Saturday 5 December 2015

എം.ജി .എസ് എന്ന ചരിത്ര പണ്ഡിതന്‍ കെട്ടിപ്പൊക്കിയ ചീട്ടു കൊട്ടാരം .

എം.ജി .എസ് എന്ന ചരിത്ര പണ്ഡിതന്‍
കെട്ടിപ്പൊക്കിയ ചീട്ടു കൊട്ടാരം .
==============================
കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ചരിത്ര പണ്ഡിതന്മാരില്‍ പരമോന്നത സ്ഥാനം വഹിക്കുന്ന ദേഹമാണ് ഡോ .എം.ജി.എസ് നാരായണന്‍. അദ്ദേഹം തന്റെ അതിപ്രശസ്ത , “സംസ്കാരസന്വയം “ (Cultural Symbiosis) എന്ന കൃതിയ്ക്ക് അതിമനോഹരമായ, അര്‍ത്ഥവത്തായ തലക്കെട്ട് നല്‍കാന്‍ അടിസ്ഥാനമാക്കിയത് ഇളംകുളം കുഞ്ഞന്‍ പിള്ള സാര്‍
സി.ഈ 849 –ല്‍ എഴുതിയത് എന്ന് സ്ഥാപിച്ച
തരിസാപ്പള്ളി പട്ടയം ആണെന്നത് സത്യം
.
അദ്ദേഹത്തിന്റെ രീതിശാസ്ത്രപ്രകാരം ആഖ്യാനം ചെയ്താണ് .മറ്റാരോക്കയോ നല്‍കിയ ടെക്സ്റ്റ് (Text)വച്ച് എം.ജി.എസ് അഭിപ്രായം രൂപീകരിച്ചത് ഇടതു വശത്തെ അവയവത്തിനു വലതു വശത്തെ അവയവം ശത്രക്രിയ ചെയ്ത് നീക്കം ചെയ്ത സൂപ്പര്‍ സ്പെഷ്യലിസ്റ്റ് സര്‍ജന്‍ ചരിത്രകാരന്‍ ആയി എം.ജി.എസ്. ശസ്ത്രക്രിയ വിജയം .പക്ഷെ അവയവം മാറിപ്പോയി രോഗി മരിക്കയും ചെയ്തിരിക്കുന്നു .
ചേര രാജാക്കന്മാര്‍ക്ക് യുദ്ധം വഴി കിട്ടിയ കുരക്കേണി കൊല്ലത്ത് ഒരു പട്ടണം (നകരം ) പണിയാന്‍ ക്ഷണിച്ചു വരുത്തിയ വിദേശ അഡാണി ആയിരുന്നു മാര്‍ സപീര്‍ ഈശോ എന്ന് എം.ജി.എസ്
Mar Sapir Iso is described here as the founder of Nagaram, evidently the Mercantile corporation of Kollam(Cultural Symbiosis –Mar Sapir Iso p 32).
This incident recalls the practical wisdom of the rulers and throws light on the economic-political mobilisation of men .which promoted the spread of ideas ,r eligions and culture………………..
…….in the field of sea-trade as the Brahminical Hindus were by temperament allergic to the sea and left such “vulgar’ professions to the lower castes or to the foreigners ( ibid p 32).
എം.ജി.എസ്സിന്റെ വാട്ഗോZendZZപുരം കാറ്റ് തട്ടിയ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുന്നു ആന്ക്തില്‍ ഡ്യു പെറോയുടെ പുസ്തകംZendAvesta by Hyacinte Anqyuitel Perron) മലയാളത്തില്‍ ലഭ്യമാകുന്നതോടെ, .തരിസാപ്പള്ളി പട്ടയകാലത്ത് കുരക്കെനികൊല്ലത്ത് ബ്രാഹ്മണര്‍ എത്തിയിരുന്നില്ല എന്നതിന് തെളിവ് പട്ടയം തന്നെ .ദാനം ച്ചെയ്യുന്ന ഭൂമി വെള്ളാളര്‍ വക. ബ്രഹ്മസ്വം ദേവസ്വം ,ചേരിക്കല്‍ ഭൂമി ഒന്നും ഇല്ല .ഭൂമി കര്‍ഷകര്‍ ആയ വെള്ളാളര്‍ വക മാത്രം .
