Wednesday 9 November 2016

ആദ്യ “നായര്‍” ; ആദ്യ നസ്രാണി “മാപ്പിള”)

ആദ്യ “നായര്‍” ; ആദ്യ നസ്രാണി “മാപ്പിള”)
======================================
ഭാഷയില്‍ (വട്ടെഴുത്തില്‍ ,ഗ്രന്ഥാക്ഷരത്തില്‍ അല്ലെങ്കില്‍ ഇംഗ്ലീഷ് ഫ്രഞ്ച് തുടങ്ങിയ വിദേശ ഭാഷയില്‍ എവിടെയാണ് ആദ്യമായി “നായര്‍” ,നസ്രാണി ,മാപ്പിള എന്നീ പദങ്ങള്‍ പ്രത്യക്ഷപ്പെട്ടത് എന്ന് കണ്ടെത്താനുള്ള
ശ്രമത്തിലാണ് .
കുഞ്ചന്‍ നമ്പ്യാര്‍ പേപ്പട്ടികടിയെ കടിയെ തുടര്‍ന്നു ജലഭയ (ഹൈഡ്രോഫോബ്യ ) രോഗത്താല്‍ നമ്പ്യാര്‍ ചരമമടഞ്ഞത് 1770 –ല്‍ 1765 കാലത്തോ മറ്റോ രചിക്കപ്പെട്ട “നളചരിതം “ തു ള്ളലില്‍ വിശന്നു വളഞ്ഞു വരുന്ന ഒരു പട “നായര്‍” (ഭടജനങ്ങളില്‍ ഒരാള്‍ ) വിശന്നു വലഞ്ഞു വരുന്നുണ്ട്.അടുപ്പില്‍ കലത്തില്‍ തിളച്ചു മറിയുന്ന കഞ്ഞി കാണാത്തതിനാല്‍ തന്‍റെ ആയുധം (വാളും പരിചയും ആകണം) എടുത്ത്
തോട്ടില്‍ എറിയുന്നു കലത്തിലെ ചുട്ടു തിളയ്ക്കുന്ന വെള്ളം എടുത്തു കുട്ടികളുടെ തലയില്‍ ഒഴിക്കുന്ന നായര്‍ .അതുകൊണ്ടൊന്നും അരിശം തീരാതെ പുരയ്ക്ക് ചുറ്റും മണ്ടി നടക്കുന്ന ഒരു “നായര്‍ “
എന്‍റെ ഫേസ്ബുക്ക് സ്നേഹിതന്‍ പാലാ വിളക്കുമാടം സ്വദേശി ,എ പ്പോഴും ചിരിക്കുന്ന ,എന്നെ ചിരിപ്പിക്കയും ചിന്തിപ്പിക്കയും പലപ്പോഴും
പ്രകൊപിപ്പിയ്ക്കയും ചെയ്യുന്ന ജോയി (കള്ളി വയല്‍) അതുക്കും മുമ്പേ സാഹിത്യത്തില്‍ അരങ്ങേറിയ ഒരു നായരെ കാട്ടി തന്നു ഫേസ്ബുക്ക് വഴി.അന്വേഷിച്ചു .ശരിയാണ് .ചിരിപ്പിക്കുന്ന സുഹൃത്ത് ജോയിക്ക് നന്ദി
.കണിയാപുരം പോരിലെ ദുരന്ത നായകന്‍ ഇരവിക്കുട്ടി പിള്ള പങ്കെടുത്ത പോരിനെ കുറിച്ചുള്ള പ്രാചീന തെക്കന്‍ (തിരുവിതാം കൂര്‍ )പാട്ടില്‍ പ്രത്യക്ഷ പ്പെട്ട
ചക്കാല കാളി “നായര്‍”
തിരുമല നായ്ക്കന്റെ (ഭരണകാലം 1625-1659) സെനാനായകനാല്‍ ചതിയില്‍ കൊല്ലപ്പെട്ട ഇരവിക്കുട്ടിപിള്ള യുടെ വെട്ടി മാറ്റപ്പെട്ട തല വാങ്ങാന്‍ വരുന്ന പ്രിയ സ്നേഹിതന്‍, സഹായി ചക്കാല കാളിനായര്‍
കണിയാംകുളം പോര്‍ എഴുതിയത് (ചമച്ചത്)ഏതു വര്‍ഷം എന്നു കൃത്യമായി അറിഞ്ഞുകൂടാ ..പതിനേഴാം നൂറ്റാണ്ടില്‍ എന്നാണു വിവരണം .ഇരവിക്കുട്ടി പിള്ളയുടെ കാലം 1603-1635 . അദ്ദേഹം
