Thursday 16 May 2019

രസവിദ്യയും തൈക്കാട് അയ്യാവു സ്വാമികളും



പച്ചക്കുതിര 2019 മേയ് ലക്കത്തില്‍ “ചരിത്രം” എന്ന തലക്കെട്ടില്‍ സുരേഷ്  മാധവ് എഴുതിയ “മലൈ രാമദേവര്‍ എന്ന യാക്കൂബ് “ എന്ന ലേഖനത്തില്‍ രാമദേവരുടെ പാടലുകള്‍ എന്ന തലക്കെട്ടിനടിയില്‍, തൈക്കാട്ട് അയ്യാവും സദാനന്ദ സ്വാമികളും രസവിദ്യ കൈവശം ആക്കിയവര്‍ ആണെന്ന് സൂചിപ്പിച്ചശേഷം ഇങ്ങനെ എഴുതി “രസവിദ്യയുടെ ഭൌതീക  ലാഭത്തെ അവഗണിച്ചു മുന്നോട്ടു പോയവരാണ് ചട്ടമ്പി സ്വാമിയും നാരായണ ഗുരുവുമെന്നു ചരിത്രത്തില്‍ കാണാം“(പുറം 26).
ഏതു ചരിത്രത്തില്‍ എവിടെ എപ്പോള്‍ ആരെഴുതി എന്നൊന്നും  ലേഖകന്‍ വിശദമാക്കുന്നില്ല .ശ്രീനാരായണ ഗുരുവിന്‍റെ ജീവചരിത്രങ്ങളില്‍ ഇരുപതില്‍ കുറയാതെയും ചട്ടമ്പി സ്വാമിയുടെ ജീവചരിത്രങ്ങളില്‍ പതിനഞ്ചില്‍ കുറയാതെയും വായിച്ച ഒരു ചരിത്രവായനക്കാരന്‍ എന്ന നിലയില്‍, ശ്രീനാരായണ ഗുരുവിന്‍റെ ജീവചരിത്രങ്ങളില്‍ ഒന്നില്‍ പോലും അത്തരം ഒരു പരാമര്‍ശനം കണ്ടതായി ഓര്‍മ്മയില്ല  .
ചട്ടമ്പി സ്വാമികളുടെ ജീവചരിത്രകാരന്മാരില്‍ ഒരാളും   (പ്രഭാത് 2009-ല്‍ പ്രസിദ്ധീ കരിച്ച ബ്രഹ്മശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ രചിച്ച എസ്. ബാലന്‍പിള്ളയും  മഹാപ്രഭുഎന്ന നോവല്‍ രചിച്ച വൈക്കം വിവേകാനന്ദനും  ഒരു കള്ളക്കഥ എഴുതിയിട്ടുണ്ട് .ശിവരാജ യോഗി തൈക്കാട്ട് അയ്യാസ്വാമികള്‍ ചട്ടമ്പി സ്വാമികളുടെയും  ശ്രീനാരായണ ഗുരുവിന്റെയും യഥാര്‍ത്ഥ ആത്മീയ ഗുരു അല്ല എന്ന് എഴുതി വച്ചിട്ടുമു ണ്ട് .
അദ്ദേഹം അവരെ യോഗവിദ്യ മാത്രം അല്‍പ്പം  ചിലതൊക്കെ പരിശീലിപ്പിച്ച  ഒരു ആദ്യകാല  വെണ്കുളം പരമേശ്വരന്‍ എന്ന് പറയാതെ പറഞ്ഞു കൊണ്ട്   ശിഷ്യര്‍ ഇരുവരും അത് മുഴുവനാക്കാതെ ഗുരുവിനെ ഉപേക്ഷിച്ചു എന്നും എഴുതിയിരിക്കുന്നു.  അയ്യാസ്വാമികള്‍ രസവാദത്തില്‍ ,ചെമ്പില്‍ നിന്നും സ്വര്‍ണ്ണം ഉണ്ടാക്കുന്ന തന്ത്രത്തില്‍,തല്‍പ്പരനായിരുന്നു എന്നും അതിനാല്‍ ഖേചരി വിദ്യ മുഴുവനാക്കും മുമ്പേ ശിഷ്യര്‍ ഇരുവരും ഗുരുവിനോട് സലാം പറഞ്ഞു എന്നും അവര്‍ എഴുതുന്നു .ചെല്ലുമ്പോള്‍  ഒക്കെ  കറുത്ത പൂവുള്ള കയ്യോന്നി കൊണ്ടുവരാന്‍ അയ്യാഗുരു കല്പ്പിച്ചിരുന്നത്രേ.
എസ്.ബാലന്പിള്ള രചിച്ച ചട്ടമ്പി സ്വാമി  ജീവചരിത്രം (പ്രഭാത് 2009 പേജ് 41-42 ) നമുക്കൊന്ന് വായിക്കാം.

