Monday 30 September 2019

കന്നിയിലെ മകം കമ്മ്യൂണിസ്റ്റ് കണ്ടെത്തല്‍ അല്ല

കന്നിയിലെ മകം കമ്മ്യൂണിസ്റ്റ് കണ്ടെത്തല്‍ അല്ല
============================================
2019 സെപ്തംബര്‍ 30 തിങ്കള്‍ ദിവസം പുറത്തിറങ്ങിയ മനോരമ പത്രത്തിലെ എഡിറ്റോറിയല്‍ പേജില്‍ “പൊലിഞ്ഞൊരു സിക്സര്‍ സ്വപ്നം” എന്ന തലക്കെട്ടില്‍ വിമതന്‍ എഴുതിയ ആഴ്ചക്കുറിപ്പില്‍ കന്നിയിലെ മകം നെല്ലിന്‍റെ ജന്മദിനം എന്നത് കമ്മ്യൂണിസ്റ്റ് കണ്ടുപിടുത്തം എന്ന് പരിഹസിക്കുന്നു .വേള്‍ നാട് എന്നറിയപ്പെട്ടിരുന്ന വേണാടിന്‍റെ ചരിത്രവും നെല്‍ക്കൃഷിയും കലപ്പയും കൊഴുവും കണ്ടുപിടിച്ച നാഞ്ചിനാട്ടിലെ വേള്‍ ആളര്‍ അഥവാ വെള്ളാളര്‍ എന്ന കര്‍ഷക സമൂഹത്തിന്‍റെ ചരിത്രവും അറിഞ്ഞു കൂടാത്തത് കൊണ്ടാണ് .കന്നിയിലെ മകം കമ്മ്യൂണിസ്റ്റ് കണ്ടുപിടുത്തം
എന്ന് വിമതന്‍ എഴുതി പിടിപ്പിച്ചത്
.പി.കൃഷ്ണപിള്ളയും എന്തിനു കാറല്‍ മാര്‍ക്സു പോലും ജനിക്കുന്നതിനു മുന്‍പ് നാഞ്ചിനാട്ടിലെ വെള്ളാളര്‍ ആ ദിനം നെല്ലിന്‍റെ പിറന്നാള്‍ ആയി ആഘോഷിച്ചിരുന്നു .
കലപ്പ കണ്ടു പിടിച്ച നാഞ്ചിനാട്ടിലെ വെള്ളാളപ്പിള്ളമാരാണ് ലോകത്തില്‍ ആദ്യമായി നെല്‍ക്കൃഷിയും തുടങ്ങിയത്.
കന്നി മാസത്തിലെ മകം അവര്‍ നെല്ലിന്‍റെ പിറന്നാള്‍ ആയി ആഘോഷിച്ചു പോന്നു. ആചാരാനുഷ്ഠാനങ്ങളോടെ
ഉഴവരായ വെള്ളാളര്‍ ഈ ദിനം ആചരിച്ചിരുന്നു.
പാടത്തു നിന്നും കൊയ്ത് തലച്ചുമടായി കൊണ്ടു വരുന്ന കറ്റകള്‍ മെതിക്കളത്തിലിടുമ്പോള്‍ ഉതിര്‍ന്നു പോകുന്ന നെന്മണികളില്‍
നിന്നും ഏഴെണ്ണം പെറുക്കി എടുക്കുന്നു.അതില്‍ ഒരു നെല്ല്‌ അവിടെത്തന്നെ ഇടുന്നു.ബാക്കി ആറെണ്ണം മഞ്ഞള്‍ തേച്ചു കുളിപ്പിക്ക
പ്പെടുന്നു. കുളിപ്പിക്കല്‍ കിണറ്റിന്‍ കരയില്‍ ആവും. ഒരു നെന്മണി അവിടെയും ഇടുന്നു. ബാക്കി അഞ്ചെണ്ണത്തെ ഭസ്മം,കുങ്കുമം,
ചന്ദനം എന്നിവ അണിയിക്കും.വെള്ളിത്താലത്തില്‍ വസ്ത്രം വിരിച്ച് നെല്‍മണികള്‍ അതിന്മേല്‍ വച്ചു പൂക്കള്‍ വിതറി നിറദീപത്തോടെ ആര്‍പ്പും
കുരവയുമായി വീടിനുള്ളിലെ അറമുറിയിലോ പത്തായത്തിലോ പൂജാമുറിയിലോ വയ്ക്കുന്നു.
പാച്ചോറ്‌ എല്ലാവര്‍ക്കും വിതരണം ചെയ്യപ്പെടും നിവേദ്യം ഉണ്ടാക്കുന്നതു പോലെ പാകം ചെയ്ത പച്ചരി ശര്‍ക്കര ,തേങ്ങാ ,മഞ്ഞള്‍
എന്നിവ ചേര്‍ത്താണ്‌ പാച്ചോറ്‌ തയ്യാറാക്കുക.കുളിച്ചു വന്നാണ്‌ പാച്ചോറു പാകം ചെയ്യുന്നതും ഭക്ഷിക്കുന്നതും.
നെല്ലിന്‍റെ പി റന്നാള്‍ ദിനം (കന്നി മകം) നെല്ലു പുഴുങ്ങുകയോ കുത്തുകയോ വയല്‍ ഉഴുകയോ ചെയ്തിരുന്നില്ല.നെല്ലിന്‍റെ കൊടുക്കല്‍
വാങ്ങലുകളും അന്നേ ദിവസം നടത്തിയിരുന്നില്ല.
നെല്ലു ശേഖരിക്കുമ്പോള്‍ ഒരു ഭാഗം അതുല്‍പ്പാദിപ്പിക്കപ്പെട്ട സ്ഥലത്തും മറ്റൊരു ഭാഗം വെള്ളമുള്ള സ്ഥലത്തും നിക്ഷേപിക്കയ്ക്കണം
എന്ന ചിന്തയാവണം ഈ അനുഷ്ഠാനത്തിനു പിന്നില്‍.
സസ്യജാലങ്ങളെ സംരക്ഷിക്കലില്‍ വെള്ളാളര്‍ മുമ്പത്തിയില്‍ ആയിരുന്നു
എന്നതിനു തെളിവാണ്‌ നാഞ്ചിനാട് വെള്ളാളരുടെ ഈ ആചാരം
കടപ്പാട്
മുരളീധരന്‍ തഴക്കര,മകം പിറന്ന മങ്കേ,അറ തുറന്നു വന്നാട്ടേ സാഹിത്യ പോഷിണി, നവംബര്‍ 2009

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം എഴുതുക...

No comments:

Post a Comment