Sunday 29 May 2016

മങ്കൊമ്പിലമ്മ

മങ്കൊമ്പിലമ്മ
ആയിരം വർഷം മുൻപാവണം തെങ്കാശിയിൽ നിന്നും കൃഷിക്കാരും
ഗോപാലകരുമായ ഒരു കൂട്ടം ശൈവ വെള്ളാളർ ഫലഭുയിഷ്ടമുള്ള
കന്നി മണ്ണു തേടി സഹ്യാദ്രിസാനുക്കളിലെ കേരള മണ്ണിലേക്കു കുടിയേറാൻ
തീർച്ചപ്പെടുത്തി. അന്നത്തെ ഭരണാധികാരിയായിരുന്ന കുറവരാജാവിനു
അദ്ദേഹം മോഹിച്ച പെൺകുട്ടിയെ നൽകാൻ സമ്മതമില്ലാഞ്ഞതാാണു നാടു വിടാൻ
കാരണമെന്നു ചിലർ പറയുന്നു.
രാത്രിയിൽ അഞ്ച് ഊരുകാരും ആശ്രിതരും തെങ്കാശിയിൽ നിന്നും ആര്യങ്കാവു വഴി
കേരളത്തിലേക്കു പോന്നു.ഒപ്പം അവരുടെ പരദേവത ആയ "മങ്കൈഅമ്മ"(പാർവ്വതി)നെ
ശ്രീ ചക്രത്തിൽ ആവാഹിച്ച് അവർ കൂടെ കൊണ്ടു പോന്നു.
പുനലൂർ,പത്തനാപുരം,കോന്നി,കാഞ്ഞിരപ്പള്ളി ,ഈരാറ്റുപേട്ട
വഴി തൊടുപുഴ പ്രദേശത്തേയ്ക്കായിരുന്നു അവരുടെ ലക്ഷ്യം.
ഈരാറ്റുപേട്ട കഴിഞ്ഞ് മൂന്നിലവു പ്രദേശത്തു എത്തിയപ്പോൾ
മീനച്ചിലാരിന്റെ(ഗൗണാർ) ഉദ്ഭവസ്ഥാനത്തിനടുത്ത് ഒരു കാട്ടുചോലയ്ക്കു
സമീപം ഒരു പാറയിൽ അവർ പരദേവതയെ ഇരുത്തി കുളിക്കാൻ ഇറങ്ങി.
വിശ്രമം, ആഹാരം എന്നിവയ്ക്കു  ശേഷം യാത്രതുടരാൻ ശ്രീ ചക്രം എടുക്കാൻ
തുടങ്ങിയപ്പോളതു പാറയിൽ നിന്നു ഉയരാൻ കൂട്ടാക്കിയില്ല.
കൂടെയുണ്ടായിരുന്ന വെളിച്ചപ്പാട് തുള്ളി വിവരം അറിയിച്ചു.
അമ്മ പാറപ്പുറത്തു കുടികൊള്ളാൻ തീരുമാനിച്ചു.
മക്കൾക്കു മുന്നോട്ടു പോകാം.
എല്ലാ വർഷവും പതാമുദയത്തിനു (മേടം 10) മക്കളെല്ലാം വന്നു ഗുരുതിയും
പൂജയും നടത്തിയാൽ മതി.
"മങ്കൈ അമ്മൻ" കുടിയിരുന്ന സ്ഥലം പിൽക്കാലത്ത "മങ്കൊമ്പ് " എന്നറിയപ്പെട്ടു.