ആദ്യകാല മലയാള മലബാര്‍ ചരിത്രകാരന്‍ സാക്ഷാല്‍ ഈ.എം എസ് നമ്പൂതിരിപ്പാട് “കേരളം മലയാളികളുടെ മാതൃഭൂമി”,ചിന്ത എം.ജി.എസ് മനസ്സിരുത്തി വായിച്ചിട്ടില്ല നിരവധി പതിപ്പുകള്‍ ആദ്യ പതിപ്പ് പുറത്തിറങ്ങിയത് 1948
2014-പതിപ്പിലെ പുറം 64നമുക്കൊന്ന് വായിക്കാം .
"മഹാഭാരത യുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാര്‍ക്ക് ഭക്ഷണത്തിനുള്ള അരി കേരളത്തില്‍ നിന്നാണയച്ചത് .അത് പോലെ തന്നെ ,ആര്യന്മാര്‍ പഞ്ചാബില്‍ പോലും പ്രവേശിക്കുന്നതിന് മുമ്പ് കേരളം ഫിനിഷ്യാ ,ഈജിപ്ത് മുതലായ രാജ്യങ്ങളുമായി കച്ചവടം നടത്തിയിരുന്നു .അന്നത്തെ മലയാളികള്‍ (നായന്മാര്‍ )കപ്പല്‍ ഗതാഗതത്തില്‍ വൈദഗ്ദ്യം സമ്പാദിച്ചുവന്നതിനും സംശയമില്ല ".
മല്ബാറുകാരനായതിനാല്‍ നമ്പൂതിരിപ്പാടിനും മറ്റു മലബാര്‍ ചരിത്രകാരന്മാര്‍ക്ക്‌ പറ്റിയ മണ്ടത്തരം പറ്റി .
അവര്‍ വെള്ളാളര്‍ എന്ന
സമൂഹത്തെ കുറിച്ചു കേട്ടവര്‍ അല്ല .
അവര്‍ വെള്ളാളരെ നായര്‍ എന്ന് കണക്കാക്കി .
കൃഷി ചെയ്തതും കപ്പല്‍ യാത്ര നടത്തിയതും പായ്ക്കപ്പല്‍ പണി നടത്തിയതും അവയില്‍ ചൈനയില്‍ പോയതും കൊല്ലത്ത് ചീനക്കടനടത്തിയതും അതിനാല്‍ സമുദായ ഭ്രഷ്ടര്‍-ധാരിയാ (ഭസ്മം ധരിക്കാത്ത ) നായര്‍ അല്ല “വെള്ളാളര്‍” .
പെരുംചോറ്റുടയന്‍ എന്ന വെള്ളാള അരചന്‍ ഭാരത യുദ്ധക്കളത്തില്‍ അന്നദാനം നല്‍കി .കപ്പലോട്ടിയ തമിഴര്‍ വി.ഓ ചിദംബരം പിള്ള വരെ എല്ലാം വെള്ളാളര്‍
എന്നത് മലബാര്‍ ചരിത്രകാരന്മാര്‍ക്ക്‌ എം.ജി.എസ്സിനും ശിഷ്യര്‍ക്കും അജ്ഞാതം
ധരിയാ വെള്ളാളവര്‍ത്തകന്‍ (ചെട്ടി )
,പായ്ക്കപ്പല്‍ സഞ്ചാരി “ശബരീശന്‍”
,സമുദായ ഭ്രഷ്ടനായതിനാല്‍ .ജൈനമതം സ്വീകരിച്ചപ്പോള്‍ പണിയിച്ച ജൈനപ്പല്ലിയാണ് ഞങ്ങള്‍ വെള്ളാളര്‍ ധര്യാ
പള്ളി എന്നും അവര്‍ തരിസാപ്പള്ളി എന്നും ചിലര്‍ സെയിന്റ് ത്രേസ്യാ പള്ളി എന്നും പറയുന്ന പ്രാചീന കൊല്ലത്തെ തേവര്‍ പള്ളി
തേവര്‍ പള്ളി ഇരുന്ന സ്ഥലമാണ്‌
ഇന്നത്തെ “തേവള്ളി” (തേവര്‍ +പള്ളി)
ജൈനപ്പള്ളി നശിപ്പിക്കപ്പെട്ടപ്പോള്‍ അവിടെ ആയ് വംശ വെള്ളാള രാജാവ് അവിടെ കൊട്ടാരം പണിയിച്ചു .അതിന്നും നില നില്‍ക്കുന്നു
തരിസാപ്പള്ളി പട്ടയം കൊടുത്തത് വിദേശിയായ മാര്‍ സപീര്‍ ഈശോയ്ക്കല്ല ശ്രീ എം.ജി.എസ്
അത് നല്‍കിയത് വെള്നാടന്‍ "ശബരീശന്‍"(Sabar isan) എന്ന വേണാട് വര്ത്തകാന്. അതിനു സാക്ഷികള്‍ പതിനേഴു വേല്‍ നാടന്‍ വെള്ളാള രും .ഒപ്പം ആന മുദ്രയും .അവിടെ വിദേശികള്‍ ആരുമില്ല
സാംസ്കാരിക സമന്വയത്തിന് യാതൊരു സ്കോപ്പും തരിസാപ്പള്ളി പട്ടയത്തില്‍ ഇല്ല തന്നെ .

അഭിപ്രായങ്ങള്‍
Kanam Sankara Pillai
ഒരു അഭിപ്രായം എഴുതുക...

No comments:

Post a Comment