Sunday 9 December 2018

മുലച്ചി പറമ്പിലെ നങ്ങേലി നാടോടിക്കഥയോ ചരിത്രമോ ?


മുലച്ചി പറമ്പിലെ നങ്ങേലി
നാടോടിക്കഥയോ ചരിത്രമോ ?

മാര്‍ക്സിസ്റ്റ്‌ ചിന്തകനും ഗ്രന്ഥകാരനും പത്രാധിപരും സംഘാടകനും
 എം.എല്‍ എയും മറ്റും ആയിരുന്ന അന്തരിച്ച പി.ഗോവിന്ദപ്പിള്ള കേരളനവോത്ഥാനസംബന്ധമായി നാല് പുസ്തക സഞ്ചയികകള്‍
തയാറാക്കി .ചിന്ത പബ്ലീഷേര്‍സ് അവ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു .
കഷ്ടമെന്നു പറയട്ടെ ,പി.ജി ക്ക് കേരളത്തില്‍ നിന്ന് ഒരു നവോത്ഥാന നായികയെ കണ്ടെത്താന്‍ ആയില്ല
അത്യാധുനികോത്തര കേരളത്തിലെ നവോത്ഥാന മുഖ്യമന്ത്രിയായ
ശ്രീ പിണറായി വിജയന്‍ അതുകൊണ്ടാവാം, കേരള നവോത്ഥാന നായികയായി ചേര്‍ത്തല മുലച്ചി പറമ്പിലെ നങ്ങേലിയെ തന്‍റെ പ്രതിവാര ടി.വി പരിപാടിയായ “നാം മുന്നോട്ടി”ല്‍ ഉയര്‍ത്തിക്കാട്ടുന്നു
(കലാകൌമുദി 2257  ഡിസംബര്‍ 09 മുഖ്യലേഖനം നാം മുന്നോട്ട്
(04- 11)കാണുക) .മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്സോ സാഹിത്യ സാംസ്കാരിക ഉപദേഷ്ടാവ് കവി പ്രഭാ വര്‍മ്മയോ ആവാം ചേര്‍ത്തല ക്കാരി ദുരന്ത നായിക നങ്ങേലി, ഭര്‍ത്താവ് ഉടന്തടി ചാടിയ ചിരുകണ്ടന്‍ എന്നിവരെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തി കൊടുത്തത് .വസ്ത്രധാരണത്തിന് വേണ്ടിയായിരുന്നു നങ്ങേലി മുല അറത്തു കൊടുത്തത് എന്ന് വായനക്കാര്‍ ധരിച്ചേക്കാം (പുറം 07 “നമ്മള്‍ ധരിക്കുന്ന
വസ്ത്രങ്ങളില്‍ തന്നെ വന്ന മാറ്റം വലിയ പോരാട്ടങ്ങളുടെ ഭാഗമായി വന്നതാണ് .അതില്‍ നമ്മള്‍ പലപ്പോഴും പറയുന്ന പേര്‍ ആണ് നങ്ങേലി “
എന്ന് മുഖ്യമന്ത്രി
കേരള ചരിത്ര ഗ്രന്ഥങ്ങളിലോ ചരിത്ര ലേഖനങ്ങളിലോ അടുത്ത കാലം വരെ കണ്ടിട്ടില്ലാത്ത നങ്ങേലി രണ്ടോ മൂന്നോ വര്‍ഷം മുന്‍പാണ് മാധ്യമ ശ്രദ്ധയില്‍ പെട്ടത് .നങ്ങേലി ഒരു നാടോടിക്കഥയിലെ ദുരന്ത നായിക മാത്രമോ അതോ കേരള ചരിത്രം  തമസ്കരിച്ച ഒരു വര്‍ണ്ണ സ്ത്രീയോ ?
