Friday 5 May 2017

മറ്റൊരു “വിദ്യാധി രാജ” കഥ

മറ്റൊരു “വിദ്യാധി രാജ” കഥ
==============================
ഇനി അക്കാദമിക് തലത്തില്‍ രചിക്കപ്പെട്ട ഒരു “വിദ്യാധിരാജ” കഥ
നമുക്ക് വായിക്കാം .
ചങ്ങനാശ്ശേരി എന്‍ എസ് എസ കോളേജ് മലയാള വിഭാഗം അധ്യക്ഷന്‍ പ്രോഫസ്സര്‍ സി.ശശിധര കുറുപ്പ് എഴുതിയ കഥ .
ചട്ടമ്പിസ്വാമികള്‍ ജീവിതവും പഠനവും
കറന്റ് ബുക്സ് 2015 പുറം 47
“കൂപക്കര പോറ്റി മാരുടെ മഠത്തില്‍മ ന്ത്രതന്ത്ര സംബന്ധമായ നൂറുകണക്കിന് താളിയോല ഗ്രന്ഥങ്ങള്‍ ഉണ്ടെന്നറിഞ്ഞ സ്വാമികള്‍ അവിടെ എത്തി ഊണും ഉറക്കവും ഉപേക്ഷിച്ചു മൂന്ന് ദിനരാത്രങ്ങള്‍ ആ അക്ഷരപ്പുരയില്‍ താമസിച്ചു ജ്ഞാന സമ്പത്ത് മുഴുവന്‍ പകര്‍ത്തി –മനസ്സില്‍. .താന്ത്രിക വിധികളുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അസ്തശങ്കം സ്വാമികള്‍ മറുപടി നല്‍കിയപ്പോള്‍ ആരിത് വിധ്യാധിരാജനോ എന്ന് മടാധി പാതി അത്ഭുതപ്പെട്ടു .അതോടെ സ്വാമിയുടെ പേരില്‍ വിദ്യാധിരാജ എന്ന വിശേഷണം ഉറച്ചു “
ഒരു കാര്യം ശ്രദ്ധിക്കുക .
മോഹന്‍ ആശാന്‍ തന്‍റെ വിദ്യാധിരാജായണം പു
റം 20 –ല്‍ എഴുതിയത് പോലെ
(“ചട്ടമ്പി സ്വാമികള്‍ തന്‍റെ ജീവിതത്തില്‍ ചെയ്ത അനേകം നല്ല കാര്യങ്ങളില്‍ ഒന്ന് ഒരുപാടു പുസ്തകങ്ങള്‍ അത് പോലെ അദ്ദേഹം പകര്‍ത്തി എഴുതി സൂക്ഷിച്ചിരുന്നു എന്നുള്ളതാണ്”)
കടലാസില്‍ അല്ല ചട്ടമ്പി മന്ത്ര തന്ത്രാദികള്‍ പകര്‍ത്തിയത് .”മനസ്സില്‍” എന്ന് പ്രഫസ്സര്‍
.വായനക്കാര്‍ ഏതു വിശ്വസിക്കണം
കടലാസ്സിലോ മനസ്സിലോ ? .
ഇരുവരും റഫറന്‍സ് നല്‍കയോ സാക്ഷികളെ നല്‍കയോ ചെയ്യുന്നുമില്ല .
മോഹന്‍ ആശാനെ “വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ടം”
. (ആശാന്‍റെ പ്രയോഗം ഞാന്‍ അനുകരിക്കുന്നു ) കടലാസില്‍ തന്നെ
അതുകൊണ്ടാണല്ലോ ഞാന്‍ സ്വാമികളെ പകര്‍ ത്തെഴുത്തുകാരന്‍ എന്ന് വിളിക്കുന്നതും
.
