Friday 12 May 2017

തൊപ്പിയിട്ട കഷണ്ടി മരുന്ന് വില്‍പ്പനക്കാരന്‍

തൊപ്പിയിട്ട കഷണ്ടി മരുന്ന് വില്‍പ്പനക്കാരന്‍
========================================
1960-61 കാലഘട്ടം .കോട്ടയം സി.എം എസ് കോളേജില്‍ പ്രീ-യുണി
വേര്‍സിറ്റി വിദ്യാര്‍ത്ഥി.
താമസം അക്കാലത്തെ ബോട്ടുജെട്ടിയില്‍ ഒരു ബന്ധു വീട്ടില്‍ പേയിംഗ് ഗസ്റായി .
ദിവസം വൈകുന്നേരം പബ്ലിക് ലൈബ്രറിയില്‍ പോകും .എതിര്‍വശത്തുള്ള തിരുനക്കര മൈതാനിയില്‍ വിവിധ തരം വസ്തുക്കള്‍ വില്‍ക്കുന്ന കച്ചവടക്കാര്‍ കാണും .
ചുറ്റും ജനാവലിയും .
ചെറുകിട തരികിട മാജിക്കുകള്‍ കാട്ടി ആളുകളെ കൂട്ടി കഷണ്ടിയ്ക്ക് മരുന്നു വില്‍ക്കുന്ന ഒരു തൊപ്പിയിട്ട മദ്ധ്യ വയ്സകന്‍
സ്ഥിരം കാഴ്ചയായിരുന്നു
.ഒരു ദിവസം ആരുടെയോ കൈ തട്ടി വില്‍പ്പനക്കാരന്‍ മജീഷന്‍റെ തൊപ്പി താഴെ വീണു .മുഴുവന്‍ കണ്ടണ്ടി .
ഒറ്റ മുടി പോലുമില്ല .
ആളുകള്‍ തൊപ്പിയിട്ടവനെ വളഞ്ഞു കയ്യേറ്റ ശ്രമം കണ്ടു എതിരെ ഹോട്ടല്‍ നടത്തുന്നു കുമരകം കുട്ടപ്പന്‍ എന്ന കോട്ടയം അച്ചായന്‍
(പില്‍ക്കാലത്ത്, ഹൌസ് സര്‍ജന്‍സി ക്കാലത്ത് ഇദ്ദേഹത്തിന്‍റെ “തൈപ്പറമ്പില്‍” എന്ന വീട് വാടകയ്ക്ക് എടുത്തു അതിനു സാനടു (Xanadu) എന്ന പേരുനല്‍കി അതിലാണ് ഞങ്ങള്‍ കുറെ ഹൌസ് സര്‍ജന്മാര്‍ ഒരു കൊല്ലം താമസിച്ചത്. അതില്‍ അണ്ണന്‍ എന്ന പച്ചാളം രവീന്ദ്രന്‍ കാന്‍സര്‍ ബാധയാല്‍ മരിച്ചു
.ദേവസ്യ ഒരു ആഫ്രിക്കന്‍ വംശജയെ വിവാഹം കഴിച്ചു അമേരിക്കയില്‍ .
ഏലിയാസ് പി മാത്യു കോലഞ്ചേരിയിലെ ശിശുരോഗ ചികിത്സകന്‍
സുധീന്ദ്രന്‍ അടിമാലിയില്‍ രമേശന്‍ അമേരിക്കയില്‍ കാര്‍ഡിയോളജിസ്റ് .അലക്സാണ്ടര്‍ സ്കറിയ എം.എസ് അല്കസാണ്ടര്‍
എന്ന പേരില്‍ ഇംഗ്ലണ്ടില്‍ മനോരോഗചികിസകന്‍)
ഓടി ചെന്ന് ജനക്കൂട്ടത്തെ സമാധാനിപ്പിച്ചു അയാളെ അടി കൊള്ളാതെ രക്ഷിച്ചു .
വിവരം ചോദിച്ചപ്പോള്‍ ഒരു കൊല്ലം ചവറക്കാരന്‍ എക്സ് മിലിട്ടറി
ഏതോ ഒരു ഗോപാല “അച്ഛന്‍”
കൊല്ലം ചവറയില്‍ “അച്ഛന്‍” എന്നറിയപ്പെടുന്ന,വിളിക്കപ്പെടുന്ന ഒരു “പ്രത്യേക സമുദായം” ഉണ്ട് എന്ന് ആദ്യമായി അന്ന്.
പ്രിയ സുഹൃത്ത് ,സ്നേഹം നിറഞ്ഞ കൊച്ചനുജന്‍, “മൂടുതാങ്ങി” എന്ന് ഞാന്‍ ഓമനിച്ചു വിളിക്കുന്ന
ചവറ തെക്കുംഭാഗം മോഹന്‍ ,
,എഴുതി ഞാന്‍ ഏറ്റു വാങ്ങി പ്രചരിപ്പിച്ച