നമുക്കൊന്ന് നോക്കാം
വൈക്കത്തെ “ദളവാ കുള”ത്തില്‍ മുങ്ങി, അവര്‍ണ്ണരുടെ പത്തിരുനൂറു  അസ്ഥി കൂടങ്ങളുമായി ഏതാനും വര്‍ഷം മുന്‍പ് പൊങ്ങിവന്ന (വേലുത്തമ്പി ദളവ, ഹോബി പബ്ലീഷേര്‍സ് വൈക്കം 1981 ) ദളിതന്‍ അല്ലാത്ത എന്നാല്‍ “ദളിത്ബന്ധു”.വായ എന്‍റെ സുഹൃത്ത് ശ്രീ എന്‍ കെ ജോസ് കഴിഞ്ഞവര്‍ഷം മാത്രമാണ് നങ്ങേലിയെ കണ്ടെത്തിയത് (മുലച്ചി പറമ്പ്, ഹോബി പബ്ലീഷേര്‍സ് അംബിക മാര്‍ക്കറ്റ് വൈക്കം  നവംബര്‍ 2017 പേജ് 70 വില 75/-) എന്നാല്‍ അതിനു മുന്‍പ് തന്നെ ആര്‍ട്ടിസ്റ്റ് മുരളി നങ്ങേലി, ഭര്‍ത്താവ് ചിരുകണ്ടന്‍ എന്നിവരെ ചിത്രത്തില്‍ ആക്കി പുസ്തകമാക്കിയും പ്രദര്‍ശനം നടത്തിയും ലോകശ്രദ്ധ (ബി.ബി സിയില്‍ വരെ ) ആകര്‍ഷിച്ചു .
തെക്കന്‍ തിരുവിതാം കൂറില്‍ നടന്ന ചാന്നാര്‍ ലഹള (1829) യുമായി മുഖ്യമന്ത്രി നങ്ങേലിയെ തെറ്റായി ബന്ധപ്പെടുത്തുന്നു .ചാന്നാര്‍ ലഹളയ്ക്ക്
പേരെടുത്തു പറയാവുന്ന ഒറ്റ നേതാവ് പോലും ഉണ്ടായിരുന്നില്ല .റവ മീഡ് എന്ന ക്രിസ്ത്യന്‍ മിഷണറിയുടെ  പ്രേരണയാല്‍, നാടാര്‍ സ്ത്രീകള്‍ നടത്തിയ സമരം .അടുത്തകാലത്ത് ചിലര്‍ അയ്യാവൈകുണ്ടനുമായി ഈ സമരത്തെ ബന്ധിപ്പിച്ചു കാണുന്നു .ലഹളയുടെ ആദ്യ ഘട്ടത്തില്‍ മുത്തുക്കുട്ടിഅറിയപ്പെട്ടു തുടങ്ങിയിട്ടില്ല .രണ്ടാം ഘട്ടത്തിന് മുമ്പ് അദ്ദേഹം സമാധിയും ആയി (1851) .തെക്കുംഭാഗം മോഹന്‍ അടിമഗര്‍ജ്ജനങ്ങള്‍ എന്‍ .ബി .എസ് 2010 പുറം 58 കാണുക .ഒരു “പന്തളം മോഡല്‍” പ്രക്ഷോഭം –നേതാവില്ലാ സമരം –ആയിരുന്നു ചാന്നാര്‍ ലഹള എന്ന ആദ്യ നവോത്ഥാന (വനിതാ ) പ്രക്ഷോഭണം .മുന്കൈ അന്നും സ്ത്രീകള്‍ക്കായിരുന്നു .
