ്ഞ് എന്ന് ഗൌരിയമ്മ .തന്‍റെ കുഞ്ഞ് എന്ന് വി.ആര്‍.അക്കാലത്ത് ഞാന്‍ എഴുതി അച്ഛനും അമ്മയും എന്ന്‍ സമ്മതിച്ചു ഇരുവരും ഒരു ഒത്തു തീര്‍പ്പില്‍ എത്തരുതോ? എന്ന് .അന്നൊരു പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എഴുതി .അവര്‍ ഇരുവരുമല്ല ജനയിതാവ് സി.എച്ച് .കണാരന്‍ എന്ന് (വിവരക്കേടിനു ഒരു നോബല്‍ സമ്മാനം നല്‍കുകയാണെങ്കില്‍ അത് ആ ലേഖകന് കൊടുക്കണം)
ശരിയായ ചരിത്രം കേരള ഭൂ പരിഷകരണ നിയമ ചരിത്രം നമുക്കൊന്ന് വായിക്കാം :
നമ്മുടെ സംസ്ഥാനത്ത് (അക്കാലം കേരളമില്ല ; തിരുക്കൊച്ചി ) ഭൂപരിഷ്കരണത്തിനായി ആദ്യം ബില്‍ അവതരിപ്പിച്ചതു പട്ടം താണുപിള്ളയുടെ പി.എസ.പി മന്ത്രിസഭയിലെ ധന-റവന്യു-വനം മന്ത്രി ആയിരുന്ന പി.എസ്സ് .നടരാജപിള്ള ആയിരുന്നു. ആര്‍.കെ സുരേഷ്കുമാര്‍, പി.സുരേഷ്കുമാര്‍ എന്നു രണ്ടു ഡോക്ടറന്മാര്‍ ചേര്‍ന്നെഴുതിയ ഡവലപ്മെന്‍റ് പൊളിറ്റിക്സ് ആന്‍ഡ് സൊസൈറ്റി ലെഫ്റ്റ് പൊളിറ്റിക്സ്എന്ന പുസ്തകത്തില്‍ പറയുന്നതു കാണുക:
“1954 ല്‍ പട്ടം താണുപിള്ളയുടെ പ്രജാ സോഷ്യലിസ്റ്റ് സര്‍ക്കാര്‍
ഇന്ത്യയിലെ ആദ്യത്തെ ഭൂപരിഷ്കരണ
ബില്‍, പി.എസ്സ് നടരാജപിള്ള അവതരിപ്പിച്ചപ്പോള്‍,(1954ആഗസ്റ്റ്‌ 7)
ആ വിധത്തിലുള്ള ആദ്യ നിയമനിര്‍മ്മാണത്തിന്‍റെ ക്രെഡി
റ്റ്പി.എസ്സ്.പിക്കും നടരാജപിള്ളയ്ക്കും കിട്ടാതിരിക്കാന്‍
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും കൈകോര്‍ത്ത്
ആ സര്‍ക്കാരിനെ പുറത്താക്കി”
മുഖ്യമന്ത്രി പട്ടം അക്കാലത്തെ ഒരു ജയചന്ദ്രന്‍ നായരോട് അല്‍പ്പം കൊച്ചു വര്‍ത്തമാനം പറഞ്ഞതാണ് ദോഷം ചെയ്ത്. ബില്ല് പാസായാല്‍ പിന്നെ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കാണില്ല എന്ന് പട്ടം പൊങ്ങച്ചം പറഞ്ഞു . .”അപ്പോള്‍ കോണ്ഗ്രസ്സോ?” എന്ന് “ മാധ്യമ നായര്‍
“കോണ്ഗ്രസ്സും കാണില്ല” എന്ന് മുഖ്യന്‍ പട്ടം .
തന്‍റെ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ഭൂപരിഷകരണബില്‍ പാസ്സായിക്കഴിഞ്ഞാല്‍, തിരുകൊച്ചിയില്‍ കമൂണിസ്റ്റു- കോണ്ഗ്രസ് പാര്‍ട്ടികള്‍ രണ്ടും കാണില്ല എന്ന് പട്ടം പറഞ്ഞതായി പിറ്റേ ദിവസം പത്രങ്ങളില്‍ മത്തങ്ങാ വാര്‍ത്ത . .ഇരു പാര്‍ട്ടികളും ചേര്‍ന്ന് പട്ടത്തിനെ (ഒപ്പം പി എസ് നടരാജപിള്ളയേയും ) താഴെ ഇറക്കി എന്ന ചരിത്രം ഇവിടെ ജയചന്ദ്രന്‍ നായര്‍ മറച്ച് വയ്ക്കുന്നു
ഇന്ത്യയില്‍ ഒരു സംസ്ഥാനത്ത് ഭൂപരിഷ്കരണ നിയമങ്ങള്‍ ആദ്യം അവതരിപ്പിച്ചതിനുള്ള ക്രഡിറ്റ് പി.എസ്സിനാണെങ്കിലും തിരുക്കൊച്ചി മുഖ്യ മന്ത്രി സി .കേശവനെ നമ്മള്‍,മലയാളികള്‍ മറന്നു കൂടാ. “തൂമ്പ കിളയ്ക്കു ന്നവനും കുടികിടപ്പുകാരനും കൂടുതല്‍ രക്ഷ നല്‍കാന്‍ ഒരു ഭൂപരിഷ്കരണം” എന്നു തിരുക്കൊച്ചി മുഖ്യമന്ത്രി സി.കേശവന്‍ ആഗ്രഹിച്ചു. അദ്ദേഹത്തിന്‍റെ സാമ്പത്തികോദേഷ്ടാവായിരുന്നപ്രൊഫ.മാത്യൂ തരകന്‍റെ സഹായത്തോടെ അദ്ദേഹം ഭൂനയപരിപാടികള്‍ആവിഷ്കരിച്ച വിവരം ആര്‍.പ്രകാശം (മുന്‍ എം.എല്‍ ഏ ജമീല പ്രകാശത്തിന്റെ പിതാവ്/നീലന്റെ ഭാര്യാ പിതാവ് )എഴുതിയ “.സി കേശവന്‍- ജീവചരിത്രം”,സാംസ്കാരികവകുപ്പ് 2002 പേജ് 267 ല്‍ വായിക്കാം.