കിഴക്കോട്ടാണു ദേവി നോക്കുന്നത്,മൂന്നു കിലോമീറ്റർ അകലെ
ഇല്ലിക്കൽ കല്ല് എന്ന വന്മല കാണാം.ഇതിലെ ഏറ്റവും ഉയരം കൂടിയ
പാറ  "കൂടക്കല്ല്" എന്നും തൊട്ടടുത്ത് സർപ്പാകൃതിയിൽ കാണപ്പെടുന്ന
 പാറ"കൂനൻ കല്ല്" എന്നും അറിയപ്പെടുന്നു.ഇവയ്ക്കിടയിലായി 20
അടി താഴ്ചയിൽ വലിയൊരു വിടവുണ്ട്.ഭീമൻ ഉലക്കകൊണ്ടു കുത്തിയപ്പോൾ
ഉണ്ടായ വിടവെന്നാണു അമ്മൂമ്മക്കഥ.
ഈദ്വാരത്തിലൂടെ പതാമുദയ നാൾ മങ്കൊമ്പിലമ്മയുടെ പാദാരവിന്ദങ്ങളിൽ
സൂര്യകിരണങ്ങൾ നേരിട്ടു പതിക്കും വിധമാണു പ്രതിഷ്ഠ.
തമിഴ് നാട്ടിൽ നിന്നു കുടിയേറിയ കർഷകരായ വെള്ളാളർ വണ്ടമറ്റം,കോലാനി,തൊടുപുഴ,
വടക്കും മുറി,തെക്കും മുറി മുതലായ സ്ഥലങ്ങളിൽ താമസ്സം തുടങ്ങി ചുറ്റുപാടും
കൃഷിചെയ്തു കുരുമുളകും മഞ്ഞളും മറ്റും ഉൽപ്പാദിപ്പിച്ചു.
ചോളരാജാവിന്റെ സാമന്തനായ കീഴ്മാലൈനാടരചൻ അവർക്കു വേണ്ട സഹായങ്ങൾ
ചെയ്തു.കീഴ്മലിനാട്ടിലെ മന്ത്രിമാരും പൊന്നും ആയുധവും സൂക്ഷിപ്പുകാരും
കണക്കപ്പിള്ള്മാരും അളവുകാരും പാർവ്വത്യകാരും എല്ലാം തന്നെ കണക്കിൽ
അതിവിദഗ്ധർ ആയിരുന്ന വെള്ളാളർ ആയിരുന്നു.
നാനാസ്ഥലങ്ങളിൽ താമസ്സിച്ചിരുന്ന വർ എല്ലാം പത്താമുദയനാളിൽ മൂന്നിലവിലെ
മങ്കൊമ്പിലമ്മയുടെ അടുത്തെത്തി പട്ടും താലിയും വച്ചു ഗുരുതി നടത്തിപ്പോന്നു.
കുടയത്തൂർ താമസ്സിച്ചിരുന്ന രണ്ടു കാരണവന്മാർക്കായിരുന്നു ഗുരുതി നടത്താൻ
അവകാശം.
തൊടുപുഴ,ഈരാറ്റുപേട്ട,കൊല്ലം,കോട്ടയം, പൊൻ കുന്നം,പെരുമ്പാവൂർ,കുട്ടനാട്
എന്നിവിടങ്ങളിലായി 26 മങ്കൊമ്പിലമ്മ ക്ഷേത്രങ്ങളുണ്ട്.
തൊടുപുഴയിൽ നിന്നും കുടിയേറിയ വെള്ളാളർ സ്ഥാപിച്ച ദേവീക്ഷേത്രങ്ങളാണിവയെല്ലാം.

മങ്കൊമ്പിലമ്മ ക്ഷേത്രങ്ങള്‍
1.മൂന്നിലവ്‌
2. തലനാട്‌
3.പനച്ചിപ്പാറ
4.പ്രവിത്താനം
5. നെച്ചിപ്പഴൂര്‍
6.ഇടനാട്‌
7.ചേര്‍പ്പുംകല്‍
8.വാഴൂര്‍
9. കൂരോപ്പട
10. നട്ടാശ്ശേരി
11 .കുട്ടനാട്‌
12.അറക്കുളം
13.മണക്കാട്‌
14.പുറപ്പുഴ
15.കുമാരമംഗലം
16.കാരിക്കോട്‌
17.പെരുമ്പാവൂര്‍
18.ഏഴാച്ചേരി
19.

No comments:

Post a Comment