നങ്ങേലിയെ കുറിച്ച് ചിലര്‍ എഴുതിയത് നമുക്ക് വായിക്കാം
ഗുരു കാട്ടിയ നേരാം വഴി എന്ന പഠനത്തില്‍ പി.ജി പദ്മനാഭന്‍ എഴുതുന്നു “അഭിമാനമുള്ള സ്ത്രീയുടെ പ്രധാന അവയവത്തിന്‍റെ പേരില്‍ മുലക്കരം പിരിക്കുന്ന ഒരു പതിവ് തിരുവിതാം കൂറില്‍ ഉണ്ടായിരുന്നു (പുറം ).സ്ത്രീകള്‍ മാറുമറയ്ക്കാന്‍ പാടില്ലെന്നായിരുന്നു പൊതു നിയമം .എന്നാല്‍ ഈ നിയമം തെറ്റിച്ചു മറു മറയ്ക്കുന്ന സ്ത്രീകളുടെ മേല്‍ ചുമത്തുന്ന നികുതിയാണ് മുലക്കരം .മുലയുടെ വലിപ്പമനുസരിച്ച് കാരത്തിന്റെ തുക നിശ്ചയിക്കാനുള്ള അധികാരം പാര്‍വത്യകാരനാണ് “എന്നെല്ലാം ശ്രീ പദ്മനാഭന്‍ .നങ്ങേലി എന്ന ഈഴവ യുവതി സ്വന്തം മുലകള്‍ നികുതിയ്ക്ക്‌ പകരമായി നല്‍കി മരണം വരിച്ചു .അതുകണ്ട ഭര്‍ത്താവ് കണ്ടപ്പനും ചിതയില്‍ ചാടി ആത്മാഹൂതി ചെയ്തു .തുടര്‍ന്നു ജനരോഷം ആളിക്കത്തി .മഹാരാജാവ് ഉടനടി മുലക്കരം നിര്‍ത്തലാക്കി .ഏതു മഹാരാജാവ് ?എന്ന് നിര്‍ത്തലാക്കി എന്നൊന്നും ഗ്രന്ഥ കര്‍ത്താവ് പറയുന്നില്ല .എന്നാല്‍ 1040  കര്‍ക്കിടകം 22 - തീയതി ശ്രീ ആയില്യം തിരുനാള്‍ ദേശകാണിക്ക ,കുടില്‍വരി .ചാന്നാന്‍ വണ്ണാന്‍ കപ്പക്കാഴ്ച ,ചക്കുകടമ പ്പാട്ടം എന്നിങ്ങനെ കരങ്ങള്‍ നിര്‍ത്തലാക്കി എന്നും എഴുതുന്നു
നങ്ങേളിയുടെ കഥ ഒരു ഔദ്യോഗിക ചരിത്രഗ്രന്ഥത്തിലും പരാമര്‍ശിക്കുന്നില്ല എന്ന് ശ്രീ പദ്മനാഭന്‍ .എന്നാല്‍ എന്‍ ആര്‍ കൃഷ്ണന്‍ രചിച്ച ഈഴവര്‍ ഇന്നലെയും ഇന്നും (പുറം )എന്ന ഗ്രന്ഥത്തില്‍ ഈ കഥ വായിക്കാം എന്ന് എഴുതുന്നു .ഡി .സുഗതന്‍ എക്സ് എം എല്‍ ഏ എഴുതിയ ഒരു ദേശത്തിന്‍റെ കഥ –കയറിന്റെയും എന്ന ഗ്രന്ഥത്തിലും എസ് .എന്‍ സദാശിവന്‍ രചിച്ച A Social History of India (APH Publishing House Mumbai2001 എന്ന കൃതിയിലും സി രാധാകൃഷ്ണന്‍ എഴുതിയ
The Unforgetable Contribution of Nangeli in Kearala എന്ന ലേഖനത്തിലും കെ.ആര്‍ ഗൌരിയമ്മയുടെ ആത്മകഥ ,തകഴി എഴുതിയ “ഒരു “കഥ എന്നിവയിലും നങ്ങേലിയുടെ മുല അറക്കല്‍ വായിക്കാം എന്ന് എഴുതുന്നു .ബി ബി സി ഉള്‍പ്പടെ നവമാധ്യമങ്ങളില്‍ നങ്ങേലിയുടെ കഥ വന്ന കാര്യം പറയുന്ന ശ്രീപദ്മന്ഭാന്‍ ആര്‍ട്ടിസ്റ്റ് മുരളി നടത്തിയ ചിത്രപ്രദര്‍ശനം .ആല്‍ബം എന്നിവ പരാമര്‍ശിക്കുന്നില്ല ,
“വാമൊഴികള്‍ വഴികള്‍” എന്ന പുസ്തകം രചിച്ച പ്രിയ സുഹൃത്ത് വെള്ളനാട് രാമചന്ദ്രന്‍ (മെലിന്‍ഡ ബുക്സ്, 2017) എട്ടാം അദ്ധ്യായം ആയി “മുലച്ചി പറമ്പ്” അവതരിപ്പിക്കുന്നു .(പുറം 39-42)