...നാരായണ ഗുരുവിനു ഈ കാഞ്ചന ഭ്രമത്തില്‍  വിസ്മയം തോന്നി .ചട്ടമ്പിയോടു അതിന്‍റെ  പൊരുള്‍ ആരാഞ്ഞു .ചട്ടമ്പി സ്വാമികള്‍ ശ്രീശങ്കരാചാര്യരുടെ ഒരു ശ്ലോകം ചൊല്ലി കാര്യം ഗ്രഹിപ്പിച്ചു .
(ശ്രദ്ധിക്കുക, ഈ രസവിദ്യ ശങ്കരാചാര്യര്‍ക്കും അറിയാമായിരുന്നോ എന്ന് വായനക്കാര്‍ക്ക് സംശയം തോന്നാം-ലേഖകന്‍  )
അടുത്ത ദിവസം ചട്ടമ്പി സ്വാമികള്‍ ഒരു സ്വര്‍ണ്ണ നാണയവുമായിട്ടാണ്
വന്നത് .കറുത്ത പൂവുള്ള കയ്യോന്നി കൊണ്ടുവന്നുവോ? എന്ന് (?) പതിവ് ചോദ്യം അയ്യാഗുരുവില്‍ നിന്നുണ്ടായി. അതെന്തിനാണ് സ്വാമീ, സ്വര്‍ണ്ണം ഉണ്ടാക്കാനല്ലേ?” കുഞ്ഞന്‍ പിള്ള ചോദിച്ചു അതെ.അതിനു തന്നെഅയ്യാഗുരു പറഞ്ഞു .
എന്നാലിനി ബുദ്ധിമുട്ടേണ്ട .സ്വര്‍ണ്ണം തന്നെ തന്നേക്കാം എന്ന് പറഞ്ഞു ചട്ടമ്പി സ്വര്‍ണ്ണ നാണയം ഗുരുവിനു നല്കയും പിന്നാലെ ഇരു ശിഷ്യരും
അവിടെ നിന്ന് എന്നെന്നത്തേയ്ക്കുമായി യാത്രയാകയും ചെയ്തുവത്രേ .
.സമാന രീതിയില്‍ വൈക്കം വിവേകാനന്ദന്‍ “മഹാപ്രഭു” എന്ന നോവലിലും അയ്യാഗുരുവിന്‍റെ  രസവാദ താല്‍പ്പര്യം വെളിവാക്കുന്നു .പക്ഷെ കുഞ്ഞന് സ്വര്‍ണ്ണ നാണയം എങ്ങിനെ കിട്ടി? .കട്ടോ മോഷ്ടിച്ചോ ഇരന്നു  വാങ്ങിയോ കുഴിച്ചെടുത്തോ തട്ടിപ്പറിച്ചോ വഴിയില്‍ കിടന്നു കിട്ടിയോ ആലിപ്പഴം, “മന്നാ” എന്നിവയെപ്പോലെ ആകാശത്തില്‍ നിന്ന് വീണ്‌കിട്ടിയോ അതോ ആല്‍ക്കെമി എന്ന രസവിദ്യയാല്‍ സ്വയം  നിര്‍മ്മിച്ചോ എന്നൊന്നും ബാലന്‍ പിള്ള സാറും വിവേകാനന്ദനും വ്യക്തമാക്കുന്നില്ല
.
എന്താണ് വാസ്തവം ?