അക്കാലത്ത് ഒരു ശൂദ്രന്‍ മഠത്തില്‍ കയറി മന്ത്ര തന്ത്രങ്ങള്‍ പകര്‍ത്താന്‍ പോറ്റി സമ്മതിച്ചു എന്ന് വിശ്വസിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്
പിന്നെ .പിന്നെ ആ പോറ്റി പണ്ഡിതന്‍ ആയിരുന്നോ പാമരന്‍ ആയിരുന്നോ ?എന്തായിരുന്നു പേര്‍ ?എന്നായിരുന്നു കൂടിക്കാഴ്ച? എന്തായിരുന്നു പോറ്റിയുടെ ചോദ്യം? എ ന്തായിരുന്നു ചട്ടമ്പി നല്‍കിയ മറുപടി? പോറ്റി വിധ്യാധിരാജന്‍ എന്ന് വിശേഷിപ്പിച്ചത് ആദരിക്കാന്‍ ആയിരുന്നോ അതോ അധിക്ഷേപിച്ചു പരിഹസിക്കാന്‍ ആയിരുന്നോ? എന്നൊന്നും വ്യക്തമല്ല .വായനക്കാര്‍ക്ക് ഇഷ്ടം പോലെ തീരുമാനിക്കാം .അപഹസിക്കാന്‍ ആയിരുന്നു എന്ന് കരുതുവാന്‍ ആണ് “എനിക്കിഷ്ടം” (മോഹന്‍ ആശാന്‍ ക്ഷമിക്കുക )
അതെന്തു മാകട്ടെ .
ബ്രാഹ്മണ വിരോധിയായ ചട്ടമ്പിയുടെ ശിരസ്സില്‍ പോറ്റി നല്‍കിയ വിശേഷണം ചാര്‍ത്തി ഗുരുത്വ ദോഷം വരുത്തി വച്ചത് ആരാണെങ്കിലും അത് ശരിയായില്ല .ബ്രിട്ടീഷുകാരില്‍ നിന്ന് പാരിതോഷികം വാങ്ങി എന്ന പേരില്‍ എസ് എന്‍ ഡി പി യോഗസ്ഥാപകന്‍ കുമാരന്‍ ആശാനെ “ബ്രിട്ടീഷുകാരുടെ പാദ സേവകര്‍” എന്ന് ഈം എം എസ് വിളിച്ചത് പ്രാധാന്യം കൊടുത്ത് എസ് എന്‍ ഡി പിക്കാരെ അപമാനിക്കാന്‍ തന്‍റെ കൃതിയിലൂടെ കൂട്ട് നിന്ന ഗ്രന്ഥകാരനാണ് മോഹന്‍ ആശാന്‍ (നവോതാനവും നായര്‍ പെരുമയും വായിക്കുക )
ഇവിടെ “വിദ്ധ്യാദി രാജന്‍റെ ഉത്തമഭക്തന്‍” പ്രജ്ഞാനന്ദ സ്വാമികള്‍ എഴുതിയ അവതാരിക വെളിച്ച പ്പാട് പുസ്തകം പുറം 9 ) ആയ മോഹന്‍ ആശാന്‍ ഗുരുവിനെ “പോറ്റി –ബ്രാഹ്മണ- പാദ സേവകന്‍” ആക്കിമാറ്റി “ഗുരുത്വദോഷം “ വലിച്ചു വയ്ക്കുന്നു ,കഷ്ടം
Kanam Sankara Pillai2 പുതിയ ഫോട്ടോകൾ ചേർത്തു — Thekumbhagom Mohan എന്നയാൾക്കൊപ്പം.
എന്‍റെ പ്രിയ സുഹൃത്ത് തെക്കുംഭാഗം മോഹന്
“ഗ്രന്ഥകാരന്‍മാരിലെ മണിയാശാന്‍ “
എന്ന ബഹുമതി നേടിക്കൊടുക്കാന്‍ പോകുന്ന കൃതി
===========================================...
കൂടുതല്‍ കാണുക

No comments:

Post a Comment