എന്‍റെ അഭിവന്ദ്യ സുഹൃത്ത്, ദളിത്ബന്ധു എന്‍ കെ ജോസ്  “മുലച്ചി പറമ്പ്” എന്ന പേരില്‍ ഒരു പുസ്തകം തന്നെ ഇറക്കി (ഹോബി പബ്ലീഷേര്‍സ് നവംബര്‍ 2017 )
നങ്ങേലിയ്ക്ക് “നാണി” എന്നൊരു പേരും ഉണ്ടായിരുന്നു എന്ന് ദളിത്‌ ബന്ധു (പുറം 22). 1680 ല്‍ മുകിലന്‍ ആക്രമിച്ചപ്പോള്‍, അധികാരത്തിലിരുന്ന ഉമയമ്മ റാണി, സഹായത്തിനു വടക്കന്‍ കോട്ടയത്തെ കേരള വര്‍മ്മയെ  വിളിച്ചുഎന്നും .അദ്ദേഹമാണ് മുലക്കരവും തലക്കരവും നടപ്പിലാക്കാന്‍ കാരണം എന്ന് ദളിത്ബന്ധു .വേലുത്തമ്പിയുടെ ഭരണകാലത്താണ് മുലക്കരവും തലക്കരവും നിര്‍ബന്ധമായും പിരിക്കാന്‍ തുടങ്ങിയത് എന്ന് ശ്രീ ജോസ് (പുറം 42.) നങ്ങേലി മുല അറത്ത് നല്‍കിയത് 1803 ല്‍ എന്ന് ദളിത്‌ ബന്ധു .എങ്ങിനെ വര്ഷം കണ്ടെത്തി എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നത് രസാവഹം  .1805 ല്‍ വേലുത്തമ്പി ബ്രിട്ടീഷ്കാരുമായി ഉടമ്പടി പുതുക്കി .അതിനാല്‍ അതിനു മുമ്പാണ് നങ്ങേലി സംഭവം എന്ന് അറിയപ്പെടുന്ന വേലുത്തമ്പി വിരോധി ആയ ശ്രീ ജോസ് .
നങ്ങേളിയുടെ കാലം ആറാട്ടുപുഴ വേലായുധ പണിക്കരുടെ കാലമായ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ആയിരുന്നു എന്ന് ശ്രീ ഈ രാജന്‍ (ജനയുഗം വാരാന്ത്യം 26 മാര്‍ച്ച്) വാദിക്കുന്നു  എന്നും ശ്രീ ജോസ് തന്‍റെ മുലച്ചി പറമ്പ് പുസ്തകത്തില്‍ .(പുറം 67)
നങ്ങേലി സംഭവത്തിന്‌ ശേഷം മൂന്നു വര്ഷം കഴിഞ്ഞാണ് വൈക്കത്തെ “ദളവാക്കുളം” കൂട്ടക്കൊല എന്നും ശ്രീ ജോസ് .ദളവമാര്‍ വേറെയും പലര്‍ ഉണ്ടായിരുന്നു .രാമയ്യന്‍ ,അയ്യപ്പന്‍ പിള്ള എന്നെല്ലാമുള്ള പേരുകളില്‍ .പക്ഷെ വൈക്കത്തെ കുളം വേലുത്തമ്പിയുടെ കണക്കില്‍ തന്നെ പെടുത്തി ശ്രീ ജോസ്.സഖാവ് പി.കൃഷ്ണ പിള്ളയുടെ വലിയ -വലിയമ്മാവന്‍ വൈക്കം പത്മനാഭ പിള്ള (പപ്പനാവ പിള്ള എന്ന് ശ്രീ ജോസ് ) എന്ന ധന മന്ത്രി യെയും (മുളക് മടിശ്ശീലകാര്യ ക്കരന്‍ ലാവണം ആലപ്പുഴയില്‍  )യെയും ശ്രീ ജോസ് വൈക്കത്തെ ദളവാ ക്കുളത്തിലെ ചോരപ്പുഴയില്‍ കുളിപ്പിക്കുന്നു .ഭൂതത്താന്‍ കെട്ട് രാത്രിയില്‍ പൊട്ടിച്ചു വിട്ടു ടിപ്പുവിനെ പരാജയപ്പെടുത്തി ഓടിച്ചതിന്,ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ അമൂല്യ സ്വത്തുക്കള്‍ കൊള്ള യടിക്കപ്പെടാ തെ കാത്തു  സൂക്ഷിച്ചതിന്  നാം പദ്മനാഭ പിള്ളയ്ക്ക് നാം തിരുവിതാം കൂര്‍ നല്‍കുന്ന വന്‍ ബഹുമതി അവര്‍ണ്ണ രുടെ കൂട്ടക്കൊല നടത്തിയ നിഷ്ടൂരന്‍ എന്നും .