ശിവയോഗികള്‍ക്ക് തിരുമൂലരുടെ “തിരുമന്ത്രം” ആണ്  ബൈബിള്‍ ”യോഗവും  ഭോഗവും യോഗികള്‍ ക്കാവാം ” എന്ന് തിരുമൂലര്‍ (തന്ത്രം 5 പദ്യം 1491 പുറം 457 ) അവര്‍ക്ക് ബ്രഹ്മചര്യം പാലിക്കേണ്ടതില്ല. ,കുടുംബജീവിതം നയിക്കാം ,നയിക്കണം .. അവര്‍ സ്വായത്വമാക്കുന്ന  വിദ്യയാണ് രസവാദം (ആല്‍ക്കെമി) .അയ്യാഗുരുവിന്‍റെ  കയ്യില്‍ ഇരുന്നിരുന്ന സുബ്രഹ്മണ്യ വിഗ്രഹം പിതാമഹന്‍, കശ്യപഗോത്രത്തില്‍ ജനിച്ച ഹൃഷികേശന്‍ ,ഈ വിദ്യയാല്‍ നിര്‍മ്മിച്ച സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയത് ആയിരുന്നുവത്രേ . ആ വിദ്യ അതീവരഹസ്യമായി സൂക്ഷിക്കപ്പെടുന്നു. ദുരുപയോഗം ചെയ്‌താല്‍ യോഗി യോഗഭ്രഷ്ടനാക്കപ്പെടും. മഹാസമാധി അടഞ്ഞ ,മുന്‍‌കൂര്‍ പറഞ്ഞ(1909 കര്‍ക്കിട മകം) സമയത്ത് അനായാസമായി സമാധി അടഞ്ഞ  അയ്യാഗുരു  ഒരിക്കലും യോഗഭ്രഷ്ടന്‍ ആയിട്ടില്ല എന്ന് വ്യക്തം. നാഡീശുദ്ധിയ്ക്കാവശ്യമായ കല്പ്പസേവയ്ക്ക് കയ്യോന്നി ചേര്‍ത്ത ഔഷധം ഉപയോഗിക്കാറുണ്ട് ശിവരാജ യോഗികള്‍.(ഡോ .ജി രവികുമാര്‍ ,ബ്രഹ്മ ശ്രീ തൈക്കാട്ട് അയ്യാസ്വാമികള്‍,  അയ്യാമിഷന്‍ 1977 പുറം 106)
അയ്യാവു ഗുരുവില്‍ നിന്ന് രസവിദ്യാ രഹസ്യം തട്ടിയെടുക്കാന്‍ യൂറോപ്പില്‍ നിന്ന് വന്ന സര്‍ വില്യം വാള്‍ട്ടര്‍ Strickland എന്ന ജൈവ ശാസ്ത്രന്ജന് വെറും കയ്യോടെ മടങ്ങേണ്ടി വന്നു .അദ്ദേഹമാണ് പില്‍ക്കാലത്ത് ജയ്ഹിന്ദ് ചെമ്പകരാമന്‍ പിള്ള എന്നും യമണ്ടന്‍ ചെമ്പകരാമന്‍ പിള്ള എന്നും അറിയപ്പെട്ട, ആദ്യ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരനായകനെ,സുഭാഷ്  ചന്ദ്ര ബോസിന്‍റെ രാഷ്ട്രീയ ഗുരുവിനെ  ജര്‍മ്മിനിയിലെയ്ക്ക് കൊണ്ട് പോയത് 