കൊല്ലപ്പെടുന്ന 1635- കാലത്ത് തിരുവിതാം കൂറില്‍ “നായര്‍ “ ഉണ്ടായിരുന്നു
എന്ന് തീര്ച്ചയാക്കാം
1771 –ല്‍ ഫ്രാന്‍സില്‍ ,പാരീസില്‍ പ്രസിദ്ധീകരിക്കപ്പെട്ട സെന്റ്‌ അവസ്ഥ(ZEND AVESTA) എന്ന ഇറാനിയന്‍ ആത്മീയ –യാത്രാവിവരണ ഗ്രന്ഥത്തില്‍ അതിന്‍റെ കര്‍ത്താവ് ആങ്ക്തില്‍ ഡ്യു പെറോ (Anquitel Du Peron ) നായര്‍ (NAERS)
എന്ന് പ്രാചീന ഫ്രഞ്ചില്‍ എഴുതിയത് എന്‍റെ കൈവശം ഉണ്ട് .തരിസാപ്പള്ളി ശാസനത്തിലെ ഒളിച്ചു വയ്ക്കപ്പെട്ട തനി നാടന്‍, വേണാടന്‍
സാക്ഷികളെ (അവര്‍ പതിനേഴു പേര്‍ .അവര്‍ക്കിടയില്‍ അയ്യന്‍ അടികളുടെ ആന മുദ്രയും കാണാം ) തപ്പി പോയപ്പോള്‍ കണ്ടെത്തിയ
“നായര്‍“ .
പക്ഷെ ഇവിടെ കൊച്ചിയില്‍ വാരാപ്പുഴയില്‍ എത്തിയ പെറോ സായിപ്പിനെ വാരാപ്പുഴയിലെ ഏതോ പാതിരി തെറ്റിദ്ധരിപ്പിച്ചു .തരിസാപ്പള്ളി ശാസനത്തില്‍ “വെള്ളാളന്‍ “ എന്ന് കാണുന്ന പദം ആണ്
പെറോ Bellacoul (Naers) എന്ന രീതിയില്‍ തെറ്റായി നല്‍കിയത് .പക്ഷെ ഒരു കാര്യം തീര്‍ച്ച .പെറോ കൊച്ചിയില്‍ എത്തിയ 1750 കാലത്ത് കൊച്ചിയില്‍ )കുറഞ്ഞ പക്ഷം )വാരാപ്പുഴയില്‍ “നായര്‍ “സാന്നിദ്ധ്യം ഉണ്ടായിരുന്നു .
അന്തരിച്ചു പോയ എന്‍റെ സ്നേഹിതന്‍ ,മുന്‍ ആര്‍ക്കിയോളജി വിഭാഗം തലവന്‍ മലയ്ന്കീഴു മഹേശ്വരന്‍ നായര്‍ക്കു ഒന്ന് രണ്ടു ആദ്യകാല നായന്‍ മാരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നു 24.06 .1963 ലെ മലയാള രാജ്യം ചിത്ര വാരികയില്‍ അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍ വന്നിരുന്നു
തിരുനെല്ലി ക്ഷേത്രത്തിലെ രണ്ടു പ്രാചീന ശാസനങ്ങളില്‍ പ്രത്യക്ഷ പെട്ട ചില പട “നായര്‍“.തെന്‍ പൂതവാടി പഠനായര്‍ ,കടത്തു വനാട്ടു മാനി രാമന്‍ എന്ന കീഴ് പട നായര്‍ ,വെളമംഗലത്ത് ഇരായരന്നായ കീഴ്പട നായര്‍ എന്നിവര്‍
തിരുനെല്ലിപ്പെരുമാൾക്കു നല്കിയ വിവിധ ഇനം ദേവദാനങ്ങൾ വിവരിക്കുന്ന രണ്ട് ചെപ്പേടുകളാണ് തിരുനെല്ലി ശാസനങ്ങൾ എന്നറിയപ്പെടുന്നത്[1]. ഒന്ന് പെരുമാൾ ഭാസ്കര രവിവർമന്റെ നാല്പത്തിമൂന്നാം ഭരണവർഷത്തിലും മറ്റേത് നാൽപ്പത്തേഴാം ഭരണവർഷത്തിലുമുള്ളതാണ്. ഭാസ്കര രവിയുടെ ഭരണം സി.ഇ 987-ൽ ആണ് ആരംഭിച്ചത്.
