Sunday 18 June 2017

പൊന്‍കുന്നംകാരന്‍ കാളപ്രാന്തന്‍ ഔസേഫ് ചേട്ടന്‍റെ കഥ

പൊന്‍കുന്നംകാരന്‍ കാളപ്രാന്തന്‍ ഔസേഫ് ചേട്ടന്‍റെ കഥ
ചാണകത്തിന്‍റെ ജൈവമണ മുള്ള മലയാളകഥ

ഗോമൂത്രത്തിന്റെ ജൈവസുഗന്ധമുള്ള മലയാള കഥ 
========================================================
ബീഫ് വിവാദത്താല്‍ അന്തരീക്ഷം മുഖരിതമായിരിക്കുമ്പോള്‍,
കാള ഇറച്ചി തീറ്റി ശീലമാക്കിയവര്‍ സംഘടിതമായി പ്രതിക്ഷേധിക്കുമ്പോള്‍, മനോരോഗികള്‍ ആയ മലയാളികളെ ദീര്‍ഘകാലമായി ചികിത്സിച്ചു പരിചയം നേടിയ
ഡോക്ടര്‍ കെ.ഏ കുമാര്‍, ഞങ്ങളുടെ നാട്ടുകാരന്‍ 
(ജനനം എടത്വാ ,ജീവിച്ചത് പാമ്പാടിയില്‍
എന്നാല്‍ വളര്‍ത്തി വലുതാക്കിയത് അമ്മയുടെ നാട്ടുകാരായ ഞങ്ങള്‍ സഹൃദയര്‍ ആയ പൊന്‍കുന്നംകാര്‍ എന്ന് അഭിമാനതോടെ പറയട്ടെ)
വര്‍ക്കിസാര്‍ പണ്ടെഴുതിയ “ശബ്ദിക്കുന്ന കലപ്പ”
എന്ന ലോകപ്രശസ്ത കഥ “അയവിറക്കുന്നു”.
അദ്ദേഹത്തെ ചെറുപ്പത്തില്‍ കരയിച്ച കഥ .
ആയിരത്തി തൊള്ളായിരത്തി അമ്പതുകളിലെ ഒരു ജനയുഗം വിശേഷാല്‍ പ്രതിയില്‍ അക്കഥ ആദ്യം അച്ചടിച്ചു വന്നപ്പോള്‍ തന്നെ, ഈയുള്ളവനും
വായിച്ചിരുന്നു .
ഇന്നും അക്കഥയും അതിന്‍റെ ലേഔട്ടും സ്മരണയില്‍ തുടിച്ചു നില്‍ക്കുന്നു .
റഷ്യന്‍ ഭാഷയില്‍ ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നുള്ള തെരഞ്ഞെടുത്ത കഥകള്‍ സമാഹാരമായി ഇറക്കിയപ്പോള്‍ അതില്‍ മലയാളത്തില്‍ നിന്ന് ചേര്‍ത്തത് ശബ്ദിക്കുന്ന കലപ്പ .എന്ന് മാത്രമല്ല സമാഹാരത്തിന്റെ പേരും ശബ്ദിക്കുന്ന കലപ്പ എന്നായിരുന്നു .അങ്ങനെ ലോകപ്രശസ്തമായ മലയാള കഥ അക്കഥ ആയിമാറി )
ഔസേഫ് ചേട്ടനെ നാട്ടുകാര്‍ കാള പ്രാന്തന്‍ എന്നാണു വിളിക്കാറ് എന്ന് തുടങ്ങുന്ന അതി മനോഹര കര്‍ഷക കഥമണ്ണിന്‍റെ മണ മുള്ള ചേറിന്റെ മണമുള്ള പുതുനെല്ലിന്റെ മണമുള്ള മലയാള കഥ .മകളുടെ കല്യാണ ആവശ്യത്തിനു പണം ലഭ്യമാക്കാന്‍ ഔസേഫ് ചേട്ടന്‍ (മണ്ണില്‍ പണിയെടുക്കുന്ന അര്‍ദ്ധ നഗ്നരായ നസ്രാണികള്‍ “ചേട്ടന്മാര്‍” എന്നരിയപ്പെട്ടപ്പോള്‍ പണക്കാരായ വെള്ള ജൂബാ ഇട്ടു വിലസി നടന്നിരുന്ന (വര്‍ക്കി സാറിനെ പോലുള്ള നസ്രാണികള്‍ ) “അച്ചായന്മാര്‍”
എന്നറിയപ്പെട്ടു എന്നത് ചരിത്രം )
കണ്ണന്‍ എന്ന തന്‍റെ പോന്നോമന കാളയെ വിറ്റു പണം വാങ്ങി .കല്യാണാവശ്യത്തിനു കോട്ടയത്ത്‌ തുണി വാങ്ങാന്‍ പോയ ഔസേഫ് ചേട്ടന്‍ പാമ്പാടിയിലെതിയപ്പോള്‍ കാള ചന്തയില്‍ കശാപ്പുകാരന് വില്‍ക്കാന്‍ നിര്‍ത്തിയ അവശനായ കണ്ണനെ കാണുന്നു .കണ്ണന്‍ ചേട്ടനെയും .അവന്‍ മേ എണ്ണമറുന്നു .
ചേട്ടന്‍ രണ്ടാമത് ഒന്നാലോചിക്കാതെ തുണി വാങ്ങാല്‍ വച്ച പണമെടുത്ത് അവശനായ കണ്ണനെ വാങ്ങി വീട്ടില്‍ കൊണ്ടുപോയി
വീട്ടുകാര്‍ അമ്പരന്നു
കണ്ണനും തന്‍റെ മക്കളില്‍ ഒരാള്‍ എന്ന് ചേട്ടന്‍
ചേട്ടന്‍ അന്ന് സമാധാനത്തോടെ കിടന്നുറങ്ങി
പിറ്റേ ദിവസം ഉണര്‍ന്ന ഉടന്‍ കണി കാണാന്‍
തൊഴുത്തിലേക്ക്‌ പോയ ഔസേഫ് മാപ്പിള കണികണ്ടത്
കണ്ണന്‍ കാളയുടെ ചലനമറ്റ ജഡം
അപ്പോള്‍ തൊഴുത്തില്‍ മുകളില്‍ കുറെ കാലമായി വിശ്രമ ജീവിതം നയിച്ചിരുന്ന കലപ്പയുടെ മുഅളില്‍ ഇരുന്നു ഒരു പല്ലി
എന്തോ ശബ്ദിച്ചു