സ്വാതി തിരുനാള്‍ മുതാല്‍ ശ്രീമൂലം വരെയുള്ള അഞ്ചു മഹാരാജാക്കന്മാരുടെയും    റസിഡന്റിന്റെയും മറ്റു അമ്പതില്പരം ശിഷ്യരുടെയും ഗുരു ആയിരുന്ന അയ്യാസ്വാമിക്ക്, അല്‍പ്പം സ്വര്‍ണ്ണം കിട്ടാനാണോ പ്രയാസം എന്ന് വായനക്കാര്‍ ചോദിച്ചു പോകും .പക്ഷെ ജീവചരിത്രകാരന്മാരും നോവലിസ്റ്റും അതോര്‍ത്തില്ല .അയ്യാഗുരു ലൌകീക  കാര്യങ്ങളില്‍,പ്രാപഞ്ചിക കാര്യങ്ങളില്‍,  താല്‍പ്പര്യം കാട്ടിയതിനാല്‍ ശിഷ്യര്‍ സലാം പറഞ്ഞു എന്നവര്‍ എഴുതി പിടിപ്പിച്ചു .ഗുരുവിന്‍റെ  സ്വര്‍ണ്ണ താല്പ്പര്യത്തെ ചോദ്യം ചെയ്ത ശിഷ്യര്‍ പില്‍ക്കാലത്ത് എന്ത് ചെയ്തു എന്നതവര്‍ കണ്ടില്ല .അല്ലെങ്കില്‍ അറിഞ്ഞ മട്ട് കാട്ടുന്നില്ല.

ചട്ടമ്പി തിരുവിതാം കൂറിലെ സമ്പന്നരായ നായര്‍ പ്രമാണികളുടെ  വീടുകളില്‍ മാത്രം അന്തി ഉറങ്ങി .സ്വര്‍ണ്ണ വള ഇട്ട കൈകള്‍ കൊണ്ട് വിളമ്പിയ വിഭവങ്ങള്‍ ആസ്വദിച്ചു ജീവിച്ചു .വടക്കന്‍ തിരുവിതാംകൂറില്‍ മലയാറ്റൂര്‍ വനത്തില്‍ 90 ഏക്കര്‍ സ്ഥലം സ്വന്തം പേരില്‍ പതിപ്പിച്ചെടുത്ത് ,പാട്ടത്തിനു നല്‍കി വര്ഷം തോറും ആയിരം രൂപാ വീതം നേടി. ഏക സഹോദരി അവരുടെ  മക്കള്‍ എന്നിവര്‍ക്കായി ആ വരുമാനം നല്‍കി. അവസാനം അത് ഇഷ്ട ശിഷ്യ വടക്കേക്കര അമ്മാളു അമ്മയുടെ ഭര്‍ത്താവിനു ഇഷ്ടദാനം നല്‍കി .അയാള്‍ അത് അന്യമതസ്ഥനു വിറ്റ് കാശുവാങ്ങി .പാവങ്ങള്‍ക്ക് ഒരു സെന്റോ ഒരു രൂപായോ നല്‍കിയില്ല .ശിഷ്യന്‍ വാഴൂര്‍ തീര്‍ത്ഥപാദര്‍ക്കും ഒന്നും നല്‍കിയില്ല എന്തിന്  പട്ടിയ്ക്കും പൂച്ചയ്ക്കും പോലും ഒന്നും നല്‍കിയില്ല . .(പറവൂര്‍ ഗോപാലപിള്ള എഴുതിയ ജീവചരിത്രം പേജ് 295 കാണുക കെ നാരായണ കുരുക്കള്‍ എഴുതിയ സ്മരണ ).ഓവര്‍ സീയര് കേശവ പിളളയുടെ ഭാര്യയുടെ ഉദര രോഗം ചികിത്സിച്ച വകയില് സ്വര്‍ണ്ണം കൊണ്ട് വേല്‍ നിര്‍മ്മിച്ചു വാങ്ങി ചട്ടമ്പി സ്വാമികള്‍ ലൌകീക കാര്യങ്ങളില്‍ തല്‍പ്പരന്‍ ആയിരുന്നില്ല എന്ന് എങ്ങനെ പറയും  (പേജ് 320 കാണുക)  സമുദായ സംഘടന സ്ഥാപിച്ചു ധനസമാഹരണം നടത്തിയ ,സ്വന്തം പ്രതിമ ഇറ്റാലിയന്‍ ശില്പിയെ കൊണ്ട്   ഉണ്ടാക്കാന്‍ ഫോട്ടോയ്ക്ക് പോസ്സു ചെയ്ത പില്‍ക്കാല   ശ്രീനാരായണഗുരു  ദേവനും കേരളത്തില്‍ ആദ്യമായി ഭാഗ്യക്കുറി തുടങ്ങി ധന സമാഹരണം നടത്തി പ്രാപഞ്ചിക കാര്യങ്ങളില്‍ തല്പ്പരനായി.