ഒന്നാമത്തെ ശാസനം
ശാസനങ്ങളിൽ ആദ്യത്തേത് പുറകിഴാനാട്ട് മൂത്തകൂറ് വാണ കുഞ്ഞിക്കുട്ടവർമൻ എന്ന വീരക്കുറുമ്പുറൈയാർ ആണു നല്കിയത്. എഴുനൂറ്റവർ എന്ന മാടമ്പിമാരും പടനായരും പൌര പ്രമുഖരും നാട്ടിലെ കർഷക (വെള്ളാള) പ്രമാണികളും മറ്റും സാക്ഷിയായാണ് ദേവദാനം നിർവഹിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥന്മാരുടെ പേരുകളും പറയുന്നുണ്ട്. പുറകിഴാനാട്ടു കുറുമ്പുറയൂർ താവഴിക്കാരനായിരുന്നു കുഞ്ഞിക്കുട്ടവർമൻ.
രണ്ടാമത്തെ ശാസനം
പുറകിഴാനാട്ടു മൂത്തവരായ ശങ്കരൻ കോതവർമൻ അടികൾ ആണ് രണ്ടാമത്തെ പട്ടയം നല്കിയത്. രാജപ്രതിനിധി (നിഴൽ)യും പണി(പടനായർ)യും യോഗാംഗങ്ങളും പൌരപ്രമുഖരും (ഊരാളർ) അഞ്ഞൂറ്റുവരും അയ്യായിരത്തവരും സാക്ഷികൾ. മൂഴിക്കളം കച്ചമനുസരിച്ച് കുറ്റക്കാരെ ശിക്ഷിക്കും. ദേവദാനങ്ങളിൽ മുടക്കം വരുത്തുന്നവർക്കു നല്കേണ്ട ശിക്ഷാവിധികളും രണ്ട് പട്ടയങ്ങളിലുമുണ്ട്. ഇപ്പോഴത്തെ കോട്ടയം, കുറുമ്പ്രനാട്, തിരുനെല്ലി എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടതായിരുന്നു പഴയ പുറകിഴാനാട്. പുറകിഴാനാടിന്റെ താവഴി ആയിരുന്നു കുറുംപുറയൂർ നാട് (കുറുമ്പ്രനാട്) ഭരിച്ചിരുന്നത്. രണ്ട് താവഴികളിലും വച്ച് മൂത്തയാളെ പുറകിഴാർ എന്നു വിളിക്കുന്നു.
തിരുവനന്ത പുറത്തെ ഹുസൂര്‍ കച്ചേരി താമ്രശാസനതിലെ
കോമകാട്ടു “നായര്‍” ആണ് മഹേശ്വരന്‍ നായര്‍ കണ്ടെത്തിയ മറ്റൊരു “നായര്‍“
ഇവരിലും കൂടുതല്‍ പ്രായം ഉള്ള ചില “നായര്‍“ മാര്‍ കണ്ടേക്കും
അവരില്‍ ആരെയെങ്കിലും കണ്ടത്താന്‍ ആയാല്‍ പ്രിയ വായനക്കാര്‍ സദയം അറിയിക്കുക .

No comments:

Post a Comment