Saturday 19 March 2016

അഡ്വേ.ചേർത്തല സുബ്രഹ്മണ്യൻ.



അഡ്വേ.ചേർത്തല സുബ്രഹ്മണ്യൻ.
==============================
1983-ല ചേര്‍ത്തല സര്‍ക്കാര്‍ ആശുപത്രിയില്‍ ജലി നോക്കുമ്പോള്‍
ആണ് അഡ്വേ.ചേർത്തല സുബ്രഹ്മന്യത്തെ പരിചയപ്പെടുന്നത് .അതിനും എത്രയോ മുമ്പ് കേട്ടിരുന്നു.പിന്നിട് മരണം വരെ സുഹൃത്ത് .
എത്രയോ തവണ പരസ്പരം ഗൃഹസന്ദര്‍ശനങ്ങള്‍ നടത്തി .ഇന്നാ സുഹൃത്ത് ഇല്ല
ഇപ്പോള്‍ ഓര്‍മ്മിക്കാന്‍ കാരണം
മാര്‍ച്ച് 21 ലക്കം മലയാളം വാരികയില്‍ ഗൌരി അമ്മയെ കുറിച്ച് അനൂപ്‌ പരമേശ്വരന്‍ എഴുതിയ ലേഖനം
1957 ല്‍ കെ.ആര്‍ ഗൌരി എന്ന മുന്‍ എം.എല്‍ ഏ യ്ക്കെതിരാളി സുബ്രഹ്മണ്യന്‍ വക്കീല്‍ ആയിരുന്നു .കെ.കോ പ്രസിടന്റ്റ് കെ.പി മാധവന്‍ നായരുടെ ഇഷ്ടക്കാരന്‍ യുവാവ് .മാധവന്‍ നായര്‍ നെഹ്രുവുമായി ഫോണില്‍ ബന്ധപ്പെടുന്നത് പലതവണ കേട്ടിരുന്ന കോണ്ഗ്രസ് കാരന്‍ വക്കീല്‍
വക്കീല്‍ സാര്‍ തോറ്റതു ശരി
പക്ഷെ അനൂപ്‌ എഴുതിയ മാര്‍ജിന്‍ ശരിയോ?
വളരെ നിസ്സാ രമായ വ്യത്യാസം എന്നാണു പണ്ട് മനോരമ ഒന്നാം പേജില്‍
അക്കഥ പറഞ്ഞപ്പോള്‍ കൊടുത്തത് .
വക്കീല്‍ സാര്‍ ജീവിച്ചിരിക്കുമ്പോള്‍.ഞാന്‍ സാറിനെ വിളിച്ചു ചോദിച്ചിരുന്നു
“നേരിയ ഭൂരിപക്ഷം” എന്നാണു സാറും പറഞ്ഞത്
പിന്നെ മറ്റൊരു കാര്യം കൂടി പറഞ്ഞു
താന്‍ എന്ത് കൊണ്ട് രാഷ്ട്രീയം ഉപേക്ഷിച്ചു എന്നത്
“വര്‍ഗ്ഗീയത, .വര്‍ഗ്ഗീയത” .
അത്തവണ ജയിക്കെണ്ടിയിരുന്നത് വക്കീല്‍ സാര്‍
പക്ഷെ അവസാന ദിവസം ഗൌരിഅമ്മയുടെ സമുദായത്തില്‍ പെട്ട
ചില കോണ്ഗ്രസ് കാര്‍ വോട്ടു മറി ച്ചു
വക്കീല്‍ സാര്‍ തോറ്റ് കൊടുത്തു; രാഷ്ട്രീയം ഉപേക്ഷിച്ചു
ഒരു പക്ഷെ അങ്ങനെ കേരള മുഖ്യമന്ത്രി പദത്തില്‍ വരെ എത്താവുന്ന
കോണ്ഗ്രസ് കാരന്‍ പാര്‍ട്ടിയ്ക്ക് നഷ്ടപ്പെട്ടു
സ്കൂള്‍ കുട്ടികള്‍ ആയിരുന്ന കെ.(കൃഷ്ണന്‍ )രവീന്ദ്രന്‍ (പിന്നീടു വയലാര്‍ രവി),അറയ്ക്കല്‍ പറമ്പില്‍ കുര്യന്‍ പിള്ള ആന്റണി തുടങ്ങിയവരുടെ കൈകളില്‍ ആദ്യം മൂവര്‍ണ്ണക്കൊടി പിടിപ്പിച്ചു കൊടുത്ത ആ വലിയ ക്രിമിനല്‍ വക്കീല്‍ ,എന്‍റെ പ്രിയ സുഹൃത്ത്
സുബ്രഹ്മണ്യന്‍ വക്കീല്‍ ആയിരുന്നു

No comments:

Post a Comment