അതാണ്‌ ലോക പ്രശസ്തമായ ശബ്ദിക്കുന്ന കലപ്പ
ചാണകത്തിന്‍റെ ജൈവമണ മുള്ള മലയാളകഥ

ഗോമൂത്രത്തിന്റെ ജൈവസുഗന്ധമുള്ള മലയാള കഥ

മനോരോഗികളായ മലയാളികളുടെ ചികിത്സകനായി പില്‍ക്കാലത്ത് മാറിയ കുമാര്‍ ചെറുപ്പത്തില്‍ ഇക്കഥ വായിച്ചു ഏങ്ങലടിച്ചു
കരഞ്ഞു പോയി എന്ന് കലാകൌമുദി വാരികയില്‍ എഴുതുന്നു
നല്ല ലേഖനം
അവസരോചിതം
അഭിനന്ദനങ്ങള്‍ ഡോക്ടര്‍ കുമാര്‍ .
ശബ്ദിക്കുന്ന കലപ്പ വായിച്ചിട്ടില്ലാത്ത മലയാളികള്‍ ഉണ്ടെങ്കില്‍
തീര്‍ച്ചയായും വായിക്കും
കാള ഇറച്ചി തീറ്റിപ്രാന്തന്മാര്‍ പ്രത്യേകിച്ചും

ലൈക്ക്കൂടുതൽ പ്രതികരണങ്ങൾ കാണിക്കുക
അഭിപ്രായം
അഭിപ്രായങ്ങള്‍
എനിക്ക് പറ്റിയ ഒരമളി
===============================
ചാത്തന്നൂര്‍ മോഹന്‍ എന്ന മലയാളനാട്ടിലെ
നല്ല മോഹനും
തെക്കുംഭാഗം മോഹന്‍ എന്ന ദുഷ്ട്ട മോഹനും ...
തുടര്‍ന്നു വായിക്കുക

No comments:

Post a Comment