അപ്പോള്‍ ലൌകീക  കാര്യങ്ങളില്‍,പ്രാപഞ്ചിക കാര്യങ്ങളില്‍,  താല്‍പ്പര്യം കാട്ടാത്ത ശിഷ്യരോ കുഞ്ഞനും നാണുവും ? പിന്നെ അവര്‍ എന്തിനു അയ്യാഗുരുവിനെ പഴിപറഞ്ഞു എന്ന് മനസ്സിലാകുന്നില്ല .ശരിയ്ക്കും പറഞ്ഞാല്‍ നായര്‍ -ഈഴവ സമുദായങ്ങളോട് വന്‍ദ്രോഹം ആണ് കുഞ്ഞനും നാണുവും ചെയ്തത് .കേരളത്തിലെ സ്വര്‍ണ്ണ വ്യാപാര കുത്തക ഇന്ന് കൊങ്ങിണി –ക്രൈസ്തവ -മുസ്ലിം സമുദായങ്ങള്‍ക്കാണ് .നായര്‍ ഈഴവ സമുദായക്കാര്‍ സ്വര്‍ണ്ണ വ്യാപാരത്തില്‍ വിരളം  എന്ന് തന്നെ കാണാം .കുഞ്ഞനും നാണുവും അയ്യാവില്‍ നിന്നും രസവിദ്യ പഠിച്ചു ആ വിദ്യ സ്വന്തം  സമുദായങ്ങളില്‍  ഉള്ളവര്‍ക്കെങ്കിലും  പകര്‍ന്നു കൊടുത്തിരുന്നു എങ്കില്‍ എന്നാശിച്ചു പോകുന്നു എത്രയോ നായര്‍ ഈഴവ കുടുംബങ്ങള്‍ രക്ഷ പെടുമായിരുന്നു


ശ്രീനാരായണ ഗുരുവിന്റെ ജീവിതം ആസ്പദമാക്കി "ഗുരു"
എന്ന കെ.സുരേന്ദ്രൻ നോവൽ പുറത്തിറങ്ങിയ കാലം മുതൽ
പ്രതീക്ഷിക്കുന്നതാണു ചട്ടമ്പിസ്വാമികളുടെ ജീവിതം ആധാരമാക്കി
ഒരു (നായർ വിരചിത) നോവൽ. 2009 വരെ കാത്തിരിക്കേണ്ടി വന്നു
വൈക്കം വിവേകാനന്റെ "മഹാപ്രഭു   പുസ്തക രൂപത്തിൽ കാണാൻ.
2005-2006
കാലഘട്ടത്തിൽ ജന്മഭൂമി ഞായറാഴ്ചപ്പതിപ്പുകളിൽ തുടരൻ
ആയി വന്നപ്പോൾ ചില ഭാഗങ്ങൾ വായിക്കാൻ കഴിഞ്ഞിരുന്നു
എങ്കിലുംമുഴുവനായി ഒന്നിച്ചു വായിക്കാൻ 2009 വരെ കാത്തിരിക്കേണ്ടി വന്നു
നോവല്‍ ആണെങ്കിലും അതില്‍ ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണ ഗുരു തുടങ്ങിയവരുടെ ഫോട്ടോകള്‍ കാണാം .അതിലെ  ചില പമ്പര വിഡ്ഡിത്തങ്ങള്‍ എഴുതിയിട്ടുണ്ട്  ,പേജ് 121
"
ജ്ഞാനികൾക്കു നിരക്കാത്ത ആഡംബരഭ്രമം അവിടെയെങ്ങും
ദൃശ്യമായിരുന്നു" നോവലിസ്റ്റ് വൈക്കം വിവേകാനന്ദൻ അകക്കണ്ണിൽ ദർശിച്ച ആ "ആഡംഭരഭ്രമം" എന്തായിരുന്നു എന്നദ്ദേഹം
നമ്മോടു പറയുന്നില്ല.  ഒരു പക്ഷെ അദ്ദേഹത്തിനു കിട്ടിയ
സ്വപ്ന  ദർശനമായിരിക്കാം. ശിവരാജയോഗിയെ മോശക്കാരനാക്കാനായി എഴുതിയ കള്ളക്കഥ

