Wednesday 31 May 2017

ശതാബ്ദി നിറവിലെത്തുന്ന കോട്ടയം ഗൌരിയമ്മ ക്കേസ് (1918)

ശതാബ്ദി നിറവിലെത്തുന്ന കോട്ടയം ഗൌരിയമ്മ ക്കേസ് (1918)
===================================================
99 കൊല്ലം മുമ്പ് 1918- ല്‍ കോട്ടയത്ത് അരങ്ങേറിയ ഗൌരിയമ്മക്കേസ്
അഖില- ഫൌദിയ കേസ്സിന്‍റെ പശ്ചാത്തലത്തില്‍ നമുക്കൊന്നയവിറക്കാം
കോട്ടയത്തിനു സമീപമുള്ള പള്ളത്തെ ഒരു കോണ്വന്റ് വിദ്ധ്യാര്‍ത്ഥിനീ ആയിരുന്നു മറിയപ്പള്ളിക്കാരി ഗൌരിയമ്മ .കോണ്വന്റ് വാര്‍ഡന്‍ ആയ മദാമ്മ അവളെ വീട്ടില്‍ വിടാതെ, ക്രിസ്തുമതത്തിലേക്ക് മാറ്റാന്‍ പരിശ്രമിച്ചു കൊണ്ടിരുന്നു. വിവരമറിഞ്ഞ സ്ഥലവാസികലായ ഹിന്ദുക്കള്‍ അവളെ രക്ഷിച്ചെടുക്കാന്‍ മുന്നോട്ട് വന്നു .അപ്പോള്‍ മാടാമ്മ അവളെ സി.എം.എസ് കോളേജു പ്രിസിപ്പല്‍ ആയിരുന്ന മിഷണറി ആസ്കിത്ത് സായിപ്പിന്‍റെ ബംഗ്ലാവില്‍ ഒളിപ്പിച്ചു .രക്ഷകരത്താക്കള്‍ ആസ്കിത്തിനെ സമീപിച്ചു .മതപരിവര്‍ത്തനം സ്വധര്‍മ്മമായി കരുതിയ പ്രിന്‍സിപ്പാള്‍ അവളെ വിട്ടു കൊടുക്കാന്‍ തയാര്‍ ആയില്ല .തുടര്‍ന്നു കോട്ടയത്തെ ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മില്‍ ഏറ്റു മുട്ടലുകള്‍ ഉണ്ടായി .അഭിഭാഷകന്‍ ആയിരുന്ന എസ് കൃഷ്ണ അയ്യര്‍ ,സാഹിത്യ പഞ്ചാനന്‍ പി.കെ നാരായണ പിള്ള ,ഏ എന്‍ പണിക്കര്‍ മുതലായവര്‍ പ്രശ്നത്തില്‍ ഇടപെട്ടു .തുടര്‍ന്നു പിതാവ് മകളെ വിട്ടുകിട്ടാന്‍ കോട്ടയം മജിസ്റ്റ റേറ്റ് കോടതിയില്‍ കേസ് കൊടുത്തു .
മൈനര്‍ ആയ ഗൌരിയമ്മയെ വിട്ടുകിട്ടണം എന്നായിരുന്നു ഹര്‍ജി .കുട്ടി മേജര്‍ ആണെന്നും സ്വമേധയാ മതം മാറി എന്നും മിഷനറിയായ ആസ്കിത്ത് വാദിച്ചു ..ഗൌരിമ്മയെ പോലീസ് കസറ്റടിയില്‍ എടുക്കാന്‍ കോടതി ഉത്തരവിട്ടു .എന്നാല്‍ ബ്രിട്ടീഷുകാരനായ സായിപ്പ് എന്തുവന്നാലും അത് സമ്മതിക്കില്ല എന്ന് പറഞ്ഞു .കോട്ടയം സര്‍ക്കിള്‍ ആയിരുന്ന പിച്ചുഅയ്യര്‍ സ്വാമിയുടെ സാമര്‍ത്ഥ്യം കൊണ്ട് അദ്ദേഹത്തിന് കുട്ടിയെ പോലീസ് സംരക്ഷണയില്‍ എടുക്കാന്‍ അവസാനം കഴിഞ്ഞു .
തുടര്‍ന്നു നടന്ന കേസ് വിചാരനയുടെ ഫലം ആയി കുട്ടി മേജര്‍ ആണെന്നും സ്വയം തീരുമാനം എടുക്കാം എന്നും കോടതി വിധിച്ചു .