അടുത്ത കാലം വരെ പുറത്തിറങ്ങിയ ഒരു കേരള ചരിത്രത്തിലും പഴയകാല മിഷണറിമാരുടെ എഴുത്തുകളില്‍ ഒന്നില്‍ പോലും കണ്ടിട്ടില്ലാത്ത, ചേര്‍ത്തല നങ്ങേലിയെ രണ്ടു വര്‍ഷം (2016) മുന്‍പ് ചിത്രകാരനായ ടി .മുരളി “അമാന” എന്ന ചിത്രപ്രദര്‍ശനം വഴി ലോക സമക്ഷം അവതരിപ്പിച്ചു .ബി.ബി സി, അവരുടെ ഹിന്ദി ചാനലില്‍ വന്‍ പ്രാധാന്യം നല്‍കി അത് നല്‍കി
മനോജ്‌ ബ്രൈറ്റ് തന്‍റെ ബ്ലോഗില്‍ മുരളിയുടെ വാദത്തെ എതിര്‍ക്കുന്നു
കേരള ചരിത്രത്തില്‍ എല്‍. അനന്തകൃഷണ അയ്യര്‍ എഴുതിയ Travancore Tribes and Castes (1937) എന്ന കൃതിയില്‍ ആണ് തലക്കരം ,മുലക്കരം എന്നീ നികുതികളെ കുറിച്ച് ആദ്യമായി പറയുന്നതും മുല മുറിച്ചു  നല്‍കിയ മല അരയ സ്ത്രീയുടെ നാടോടി കഥയും  തല അറത്തു കൊടുത്ത മല അരയന്‍റെ  കഥയും ആദ്യമായി പ്രത്യക്ഷപ്പെടുന്നതും  .
വിചിത്രമെന്നു പറയട്ടെ, മറ്റീയര്‍ തുടങ്ങിയ മിഷനറിമാര്‍ ആരും അത്തരം കഥകള്‍ രേഖപ്പെടുത്തിയിട്ടില്ല .ആര്‍ട്ടിസ്റ്റ് മുരളിക്ക് ആരോ എന്നോ ഏതോ സഹകരണ ബാങ്ക് സോവനീറില്‍  എഴുതിയ ഒരു ലേഖനത്തില്‍ നിന്നാണ് ചേര്‍ത്തലയിലെ ഈഴവ സ്ത്രീ മുല അറത്തു നല്‍കിയ നാടോടിക്കഥ കിട്ടിയതെന്ന് പറയുന്നു 
The Puniat Raja, who ruled over those at Mundapalli, made them pay head money – two chuckrams a head monthly as soon as they were able to work and a similar su,m as ‘presence money’besides certain quotas of fruits and vegetables and feudal service. They were also forced to lend money if they possessed any, and to bring leaves and other articles without any pretext ofpaying them, and that for days. The men these villages were placed in were in a worse position than the slaves. The petty Raja used to give a silver headed cane to the principal headman,who was then called ‘Perumban or ‘cane man’. The head money was popularly known as ‘thalakaram’ in the case of males and ‘mulakaram’ in the case of females. It is said that theseexactions came to an end under very tragic circumstances. Once, when the agent of the Raja went to recover talakaram, the Malayarayan pleaded inability to pay the amount, but the agentinsisted on payment. The Arayans were so enraged that they cut off the head of the man and placed it before the Agent saying ‘here is your ‘thalakaram.’ Similarly, inability was pleaded in thecase of an Arayan woman from payment of mulakaram, but the Agent again persisted. One breast of the woman was cut off and placed before him saying ‘here is your mulakaram.’ Onhearing this incident, the Raja was so enraged at the indiscretion of the agent that he forthwith ordered the discontinuance of this system of receiving payment.