ബില്ലിന്‍റെ നക്കല്‍ തയ്യാറാകിയ വിവരം മലയാളരാജ്യം പത്രത്തില്‍ വന്നു. റവന്യൂ മന്ത്രിയായിരുന്ന തന്നോട് ആലോചിക്കാതെ
മുഖ്യമന്ത്രി ബില്‍ തയ്യാറാക്കിയതില്‍, കോട്ടയം ലോബിയുടെ നേതാവ് വൈക്കം കാരന്‍ ഏ.ജെ.ജോണ്‍ പ്രതിക്ഷേധിച്ചു രാജിക്കയ്ക്കൊരുങ്ങി.
അവസാനം ഒത്തു തീര്‍പ്പായി. നക്കല്‍ പാര്‍ലമെന്ററി പാര്‍ട്ടി ചര്‍ച്ചയ്ക്കെടുക്കുക പോലും ചെയ്തില്ല അങ്ങിനെ ഭൂപരിഷ്കരണം കൊണ്ടു വരാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനു കഴിയാതെ പോയി.
1956 ല്‍ രണ്ടാം പഞ്ചവല്‍സര പദ്ധതിക്കു രൂപം കൊടുക്കുമ്പോഴാണ് സാക്ഷാല്‍ നെഹൃ പോലും ഭൂനിയമത്തെക്കുറിച്ചു ചിന്തിക്കുന്നത്.സി.കേശവനും പി.എസ്സ്.നടരാജപിള്ളയും
അതിനെത്രയോ മുമ്പു തിരുക്കൊച്ചിയില്‍ അതു നടപ്പിലാക്കാന്‍ മോഹിച്ചു.
കൂടുതലറിയാന്‍ പി.സുബ്ബയ്യാ പിള്ള തയാറാക്കി കേരള സാംസ്കാരിക വകുപ്പ് പ്രസിദ്ധീകരിച്ച “പി.എസ് നടരാജപിള്ള” എന്ന ജീവചരിത്രം 1991പുറം 126-128 കാണുക .
ആ ബില്‍ ചര്‍ച്ചയില്‍ ആണ് അന്നത്തെ പ്രതിപക്ഷാംഗം കെ.ആര്‍ ഗൌരി (അന്ന് അമ്മ ആയിട്ടില്ല വെറും “ഗൌരി” )”അവസാനത്തേ ത്തിന്‍റെ ആദ്യം കുറിയ്ക്കപ്പെട്ടു” : എന്ന് പ്രസംഗിച്ചത് എന്നതും ചരിത്രം .
പക്ഷെ പില്‍ക്കാലത്ത് ഗൌരിയമ്മ കേരളഭൂപരിഷകരണ ബില്‍ തന്‍റെ സൃഷ്ടി എന്ന് വാദിച്ചു . വി.ആര്‍ കൃഷണ അയ്യര്‍ ആകട്ടെ ആ ബില്‍ തന്‍റെ സൃഷ്ടി എന്നും
വാസ്തവം ജയചന്ദ്രന്‍ നായര്‍ എങ്കിലും എഴുതേണ്ടതല്ലേ ?

പി .കൃഷ്ണ പിള്ളയിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ അവര്‍

എന്നത് ശരി .പക്ഷെ അവര്‍ ജന്മം നല്‍കിയ ഒരു രാഷ്ടീയ പ്രസ്ഥാനം കേരളം ഭരിക്കുന്ന ഈ കാലഘട്ടം എന്നത് ശരിയല്ല .കമ്മൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ജന്മം നല്‍കിയത് സഖാവ് ഗൌരിയമ്മ അല്ല .ബ്രിട്ടീഷ്കാരെ തുരത്താന്‍ ശ്രമിച്ചു ആത്മാഹൂതി ചെയ്യപ്പെട്ടെ ധീരദേശാഭിമാനി വൈക്കം പദ്മനാഭ പിള്ളയുടെ ഒരു കൊച്ചു കൊച്ചു അനന്തരവന്‍ വൈക്കം കണ്ണെഴത്ത് കൃഷ്ണ പിള്ളയാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ ട്ടിയ്ക്ക് ജന്മം നല്‍കിയത് 
.