"
അയ്യാവ് ഇടയ്ക്കിടെ ചില പരീക്ഷണങ്ങളെ കുറിച്ചു പറയുമായിരുന്നു.ചില രസവിദ്യകൾ അദ്ദേഹം  പരീക്ഷിക്കുണ്ടത്രേ,അതിൽ"പ്രാധാനം:ചെമ്പിനെ സ്വർണ്ണമാക്കുന്ന വിദ്യയാണ്." അപ്രധാന വിദ്യകൾ ഏതെന്നു വിവേകാനന്ദൻ മറച്ചുവയ്ക്കുന്നു.
ചെമ്പിനെ സ്വർണ്ണമാക്കുന്ന വിദ്യ പഠിക്കാൻ ഒരു
സുവർണ്ണാവസരം കിട്ടിയ കുഞ്ഞൻ അതു പാഴാക്കിയത് ഒട്ടുമേ ശരിയായില്ല.കുഞ്ഞനു സ്വർണ്ണം
വേണ്ടെങ്കിൽ വേണ്ട. മറ്റു പാവങ്ങൾക്കു കൊടുക്കാമായിരുന്നുവല്ലോ. നല്ല അവസരം പാഴാക്കിയ വിഡ്ഡിക്കുഞ്ഞൻ.
"
സ്വർണ്ണ നാണയം കണ്ടപ്പോൾ അയ്യാ ഗുരുവിന്‍റെ  കണ്ണൂ വിടർന്നു"
എന്നു വിവേകാനന്ദൻ പേജ് 230 ല്
സ്വാതി തിരുനാൾ തുടങ്ങി ശ്രീമൂലം വരെ അഞ്ചു  രാജാക്കന്മാരുടെ, അതിനും പുറമേ റസിഡന്റ് മഗ്രിഗറുടെ, പിന്നെ
റവ.ഫാദർ പേട്ട ഫെർണാണ്ടസ് തുടങ്ങി അൻപതിൽ പരം വിദേശികളും നാട്ടുകാരുമായ ശിഷ്യരുടെ ഗുരു ഒരു സ്വർണ്ണനാണയം കണ്ടപ്പോൾ കണ്ണ്  വിടർത്തിയത്രേ. സ്വർണ്ണ നാണയം വേണമെങ്കിൽ അതെത്രയും കിട്ടുമായിരുന്ന ശിവരാജയോഗിക്കെന്തിനു കുഞ്ഞന്‍റെ  മോഷ്ടിച്ചതോ  തട്ടിപ്പറിച്ചതോ ആയ  സ്വര്‍ണ്ണ നാണയം.1960 ലിറങ്ങിയ ശിവരാജയോഗി തൈക്കാട്ട് അയ്യാ ഗുരുതിരുവടികള്‍ എന്ന  ജീവചരിത്രം വായിച്ചിരുന്നുവെങ്കിൽ. അഥവാ “ബ്രഹ്മശ്രീ തൈക്കാട്ട അയ്യാസ്വാമികൾ” എന്ന അയ്യാമിഷൻ
ജീവചരിത്രം (1977 പേജ് 106-108) ഒരാവർത്തി വായിച്ചിരുന്നുവെങ്കിൽ വൈക്കം വിവേകാനന്ദൻ ആനമണ്ടത്തരങ്ങൾ വിളമ്പില്ലായിരുന്നു

No comments:

Post a Comment