സ്വതന്ത്രയായി വെളിയിലേക്ക് വന്ന ഗൌരിയമ്മയെ കൊണ്ടുപോകാന്‍ വാദിഭാഗവും പ്രതിഭാഗവും സംഘടിതമായി നിലകൊണ്ടു .ഇടത്തിപറ മ്പില്‍ കേശവ കുറുപ്പ് എന്നശക്തന്‍ ഉണ്ടായിരുന്ന ബന്ധുക്കള്‍ കുട്ടിയെ ജൈത്ര യാത്രയായി ബോട്ട് വഴി കോട്ടയത്ത്‌ നിന്ന് ചേര്‍ത്തലയ്ക്ക് കൊണ്ട് പോയി .ആ യാത്രയില്‍ രാമന്‍പിള്ള എന്ന ഒരു കോളേജ് വിദ്യാര്‍ത്ഥി ഗൌരിയമ്മയെ വിവാഹം കഴിച്ചു .
മത പരിവര്‍ത്തന കാരണമായി ഗൌരിയമ്മ പറഞ്ഞത് ഹിന്ദുമതത്തെ കുറിച്ച് തനിക്ക് ഒന്നും അറിഞ്ഞുകൂടാ എന്നും ആരും അത് പറഞ്ഞു കൊടുത്തില്ല എന്നുമായിരുന്നു .എന്നാല്‍ കൊണ്വന്റിലെ മാദാമ്മ ക്രിസ്തുമതത്തെ കുറിച്ച് ഒരുപാടു കാര്യങ്ങള്‍ അവള്‍ക്കു പറഞ്ഞു കൊടുത്തു .അവധിക്കാലത്ത്‌ വീട്ടില്‍ എത്തിയാല്‍ ഉത്സവത്തിനു അമ്പലത്തില്‍ കൊണ്ട് പോകും .അവിടെ ഡാന്‍സും നാടകവും കണ്ടേക്കാം പക്ഷെ മത ബോധനത്തിനു യാതൊന്നും ഉണ്ടായിരുന്നില്ല എന്ന് ഗൌരിയമ്മ വാഴൂര്‍ തീരത്ഥപാദ സ്വാമികളോടു തുറന്നു പറഞ്ഞു .
തുടര്‍ന്നാണ്‌ സ്വാമികള്‍ മത ബോധനത്തി നായി ക്ലാസ്സുകളും പ്രഭാഷണ പരമ്പരകളും തുടങ്ങിയത് .തുടര്‍ന്നു തിരുനക്കര അമ്പലത്തിനു മുമ്പിലുള്ള ആല്ത്ത്തറയില്‍ ദിവസവും വൈകുന്നേരം അഞ്ചുമണി മുതല്‍ രണ്ടുംമൂന്നും മണിക്കൂര്‍ പ്രസംഗ പരമ്പര തുടങ്ങി .തുടര്‍ന്നു ടാഗൂര്‍ക്കാഹന്‍ ചന്ദ്ര വര്‍മ്മാജിയെ ക്ഷണിച്ചു വരുത്തി (Christ a Myth എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് ) നിരവധി പ്രഭാഷണ പരമ്പരകള്‍ നടത്തി
സദാനന്ദ സ്വാമികളും ഒത്ത് ചെറുകോല്‍ പ്പുഴയില്‍ ഹിന്ദു മത മഹാ സമ്മേളനങ്ങള്‍ തുടങ്ങിയതും വാഴൂര്‍ സ്വാമികള്‍
കൃസ്തുമത ചെദനം എന്ന പുസ്തകം എഴുതി എന്ന് പറയപ്പെടുന്ന ചട്ടമ്പി സ്വാമികള്‍ ഗൌരിയമ്മ ക്കേസ് നടന്ന കാര്യം അറിഞ്ഞതായി
തെളിയുന്നില്ല .അദ്ദേഹം ഹിന്ദു മത ബോധാനത്തി നായി ക്ലാസുകാലോ പ്രഭാഷനങ്ങളോ നടത്തിയതുമില്ല .പക്ഷെ ചെറുകോല്‍പ്പുഴ ഹിന്ദു മത സമ്മേളനം അദ്ദേഹത്തിന്‍റെ പേരില്‍ ആണറിയപ്പെടുന്നത് എന്നത് .വിരോധാഭാസം തന്നെ
കൂടുതലറിയാന്‍
ശ്രീ വിദ്ധ്യാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ പണ്ഡിറ്റ്‌ സി.രാമകൃഷ്ണ നായര്‍ .ശ്രീ തീര്‍ത്ഥപാദപരമഹംസ സ്വാമികള്‍ ജീവചരിത്രം ശ്രീതീര്‍ത്ഥപാദാശ്രമം 2010

No comments:

Post a Comment