“കേരളത്തിലെ ക്രിസ്ത്യാനികള്‍”(2016)
എന്ന “അമ്മ” (സ്വന്തം അമ്മയല്ല; .ഒരു വടക്കെ ഇന്ത്യന്‍ തമ്പുരാട്ടി അമ്മ )
ബുക്സ് വഴി അച്ചടിച്ചു വില്‍ക്കുന്ന പുസ്തകം വായിച്ചപ്പോള്‍,
ഈ അച്ഛന്‍ വീട്ടുകാരെ കുറിച്ച് അതില്‍ വിശദമായി എഴുതിയത് വായിച്ചു.
പുറം 168-169
നമുക്കതൊന്നു വായിക്കാം .
കൊല്ലത്തും പാലക്കാടന്‍ പ്രദേശങ്ങളിലും ഇന്നും “നായന്മാരില്‍” മണിഗ്രാമസ്വാധീനം ജീവിതരീതിയും പ്രകടമാണ് .......പണ്ടുമുതലേ
മണി ഗ്രാമക്കാര്‍ അവരുടെ വീടുകളെ ”അച്ഛന്‍ “ ചേര്‍ത്താണ് വിളിക്കപ്പെട്ടിരുന്നത് .ഇന്നും അവര്‍ ആ പാരമ്പര്യം പിന്തുടര്‍ന്നു തങ്ങളുടെ വീടുകള്‍ക്ക് അത്തരം പേരുകള്‍ ആണ് നല്‍കുന്നത് .ചന്ദ്രച്ചന്‍ വീട് ,കരുവാച്ചന്‍ വീട് ,മേലച്ചന്‍ വീട് മുതലായവ ഉദാഹരണം .മാത്രമല്ല മൂന്നാം നൂറ്റാണ്ട് മുതല്‍ മനിക്കാരായ നായന്മാര്‍ ശൈവാരാധന പിന്‍പറ്റി ജീവിച്ചു പോന്നവരാണ് .എന്നും ചരിത്രം സ്ഥാപിക്കുന്നു .അതുകൊണ്ടാണ് മറ്റു നായര്‍ വിഭാഗങ്ങള്‍ അവരെ തങ്ങളില്‍ നിന്ന് വിഭിന്നമായ് “
പ്രത്യേക സമുദായമായി കണക്കാക്കിയത് .
ചവറ മുക്കോടി”അച്ഛന്‍ വീട്ടിലെ ഗോപാല പിള്ള
എന്ന അച്ഛന്റെയും കെ.മീനാക്ഷി പിള്ള
എന്ന അമ്മയുടെയും മകന്‍ ആയ
മോഹന്‍ അച്ഛനെ നമുക്കറിയാം
നായര്‍ തോല്‍ അണിഞ്ഞ “പ്രത്യേക സമുദായക്കാരന്‍”
“കൊല്ലത്തും പരിസര പ്രദേശത്തും മണി ഗ്രാമക്കാരുടെ പിന്‍ഗാമികള്‍
ഇന്നുമുണ്ട് .അവരൊക്കെ നായര്‍ വ്ഭാഗത്ത്തില്‍ പെട്ടവരും മണിഗ്രാമ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നവരും ആണ് .പ്രാചീന കാലം മുതല്‍ മദ്ധ്യ തിരുവിതാം കൂറില്‍ പുലര്‍ന്നിരുന്ന നാല് പ്രമുഖ നായര്‍ വിഭാഗങ്ങളില്‍ പ്രധാനികള്‍ തന്നെ ആയിരുന്നു മണിഗ്രാമം .ഇല്ലം സ്വരൂപം ,മണിഗ്രാമം പാടമംഗലം എന്നിങ്ങനെയായിരുന്നു നാല് വിഭാഗങ്ങള്‍ .ഇവര്‍ തമ്മില്‍ തൊട്ടുകൂടായ്മയും തീണ്ടാചാരങ്ങളും പാലിച്ചിരുന്നു ...ഇവരില്‍ വ്യാപാരം തൊഴിലായി സ്വീകരിച്ചിരുന്നവര്‍ ആയിരുന്നു മനിഗ്രാമക്കാര്‍” (പുറം 165)
മണി ഗ്രാമ ക്കാര്‍എ ന്ന ചെട്ടികള്‍ (വ്യാപാരികള്‍ )
 “നായര്‍”എന്ന പടയാളികള്‍ എന്ന് മോഹന്‍ അച്ഛന്‍
 കള്ളം എഴുതി വച്ച്

അവര്‍ “നായര്‍” അല്ല

ലൈക്ക്കൂടുതൽ പ്രതികരണങ്ങൾ കാണിക്കുക
അഭി

No comments:

Post a Comment