(അനന്ത കൃഷണ അയ്യര്‍ Travancore Tribes and Castes 1937)

https://archive.org/details/in.ernet.dli.2015.495142/page/n95

എന്താണ് “തലക്കരം”, എന്താണ് “മുലക്കരം” എന്ന് അനന്തകൃഷ്ണയ്യര്‍ വ്യക്തമായി പറയുന്നുണ്ട്. പണിയെടുക്കാന്‍ ശരീരശേഷിയുള്ള പുരുഷന്‍ കൊടുക്കേണ്ട നികുതിയാണ് തലക്കരം. സ്ത്രീകളില്‍ ആ നികുതിയെ വിളിക്കുന്ന പേരാണ് മുലക്കരം എന്നത്. അതായത് തലക്കരവും മുലക്കരവും വരുമാന നികുതി പോലെ ഒന്നാണ്. മാസം രണ്ടു ചക്രമായിരുന്നു നികുതി എന്നും അനന്തകൃഷ്ണയ്യര്‍ പറയുന്നു.
ഞങ്ങള്‍ കോട്ടയം ജില്ലയില്‍ ഉള്ളവര്‍ക്ക് ഞങ്ങളുടെ അമ്മൂമ്മ മാര്‍ പറഞ്ഞു തന്ന കഥകളില്‍ മുല അറത്തു നല്‍കിയത് തൊടുപുഴ ഭാഗത്തെ ഏതോ പേരില്ലാത്ത ഒരു മലഅരയ സ്ത്രീ ആയിരുന്നു .ഈഴവ സ്ത്രീയോ നങ്ങേലിയോ ആയിരുന്നില്ല .
തരിസാപ്പള്ളി ശാസനത്തില്‍ (സി.ഇ 849) തന്നെ പരാമര്‍ശിക്കപ്പെട്ട തലൈക്കരം ,മുലൈക്കരം എന്നിവ ആണ്‍ -പെണ്‍ അടിമകളുടെ ഉടമകള്‍ കൊടുക്കേണ്ടിയിരുന്ന നികുതി ആയിരുന്നു എന്ന് കേരള ചരിത്ര പണ്ഡിതന്‍ എം.ആര്‍ രാഘവ വാര്യര്‍ എഴുതുന്നു .
മുല വളര്‍ന്നതിന്‍റെ  പേരിലോ മുലക്കച്ച ധരിക്കാനുള്ള അവകാശത്തിനു വേണ്ടിയോ കൊടുക്കേണ്ടി വന്ന നികുതി ആയിരുന്നില്ല മുലക്കരം .പീനസ്തനികള്‍ ഉയര്‍ന്ന നിരക്കില്‍ നികുതി കൊടുക്കണ മായിരുന്നു എന്ന  കാര്യവും കെട്ടുകഥ മാത്രം .
എങ്കിലും താമസിയാതെ ചേര്‍ത്തല മനോരമക്കവലയില്‍ നങ്ങേലി ,കണ്ടപ്പന്‍ എന്നിവരുടെ പ്രതിമകള്‍ ഉയരും എന്ന് നമുക്കാശിക്കാം




1 comment: